Connect with us

Video Stories

ഇതര മതസ്ഥരോടുള്ള സമീപനത്തില്‍ നബിയുടെ മാതൃക

Published

on

ലോകം മുഴുക്കെ മുഹമ്മദ് നബിയുടെ ജീവിതവും സന്ദേശവും ചര്‍ച്ച ചെയ്യപ്പെടുന്ന ഈ സന്ദര്‍ഭത്തില്‍ ഇതര മതസ്ഥരോട് അദ്ദേഹം സ്വീകരിച്ച നിലപാട് പ്രത്യേക ചിന്തക്ക് വിഷയമാക്കേണ്ടതാണ്. വിശേഷിച്ചും എണ്‍പതു ശതമാനം ഹിന്ദു സമുദായത്തില്‍പെട്ടവര്‍ താമസിക്കുന്ന ഇന്ത്യയില്‍, മുസ്‌ലിംകള്‍ ഉത്കണ്ഠാജനകമായ ഒരു അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന പുതിയ സാഹചര്യത്തില്‍. പ്രവാചകന്‍ മുസ്‌ലിംകള്‍ക്ക് മാത്രമല്ല ലോക ജനതക്ക് മുഴുവന്‍ മാത്രമല്ല എല്ലാ ജീവജാലങ്ങള്‍ക്കും കാരുണ്യമായാണ് നിയുക്തനായത്. മനുഷ്യരെല്ലാം ആദമിന്റെ മക്കള്‍. ദൈവത്തിന്റെ അടിമകള്‍. മാനുഷികതയില്‍ തുല്യര്‍. മനുഷ്യാരംഭം മുതല്‍തന്നെ ദൈവം അവര്‍ക്ക് സന്മാര്‍ഗദര്‍ശനം നല്‍കാനായി അവരില്‍നിന്ന് തന്നെ ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. ഈ പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് മുഹമ്മദ് നബി. അദ്ദേഹം ഈ ഭൗതിക ജീവിതത്തിലും മരണാനന്തരമുള്ള ശാശ്വത ജീവിതത്തിലും വിജയവും സൗഭാഗ്യവും ലഭിക്കാനുള്ള ദൈവ നിര്‍ദിഷ്ട സത്യം ജനങ്ങളെ അറിയിച്ചു. ഇഷ്ടമുള്ളവര്‍ക്ക് അത് സ്വീകരിക്കാം; അല്ലാത്തവര്‍ക്ക് നിരസിക്കാം. ദൈവം ആരെയും നിര്‍ബന്ധിക്കുന്നില്ല. അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ എല്ലാ മനുഷ്യരെയും ഒരേ മതം മാത്രം സ്വീകരിച്ചവരാക്കാമായിരുന്നു. മുഹമ്മദ് നബി ദൈവഗ്രന്ഥമായ ഖുര്‍ആന്‍ മുഖേന ലോകത്തിനുമുമ്പില്‍ പ്രഖ്യാപിച്ച സത്യങ്ങളാണ് ഇവ.
ഈ തത്വങ്ങള്‍ക്കനുസരിച്ചാണ് അദ്ദേഹം ഇതര മതസ്ഥരോട് പെരുമാറിയത്. സ്‌നേഹവും സൗഹാര്‍ദവും കാരുണ്യവും സ്വന്തം മതത്തിന്റെ അനുയായികള്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഉദാരമായി നല്‍കി. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ സംഭവവും ഈ തത്വങ്ങളുടെ പ്രയോഗവത്കരണമായിരുന്നു. നബിക്ക് അമുസ്‌ലിംകളോട് ചില യുദ്ധങ്ങള്‍ നടത്തേണ്ടിവന്നു. ഇത് അവര്‍ തന്റെ മതം സ്വീകരിക്കാത്തത് കൊണ്ടല്ല. മറിച്ച് തന്റെ മത പ്രചാരണ സ്വാതന്ത്ര്യം ഉപയോഗിച്ചപ്പോള്‍ അവര്‍ എതിര്‍ത്തു. അക്രമം നടത്തി, യുദ്ധം ചെയ്തു. അവരെ പ്രതിരോധിക്കാന്‍ അദ്ദേഹം പ്രത്യാക്രമണം നടത്തുകയായിരുന്നു. യുദ്ധത്തിലും അദ്ദേഹം നീതിയുടെ മാര്‍ഗം കൈവെടിഞ്ഞില്ല. ശത്രുവിനെ വഞ്ചിക്കുകയോ അവന്റെ സ്വത്ത് തട്ടിയെടുക്കുകയോ ചെയ്യുന്നതിനെ അദ്ദേഹം വിലക്കി. ഒരു യുദ്ധത്തില്‍ ഒരു അമുസ്‌ലിം രക്തത്തില്‍ കുളിച്ചുകിടക്കുന്നത് കണ്ടപ്പോള്‍ നബി വളരെ സങ്കടത്തോടെ അവളെ നോക്കി. ഇവള്‍ യുദ്ധം ചെയ്യുകയില്ലല്ലോ. പിന്നെ എങ്ങനെ ഇവള്‍ വധിക്കപ്പെട്ടു. പ്രവാചകന്‍ സേനാ നായകന്‍ ഖാലിദിനെ വിളിച്ചു ശാസിച്ചു. മറ്റൊരു യുദ്ധത്തില്‍ ബന്ദിയാക്കപ്പെട്ടവരില്‍ ഒരു സ്ത്രീ. അവളുടെ മാറില്‍ നിന്ന് മുലപ്പാല്‍ ഇറ്റിവീഴുന്നു. അവളുടെ കുഞ്ഞിനെ കണ്ടെത്താന്‍ നബി നിര്‍ദേശിച്ചു. അനുയായികള്‍ അപ്രകാരം ചെയ്തു. കുഞ്ഞിനെ അവളുടെ മാറിലേക്ക് വെച്ചുകൊടുത്തു. എന്തൊരു കാരുണ്യം.
നീതിക്ക് മതഭേദമില്ല. മുസ്‌ലിംകള്‍ക്ക് ഒരു നീതി. മറ്റു മതക്കാര്‍ക്ക് വേറൊന്നും. ഈ വിഭജനം നബിക്കില്ല. ‘വിരോധം നീതികേട് പ്രവര്‍ത്തിക്കുന്നതിന് നിങ്ങളെ പ്രേരിപ്പിക്കരുത്. നീതി പ്രവര്‍ത്തിക്കുക’ – ഈ തത്വമനുസരിച്ചാണ് നബി പ്രവര്‍ത്തിച്ചിരുന്നത്. ഒരു ജൂതന്‍ അയാളുടെ പടയങ്കി ‘തുഅ്മ’ എന്ന മുസ്‌ലിമിന്റെ വശം സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചു. മണ്ണ് നീക്കി അതില്‍ മൂടിവെക്കുകയാണ് ചെയ്തത്. പിന്നീട് ‘തുഅ്മ’ അത് പുറത്തെടുത്ത് കൈവശപ്പെടുത്തി. ജൂതന്‍ അത് തിരക്കിവന്നപ്പോള്‍ അത് എവിടെയാണെന്നറിഞ്ഞുകൂടാ എന്നായി തുഅ്മ. പിന്നെ അത് അബൂ മലീല്‍ എന്ന മുസ്‌ലിമിന്റെ വീട്ടില്‍ കണ്ടെത്തി. അവിടെ രഹസ്യമായി കൊണ്ടിട്ട് രക്ഷപ്പെടുകയായിരുന്നു. പിന്നീട് അയാള്‍ നബിയെ സമീപിച്ച് ജൂതന്‍ കള്ളം പറയുകയാണെന്ന് പരാതിപ്പെട്ടു. നബിയെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രഹസ്യം പുറത്തായി. തുഅ്മയെ ‘വഞ്ചകന്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഉമ്മു ഹാനി എന്ന മുസ്‌ലിം സ്ത്രീ മക്ക വിജയ കാലത്ത് കുറച്ച് അമുസ്‌ലിംകള്‍ക്ക് വീട്ടില്‍ അഭയം നല്‍കി. ഇതറിഞ്ഞ സഹോദരന്‍ അവരെ പിടികൂടാനായി വീട്ടിലെത്തി. ഉമ്മു ഹാനി വാതിലടച്ചു. നബിയെ സമീപിച്ചപ്പോള്‍ അവരുടെ ചെയ്തി അദ്ദേഹം അംഗീകരിക്കുകയാണ് ചെയ്തത്.
നിര്‍ബന്ധിച്ചു മതം മാറ്റാന്‍ പാടില്ലെന്ന തത്വം നബി കര്‍ശനമായി പാലിച്ചു. മുമ്പ് കുട്ടികള്‍ ജനിക്കാത്ത ചില അറബി സ്ത്രീകള്‍ അന്നത്തെ രീതിയനുസരിച്ചു തനിക്കൊരു കുട്ടി ജനിച്ചാല്‍ അവനെ യഹൂദ മതത്തില്‍ ചേര്‍ക്കാന്‍ നേര്‍ച്ചയാക്കിയിരുന്നു. ഇപ്രകാരം പ്രതിജ്ഞയെടുത്ത ഒരു സ്ത്രീ തന്റെ കുട്ടിയുടെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്നു നബിയോട് തിരക്കി. അവനെ നിര്‍ബന്ധിച്ച് ഇസ്‌ലാം മതത്തില്‍ ചേര്‍ക്കുന്നതിനെ അദ്ദേഹം നിരോധിച്ചു. അനീതി അമുസ്‌ലിംകളോടായാല്‍ അതില്‍ പാപത്തിന്റെ ഗൗരവം കുറയുമെന്ന് ചിലര്‍ ധരിക്കുന്നു. എന്നാല്‍ നബി ആ ധാരണയുടെ വേരറുത്തു.
സ്വന്തം കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകളില്‍ മുസ്‌ലിം അമുസ്‌ലിം വ്യത്യാസമില്ല. അമുസ്‌ലിംകളായ അയല്‍വാസികള്‍ക്ക് രോഗം വന്നാല്‍ നബി അവരെ സന്ദര്‍ശിച്ചു ആശ്വസിപ്പിക്കാറുണ്ടായിരുന്നു. പെരുന്നാള്‍ ദിവസം ഇബ്‌നു ഉമര്‍ തന്റെ ജോലിക്കാരനോട് ബലി മാംസം അമുസ്‌ലിമായ അയല്‍വാസിക്ക് നല്‍കാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഒരു അമുസ്‌ലിമിന്റെ കാര്യത്തില്‍ അങ്ങേക്ക് എന്താണ് ഇത്ര താല്‍പര്യമെന്നായി ജോലിക്കാരന്‍. പ്രവാചകന്‍ അക്കാര്യം ഊന്നിപ്പറയാറുണ്ടായിരുന്നു എന്നായി ഇബ്‌നു ഉമര്‍ ഇതിന് നല്‍കിയ വിശദീകരണം. അതുപോലെ മുസ്‌ലിംകളായ മാതാപിതാക്കളോടുള്ള അതേ ബാധ്യതകള്‍ തന്നെ അമുസ്‌ലിംകളോടും പാലിക്കണമെന്ന് നബി ഉപദേശിച്ചു. ഇസ്‌ലാം സ്വീകരിച്ച ഒരു മകളെ കാണാന്‍ മാതാവ് വന്നപ്പോള്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന് നബിയോട് അന്വേഷിച്ചപ്പോള്‍ അദ്ദേഹം അനുമതിയാണ് നല്‍കിയത്. പട്ടിണിയും കഷ്ടപ്പാടും അനുഭവിക്കുന്ന വന്‍ അമുസ്‌ലിമാണെങ്കിലും അവന് സഹായം നല്‍കിയാല്‍ പുണ്യം കിട്ടുമെന്നും അത് മാനുഷിക ബാധ്യതയാണെന്നും നബി പഠിപ്പിച്ചു. നബിയെ കഠിനമായി ഉപദ്രവിക്കുകയും നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തവരാണല്ലോ മക്കക്കാര്‍. അവര്‍ക്ക് ക്ഷാമം പിടിപെട്ടപ്പോള്‍ നബി മദീനയില്‍നിന്ന് ഭക്ഷ്യവസ്തുക്കള്‍ അയച്ചുകൊടുത്തു. സാധു, അനാഥന്‍, ബന്ധിതന്‍ എന്നിവരെ മുസ്‌ലിം, അമുസ്‌ലിം എന്ന് വേര്‍തിരിക്കാതെ സഹായിക്കണമെന്നതാണ് നബിയുടെ ഉപദേശം.
ഇതര മതസ്ഥരുടെ ആരാധനാസ്വാതന്ത്ര്യം നബി അനുവദിച്ചു. എല്ലാവരുടെയും ദേവാലയങ്ങളുടെ പവിത്രത അംഗീകരിക്കുകയും അവക്ക് സംരക്ഷണം നല്‍കുകയും ചെയ്തു. നജ്‌റാനിലെ ക്രിസ്ത്യാനികള്‍ നബിയെ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ അവരെ പള്ളിയിലാണ് സ്വീകരിച്ചിരുത്തിയത്. അവരുടെ പ്രാര്‍ത്ഥനയുടെ സമയമായപ്പോള്‍ പള്ളിയില്‍ വെച്ചുതന്നെ ആചാരപ്രകാരം കിഴക്കോട്ട് തിരിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ അനുമതി നല്‍കി. അവര്‍ കുരിശ് ധരിച്ചിരുന്നു.
ഇന്ത്യയില്‍ ജീവിക്കുന്ന മുസ്‌ലിം സമൂഹം നബിയുടെ മാതൃക പിന്‍പറ്റിയും അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുമാണ് ഇതര മതസ്ഥരോട് പെരുമാറേണ്ടത്. ഇങ്ങോട്ട് വിരോധമുള്ളവരെയും സ്‌നേഹമുള്ളവരായി മാറ്റുന്ന സമീപനം. ഇതാണ് ഖുര്‍ആന്‍ നബിക്ക് നല്‍കിയ നിര്‍ദ്ദേശം. മുസ്‌ലിംകളുടെ അവകാശങ്ങളിലോ മത സംസ്‌കാരമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിലോ ഒരു വീട്ടുവീഴ്ചയും കാണിക്കാവതല്ല. ഇവക്ക് നേരെയുള്ള കയ്യേറ്റമുണ്ടായാല്‍ പ്രതിരോധം സമാധാന മാര്‍ഗത്തിലൂടെയായിരിക്കണം. അതിന്റെ ലംഘനം ശത്രുവിനെ സഹായിക്കലാകും. പ്രവാചകന്റെ നിര്‍ദ്ദേശ പ്രകാരം നജ്ജാശി ഭരിക്കുന്ന അമുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ഹബ്ശ-എത്യോപ്യയിലേക്ക് അഭയാര്‍ത്ഥികളായി പോയ മുസ്‌ലിംകള്‍ ഒരു മാതൃകയാണ്. ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും നേരെ രാജാവിനും നാട്ടുകാര്‍ക്കും കൂടുതല്‍ മതിപ്പ് സൃഷ്ടിക്കുന്ന ഒരു സമീപനരീതിയാണ് അവര്‍ സ്വീകരിച്ചത്. അത് ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും നേരെ രാജാവിനും നാട്ടുകാര്‍ക്കും മതിപ്പ് സൃഷ്ടിക്കാനും പലരെയും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കാനും കാരണമായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഇസ്രാഈല്‍ ഗസ്സയിലെ നാസര്‍ ഹോസ്പിറ്റലില്‍ ബോംബെറിഞ്ഞു; ഹമാസ് നേതാവ് കൊല്ലപ്പെട്ടു

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Published

on

ഇസ്രാഈല്‍ സൈന്യം ഗാസയിലെ നാസര്‍ ഹോസ്പിറ്റല്‍ ആക്രമിച്ചു, ഹമാസ് നേതാവ് ഇസ്മായില്‍ ബര്‍ഹൂം ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു.
ഗസ്യയിലെ അല്‍-മവാസിയില്‍ ഇസ്രാഈല്‍ സൈന്യം ഒരു കൂടാരം ബോംബെറിഞ്ഞ് ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോയിലെ രണ്ടാമത്തെ അംഗമായ സലാ അല്‍-ബര്‍ദാവില്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ കൊലപാതകം.
തലസ്ഥാനമായ സനയിലെ ജനസാന്ദ്രതയുള്ള അയല്‍പ്രദേശം ഉള്‍പ്പെടെ യെമനിലെ രണ്ട് പ്രദേശങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തി, കുറഞ്ഞത് ഒരാളെങ്കിലും കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഗസ്സയ്ക്കെതിരായ ഇസ്രാഈല്‍ ആക്രമണത്തില്‍ 50,021 ഫലസ്തീനികള്‍ മരിക്കുകയും 113,274 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസ്സയുടെ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഗസ്സയുടെ ഗവണ്‍മെന്റ് മീഡിയ ഓഫീസ് അതിന്റെ മരണസംഖ്യ 61,700 ആയി അപ്ഡേറ്റ് ചെയ്തു, അവശിഷ്ടങ്ങള്‍ക്കടിയില്‍ കാണാതായ ആയിരക്കണക്കിന് ഫലസ്തീനികള്‍ മരിച്ചതായി അനുമാനിക്കുന്നു.
2023 ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ ഇസ്രാഈലില്‍ 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു.

തെക്കന്‍ ഗാസയിലെ ആശുപത്രിക്ക് നേരെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥനും 16 വയസ്സുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഹമാസും ആരോഗ്യ ഉദ്യോഗസ്ഥരും അറിയിച്ചു.

Continue Reading

news

കാത്തിരുന്ന തിരിച്ചുവരവ്

അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

Published

on

സുനിതാ വില്യംസും ബുച്ച് വില്‍മോറും രണ്ടു സഹപ്രവര്‍ത്തകര്‍ക്കൊപ്പം സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ കാപ്ള്‍ ഫ്‌ളോറിഡക്കു സമീപം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുമ്പോള്‍ വിരാമമായത് ഭൂമിയുടെയൊന്നാകെയുള്ള ഒമ്പതുമാസത്തെ കാത്തിരിപ്പിനാണ്. എട്ടുദിവസത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കായി 2024 ജൂണ്‍ അഞ്ചിനാണ് സുനിതയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. ബോയിങ്ങിന്റെ സ്റ്റാര്‍ലൈനറിന്റെ പരീക്ഷണദൗത്യത്തിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ യാത്ര. സ്റ്റാര്‍ലൈനറിലുണ്ടായ ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളുടെ തകരാറും കാരണം മടക്കയാത്ര അനിശ്ചിതത്വത്തിലാവുകയായിരുന്നു. മൂന്നാമത്തെ യാത്രയോടെ സുനിത വില്യംസ് ആകെ 608 ദിവസമാണ് ബഹിരാകാശ നിലയത്തില്‍ സഞ്ചരിച്ചത്. 675 ദിവസം ബഹിരാ കാശത്തു ജീവിച്ച പെഗി വറ്റ്‌സന്‍ മാത്രമാണ് ഇക്കാര്യത്തില്‍ സുനിതക്കു മുന്നിലുള്ള ഏക വനിത. ഒമ്പതുമാസത്തോളം അനിശ്ചിതത്വത്തിന്റെ ആകാശത്തു കഴിച്ചു കൂട്ടേണ്ടി വന്നിട്ടും ആത്മവിശ്വാസം ഊര്‍ജമാക്കി തിരിച്ചെത്തുമ്പോള്‍ സുനിത വില്യംസ് എന്ന ഇന്ത്യന്‍ വംശജ ച്ചെത്തുനേ പ്രചോദനത്തിന്റെ പ്രതീകമായിത്തീരുകയാണ്. ക്രിസ്മസ് ആഘോഷം, പിറന്നാള്‍ ആഘോഷം, അമേരിക്കന്‍ തിരഞ്ഞെടുപ്പിലെ വോട്ടു രേഖപ്പെടുത്തല്‍ അങ്ങനെ സംഭവ ബഹുലമായിരുന്നു സുനിതയുടെ ആകാശ ജീവിതം. അപ്രതീക്ഷിതമായുണ്ടായ അകപ്പെടലില്‍ ജീവിതം തള്ളിനീക്കുന്നതിനു പകരം പരീക്ഷണങ്ങളിലും നിരീക്ഷണങ്ങളിലും അഭിരമിക്കുകയായിരുന്നു അവര്‍.

സുനിതാ വില്യംസിന്റെ ഇന്ത്യന്‍ വേരുകള്‍ അവരുടെ ആകാശവാസം രാജ്യത്തിനും നല്‍കിയത് ചങ്കിടിപ്പിന്റെ നാ ുകളായിരുന്നു. ആഘോഷങ്ങളിലും ആഹ്ലാദങ്ങളിലും ലോകത്തെപ്പോലെ രാജ്യവും അവരെ ഓര്‍ത്തുകൊണ്ടേയിരുന്നു. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ധീരതയുടെ മറുനാമമായി രാജ്യത്തെ മാധ്യമങ്ങള്‍ അവരെ വാഴ്ത്തി ക്കൊണ്ടേയിരുന്നു. എന്തു പ്രതിസന്ധിയുണ്ടെങ്കിലും അവള്‍ തിരിച്ചുവരും, കാരണം അവളുടെ പേര് സുനിതയാണെന്ന് എല്ലാവരും ആത്മവിശ്വാസത്തോടെ ഉരുവിട്ടുകൊണ്ടേയിരുന്നു. ഗുജറാത്തില്‍ നിന്നും യു.എസിലേക്ക് കുടിയേറിയ ഡോകട്ര്‍ ദീപക് പാണ്ഡ്യയുടെയും സ്ലോവെനിയന്‍ വംശജയായ ബോട്യുടെയും മകളായി 1965 ലായിരുന്നു അവരുടെ ജനനം. യു.എസ് നേവല്‍ അക്കാദമിയില്‍ പൈലറ്റായിരുന്ന അവര്‍ 1998ലാണ് നാസ ബഹിരാകാശ യാത്രികയായി അംഗീകരിച്ചത്. കഠിന പരിശീലനങ്ങള്‍ക്കൊടുവില്‍ 2006 ല്‍ ആണ് ആദ്യമായി ബഹിരാകാശത്ത് എത്തുന്നത്. 2012 ല്‍ രണ്ടാം ബഹിരാകാശ യാത്ര. പിന്നീട് 2024ല്‍ എട്ടുദിവസത്തേക്ക് നടത്തിയ യാത്രയാണ് ഇപ്പോള്‍ ഒമ്പതുമാസത്തിലേക്ക് നീണ്ടത്. സുനിതയ്‌ക്കൊപ്പം ബുച്ച് വില്‍മോറും സുരക്ഷിതമായി ഇന്നലെ രാവിലെ ഭൂമിയില്‍ മടങ്ങി എത്തി. തുടക്കത്തില്‍ വൈമാനി കനായിരുന്നു ബുച്ച്. പിന്നീടാണ് ബഹിരാകാശത്തേക്കുള്ള സ്വപ്നസഞ്ചാരം തുടങ്ങിയത്. ഉറച്ചവിശ്വാസവും സാഹസികതയ്ക്കു മുതിരാനുള്ള മനോഭാവാവും ഒരാളെ ജീവിത വിജയത്തിലെത്തിക്കുമെന്നതിന്റെ ഉദാഹരണമാണ് ബുച്ച്. യുഎസ് നാവികസേനാ ഓഫീസറായിരുന്ന വില്‍ മോറിനെ 2000ലാണ് നാസ ബഹിരാകാശ യാത്രയ്ക്ക് തി രഞ്ഞെടുത്തത്. 2009ല്‍ എസ്ടിഎസ്129 സ്‌പെയ്‌സ് ഷട്ടില്‍ ദൗത്യത്തിന്റെ ഭാഗമായായിരുന്നു ആദ്യ ബഹിരാകാശയാത്ര. 2014ല്‍ വീണ്ടും നിലയത്തിലേക്ക്. അക്കുറി ഐഎസ് എസില്‍ ഫ്‌ളൈറ്റ് എന്‍ജിനീയറായും കമാന്‍ഡറായും പ്ര വര്‍ത്തിച്ചു.

സുനിതാ വില്യംസിനെയും ബുച്ച് വില്‍മോറിനേയും കാത്തിരിക്കുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങളാണ്. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താന്‍ മാസങ്ങള്‍ എടുക്കും. ടെക്‌സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ ബഹിരാകാശ കേന്ദ്രത്തിലേക്കാണ് ഇരുവരെയും കൊണ്ടുപോയത്. അവിടെ അവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഒന്‍പതുമാസത്തോളം മൈക്രോ ഗ്രാവിറ്റിയില്‍ കഴിഞ്ഞ അവര്‍ക്ക് ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടുത്തുന്നതിനുള്ള പിന്തുണയും സഹായവും അവിടെ നല്‍കും. ബഹിരാകാശത്തു തങ്ങി മടങ്ങുന്നവര്‍ക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസികാവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. അതി സാഹസിക മായ ഈ യാത്രകള്‍ കൊണ്ട് എന്തുഗുണം എന്ന ചോദ്യത്തിനുള്ള ഒരേയൊരുത്തരം ഈ കഷ്ടപ്പാടും സങ്കീര്‍ണ്ണതകളുമെല്ലാം വരുംതലമുറക്കുവേണ്ടിയുള്ള കരുതലാണ്. ഈ യാത്രകള്‍ കണ്ടുമനസ്സിലാക്കിയവരേക്കാളും വായിച്ചറിഞ്ഞവരേക്കാളും വളര്‍ന്നുവരുന്ന ഒരു തലമുറയായിരിക്കും ഇവരെ നെഞ്ചേറ്റുക.

Continue Reading

Video Stories

അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി

പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും കഞ്ചാവ് ചെടിയും കണ്ടെത്തി.

Published

on

ആലപ്പുഴ അരൂരില്‍ ഹാഷിഷ് ഓയിലുമായി മൂന്ന് വിദ്യാര്‍ത്ഥികളെ പൊലീസ് പിടികൂടി. പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരെയാണ് അരൂര്‍ പൊലീസ് പിടികൂടിയത്. അതേസമയം പിടിയിലായ ഒരാളുടെ വീട്ടില്‍ നിന്നും പത്ത് സെന്റി മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ രണ്ട് പേര്‍ പ്ലസ് വണ്ണില്‍ പഠിക്കുന്നവരാണ്.

 

 

Continue Reading

Trending