More
ചൈനയില്‍ മുസ്‌ലിംപള്ളി പൊളിച്ചുമാറ്റി പൊതു ശൗചാലയം നിര്‍മ്മിച്ചു; മൂന്നു വര്‍ഷത്തിനിടെ തടങ്കലാക്കിയത് 1.8 ദശലക്ഷം മുസ്‌ലിംങ്ങളെ
ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്ന കടുത്ത മുസ്‌ലിം വിരുദ്ധനയങ്ങളുടെ ഭാഗമായി 2017 ഏപ്രില്‍ മുതല്‍ സിന്‍ജിയാങ്ങിലുടനീളമുള്ള 1.8 ദശലക്ഷം ഉയ്ഘര്‍മാരെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളെയും തടങ്കല്‍ ക്യാമ്പുകളിലാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

ബയ്ജിങ്: ചൈനയില്‍ മുസ്‌ലിംപള്ളി പൊളിച്ചുമാറ്റി സ്ഥലത്് പൊതു ശൗചാലയം നിര്‍മ്മിച്ചതായി റിപ്പോര്‍ട്ട്. വടക്കുപടിഞ്ഞാറന്‍ ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ അതുഷിലെ മസ്ജിദ് പൊളിച്ചുമാറ്റി സ്ഥലത്ത് പൊതു ശൗചാലയം നിര്‍മിച്ചതായി പ്രാദേശിക ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് എഎന്‍ഐ റിപ്പോര്‍ട്ടു ചെയ്തു. അതുഷിലെ സുന്താഗ് ഗ്രാമത്തിലെ ടോക്കുല്‍ പള്ളി പൊളിച്ച സ്ഥലത്തെ മലീമസപ്പെടുത്തുന്ന രീതിയിലുള്ള നിര്‍മാണം ചൈന നടത്തുന്നത് പ്രത്യേക രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് നിരീക്ഷകര്‍ പറയുന്നു. പ്രദേശത്തെ ഉയ്ഘര്‍ മുസ്ലിംകളുടെ മതവികാരം വ്രണപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വിദ്വേഷം ഉയര്‍ത്തുന്ന നിര്‍മാണമെന്നും റേഡിയോ ഫ്രീ ഏഷ്യ (ആര്‍എഫ്എ) റിപ്പോര്‍ട്ട് ചെയ്തു. ടോക്കുല്‍ പള്ളി കൂടാതെ പ്രദേശത്തെ രണ്ടു പള്ളികള്‍കൂടി ചൈനീസ് ഭരണകൂടം പൊളിച്ചുനീക്കിയതായും റിപ്പോര്‍ട്ടുണ്ട്.
2016 മുതല്‍ സിന്‍ജിയാങ്ങിലുടനീളമുള്ള മുസ്‌ലിം ഖബറിസ്ഥാനുകളും മറ്റ് മത സ്ഥാപനങ്ങളും ആസൂത്രിതമായി നശിപ്പിക്കുകയാണ്. പള്ളിയുടെ മുമ്പില്‍ മദ്യം വില്‍പ്പനയും മറ്റു ഇസ്ലാമില്‍ നിരോധിച്ച കാര്യങ്ങളും ലഭ്യമാക്കുന്നതായുണാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. സിചുവാന്‍ ആസ്ഥാനമായുള്ള ഒരു കമ്പനിക്ക് പള്ളി സൈറ്റ് അടിവസ്ത്രം നിര്‍മ്മിക്കുന്ന ഫാക്ടറിയാക്കായി തുറന്നുകൊടുത്തതായും ഹോതാന്‍ നഗരത്തിലെ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
China builds public toilet on Uyghur mosque site. https://t.co/8SCae2ufC8
— Naila Inayat (@nailainayat) August 16, 2020
ചൈനീസ് പ്രസിഡന്റ് സിന്‍ ജിന്‍പിങ്ങിന്റെ നേതൃത്വത്തില്‍ നടക്കുന്ന കടുത്ത മുസ്‌ലിം വിരുദ്ധനയങ്ങളുടെ ഭാഗമായി 2017 ഏപ്രില്‍ മുതല്‍ സിന്‍ജിയാങ്ങിലുടനീളമുള്ള 1.8 ദശലക്ഷം ഉയ്ഘര്‍മാരെയും മറ്റ് മുസ്ലീം ന്യൂനപക്ഷങ്ങളെയും തടങ്കല്‍ ക്യാമ്പുകളിലാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ടും.
പള്ളികള്‍ക്ക് പുറമെ വിശ്വാസം തന്നെ തുടച്ചുനീക്കുന്ന പദ്ധതിയുമാണ് ചൈനീസ് അധികാരികള്‍ രംഗത്തുള്ളത്. 2016 നും 2019 നും ഇടയില്‍ 10,000 മുതല്‍ 15,000 വരെ പള്ളികള്‍, ആരാധനാലയങ്ങള്‍, മറ്റ് മതസ്ഥലങ്ങള്‍ തകര്‍ത്തിട്ടുണ്ട്. സിന്‍ജിയാങ്ങിലെ മതസ്ഥലങ്ങള്‍ പൊളിക്കുന്നത് ഒരുതരം ”സ്പിരിറ്റ് ബ്രേക്കിംഗ്” ആണെന്ന് ഉയ്ഘര്‍ ചരിത്രകാരനായ ഖഹര്‍ ബരാത്ത് പ്രതികരിച്ചു. ചൈനയുടെ മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വിവിധ സര്‍ക്കാറുകളോടും മുസ്ലീം സംഘടനകളോടും അദ്ദേഹം ആഹ്വാനം ചെയ്തു.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച
നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.
ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.
പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.
kerala
ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.
അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.
രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.
crime
മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.
കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.
-
News2 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
india3 days ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിവാദ പരാമര്‍ശം; ബിജെപി മന്ത്രിക്കെതിരെ കേസെടുത്ത് മധ്യപ്രദേശ് ഹൈക്കോടതി
-
kerala3 days ago
പാലക്കാട് ബെവ്കോയ്ക്ക് മുന്നിലുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു
-
india3 days ago
മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ നാളെ ചെന്നൈയില്‍
-
india3 days ago
‘സിന്ധു നദീജല കരാര്‍ മരവിപ്പിച്ചത് പുനഃപരിശോധിക്കണം’; ഇന്ത്യക്ക് കത്തയച്ച് പാകിസ്ഥാന് ജലമന്ത്രാലയം
-
india2 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു