Connect with us

kerala

പോയത് മധ്യസ്ഥ ചര്‍ച്ചയ്ക്ക്; സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഒപ്പം- വിശദീകരണവുമായി പി.ടി തോമസ്

വിഷയം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയതാണെന്നും തോമസ് പറഞ്ഞു

Published

on

കൊച്ചി: വസ്തു ഇടപാടുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തില്‍ വിശീദകരണവുമായി പി.ടി തോമസ് എം.എല്‍.എ. ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണക്കേസ് പ്രതിയും കമ്യൂണിസ്റ്റ് നേതാവുമായ ദിനേശന്റെ കുടികിടപ്പ് തര്‍ക്കത്തിലാണ് താന്‍ ഇടപെട്ടതെന്ന് എം.എല്‍.എ പറഞ്ഞു. ദിനേശന്റെ മകനും തന്റെ മുന്‍ഡ്രൈവറുമായ രാജശേഖരന്റെ സഹോദരങ്ങള്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഇടപെടല്‍. നിരാശ്രയരായ കമ്യൂണിസ്റ്റ് കുടുംബത്തെയാണ് സഹായിച്ചത്. കുടികിടപ്പ് തര്‍ക്കത്തിലാണ് മധ്യസ്ഥചര്‍ച്ച നടത്തിയത്. കള്ളപ്പണം ആരെങ്കിലും കരാറുണ്ടാക്കി കൈമാറുമോ?- അദ്ദേഹം ചോദിച്ചു.

വിഷയം സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയതാണെന്നും തോമസ് പറഞ്ഞു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗിരിജന്‍, വാര്‍ഡ് കൗണ്‍സിലര്‍ ജോസഫ് അലക്‌സ്, റസിഡന്റ്‌സ് അസോസിയേഷന്‍ വൈസ്പ്രസിഡണ്ട് ഉള്‍പ്പെടെ 15 പേര്‍ ഇന്നലെ ഒപ്പമുണ്ടായിരുന്നു. അപകീര്‍ത്തിപ്പെടുത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംഎല്‍എ വ്യക്തമാക്കി.

‘ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയപ്പോള്‍ താന്‍ ഇറങ്ങി ഓടിയെന്നും കള്ളപ്പണ ഇടപാടിന് കൂട്ടുനിന്നുവെന്നുമുള്ള വാര്‍ത്തകളും പ്രചാരണങ്ങളും വ്യാജമാണ്. ഇടപ്പള്ളിയിലെ വീട്ടില്‍ മധ്യസ്ഥ ചര്‍ച്ച കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ നാലഞ്ചു പേര്‍ വരുന്നത് കണ്ടിരുന്നു. ആദായ നികുതി വകുപ്പില്‍ നിന്നാണെന്ന് പറഞ്ഞു. ഞാന്‍ ഓഫീസിലെത്തിയപ്പോഴാണ് ആദായ നികുതി വകുപ്പ് രാമകൃഷ്ണന്‍ എന്നയാള്‍ കൈമാറിയ തുക പിടിച്ചെടുത്തതായും അദ്ദേഹത്തിന്റെ വീട് റെയ്ഡ് ചെയ്തതായും അറിയുന്നത്.’ – പി.ടി തോമസ് പറഞ്ഞു.

ഭൂമി കച്ചവടത്തിന്റെ ഭാഗമായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടികൂടിയതായി ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇടപ്പള്ളിയിലെ വീട്ടില്‍നിന്ന് നഗരത്തിലെ പ്രധാന റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ കൈയില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. പുറമ്പോക്ക് ഭൂമി വില്‍പ്പന നടത്താനായിരുന്നു ശ്രമം എന്നും ആക്ഷേപമുണ്ട്. ഇടപ്പള്ളിയില്‍ മൂന്നു സെന്റ് സ്ഥലവും വീടും 80 ലക്ഷം രൂപയ്ക്ക് വാങ്ങാന്‍ ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയിരുന്നു. ഇതിന്റെ കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 50 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയില്‍, വില്പനയ്ക്കു വെച്ച വീട്ടിലെത്തിയപ്പോഴാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പണം പിടികൂടിയത്.

kerala

ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ വേണ്ട; ‘രക്ഷിതാക്കള്‍’ മതി: ഹൈക്കോടതി

ട്രാന്‍സ് ദമ്പതികളായ കോഴിക്കോട് സ്വദേശികള്‍ സഹദും സിയയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

Published

on

ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ എന്നതിന് പകരം രക്ഷിതാക്കള്‍ എന്ന് ചേര്‍ക്കണമെന്ന് ഹൈക്കോടതി. ട്രാന്‍സ് ദമ്പതികളായ കോഴിക്കോട് സ്വദേശികള്‍ സഹദും സിയയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ട്രാന്‍സ് ദമ്പതികളുടെ മക്കള്‍ക്കുള്ള അപേക്ഷയില്‍ അച്ഛന്‍, അമ്മ കോളങ്ങള്‍ ഒഴിവാക്കണമെന്നാണ് ജസ്റ്റിസ് സിയാദ് റഹ്മാന്‍ ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുള്ളത്.

2023 ഫെബ്രുവരിയിലാണ് ഇവര്‍ക്ക് കുഞ്ഞ് ജനിച്ചത്. രാജ്യത്തെ ആദ്യ ട്രാന്‍ജെന്‍ഡര്‍ രക്ഷിതാക്കളാണ് ഈ ദമ്പതികള്‍. കോഴിക്കോട് കോര്‍പ്പറേഷനില്‍ കുട്ടിയുടെ ജനനം രജിസ്റ്റര്‍ ചെയ്യുകയും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ പിതാവിന്റെ പേര് സിയ പാവല്‍ എന്നും അമ്മയുടെ പേര് സഹദ് എന്നും രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ അച്ഛന്റെയും അമ്മയുടേയും പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കരുതെന്ന് ആവശ്യപ്പെട്ട് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി അച്ഛന്‍, അമ്മ എന്നതിനു പകരം രക്ഷിതാക്കള്‍ എന്നു മാറ്റി പുതിയ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നിര്‍ദേശം നല്‍കിയത്.

Continue Reading

kerala

കൈക്കൂലിക്കേസ്; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്.

Published

on

വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കൈക്കൂലിക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന്റെ അറസ്റ്റാണ് ഹൈക്കോടതി തടഞ്ഞത്. ശേഖര്‍ കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിജിലന്‍സിന് സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചു. പത്ത് ദിവസത്തിനകം മറുപടി നല്‍കാനാണ് വിജിലന്‍സിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ജസ്റ്റിസ് പി ജി അജിത് കുമാര്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി. അതേസമയം കേസില്‍ നിന്ന് ഒഴിവാക്കാന്‍ ഇ ഡി ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്നാണ് കൊട്ടാരക്കരയിലെ കശുവണ്ടി വ്യവസായിയുടെ പരാതി. കേസില്‍ ശേഖര്‍ കുമാര്‍ ഒന്നാം പ്രതിയാണ്.

അതേസമയം കൈക്കൂലി വാങ്ങുന്നതിന് ഇടനില നിന്ന രണ്ട് പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 11ന് വീണ്ടും പരിഗണിക്കും.

Continue Reading

india

ഇന്ത്യയില്‍ കോവിഡ് സംഖ്യ 3,700 കടന്നു; 24 മണിക്കൂറിനിടെ 4 മരണം

363 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഞായറാഴ്ചത്തെ ഏറ്റവും പുതിയ അപ്ഡേറ്റ് അനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 363 പുതിയ അണുബാധകളും നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇന്ത്യയിലെ സജീവ കോവിഡ് -19 കേസലോഡ് 3,758 ആയി ഉയര്‍ന്നു.

കേരളത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ഓരോരുത്തര്‍ വീതവും പശ്ചിമ ബംഗാളില്‍ നിന്നുള്ള രണ്ട് പേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. നിലവില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ കേരളത്തില്‍ 1,400 സജീവ കേസുകള്‍ ഉണ്ട്, മഹാരാഷ്ട്ര (485), ഡല്‍ഹി (436), ഗുജറാത്ത് (320), പശ്ചിമ ബംഗാള്‍ (287) എന്നിങ്ങനെയാണ്.

കര്‍ണാടക (238), തമിഴ്നാട് (199), ഉത്തര്‍പ്രദേശ് (147), രാജസ്ഥാന്‍ (62) എന്നിങ്ങനെയാണ് എണ്ണം ഉയരുന്ന മറ്റ് സംസ്ഥാനങ്ങള്‍.

സ്‌പൈക്ക് മൂര്‍ച്ചയുള്ളതാണ്. മെയ് 22 ന് വെറും 257 സജീവ കേസുകളില്‍ നിന്ന്, മെയ് 26 ആയപ്പോഴേക്കും എണ്ണം 1,010 ആയി ഉയര്‍ന്നു, തുടര്‍ന്ന് ശനിയാഴ്ചയോടെ 3,395 ആയി.

പുതിയ കേസുകളില്‍, പശ്ചിമ ബംഗാളില്‍ 82 അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തു, കേരളത്തില്‍ 64, ഡല്‍ഹിയില്‍ 61, ഗുജറാത്തില്‍ 55, എന്നിങ്ങനെയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കുതിച്ചുചാട്ടം ഉണ്ടായിട്ടും ആരോഗ്യ അധികൃതര്‍ ശാന്തത പാലിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ രാജീവ് ബെഹല്‍ പറഞ്ഞു, പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ നിന്നുള്ള സാമ്പിളുകളുടെ ജീനോം സീക്വന്‍സിങ് സൂചിപ്പിക്കുന്നത് ഒമിക്റോണിന്റെ സബ് വേരിയന്റുകളാണ് ഇപ്പോഴത്തെ ഉയര്‍ച്ചയ്ക്ക് കാരണം, ഇത് ഇതുവരെ സൗമ്യമായി കാണപ്പെടുന്നു.

LF.7, XFG, JN.1, NB.1.8.1 എന്നിവയാണ് തിരിച്ചറിഞ്ഞിട്ടുള്ള നാല് സബ് വേരിയന്റുകള്‍ – ആദ്യ മൂന്നെണ്ണം കൂടുതല്‍ പ്രചാരത്തിലുണ്ട്. ‘ഞങ്ങള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു. ഈ നിമിഷം, മൊത്തത്തില്‍, ഞങ്ങള്‍ നിരീക്ഷിക്കുകയും ജാഗ്രത പുലര്‍ത്തുകയും വേണം, എന്നാല്‍ വിഷമിക്കേണ്ട കാര്യമില്ല,’ ഡോ. ബെല്‍ പറഞ്ഞു.

അതേസമയം, ഐസിഎംആറിന്റെ രാജ്യവ്യാപകമായ റെസ്പിറേറ്ററി വൈറസ് സെന്റിനല്‍ നിരീക്ഷണ ശൃംഖല ഉയര്‍ന്നുവരുന്ന അണുബാധകളെയും രോഗകാരികളെയും നിരീക്ഷിക്കുന്നു.

‘കേസുകള്‍ വര്‍ദ്ധിക്കുമ്പോഴെല്ലാം ഞങ്ങള്‍ മൂന്ന് കാര്യങ്ങള്‍ നോക്കുന്നു. ഇത് മൂന്ന് ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു, ആദ്യത്തേത് അത് എത്രത്തോളം പകരുന്നു, നേരെമറിച്ച്, എത്ര വേഗത്തിലാണ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. മുമ്പ്, രണ്ട് ദിവസത്തിനുള്ളില്‍ കോവിഡ് കേസുകള്‍ ഇരട്ടിയായി ഞങ്ങള്‍ കണ്ടു, എന്നാല്‍ ഇത്തവണ കേസുകള്‍ അതിവേഗം വര്‍ദ്ധിക്കുന്നതല്ല,’ ഡോ. ബെഹ്ല്‍ പറഞ്ഞു.

Continue Reading

Trending