Connect with us

india

സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധം; ഏഴ് കോണ്‍ഗ്രസ് എംപിമാരടക്കം 15 പേര്‍ക്ക് സസ്‌പെന്‍ഷന്‍

രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠന്‍, ബെന്നി ബെഹ്നാന്‍, കനിമൊഴി, മാണിക്കം ടാഗോര്‍, ജ്യോതിമണി, ഡെറിക് ഒബ്രിയാന്‍, മുഹമ്മദ് ജാവേദ്, പി.ആര്‍ നടരാജന്‍, കെ.സുബ്രഹ്മണ്യം, എം.ആര്‍ പാര്‍ഥിബന്‍, എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ക്കാണ് സമ്മേളന കാലയളവ് തീരുന്നത് വരെ സസ്പെന്‍ഷന്‍.

Published

on

സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് പാര്‍ലമെന്റിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്ന് മാത്രം 15 എംപിമാര്‍ക്ക് സസ്പെന്‍ഷന്‍ ഇന്ന് മാത്രം സസ്പെന്‍ഡ് ചെയ്തത് 15 എംപിമാരെ. കേരളത്തില്‍ നിന്നുള്ള 6 എം.പിമാരെയടക്കമാണ് സസ്പെന്‍ഡ് ചെയ്തത്. രമ്യ ഹരിദാസ്, ഹൈബി ഈഡന്‍, ടി എന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, വി.കെ ശ്രീകണ്ഠന്‍, ബെന്നി ബെഹ്നാന്‍, കനിമൊഴി, മാണിക്കം ടാഗോര്‍, ജ്യോതിമണി, ഡെറിക് ഒബ്രിയാന്‍, മുഹമ്മദ് ജാവേദ്, പി.ആര്‍ നടരാജന്‍, കെ.സുബ്രഹ്മണ്യം, എം.ആര്‍ പാര്‍ഥിബന്‍, എസ് വെങ്കിടേശ്വരന്‍ എന്നിവര്‍ക്കാണ് സമ്മേളന കാലയളവ് തീരുന്നത് വരെ സസ്പെന്‍ഷന്‍.

പ്രധാനമന്ത്രി സഭയില്‍ വരണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അംഗങ്ങളുടെ പ്രതിഷേധം. ബഹളത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറക് ഒബ്രിയാനെ നേരത്തേ സസ്പെന്‍ഡ് ചെയ്തിരുന്നു. അന്തസ്സിന് ചേരാത്ത വിധം പ്രവര്‍ത്തിച്ചു എന്നതാണ് അംഗങ്ങള്‍ക്കെതിരായ കുറ്റം. സഭാനടപടികള്‍ തടസ്സപ്പെടുത്തിയതിനാണ് സസ്പെന്‍ഷന്‍.

എംപിമാരുടെ പ്രതിഷേധം അതിരുവിടുന്നു എന്നതായിരുന്നു സ്പീക്കറുടെയും കേന്ദ്രസര്‍ക്കാരിന്റെയും ആരോപണം. ഈ നിലപാടാണിപ്പോള്‍ എംപിമാരുടെ സസ്പെന്‍ഷനിലേക്ക് നയിച്ചിരിക്കുന്നത്. രണ്ട് തവണയായി പ്രമേയം അവതരിപ്പിച്ചു കൊണ്ടാണ് ആദ്യ ഘട്ടത്തില്‍ അഞ്ച് എംപിമാരെയും പിന്നാലെ ഒമ്പത് പേരെയും സസ്പെന്‍ഡ് ചെയ്തത്.

സുരക്ഷാ വീഴ്ചയെ ചൊല്ലി വലിയ പ്രതിഷേധമാണ് പാര്‍ലമെന്റില്‍ ഇരു സഭകളിലും ഉണ്ടായത്. പുറത്താക്കപ്പെട്ട എംമാരില്‍ 14 പേരും ലോക്സഭാ എംപിമാരാണ്. രാജ്യസഭയിലും സമാന രീതിയില്‍ പ്രതിഷേധമുണ്ടായെങ്കിലും ഡെറിക് ഒബ്രെയ്നെതിരെ മാത്രമാണ് നടപടിയുണ്ടായത്. പുറത്താക്കിയെങ്കിലും എം.പി പുറത്തു പോകാതിരുന്നതിനെ തുടര്‍ന്ന് സഭ 2 തവണ നിര്‍ത്തിവച്ചു.

അതേസമയം, പാര്‍ലമെന്റില്‍ അതിക്രമിച്ച് കടന്ന പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു.പ്രതികള്‍ പരിചയപ്പെട്ടത് ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിംഗ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെയാണെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ നയങ്ങളോടുള്ള എതിര്‍പ്പാണ് പ്രതിഷേധത്തിന് കാരണമെന്ന് പിടിയിലായവര്‍ പൊലീസിന് മൊഴി നല്‍കി.

ജസ്റ്റിസ് ഫോര്‍ ആസാദ് ഭഗത് സിംഗ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ പരിചയപ്പെട്ട പ്രതികള്‍ പാര്‍ലമെന്റില്‍ കടന്നു കയറാനുള്ള പദ്ധതികള്‍ ജനുവരി മാസം മുതലാണ് ആരംഭിച്ചത്. .കാര്‍ഷിക നിയമങ്ങള്‍, മണിപ്പൂര്‍ കലാപം, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളില്‍ സര്‍ക്കാരിനോടുള്ള കടുത്ത എതിര്‍പ്പാണെന്ന് പ്രതിഷേധത്തിന് കാരണം എന്ന് പ്രതികള്‍ പൊലീസിനോട് വെളിപ്പെടുത്തി. ബി.ജെ.പി എം പി യായ പ്രതാപ് സിന്‍ഹയുടെ സ്റ്റാഫ് വഴിയാണ് പ്രതികള്‍ക്കു പാസുകള്‍ ലഭിച്ചത്.പ്രതിയായ മനോരഞ്ജന്‍ മണ്‍സൂണ്‍ സമ്മേളനത്തിനിടെ പാര്‍ലമെന്റില്‍ സന്ദര്‍ശകനായി എത്തി സുരക്ഷാക്രമീകരണങ്ങള്‍ നിരീക്ഷിച്ചിരുന്നു.

ഡിസംബര്‍ ആറിനും 10നും ഇടയ്ക്ക് വ്യത്യസ്ത ട്രെയിനുകളിലാണ് പ്രതികള്‍ ഡല്‍ഹിയില്‍ എത്തിയത്. വിശാല്‍ ശര്‍മയാണ് മറ്റ് പ്രതികള്‍ക്ക് ഗുരുഗ്രാമില്‍ താമസ സൗകര്യം ഒരുക്കിയത്. മഹാരാഷ്ട്രയിലെ ലാത്തൂര്‍ സ്വദേശിയായ അമോല്‍ ഷിന്‍ഡെയാണെന്ന് സ്‌മോക്ക് സ്പ്രേ കൊണ്ടുവന്നതെന്ന് പോലീസ് അറിയിച്ചിട്ടുണ്ട് .സംഘത്തിലെ സൂത്രധാരന്‍ എന്ന് കരുതുന്ന ലളിത് ഝായ്ക്കായി ഡല്‍ഹി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. സംഭവത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ സന്ദര്‍ശകരെ തല്‍ക്കാലം പ്രവേശിപ്പിക്കേണ്ടൈന്നാണ് സുരക്ഷാവിഭാഗത്തിന്റെ തീരുമാനം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി

Published

on

ഹൈദരാബാദ്: പാകിസ്താനുമായുള്ള സമീപകാല സംഘർഷം കൈകാര്യം ചെയ്യുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് ധൈര്യമോ പ്രത്യേക കൗശലമോ സുതാര്യതയോ ഇല്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബിജെപി യുദ്ധത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുമ്പോൾ, രാജ്യം അവരുടെ മരണത്തിൽ വിലപിക്കുകയാണെന്ന് രേവന്ത് കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന്‍റെ അനന്തര ഫലത്തെക്കുറിച്ച് മോദി സർക്കാർ മൗനം പാലിക്കുന്നതിനെ റെഡ്ഡി ചോദ്യം ചെയ്തു. “നാലു ദിവസത്തെ യുദ്ധത്തിനുശേഷം, എന്താണ് സംഭവിച്ചത്? ആരാണ് കീഴടങ്ങിയത്? ഞങ്ങൾക്ക് അറിയില്ല,” അദ്ദേഹം പറഞ്ഞു, യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചത് ഇന്ത്യയല്ല, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണെന്നും ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങുന്നതിനു മുമ്പ് വെടിനിർത്തൽ തീരുമാനം ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വിളിച്ചിരുന്നെങ്കിലും അത് വിളിക്കാത്തതിന് അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചു.”ഞങ്ങളെ ആവശ്യമുള്ളപ്പോൾ നിങ്ങൾ ഞങ്ങളെ വിളിച്ചു. ഞങ്ങൾ സൈന്യത്തോടൊപ്പം നിന്നു. പക്ഷേ യുദ്ധം അവസാനിപ്പിച്ചപ്പോൾ നിങ്ങൾ ഞങ്ങളെ ഉൾപ്പെടുത്തിയില്ല,” രേവന്ത് കൂട്ടിച്ചേര്‍ത്തു.

ദേശീയ സുരക്ഷയെക്കുറിച്ചുള്ള ബിജെപിയുടെ വാചാടോപത്തെയും തെലങ്കാന മുഖ്യമന്ത്രി ചോദ്യം ചെയ്തു. “എത്ര റാഫേൽ ജെറ്റുകൾ പാകിസ്താൻ നശിപ്പിച്ചു? എന്തുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത്?” അദ്ദേഹം ചോദിച്ചു. “യുഎസ് പാകിസ്താനെ പിന്തുണച്ചപ്പോഴും ഇന്ദിരാഗാന്ധി തന്‍റെ നിലപാടിൽ ഉറച്ചുനിന്നു, യുദ്ധം ജയിച്ചു. എന്നാൽ ഇന്ന് ചൈന നമ്മുടെ ഭൂമിയുടെ 4,000 ചതുരശ്ര കിലോമീറ്റർ കൈവശപ്പെടുത്തി, സൂര്യപേട്ടിൽ നിന്നുള്ള നമ്മുടെ ജവാൻ കേണൽ സുരേഷ് ബാബുവിനെ കൊലപ്പെടുത്തി, നമ്മുടെ പ്രധാനമന്ത്രി മൗനം പാലിക്കുന്നു.” രേവന്ത് പറഞ്ഞു.

രാഹുൽ ഗാന്ധി സാഹചര്യം വ്യത്യസ്തമായി കൈകാര്യം ചെയ്യുമായിരുന്നുവെന്ന് റെഡ്ഡി പറഞ്ഞു. “രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കിൽ അദ്ദേഹം പാക് അധീന കശ്മീരിനെ തിരികെ കൊണ്ടുവരുമായിരുന്നു. മോദി നിരോധിച്ച 1,000 രൂപ നോട്ട് പോലെയാണ്. രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളെ നമുക്ക് ആവശ്യമുണ്ട്,” അദ്ദേഹം പറഞ്ഞു, ദേശീയ സുരക്ഷയുടെ താൽപര്യാർത്ഥം സംഘർഷസമയത്ത് കോൺഗ്രസ് സർക്കാരിന് പൂർണ പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാം ആക്രമണത്തിലെ ഇരകളുടെയും യുദ്ധത്തിൽ മരിച്ച സൈനികരുടെയും സ്മരണയ്ക്കായിട്ടാണോ ബിജെപിയുടെ തിരംഗ റാലികൾ നടത്തുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചോദിച്ചു. “ഇത് നിങ്ങളുടെ പാർട്ടിയുടെ വ്യക്തിപരമായ കാര്യമല്ല. ഇത് രാജ്യത്തെയും ജനങ്ങളെയും കുറിച്ചാണ്,” അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്‍റെ നടപടികൾ കാരണം സായുധ സേനയുടെ മനോവീര്യം തകർന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ജയ് ഹിന്ദ് യാത്ര അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് രേവന്ത് പറഞ്ഞു.

Continue Reading

india

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി

ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

Published

on

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.

സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.

Continue Reading

india

യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം

നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

Published

on

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.

യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.

Continue Reading

Trending