Connect with us

Video Stories

റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രിയങ്ക ചോപ്ര, ‘ആ കണ്ണുകളില്‍ ശൂന്യതയാണ് കാണാനാകുക’

Published

on

 

ധാക്ക: ‘അവര്‍ ചിരിക്കുമ്പോള്‍ ആ കണ്ണുകളിലെ ശൂന്യതയാണ് കാണാനാകുക. അവര്‍ക്കായി നമുക്ക് എന്തെങ്കിലും ചെയ്യേണ്ടിരിക്കുന്നു. ഭാവിയുടെ പ്രതീക്ഷയാണ് ഈ കുരുന്നുകള്‍’. ബംഗ്ലാദേശിലെ റോഹിന്‍ഗ്യ അഭയാര്‍ത്ഥി ക്യാമ്പ് സന്ദര്‍ശിച്ച ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ ആര്‍ദ്രമായ വാക്കുകളാണിത്. യൂണിസെഫിന്റെ ചൈല്‍ഡ് റൈറ്റ്‌സ് ഗുഡ് വില്‍ അംബാസിഡറായ പ്രിയങ്ക ഗ്ലാമറിന്റെ ലോകത്തു നിന്നാണ് കഴിഞ്ഞ ദിവസം റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥി ക്യാമ്പിലെത്തിയത്. അപ്രതീക്ഷിതമായിരുന്നു സന്ദര്‍ശനം.
ക്യാമ്പിലെത്തിയ പ്രിയങ്ക അഭയാര്‍ത്ഥികളില്‍ ഒരാളായി അവരുടെ വേദനകളില്‍ പങ്കു ചേര്‍ന്നു. ദുരിതങ്ങള്‍ക്ക് നടുവിലും പ്രിയങ്കയുടെ സന്ദര്‍ശനം കുടിയേറ്റക്കാര്‍ക്ക് ആശ്വാസമായി. മിനിറ്റുകളോളം അവര്‍ക്കൊപ്പം ചിലവഴിച്ചു. കുരുന്നുകള്‍ അടക്കമുള്ളവരെ ആശ്വസിപ്പിച്ച ശേഷമാണ് താരറാണി മടങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച വിവരം പ്രിയങ്ക പങ്കുവെച്ചത്.
‘യൂണിസെഫിനൊപ്പം ബംഗ്ലാദേശിലെ കോക്‌സ് ബസാറസിലാണ് ഞാനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ അഭായാര്‍ഥി ക്യാമ്പുകളില്‍ ഒന്ന്. മ്യാന്‍മറിലെ രാഖിനെയിലെ വംശഹത്യയുയുടെ ഭീകരമായ ചിത്രങ്ങളാണ് 2017ന്റെ രണ്ടാം പകുതിയില്‍ ലോകം കണ്ടത്. കലാപം മൂലം ഏഴ് ലക്ഷം റോഹിന്‍ഗ്യകള്‍ക്കാണ് അതിര്‍ത്തി കടന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യേണ്ടിവന്നത്. ഇതില്‍ അറുപത് ശതമാനം കുട്ടികളായിരുന്നു. മാസങ്ങള്‍ക്ക് ശേഷവും അവര്‍ അപകടകരമായ, ദയനീയമായ സാഹചര്യങ്ങളില്‍ ക്യാമ്പുകളില്‍ തിങ്ങിപ്പാര്‍ക്കുന്നു. അവര്‍ ചിരിക്കുമ്പോള്‍ ആ കണ്ണുകളിലെ ശൂന്യതയാണ് കാണാനാകുക. സുരക്ഷയൊന്നുമില്ലാതെ, തിങ്ങിക്കൂടി, അടുത്ത നേരത്തെ ഭക്ഷണം എവിടെ നിന്ന് കിട്ടുമെന്നു പോലും അറിയാതെ കഴിയുന്നവര്‍. കെട്ടുറപ്പുള്ള വാസസ്ഥലം പോലുമില്ല. വീടുകള്‍ നിര്‍മിച്ചാലും വരാന്‍ പോകുന്ന കനത്ത മഴക്കാലത്ത് അതു എത്രമാത്രം സുരക്ഷിതമാണ് എന്നത് ആശങ്കപ്പെടുത്തുന്നു. ഭാവിയെകുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്ത തലമുറയാണിവര്‍. അവരുടെ സുരക്ഷയ്ക്കായി നാം എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. ഈ കുരുന്നുകള്‍ നമ്മുടെ ഭാവിയാണ്. അവര്‍ക്ക് സഹായം ലഭിച്ചേ പറ്റൂ. ദയവ് ചെയ്ത് അവരെ സഹായിക്കൂ’. സന്ദര്‍ശനത്തിന് ശേഷം പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച ഹൃദയസ്പര്‍ശിയായ വാക്കുകളാണിത്. കഴിഞ്ഞ വര്‍ഷം സിറിയയിലെ അഭയാര്‍ത്ഥി കുരുന്നുകളെ ജോര്‍ദാനില്‍ പ്രിയങ്ക സന്ദര്‍ശിച്ചിരുന്നു.
ബോളിവുഡിലും ഹോളിവുഡിലും അടക്കം ലോകമെങ്ങും ആരാധകരുള്ള താരമാണ് പ്രിയങ്ക. സ്ത്രീ ശാക്തീകരണം, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ പ്രിയങ്ക ചോപ്ര സജീവ സാന്നിധ്യമാണ്. കഴിഞ്ഞ ദിവസം ബ്രിട്ടനില്‍ നടന്ന ഹാരി രാജകുമാരന്റെയും മേഗന്‍ മാര്‍ക്കലിന്റെയും വിവാഹ ചടങ്ങില്‍ പ്രിയങ്ക ചോപ്ര പങ്കെടുത്തിരുന്നു.

film

മഞ്ഞുമ്മല്‍ ബോയ്സിന്റെ നിര്‍മാതാക്കള്‍ക്ക് സാമ്പത്തിക തട്ടിപ്പ് കേസില്‍ തിരിച്ചടി; ഹൈക്കോടതി കേസ് റദ്ദാക്കണമെന്ന ആവശ്യം തളളി

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി.

Published

on

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ക്ക് തിരിച്ചടി. കേസ് റദ്ധാക്കണമെന്ന ആവിശ്യം ഹൈക്കോടതി തളളി. ഷോണ്‍ ആന്റണി, ബാബു ഷാഹിന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹര്‍ജിയാണ് തളളിയത്.

ആലപ്പുഴ സ്വദേശിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി നിര്‍മാതാക്കള്‍ കോടതിയെ ബന്ധപ്പെടുകയായിരുന്നു.

200 കോടിയോളം രൂപ നേടി ഹിറ്റായി മാറിയ ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്.

Continue Reading

Video Stories

ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയത; ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സമദാനി

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാത വികസന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങള്‍ അന്വേഷിക്കാനെത്തിയ നാഷണല്‍ ഹൈവേ അഥോറിറ്റി ഉദ്യോഗസ്ഥരെ ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. കേരള റീജ്യണല്‍ ഓഫീസര്‍ ബി.എല്‍. മീണയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് സമദാനി സന്ദര്‍ശിച്ചത്.

Continue Reading

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

Trending