Connect with us

columns

അഭിമാനപൂര്‍വം എസ്.ടി.യു

Published

on

അഹമ്മദ്കുട്ടി ഉണ്ണികുളം

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി മഹാസമ്മേളനം 2023 മാര്‍ച്ച് പത്തിന്, ജന്മ•നാളില്‍, ചെന്നെയില്‍ നടക്കുകയാണ്. എഴുപത്തഞ്ച് വര്‍ഷത്തിന്റെ നിറവില്‍ മുസ്‌ലിംലീഗ് എത്തിച്ചേരുമ്പോള്‍ മതേതരത്വത്തിനുവേണ്ടി സംഘടന അര്‍പ്പിച്ച സേവനങ്ങള്‍ രാജ്യമാകെ സാഭിമാനം ഓര്‍ക്കുകയാണ്. അന്നത്തെ മദിരാശി ബാങ്ക്വറ്റിംഗ് ഹാളില്‍ (ഇന്ന് രാജാജി ഹാള്‍) 1948 മാര്‍ച്ച് 10ന് രാവിലെയാണ് ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗ് പിറവികൊള്ളുന്നതിനുള്ള യോഗം ആരംഭിച്ചത്. എ.കെ. ജമാലി സാഹിബിന്റെ പ്രാര്‍ത്ഥനയോടെ ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന രൂപീകരണയോഗം അതിശക്തമായ വാദപ്രതിവാദങ്ങള്‍ക്കു വഴിവെച്ചു. മുസ്‌ലിംലീഗ് നിലനിര്‍ത്തണമെന്ന പി.കെ. മൊയ്തീന്‍കുട്ടി സാഹിബിന്റെ പ്രമേയത്തെ 37 പേര്‍ അനുകൂലിക്കുകയും 14 പേര്‍ എതിര്‍ക്കുകയും ചെയ്തു. സഭയുടെ ഭൂരിപക്ഷ തീരുമാനപ്രകാരം ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബ് പ്രസിഡണ്ടും മഹബൂബ് അലി ബേഗ് ജനറല്‍ സെക്രട്ടറിയും ഹസനലി പി. ഇബ്രാഹിം ഖജാഞ്ചിയുമായി കമ്മിറ്റി രൂപീകരിച്ചു. കെ.എം. സീതി സാഹിബ് അടക്കം 15 പേരടങ്ങുന്ന ഭരണഘടനാ സബ് കമ്മിറ്റിയും രൂപീകരിച്ചു.

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിംലീഗിന്റെ സമീപനം അന്നുതൊട്ട് ഇന്നേവരേ പരിശോധിച്ചാല്‍ രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, മതേതരത്വം എന്നിവയില്‍ മാത്രം ഊന്നിക്കൊണ്ടുള്ളതായിരുന്നു. ലീഗിന്റെ ഭരണഘടന അതിന്റെ ഉത്തമതെളിവാണ്. ഇന്ത്യന്‍ ഭരണഘടനയെ അക്ഷരത്തിലും അര്‍ത്ഥത്തിലും പാലിച്ചുകൊണ്ടും നമ്മുടെ നീതിന്യായ വ്യവസ്ഥയെയും പാര്‍ലിമെണ്ടറി ജനാധിപത്യത്തെയും അംഗീകരിച്ചുകൊണ്ടുമാണ് ലീഗ് ഇക്കാലമത്രയും പ്രവര്‍ത്തിച്ചത്. ഇനിയും അങ്ങനെ ആയിരിക്കുകയും ചെയ്യും. മുസ്‌ലിംലീഗിന്റെ വിശാലമനഃസ്ഥിതിയുടെയും മതേതര വീക്ഷണത്തിന്റെയും മഹനീയ ഉദാഹരണങ്ങളിലൊന്നാണ് സ്വതന്ത്ര തൊഴിലാളി യൂനിയന്‍ രൂപീകരണം.

1956 നവംബര്‍ 11,12 തിയ്യതികളില്‍ എറണാകുളത്തു ചേര്‍ന്ന കേരള സ്റ്റേറ്റ് മുസ്‌ലിംലീഗിന്റെ പ്രഥമ പ്രവര്‍ത്തക സമിതിയോഗം തൊഴിലാളികള്‍ ജാതി-മത- രാഷ്ട്രീയ ചിന്താഗതികള്‍ക്ക് അതീതമായി സംഘടിക്കണമെന്നാണ് പ്രമേയം പാസ്സാക്കിയത്. സ്വതന്ത്ര തൊഴിലാളി യൂനിയനുകള്‍ രൂപീകരിക്കാനുള്ള ലീഗ് വര്‍ക്കിംഗ് കമ്മിറ്റിയുടെ ആഹ്വാനം 1956 നവംബര്‍ 21-ന് ചന്ദ്രികയുടെ ഒന്നാം പേജില്‍ വലിയ പ്രാധാന്യത്തോടെ വാര്‍ത്തയായി നല്‍കുകയും ചെയ്തു. തലക്കെട്ട് (സ്വതന്ത്ര തൊഴിലാളി യൂനിയനെ പ്രാത്സാഹിപ്പിക്കണം : കേരള മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതി അംഗീകരിച്ച പ്രമേയം) വാര്‍ത്ത ഇങ്ങനെ- ഇന്നലെ ജ: സീതിസാഹിബിന്റെ വസതിയില്‍ ചേര്‍ന്ന കേരള മുസ്‌ലിംലീഗ് പ്രവര്‍ത്തകസമിതി താഴെപറയുന്ന പ്രമേയം അംഗീകരിച്ചിരിക്കുന്നു- കേരള സ്റ്റേറ്റിലെ തൊഴിലാളികള്‍ തങ്ങളുടെ അവശതകളും കഷ്ടതകളും പരിഹരിക്കാനും തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ വകവെച്ചുവാങ്ങാനും ജീവിതത്തോത് ഉയര്‍ത്താനും വേണ്ടി സംഘടിതമായും നിയമവിധേയമായും നടത്തുന്ന പരിശ്രമങ്ങള്‍ക്ക് ഈ യോഗം ആനുകൂല്യവും പിന്‍ബലവും വാഗ്ദാനം ചെയ്യുന്നു. അതൊടൊപ്പം രാഷ്ട്രീയ കക്ഷികള്‍ സംഘടിപ്പിച്ചിട്ടുള്ള സംഘടനകള്‍ക്കു പകരം സ്വതന്ത്ര തൊഴിലാളി യൂനിയന്‍ ഉണ്ടാക്കിയും അവയില്‍ ചേര്‍ന്നും സംഘടിതമായ തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തൊഴിലാളികളോടും അത്തരം സംഘടനകള്‍ രൂപീകരിക്കാന്‍ വേണ്ട സഹായം ചെയ്തുകൊടുക്കാന്‍ ലീഗ് കമ്മിറ്റികളോട് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. തൊഴിലുടമകളും തൊഴിലാളി സംഘടനകളും തൊഴിലാളികളും കഴിയുന്നതും അനാവശ്യമായ തൊഴില്‍ കുഴപ്പങ്ങള്‍ക്കും തൊഴില്‍ സ്തംഭനങ്ങള്‍ക്കും ഇടവരുത്താതെ അനുരഞ്ജന മനോഭാവത്തോടെ കാര്യങ്ങള്‍ കയ്യാളണമെന്നും ഈ യോഗം അപേക്ഷിക്കുന്നു. ജ: സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖിതങ്ങള്‍ അധ്യക്ഷതവഹിച്ചു. (1956 നവം. 21 ബുധന്‍ – ചന്ദ്രിക)

മുസ്‌ലിം തൊഴിലാളികളെ അണിനിരത്തിക്കൊണ്ട്, സ്വാതന്ത്ര്യത്തിനുമുമ്പ്, 1944 ജനുവരി 21ന് കെ.കെ. അബുസാഹിബിന്റെ നേതൃത്വത്തില്‍ ‘മുസ്‌ലിം ലേബര്‍ യൂനിയന്‍’ എന്നൊരു തൊഴിലാളി സംഘടന, ലീഗിന്റെ മുന്‍കയ്യില്‍, രൂപീകരിച്ചിരുന്നു. 34000 മെമ്പര്‍മാര്‍ അംഗത്വം എടുക്കുകയും നിരവധി പ്രക്ഷോഭങ്ങള്‍ സംഘടന ഏറ്റെടുത്തു നടത്തുകയും ചെയ്തിരുന്നു. അങ്ങനെയൊരു സംഘടനയുടെ തുടര്‍ച്ച മലബാറില്‍ ബാക്കി നിന്നിരുന്ന കാലത്താണ് കെ.എം. സീതിസാഹിബും മുസ്‌ലിംലീഗും അതിനെ നിരാകരിച്ച് എസ്.ടി.യു. ഉണ്ടാക്കിയത്. 1951 ഒക്‌ടോബര്‍ 12 ന് കെ.എം. സീതിസാഹിബ് ചന്ദ്രികയില്‍ തൊഴിലാളി പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാട് തുറന്നെഴുതി. ‘തൊഴിലാളി പ്രസ്ഥാനം രാഷ്ട്രീയപാര്‍ട്ടികളുടെ ചട്ടുകമാവരുത്. രാഷ്ട്രീയ പാര്‍ട്ടികള്‍ അതാതു പാര്‍ട്ടികളുടെ ഭരണഘടനക്കനുസരിച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ സംഘടിക്കുമ്പോള്‍ തൊഴിലാളികളാവട്ടെ ഡിമാന്റിന്റെ അടിസ്ഥാനത്തിലാണ് സംഘടിക്കുന്നത്. അവകാശസംരക്ഷണം അടിസ്ഥാന മുദ്രാവാക്യമായി സ്വീകരിക്കുമ്പോള്‍ തന്നെ ഉത്തരവാദിത്തബോധവും അവര്‍ക്ക് കൂടിയേ തീരൂ. ധാര്‍മ്മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ, രാഷ്ട്രീയ പാര്‍ട്ടികളുടെ ചട്ടുകമല്ലാത്ത, സ്വതന്ത്രതൊഴിലാളി പ്രസ്ഥാനത്തിനു മാത്രമെ നാടിനെ രക്ഷിക്കാനാവൂ; തൊഴിലാളി സമൂഹത്തിന്റെ രക്ഷാകവചമാകാന്‍ കഴിയൂ. മതസൗഹാര്‍ദ്ദത്തിനും മാനവിക ഐക്യത്തിനും സ്വതന്ത്രതൊഴിലാളി പ്രസ്ഥാനം അനിവാര്യമാണ്. എസ്. ടി.യു. വിന്റെ ആറ് നെടുംതുണുകള്‍ സീതിസാഹിബി പരിചയപ്പെടുത്തി. 1. രാഷ്ട്രീയ ചട്ടുകമാവരുത്. 2. അവകാശ പോരാട്ടത്തോടൊപ്പം തന്നെ ഉത്തരവാദിത്തബോധവും വേണം. 3. സ്ഥാപനത്തിന്റെ ഉയര്‍ച്ചക്ക് കഠിനാധ്വാനം ചെയ്യണം. 4. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കണം. 5. മത രാഷ്ട്രീയ – ഭാഷാ ചിന്താഗതികള്‍ക്ക് അതീതമായ മതനിരപേക്ഷതയും മതേതരത്വവും നിലനിര്‍ത്തണം. 6. ധാര്‍മ്മിക മൂല്യങ്ങളില്‍ ഊന്നി നില്‍ക്കുകയും പണിമുടക്ക്, സമരം എന്നിവ അവസാനത്തെ ആയുധമായി മാത്രം അവലംബിക്കുകയും വേണം.

ഇന്ന് 66-ാം വയസ്സിലാണ് എസ്.ടി.യു. എത്തിനില്‍ക്കുന്നത്. 1957 മെയ് 5 ന് കോഴിക്കോട്ടുവെച്ചാണ് ഇ.എസ്.എം. ഹനീഫഹാജി പ്രസിഡണ്ടും കെ.എം. ഹംസജനറല്‍ സെക്രട്ടറിയുമായി കേരളഘടകം രൂപീകരിച്ചത്. ഇന്ന് പ്രസ്ഥാനം ദേശീയ തലത്തിലേക്കു വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. തമിഴ്‌നാട്, കര്‍ണ്ണാടക, പോണ്ടിച്ചേരി, തെലുങ്കാന, പ. ബംഗാള്‍ സംസ്ഥാനങ്ങളില്‍ ദേശീയ നേതാക്കളുടെ പര്യടനം പൂര്‍ത്തിയായി. മഹാരാഷ്ട്ര, ആന്ധ്ര, ആസാം, മധ്യപ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, യു.പി. തുടങ്ങി സംസ്ഥാനങ്ങളിലേക്കു പര്യടനം ലക്ഷ്യമിടുകയാണ്. ബംഗാള്‍ കേന്ദ്രീകരിച്ച് ഉത്തരമേഖലാ യോഗവും കേരളം അടിസ്ഥാനമാക്കി ദക്ഷിണമേഖലാ യോഗവും നടന്നു കഴിഞ്ഞു. ഇന്ത്യയിലെ പ്രധാന തൊഴില്‍ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രതൊഴില്‍ വകുപ്പുമന്ത്രി ഭുപേന്ദ്രയാദവിന് നല്‍കിയ നിവേദനം പുതിയൊരു നാഴികകല്ലായി. അംങ്കണ്‍വാടി, ആശ, പാലിയേറ്റീവ് തുടങ്ങി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഐ.എല്‍.സി. യോഗം ഉടന്‍ വിളിച്ചുകൂട്ടുക, ലേബര്‍ കോഡുകള്‍ ഉപേക്ഷിക്കുക, അസംഘടിതമേഖലയില്‍ സാര്‍വ്വത്രിക പെന്‍ഷന്‍ ഏര്‍പ്പെടുത്തുക, പൊതുമേഖലാ സ്വകാര്യ വര്‍ക്കരണം ഉപേക്ഷിക്കുക, 2021-ലെ പ്രതിരോധ സേവന നിയമം റദ്ദാക്കുക തുടങ്ങി ഒട്ടേറെ ആവശ്യങ്ങള്‍ നിവേദനത്തില്‍ അടിവരയിട്ടിട്ടുണ്ട്. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.യാണ് നിവേദനം കേന്ദ്ര മന്ത്രിക്കു കൈമാറിയത്.

എസ്.ടി.യു. വിന് ദേശീയ കമ്മിറ്റി രൂപീകരിക്കാന്‍ കഴിഞ്ഞ കാലങ്ങളില്‍ പരിശ്രമം നടന്നിട്ടുണ്ട്. 1961 ഡിസംബര്‍ 31ന് അഡ്വ. കെ. ഹസ്സന്‍ ഗനി പ്രസിഡണ്ടും അഡ്വ. ജാഫര്‍ഖാന്‍ ജനറല്‍ സെക്രട്ടറിയുമായി ‘ഇന്ത്യന്‍ സ്വതന്ത്ര ട്രേഡ് യൂണിയന്‍’ രൂപം കൊണ്ടപ്പോള്‍ മദ്രാസ്, മൈസൂര്‍, ആന്ധ്ര സംസ്ഥാനങ്ങളില്‍ അത് ചലനമുണ്ടാക്കി. നീലഗിരി താലൂക്ക് കേന്ദ്രീകരിച്ച് ദേവര്‍ഷോല, മെയ് ഫീല്‍ഡ്, റോക്ക് വുഡ്, ബിതര്‍ക്കാട്, ഹെഡ്ഡ•ല, പന്തല്ലൂര്‍, അത്തിക്കുന്ന്, മാംഗോ റേഞ്ച്, ചേരമ്പാടി തോട്ടങ്ങളിലായി പതിനായിരത്തോളം തോട്ടം തൊഴിലാളികളെ ഒറ്റച്ചരടില്‍ കോര്‍ത്തിണക്കാന്‍ എസ്.ടി.യു.വിന് സാധിക്കുകയും ഗൂഢല്ലൂരില്‍ കേന്ദ്രഓഫീസ് ആരംഭിച്ച് കെ.എ. സലാമിനെയും എം.ടി.മുഹമ്മദലിയെയും ഫുള്‍ടൈം ഓഫീസ് സെക്രട്ടറിമാരായി നിയമിക്കുകയും ചെയ്തു. സി.ഐ. അല്ലാപിച്ചൈ ഗൂഡല്ലൂര്‍ ഓഫീസ് നിയന്ത്രിച്ചപ്പോള്‍ സി. കുഞ്ഞിപ്പക്കി മൈസൂരിലും പി.കെ. ഉമ്മര്‍ഖാന്‍ മുഗലാപുരത്തും ആധിപത്യമുണ്ടാക്കി. അഞ്ചാറുകൊല്ലം കൊണ്ട് അതങ്ങനെ അവസാനിച്ചു. 1980 ഒക്‌ടോബര്‍ 12ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ഐ.യു.എം.എല്‍. പ്രവവര്‍ത്തക സമിതിയോഗം എസ്.ടി.യു. ദേശീയതലത്തില്‍ രൂപീകരിക്കാന്‍ യു.എ. ബീരാനെ കണ്‍വീനറായി തെരഞ്ഞെടുത്തു. അദ്ദേഹം മുന്‍കയ്യെടുത്ത് 1980 ഡിസംബര്‍ 27ന് കോഴിക്കോട് കല്‍പകയില്‍വെച്ച് എ.ഐ.എസ്.ടി.യു.സി. എന്ന പേരില്‍ നാഷണല്‍ കമ്മിറ്റി രൂപീകരിച്ചു. എസ്.ടി.യു. ദേശീയ കമ്മിറ്റി ഭരണഘടന, 1981 ജൂണ്‍ ഏഴിലെ ബാംഗ്ലൂര്‍ ഹര്‍ഷ ഹോട്ടലിലെ ദേശീയ സമ്മേളനം, 1983-ലെ മദ്രാസ് നാഷണല്‍ എക്‌സിക്യൂട്ടീവ്, 1984-ല്‍ ഗൂഡല്ലൂര്‍ ദേശീയ കേമ്പ്, 1985 ലെ പ.ബംഗാള്‍, കര്‍ണ്ണാടക, തമിഴ് നാട് പര്യടനങ്ങള്‍, 1987-ല്‍ തൃശ്ശിനാപള്ളിയില്‍ നടന്ന ബീഡി തൊഴിലാളി സമ്മേളനം, പി.എ. സാംഗ്മ ഡല്‍ഹിയില്‍ വിളിച്ച യോഗത്തിലെ സാന്നിധ്യം – അങ്ങനെ എട്ടുവര്‍ഷത്തോളം എ.ഐ.എസ്.ടി.യു. സി. സജീവമായിരുന്നു. 1961-ലെ ഇന്ത്യന്‍ സ്വതന്ത്ര ട്രേഡ് യൂനിയന്‍ അഡ്വ. ഹസന്‍ഗനിയുടെ രാഷ്ട്രീയ മാറ്റത്തോടെ നിലച്ചെങ്കില്‍ യു.എ. ബീരാന്‍, അഡ്വ. എം.എ. ലതീഫ് എന്നിവരുടെ രാഷ്ട്രീയ മാറ്റത്തോടെ 1980-ലെ സംരംഭവും അവസാനിച്ചു എന്നുപറയാം. 2016-ല്‍ കോയമ്പത്തൂരില്‍ വെച്ച് എസ്.ടി.യു. വിനു പുതിയ ദേശീയ കമ്മിറ്റി നിലവില്‍ വന്നു. സയ്യിദ് അംജദ്അലി പ്രസിഡണ്ടും അഡ്വ. എം. റഹ്മതുല്ല ജനറല്‍ സെക്രട്ടറിയുമായിരുന്നു. 2020 ഫെബ്രുവരി 20ന് ബംഗളൂരുവില്‍ വെച്ച് അഡ്വ. എം. റഹ്മതുല്ലയെ പ്രസിഡണ്ടും ജാഫറുള്ള മുല്ലയെ ജനറല്‍ സെക്രട്ടറിയുമാക്കി. 2022 സെപ്തംബര്‍ മൂന്നിന് ചെന്നൈയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് ദേശീയ സമിതിയോഗം എസ്.ടി.യു. പ്രസിഡണ്ടായി ഈ ലേഖകനെ ഐ.യു.എം.എല്‍. പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ പ്രഖ്യാപിക്കുകയും ഒക്‌ടോബര്‍ രണ്ടിന് എസ്.ടി.യു. സെക്രട്ടറിയേറ്റും പ്രവര്‍ത്തക സമിതിയും ഐകകണ്‌ഠ്യേന അംഗീകരിക്കുകയും ചെയ്തു. ഒഴിവു വന്ന ഭാരവാഹി സ്ഥാനങ്ങളിലേക്കു എം.എം. ഹമീദ്, ഉമ്മര്‍ ഒട്ടുമ്മല്‍, വി.എ.കെ. തങ്ങള്‍ എന്നിവരെ നിയോഗിക്കുകയും ചെയ്തു.പുതിയ സാഹചര്യത്തില്‍ ചെന്നൈയില്‍ മാര്‍ച്ച് ഒമ്പത്, പത്ത് തിയ്യതികളില്‍ നടക്കുന്ന ഐ.യു.എം.എല്‍. ദേശീയ പ്ലാറ്റിനം ജൂബിലി സമ്മേളനം മഹാ സംഭവമാക്കി മാറ്റാന്‍ എല്ലാ തൊഴിലാളി പ്രവര്‍ത്തകരോടും അഭ്യര്‍ത്ഥിക്കുന്നു.

(എസ്.ടി.യു. ദേശീയ പ്രസിഡണ്ടാണ്
ലേഖകന്‍)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

columns

കേരളീയം എന്ന ധൂര്‍ത്ത് മേള-എഡിറ്റോറിയല്‍

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്.

Published

on

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയുടെ വന്‍ ഗര്‍ത്തത്തില്‍ അകപ്പെട്ട് നില്‍ക്കുമ്പോള്‍ കേരളീയത്തിന്റെ പേരില്‍ കോടികള്‍ പൊടിപൊടിക്കുന്ന സര്‍ക്കാര്‍ റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിമാരെയാണ് ഓര്‍മപ്പെടുത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ കടബാധ്യതയുമായി, എല്ലാ വകുപ്പുകളിലും കോടികളുടെ കുടിശ്ശിക നിലനില്‍ക്കുന്ന ഒരു സര്‍ക്കാറാണ് കേരളം ഭരിച്ചുകൊണ്ടിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ മുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടു, കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനുമില്ല, സ്‌കൂള്‍ കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കാനില്ല, നെല്‍കര്‍ഷകരുടെ കുടിശ്ശിക കൊടുത്തുവീട്ടാന്‍ കഴിയുന്നില്ല, കുടിശ്ശിക നല്‍കാത്തതിനാല്‍ സപ്ലൈക്കോയില്‍ വിതരണക്കാര്‍ ടെണ്ടര്‍ എടുക്കുന്നില്ല, ലൈഫ് മിഷന്‍ പദ്ധതിയിലും കാരുണ്യ ഫണ്ടിലുമൊന്നും തുക ലഭ്യമാകുന്നില്ല തുടങ്ങിയ അതി ഗുരുതരമായ സാമ്പത്തിക സാഹചര്യമാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. സാമ്പത്തിക തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഭരണകൂടങ്ങള്‍ പ്രകടമാക്കിയ എല്ലാ തരത്തിലുള്ള അസ്ഥിരതകളും ഈ സര്‍ക്കാര്‍ കാണിച്ചുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് തകര്‍ച്ചക്ക് ആക്കം കൂട്ടുന്ന രീതിയില്‍ ധൂര്‍ത്തിന്റെ മഹാമേളയായി കേരളീയം തലസ്ഥാന നഗരിയില്‍ അരങ്ങേറുന്നത്. 27 കോടി രൂപ ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന ഈ മഹാമഹം ധൂര്‍ത്തിന്റെ മാത്രമല്ല അഴിമതിയുടെയും കൂടിച്ചേരല്‍ കൂടിയാണ്. ടെണ്ടര്‍പോലുമില്ലാതെ ഇഷ്ടക്കാര്‍ക്ക് പരിപാടിയുടെ കരാര്‍ നല്‍കിയതു മുതല്‍ തുടങ്ങുന്നു അഴിമതിയുടെ ഗന്ധം.

കേരളം നിലവില്‍ വന്നതിനു ശേഷമുള്ള മുഴുവന്‍ വികസന പ്രവര്‍ത്തനങ്ങളുടെയും പിതൃത്വം നിര്‍ലജ്ജം തന്റെ പേരിനോട് ചേര്‍ത്തുവെക്കുന്ന മുഖ്യമന്ത്രി അതേ അല്‍പ്പത്തരത്തോടെ തന്നെ കേരളീയവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം തന്റെ മുഖം പ്രതിഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. മാധ്യമങ്ങളായ മാധ്യമങ്ങളിലെല്ലാം ബഹുവര്‍ണ ചിത്രങ്ങള്‍ വെച്ചുള്ള പരസ്യം നല്‍കിയിട്ടും മതിവരാഞ്ഞിട്ട് പ്രധാന നഗരങ്ങളില്‍ കോടികള്‍ ചിലവഴിച്ച് ബഹുരാഷ്ട്ര കമ്പനികളുടെ പരസ്യബോര്‍ഡുകളെ വെല്ലുന്ന ഫോള്‍ഡിങ്ങുകള്‍ സ്ഥാപിച്ച് സായൂജ്യമടയുകയാണ്. ജി ട്വന്റി ഉച്ചകോടിയുടെ പേരില്‍ ഡല്‍ഹി നഗരം തന്റെ മാത്രം ചിത്രങ്ങളാല്‍ അലങ്കരിച്ച് ലോക രാഷ്ട്രങ്ങള്‍ക്കു മുന്നില്‍ രാജ്യത്തെ നാണംകെടുത്തിയ പ്രധാനമന്ത്രിയുടെ അതേ പാത പിന്തുടര്‍ന്ന് കേരളീയം നടക്കുന്ന തിരുവനന്തപുരം നഗരത്തെ തന്റെ സ്വന്തമാക്കിമാറ്റിയിരിക്കുകയാണ് മുഖ്യമന്ത്രി. വിവിധ സെഷനുകളില്‍ പങ്കെടുക്കുമ്പോള്‍ സ്വന്തം പേര് പ്രിന്റ് ചെയ്ത മുണ്ടും ഷര്‍ട്ടും കൂടി ധരിക്കാന്‍ ശ്രദ്ധിച്ചാല്‍ പ്രധാനമന്ത്രിയെപോലെ സമ്മേളനത്തെ കൈയ്യിലെടുക്കാന്‍ മുഖ്യമന്ത്രിക്കും സാധിക്കുന്നതേയുള്ളൂ.

ലോക കേരള സഭ പോലെ സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് പരിപാടിയുടെ പ്രഖ്യാപിത ലക്ഷ്യമായി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ കോടികള്‍ ചിലവഴിച്ച് നടത്തുന്ന ലോക കേരള സഭകള്‍ സംസ്ഥാനത്തിന് എന്ത് നേട്ടമുണ്ടാക്കി എന്നന്വേഷിക്കുമ്പോഴാണ് ഈ പരിപാടികളുടെ പൊള്ളത്തരം വ്യക്തമാകുന്നത്. വേണ്ടപ്പെട്ടവരെ ആനയിച്ചു കൊണ്ടുവന്ന് തങ്ങളെക്കുറിച്ച് മുഖസ്തുതി പറയിപ്പിക്കുക എന്നതല്ലാതെ ലോക കേരള സഭ വഴി സംസ്ഥാനത്തുണ്ടായ എന്തെങ്കിലുമൊരു നേട്ടം എടുത്തുകാണിക്കാന്‍ സര്‍ക്കാറിന് സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ഇതേ മാതൃകയില്‍ തന്നെ വിവിധ മേഖലകളിലെ പ്രമുഖരെക്കൊണ്ട് മുഖ്യമന്ത്രിയുടെയും സര്‍ക്കാറിന്റെയും അവതാനങ്ങള്‍ പാടിപ്പുകഴ്ത്തിക്കുകയും അതുകാണിച്ച് ആരാധക വൃന്തത്തെ ആനന്ദലബ്ധിയില്‍ ആറാടിപ്പിക്കുകയും ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചരണം പോലെയുള്ള രംഗങ്ങളില്‍ ഈ സംവിധാനങ്ങളെല്ലാം ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യവും ഇതിനെല്ലാം പിന്നിലുണ്ടാകാം. നഷ്ടപ്പെട്ടുപോയ ജന പിന്തുണ തിരിച്ചു പിടിക്കാന്‍ പി.ആര്‍ ഏജന്‍സികള്‍ പറഞ്ഞു തരുന്ന എന്ത് ചെപ്പടി വിദ്യകളും ഉപയോഗിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പിണറായി വിജയനുണ്ട്. പക്ഷേ അത് സ്വന്തം ചിലവില്‍ ആകണമെന്നു മാത്രം. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഈ കോപ്രായങ്ങല്‍ക്കെല്ലാം കാലം മറുപടി പറയിപ്പിക്കുമെന്ന കാര്യം നിസ്സംശയമാണ്.

 

Continue Reading

columns

ഗസ്സ മരണ മുനമ്പാക്കിയത് ആര്

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ.

Published

on

റിയാസ് ഹുദവി പുലിക്കണ്ണി

അമേരിക്കന്‍ പിന്തുണയോടെ ഇസ്രാ ഈല്‍ നിരപരാധികളായ നൂറുകണക്കിന് ഫലസ്തീന്‍ കുഞ്ഞുങ്ങളേയും സ്ത്രീകളേയും നിഷ്‌കരുണം ബോംബിട്ട് കൊല്ലുകയാണ്. മരണ മുനമ്പായിമാറിയിരിക്കുന്നു ഗസ്സ. അയ്യായിരത്തോളം പൗരന്‍മാന്‍ നിഷ്ഠൂരമായി കൊല്ലപ്പെട്ടു, നിരപരാധികളായ ആയിരക്കണക്കിന് കുട്ടികളും സ്ത്രീകളും അവയില്‍ ഉള്‍പ്പെടുന്നുണ്ട്. യുദ്ധത്തിന്റെ സര്‍വ മര്യാദകളും ധാരണകളും ലംഘിച്ച് ഇസ്രാ ഈല്‍ നരനായാട്ട് തുടരുകയാണ്. കഴിവതും വേഗം പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനം പുന:സ്ഥാപിക്കേണ്ട ഐക്യരാഷ്ട്ര സഭയും മറ്റു ലോക രാഷ്ട്രങ്ങളും ഇസ്രാ ഈലിന്റെ കിരാതന തേര്‍വാഴ്ചയെ തള്ളിപറയുന്നതിനപ്പുറം കര്‍ക്കശമായ മറ്റൊരു കടുത്ത നിലപാടിലേക്കും കടക്കാതെ കാഴ്ചക്കാരായി നില്‍ക്കുന്നുവെന്നതാണ് ഏറെ ദു:ഖകരം. ഭക്ഷണം, കുടിവെള്ളം, വൈദ്യുതി, ഇന്ധനം തുടങ്ങി സര്‍വ മേഖലയിലും ഉപരോധം ഏര്‍പ്പെടുത്തിയും പാര്‍പ്പിടങ്ങളും സ്‌കൂളുകളും അഭയാര്‍ത്ഥി ക്യാമ്പുകളും ബോബിട്ട് നിലം പരിശാക്കിയും ഫലസ്തീന്‍ ജനതയെ ക്രൂരമായി പീഡിപ്പിച്ചിട്ടും, അക്രമിച്ചിട്ടും യാതൊരു ദാക്ഷിണ്യവുമില്ലാതെ ആയിരക്കണക്കായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആശുപത്രികള്‍പോലും മനുഷ്യത്വം ഇല്ലാത്ത ഇസ്രാ ഈല്‍ സൈന്യം ബോംബിട്ട് നശിപ്പിച്ചു. പ്രാചീന കാലത്തേക്കാള്‍ ലോകം മനുഷ്യത്വപരമായും ധാര്‍മികമായും വളര്‍ച്ച കൈവരിച്ചുവെന്ന് അവകാശവാദം ഉന്നയിക്കുന്ന പുതിയ കാലത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്നത്തന്നെ മനുഷ്യത്വമുള്ളവര്‍ക്ക് ചിന്തിക്കാനും ചെയ്യാനും കഴിയാത്തതാണ്. അത്രമേല്‍ ഭീകരമാണ് ഹമാസിനെ പ്രത്രിരോധിക്കുന്നുവെന്ന പേരില്‍ ഇസ്രാ ഈല്‍ ഗസ്സയിലും ഫലസ്തീനിന്റെ മറ്റു പ്രദേശങ്ങളിലും നടത്തികൊണ്ടിരിക്കുന്ന മനസ്സുലക്കുന്ന കൃത്യങ്ങള്‍.

ഇറാന്‍, ഖത്തര്‍, സഊദി അടക്കമുള്ള അറബ് രാജ്യങ്ങള്‍ ഇസ്രാഈലിന്റ അതിരുകടന്ന അക്രമങ്ങളെയും ഫലസ്തീന്‍ അധിവേശത്തേയും അപലപിച്ചിട്ടും നിലവിലെ ഇസ്രാഈലിന്റെ ഇടപെടലുകള്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രക്ത ചൊരിച്ചിലുകള്‍ക്ക് വഴിവെക്കുമെന്ന് വ്യക്തമാക്കിയിട്ടും തങ്ങളുടെ പ്രഖ്യാപിത നിലപാടില്‍നിന്ന് പിന്നോട്ട് പോകാതെ ഇസ്രാഈല്‍ രക്തരൂക്ഷിതമായ യുദ്ധത്തിനു മുതിരുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം ലോക പൊലിസായി ചമയുന്ന അമേരിക്കക്കു മാത്രമാണ്. കാരണം ഇസ്രാഈലിനെതിരെ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം നടന്നപ്പോള്‍ മുമ്പും പിമ്പും നോക്കാതെ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച രാജ്യമാണ് അമേരിക്ക. മാത്രമല്ല, തങ്ങളുടെ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കണ്‍ ഹമാസിന്റെ ആക്രമണത്തെ അപലപിച്ചു നടത്തിയ ആദ്യ പ്രതികരണം താനും ഒരു ജൂതനാണെന്നാണ്. അതോടൊപ്പം നാളിതുവരെ തങ്ങള്‍ ചെയ്ത്‌കൊണ്ടിരിക്കുന്ന കണ്ണില്ലാത്ത ക്രൂരതകളെ മറച്ചുപിടിക്കാനും ലോക രാജ്യങ്ങളുടെ പിന്തുണ നേടാനും ഹമാസിനെ തീവ്രവാദ സംഘടനയായി മുദ്രകുത്താനും ജൂത സൈന്യം പടച്ചുണ്ടാക്കിയ ‘ബന്ദികളായ 40 കുട്ടികളെ ഹമാസ് പോരാളികള്‍ കഴുത്തറത്ത് കൊന്നെന്ന’ കല്ലുവെച്ച നുണകള്‍ അപ്പാടെ നിസ്സംശയം മാധ്യമങ്ങള്‍ക്ക്മുമ്പാകെ ഏറ്റുപറഞ്ഞ് ഇസ്രാഈലിനെ പരസ്യമായി പിന്തുണക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്റെ കാഴ്ചയും കണ്ടതാണ്. ഫലസ്തീനിലെ നിലവിലെ സാഹചര്യങ്ങളെ കൂടുതല്‍ വഷളാക്കിയത് അമേരിക്കയാണെന്ന് പറയുന്നതായിരിക്കും കൂടുതല്‍ നല്ലത്. റഷ്യ യുക്രെന്‍ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോള്‍ യൂറോപ്യന്‍ യൂണിയനെ കൂട്ടുപ്പിടിച്ച് റഷ്യക്കെതിരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തി ഇരയോടൊപ്പമാണെന്ന് പ്രസ്താവിച്ച അമേരിക്കയും ബൈഡനും സയണിസ്റ്റ് സൈന്യത്തിന്റെ മിസൈല്‍ ആക്രമണത്തില്‍ ദിനംപ്രതി മരിച്ച് വീഴുന്ന നൂറുകണക്കിനു കുഞ്ഞുങ്ങള്‍ക്കു വേണ്ടിയും തകര്‍ന്നടിഞ്ഞ പാര്‍പ്പിടങ്ങള്‍ക്കിടയില്‍ സര്‍വതും നഷ്ടപ്പെട്ട് നിലവിളിക്കുന്ന നിരപരാധികളായ ആയിരങ്ങള്‍ക്കു വേണ്ടിയും പ്രസ്താവന പോലും നടത്താത്തത്. പിറന്ന മണ്ണില്‍ അധിവസിക്കാന്‍ അധിനിവേശ ശക്തിക്കെതിരെ പോരാട്ടം നടത്തുന്ന ‘ഹമാസിനെ’ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങളോട് തുലനം ചെയ്യാനും ഇസ്രാഈലിനെ വെള്ളപൂശാനും അമേരിക്കയും മറ്റു പാശ്ചാത്യശക്തികളും ശ്രമിക്കുന്നത് ജൂതരാഷ്ട്ര പിറവിയുടെ ചരിത്രം അറിയാത്തതു കൊണ്ടോ ഓര്‍മയില്ലാത്തതുകൊണ്ടോയല്ല, മറിച്ച് മുസ്‌ലിം വിരോധത്തിന്റെയും മത വര്‍ഗ വെറിയുടേയും അവര്‍ണ ബോധം ഇപ്പോഴും വെള്ളക്കാരന്റെ മനോമുകുരങ്ങളില്‍ അന്തര്‍ലീനമായി കിടപ്പുണ്ടെന്നതിന്റെ പ്രകടമായ പ്രതീകം കൂടിയാണ്. രണ്ടാം ലോക യുദ്ധാനന്തര ജാരസന്തതിയായി പാശ്ചാത്യ രാജ്യങ്ങളുടെ കുടില തന്ത്രങ്ങളാല്‍ പിറവി കൊണ്ട ജൂത രാഷ്ട്രത്തിന് ഇപ്പോഴും നല്‍കികൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണയും. കൂടാതെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഇടക്കിടെ യുദ്ധവും ഒടുങ്ങാത്ത ആഭ്യന്തര കലാപങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിച്ചു ആയുധ കച്ചവടം പൊടിപൊടിക്കാനും അതിലൂടെ സാമ്പത്തിക നേട്ടം കൊയ്യാനും അമേരിക്കയടങ്ങുന്ന പാശ്ചാത്യന്‍ സാമ്രാജ്യത്വ ശക്തികള്‍ കാലങ്ങളായി നടത്തികൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ നാടകം കൂടിയാണ് ഇസ്രാഈല്‍ ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്ക ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്ന അനുനയനീക്കങ്ങള്‍ എന്നു കൂടി അനുമാനിക്കാം. അതിനാല്‍ നിലവിലെ ഫലസ്തീന്‍ ഇസ്രാഈല്‍ സംഘട്ടനങ്ങളുടെ താത്കാലിക വിരാമത്തിനുള്ള നയതന്ത്ര നീക്കങ്ങളല്ല ലോക രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും നടത്തേണ്ടത്, മറിച്ച് കുടിയിറക്കപ്പെട്ട് ആട്ടിയോടിക്കപ്പെട്ട ഒരു വിഭാഗം ജനതക്ക് അധിവസിക്കാനൊരിടം അനുവദിച്ചതിന്റെ പേരില്‍ സൈ്വര്യമായ ഉറക്കവും സുരക്ഷിതമായ പാര്‍പ്പിടവും സ്വരാജ്യംതന്നെയും കാലങ്ങളായി നഷ്ടപ്പെട്ട ഫലസ്തീനികള്‍ക്ക് സ്വതന്ത്രമായൊരു രാജ്യം സാക്ഷാത്കരിച്ച് കൊടുക്കുകയെന്നതാണ് സുതാര്യമായ പരിഹാരം. എങ്കിലേ നിരന്തരം ഉയരുന്ന ഗസ്സയിലെ പതിനായിരങ്ങളുടെ രോദനം എന്നെന്നേക്കുമായി നിലച്ച് സമാധാനത്തിന്റെ പുതിയ സൂര്യോദയങ്ങള്‍ ഉദയം ചെയ്യൂ.

 

Continue Reading

columns

പ്രവാചക നാമത്തിൻ്റെ പൊരുൾ

ലോകത്ത് വളരെ കൂടുതൽ ഉച്ചരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു.

Published

on

പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങൾ

ലോകത്ത് വളരെ കൂടുതൽ ഉച്ഛരിക്കുകയും സ്തുതി കീർത്തനങ്ങൾക്ക് വിധേയമാവുകയും ചെയ്യുന്ന നാമമാണ് മുഹമ്മദ് .പ്രാർത്ഥനകളിൽ, കാവ്യങ്ങളിൽ , കഥാവിഷ്കാരങ്ങളിൽ ആ നാമം ആവർത്തിച്ചു വരുന്നു .തിരുനബിയുടെ നാമകരണ ചടങ്ങിൽ പ്രപിതാവായ അബ്ദുൽ മുത്തലിബിനോട് ബന്ധുക്കളായ ഖുറൈശികൾ ചോദിക്കുന്നുണ്ട്: കൊച്ചു മകനെ എന്ത് പേരാണ് വിളിക്കുന്നത്? അദ്ദേഹം മറുപടി നൽകി: പ്രിയങ്കരനായ പേര് മുഹമ്മദ് .ലോകാലോകങ്ങളിൽ ഉള്ളവർ അവനെ അനുധാവനം ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.” വന്ധ്യവയോധികനായ ഉപ്പൂപ്പയുടെ ആഗ്രഹത്തിന് പടച്ചവൻ ഉത്തരം നൽകി. മണ്ണിൽ മനുഷ്യരും ആകാശത്ത് മാലാഖമാരും ആ പേര് ഉൾപ്പുള്കത്തോടെ ഉരുക്കഴിക്കുന്നു .തിരുനബിയുടെ നാമകീർത്തനം പാഠവത്കരിക്കുകയും അത് വിശ്വാസിയുടെ ഉത്തരവാദിത്തമാണെന്ന് നിർദ്ദേശിക്കുകയും ചെയ്ത ഖുർആൻ ഇങ്ങനെ പ്രഖ്യാപിച്ചു :നബിയുടെ മേൽ അല്ലാഹു അനുഗ്രഹം വർഷിക്കുന്നു, മലക്കുകൾ പ്രാർത്ഥിക്കുന്നു, സത്യവിശ്വാസികളെ നബിക്ക് അനുഗ്രഹം. സമാധാന വർഷത്തിനായി നിങ്ങളും പ്രാർത്ഥിക്കുക.

56 തലമുറകളിലൂടെ തുടരുന്ന ഈ മുഹമ്മദീയ പ്രകീർത്തനത്തിൻറെ പൊരുൾ എന്താണ് ?അനുയായികളാൽ ആപാദചൂഢം പിന്തുടരുന്ന ഒന്നായി മുഹമ്മദ് എന്ന നാമവും നബിയുടെ ചര്യകളും മാറുന്നതെന്തുകൊണ്ട് എന്നത് വിമർശകരെ പോലും വിസ്മയിപ്പിക്കുന്നതാണ്. കൗമാരപ്രായത്തിൽ കേട്ട മുഹമ്മദ് എന്ന നാമത്തിന്റെ സൗന്ദര്യത്തിന് പിന്നാലെ സഞ്ചരിക്കുകയും ചരിത്രത്തിലും കവിതയിലും നാടകത്തിലും ആവർത്തിക്കുന്ന ആ പേരിൻറെ ആവിഷ്കാരങ്ങളെ നാലു പതിറ്റാണ്ടുകളിലൂടെ നീളം പഠിക്കുകയും ചെയ്ത ജർമൻ ഓറിയന്റലിസ്റ്റ് ആൻമേരി ഷിമ്മൽ രചിച്ച ‘ മുഹമ്മദ് ദൈവത്തിൻറെ തിരുദൂതർ ‘എന്ന പുസ്തകം പ്രസിദ്ധമാണ്. മധ്യകാലത്ത് നിലനിന്ന നബിനിന്ദക്കുള്ള പണ്ഡിതോചിതമായ പ്രായശ്ചിത്തമായി വേണം ഈ പുസ്തകത്തെ കണക്കാക്കാൻ. സെമറ്റിക്പാരമ്പര്യത്തിലും ആഫ്രിക്കാൻ പാശ്ചാത്യ പൗരസ്ത്യ ദേശങ്ങളിലും നബി ചരിത്രരചനയുടെയും കീർത്തനങ്ങളുടെയും കുത്തൊഴുക്ക് വലിയൊരു പഠന മേഖലയാണ് തോമസ് കാർലൈൽ 19-)0 നൂറ്റാണ്ടിന്റെ ആദ്യത്തിൽ ലണ്ടനിൽ നടത്തിയ മൂന്നു പ്രഭാഷണങ്ങളിൽ ഒന്ന് ഹീറോ ആസ് എ പ്രോഫറ്റ് ‘ എന്ന തലവാചകത്തിൽ മുഹമ്മദ് നബിയെ കുറിച്ചായിരുന്നു .അതുവരെ പ്രചരിക്കപ്പെട്ടിരുന്ന എല്ലാ ആരോപണങ്ങൾക്കും വസ്തുതകൾ അപഗ്രഥിച്ച് യുക്തിസഹമായി മറുപടി പറഞ്ഞു .ഇസ്ലാം വാളുകൊണ്ട് പ്രചരിപ്പിക്കപ്പെട്ട മതമാണെന്ന വിമർശനത്തിന് അദ്ദേഹം നൽകിയ മറുപടി പ്രസക്തമാണ്. കാറിൽ പറയുന്നു ,ഏതൊരു രാഷ്ട്രീയവും ഒരാളുടെ മനസ്സിൽ ആണല്ലോ ആദ്യമായി ഉദിക്കുക.മുഹമ്മദിന് ലഭിച്ച ഇസ്ലാം എന്ന ആശയം പ്രചരിപ്പിക്കാൻ ലോകത്ത് അപ്പോൾ മുഹമ്മദ് മാത്രമേയുള്ളൂ .തന്റെ കയ്യിൽ ഒരു വാളും. ഈ അവസ്ഥയിൽ എങ്ങനെയാണ് മുഹമ്മദിന് ലോകം കീഴടക്കാൻ സാധിക്കുക? വാളുകൊണ്ട് പ്രചരിപ്പിക്കാൻ ആണെങ്കിൽ വേണ്ടത്ര വാളുകളും പ്രയോഗിക്കാൻ അനുയായികളും വേണം. മുഹമ്മദിന് അതിനായി അനുയായികൾ ഉണ്ടായേ പറ്റൂ. ഈ വസ്തുത തെളിയിക്കുന്നത് വാളുകൊണ്ടല്ല ഇസ്ലാം പ്രചരിച്ചത് എന്ന സത്യമാണ് .തിരുനബിനൽകിയ രണ്ട് സന്ദേശങ്ങൾ എടുത്തു പറയേണ്ടതാണ്. ഒന്ന് ,ഐഹികവും പാരത്രികവുമായ അഥവാ ഭൗതികവും ആധ്യാത്മവുമായ രണ്ട് തലങ്ങൾ ഉൾച്ചേർന്നതാണ് ജീവിതം എന്ന കാഴ്ചപ്പാട്. മതമെന്നത് പ്രാർത്ഥനകളുടെയും ആരാധനകളുടെയും (സഷ്ടാവുമായുള്ള കെട്ടുപാടുകളുടെയും കേവലസംഹിതം മാത്രമല്ല, മറിച്ച് നാഗരിക രാഷ്ട്രീയ നിർമാണത്തിന്റെ ബഹുപാOങ്ങൾ ചേർത്ത് സർഗാത്മകവും സാമൂഹികോ ന്മുഖവുമാക്കേണ്ടതാണെന്ന് തിരുനബി പഠിപ്പിച്ചു. ഇത് കൂടുതൽ ജനപ്രിയമായ ഒരു മതത്തിന്റെയും ജനോപകരമായ ജീവിത പദ്ധതിയുടെയും ഉയർപ്പിന് കാരണമായി.അബ്ബാസിയ ഖിലാഫത്തിൻ്റെയും സ്പാനിഷ് മുസ്ലിം ഭരണത്തിന്റെയും കാലത്ത് തുടക്കം കുറിച്ച വൈജ്ഞാനിക പുരോഗതിയുടെയും നാഗരിക വളർച്ചയുടെയും പാരമ്പര്യം ഈ സാമൂഹിക കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. നവോത്ഥാനകാലത്ത് ഉയർന്നു വരാൻ യൂറോപ്പിന് സകല സാധ്യതയും നൽകിയതിൽ തിരുനബിയുടെ പിന്തുണക്കാരിലൂടെ വളർന്ന വൈജ്ഞാനിക വിപ്ലവത്തിന് ചെറുതല്ലാത്ത പങ്ക് ഉണ്ടായിരുന്നു .ഇസ്ലാം തുടങ്ങിയത് പൂർത്തീകരിക്കുക അല്ലാതെ യൂറോപ്പിന് മറ്റൊന്ന് ചെയ്യാൻ ഉണ്ടായിരുന്നില്ല എന്ന് ഫിലിപ് കെ ഹിറ്റി ഈ ചരിത്രത്തെ പറ്റി എഴുതുന്നുണ്ട് .ഇത്തരത്തിൽ ആഘോഷിക്കപ്പെട്ട ഒരു ജനകീയ പ്രവാചകൻ ലോകത്തിനു മുമ്പിൽ ഉണ്ട്. അതിലൂടെയാണ് മുഹമ്മദ് എന്ന സ്തുതിക്കപ്പെട്ട നബി രൂപപ്പെട്ടുവന്നത്. രണ്ടാമതായി എടുത്തു പറയേണ്ടത്, സഹിഷ്ണുത എന്ന വലിയ മൂല്യത്തെ യാഥാർത്ഥ്യമാക്കുന്നതിലും ജനകീയമാക്കുന്നതിലും മുഹമ്മദ് നബി വഹിച്ച പങ്കാണ് പതിറ്റാണ്ടുകൾ യുദ്ധത്തിൽ ഏർപ്പെട്ടുപോകുന്ന ഗോത്രങ്ങളെ തമ്മിലടുപ്പിക്കിയും സഹോദര മതക്കാരെ വിശ്വാസത്തിൽ എടുത്തും മദീനയിൽ നിർമ്മിച്ച രാഷ്ട്രത്തിൻറെ അത്ഭുതം എടുത്തു പറയേണ്ടതാണ് .വിടവാങ്ങൽ പ്രസംഗത്തിൽ ലോക മനസ്സാക്ഷിക്ക് നൽകിയ സമഭാവനയുടെ ഉൾക്കാഴ്ചകൾ അവസാനമില്ലാത്തതാണ്. ഇത്തരത്തിൽ ഇന്ന് കാണുന്ന ലോകത്തെ സമാധാനപൂർണ്ണമായ നിലനിർത്തുന്നതിൽക്കുള്ള പങ്കാളിത്തത്തിന്റെ പേരിൽ കൂടിയാണ് മുഹമ്മദ് സ്തുതിക്കപ്പെട്ടവൻ എന്ന പേര് അർത്ഥപൂർണ്ണം ആകുന്നത്

(മലയാള മനോരമ ദിനപത്രത്തിൽ 28-09-2023 ന് പ്രസിദ്ധീകരിക്കപ്പെട്ടത് )

Continue Reading

Trending