Connect with us

kerala

വിലക്കയറ്റം; ഇടതു സര്‍ക്കാറിനെതിരെ കാലിക്കലവുമായി നാളെ യൂത്ത് ലീഗ് പ്രതിഷേധം

പ്രതിഷേധം വിജയിപ്പിക്കാന്‍ പഞ്ചായത്ത്,മുനിസിപ്പല്‍ കമ്മിറ്റികള്‍ രംഗത്തിറങ്ങണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.

Published

on

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാത്ത ഇടതു സര്‍ക്കാറിനെതിരെ നാളെ പഞ്ചായത്ത്,മുനിസിപ്പല്‍ തലങ്ങളില്‍ പ്രതിഷേധ സമരത്തിന് മുസ്‌ലിം യൂത്ത് ലീഗ്.കാലിക്കലവുമേന്തി പ്രകടനമായാണ് പ്രതിഷേധ സമരം സംഘടിപ്പിക്കുന്നത്. പ്രതിഷേധം വിജയിപ്പിക്കാന്‍ പഞ്ചായത്ത്,മുനിസിപ്പല്‍ കമ്മിറ്റികള്‍ രംഗത്തിറങ്ങണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.

സംസ്ഥാനത്ത് അടുക്കള ലോക്ഡൗണ്‍

തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലും സംസ്ഥാന ബജറ്റുകളില്‍ തുടര്‍ച്ചയായും ‘അഞ്ചുവര്‍ഷം വിലക്കയറ്റമില്ല’ എന്നു പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന്റെ ജനവഞ്ചനയില്‍ കേരളം നട്ടംതിരിയുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നു അഞ്ചുവര്‍ഷം വില കൂടില്ല എന്നത്. 2019ലെ സംസ്ഥാന ബജറ്റില്‍ ഇത് ആവര്‍ത്തിച്ചു. എന്നാല്‍ വിവാദങ്ങളുടെ കുത്തൊഴുക്കില്‍ ജനത്തെ മറക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് വ്യക്തമാവുകയാണ് ഇപ്പോഴത്തെ വിലനിലവാരം. വിലക്കയറ്റത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും പ്രതികരിച്ചിട്ടില്ല.

സംസ്ഥാന ചരിത്രത്തിലാദ്യമായി എല്ലാ സാധനങ്ങള്‍ക്കും വില കൂടിയതോടെ സര്‍ക്കാരിനെതിരായ ജനവികാരവും ശക്തമായി. ഒന്നും രണ്ടും പിണറായി സര്‍ക്കാരുകള്‍ അധികാരത്തിലെത്തുന്നിത് മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുംതന്നെ പാലിക്കപ്പെട്ടില്ലെങ്കിലും സാധാരണക്കാരന്റെ അടുക്കള ബജറ്റ് ഇത്രത്തോളം താളം തെറ്റുന്ന സ്ഥിതി മുന്‍പുണ്ടായിട്ടില്ല.

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇതൊന്നുമറിയുന്നില്ലെന്ന പരാതി വ്യാപകമാണ്. ഭക്ഷ്യവകുപ്പും മന്ത്രി ജി.ആര്‍ അനിലും ഇപ്പോഴും വാഗ്ദാനങ്ങള്‍ മാത്രം നല്‍കി മുന്നോട്ടുപോകുന്നു. സംസ്ഥാനത്ത് സര്‍ക്കാരിന്റെ വിപണി ഇടപെടല്‍ ഉണ്ടാകുന്നില്ല. പൊതുവിതരണ സംവിധാനത്തിന്റെ തകര്‍ച്ച വലിയ തോതിലുള്ള വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

സംസ്ഥാനം നേരിടുന്ന വിലക്കയറ്റത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും കേന്ദ്രസര്‍ക്കാരില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ് കേരളം. ജി.എസ്.ടി സംവിധാനത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാള്‍ ആര്‍ജ്ജവത്തോടെ വാദിച്ചത് അന്നത്തെ ധനമന്ത്രി തോമസ് ഐസക് ആയിരുന്നു. ജി.എസ്.ടി കേരളത്തിന്റെ ഭാവിക്ക് ഗുണകരമെന്ന് പ്രഖ്യാപിച്ച ഇടതുസര്‍ക്കാര്‍ ഇന്ന് കേരളത്തെ പട്ടിണിയിലേക്ക് തള്ളിവിടുകയാണ്.

kerala

ഇറാനെതിരായ ആക്രമണം; ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണം: ഇ.ടി മുഹമ്മദ് ബഷീര്‍ എംപി

Published

on

ലോക പൊലീസ് ചമയുന്ന ഇസ്രാഈലിനെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. ഇസ്രാഈലിന്റെ നടപടി ലോക രാജ്യങ്ങള്‍ നിസ്സംഗതയോടെ നോക്കി നില്‍ക്കുകയാണ്. ഫലസ്തീനെ ഏകപക്ഷീയമായി ആക്രമിച്ച് ആയിരക്കണക്കിന് കുഞ്ഞുങ്ങളെ അടക്കം കൊന്നുകളഞ്ഞിട്ട് ഇപ്പോള്‍ ഇറാന് നേരെ തിരിഞ്ഞിരിക്കുകയാണ്. ഇങ്ങനെ മനുഷ്യക്കുരുതി നടത്തുന്ന രാജ്യത്തിനെതിരെ ലോകമനഃസാക്ഷി ഉയരേണ്ടതുണ്ട്. ഇസ്രാഈലിന്റെ പുതിയ ആക്രമണ പദ്ധതികള്‍ക്കെതിരെ ഇന്ത്യയും ശക്തമായ നിലപാട് എടുക്കണം. ഇന്ത്യയുടെ പാരമ്പര്യവും അതാണ്- അദ്ദേഹം പറഞ്ഞു.

Continue Reading

kerala

റെഡ് അലര്‍ട്ട്: കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Published

on

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ജൂണ്‍ 14, 15 തിയതികളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയില്‍ ജൂണ്‍ 14നും 15നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന്, ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍കരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ സാധാരണപ്രകാരം നടക്കുന്നതായിരിക്കും.

Continue Reading

india

കെനിയയിലെ ബസ്സപകടം; മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു

മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Published

on

കെനിയയില്‍ ബസ്സപകടത്തില്‍ മരിച്ച അഞ്ച് മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു.തിങ്കളാഴ്ച നടന്ന അപകടത്തില്‍ മലയാളികളായ മൂന്ന് വനിതകളും രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി നൈറോബി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അതേസമയം സഹയാത്രികരായ കുടുംബാംഗങ്ങള്‍ പരിക്കില്‍നിന്നും മോചിതരായി. വിമാന യാത്രചെയ്യാന്‍ കഴിയുമെന്ന ഡോക്ടറുടെ അനുമതി ലഭിക്കുന്നതോടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്ന കാര്യം തീരുമാനമാകും. അതേസമയം, പരിക്കേറ്റവര്‍ ശനി, ഞായര്‍ ദിവസങ്ങളിലായി പൂര്‍ണമായും ഡിസ്ചാര്‍ജാവുന്നതോടെ നാട്ടിലേക്കുള്ള യാത്രയും ഉറപ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

അഞ്ച് മലയാളികളുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വെള്ളിയാഴ്ച മുതല്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് നൈറോബി ഹോസ്പിറ്റല്‍ മെഡിക്കല്‍ സര്‍വിസ് ഡയറക്ടര്‍ ഡോ. സാമുവേല്‍ ഒഡേഡോ അറിയിച്ചു. തിങ്കളാഴ്ച നടന്ന അപകടത്തില്‍ പരിക്കേറ്റ മുഴുവന്‍പേരും നിലവില്‍ നൈറോബി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.

ഖത്തറില്‍നിന്ന് വിനോദയാത്ര പോയ സംഘം അപകടത്തില്‍പെട്ട് മാവേലിക്കര ചെറുകോല്‍ സ്വദേശിനി ഗീത ഷോജി ഐസക് (58), പാലക്കാട് മണ്ണൂര്‍ സ്വദേശിനി റിയ ആന്‍ (41), മകള്‍ ടൈറ (8), മൂവാറ്റുപുഴ സ്വദേശിനി ജസ്ന കുറ്റിക്കാട്ടുചാലിയില്‍ (30), ഏക മകള്‍ റൂഹി മെഹ്റിന്‍ (ഒന്നര വയസ്സ്) എന്നിവരാണ് മരിച്ചത്. കേരളം, തമിഴ്നാട്, ഗോവ, കര്‍ണാടക സ്വദേശികളായ ഒമ്പത് കുടുംബങ്ങള്‍ ഉള്‍പ്പെടെ 28 പേരാണ് ഖത്തറില്‍ നിന്ന് കെനിയയിലെത്തിയത്.

Continue Reading

Trending