Connect with us

india

നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴിൽ മാധ്യമ സ്വാതന്ത്ര്യം അധപതിച്ചു: ഇൻ്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്

‘മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമ പ്രവർത്തകരുടെ സുരക്ഷക്കും മുൻഗണന നൽകി യഥാർത്ഥ വിശ്വാസത്തോടും ഭരണഘടനയോടുള്ള കൂറും പുലർത്തിയുള്ള ഭരണം കാഴ്ച വെക്കാൻ പി.ടി.ഐ സർക്കാരിനോട് ആവശ്യപ്പെടുന്നു. 

Published

on

മാധ്യമസ്വാതന്ത്ര്യത്തിനും മാധ്യമപ്രവർത്തകരുടെ സുരക്ഷയ്ക്കും നരേന്ദ്ര മോദി സർക്കാർ മുൻഗണന നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് ഇൻ്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് (ഐ.പി.ഐ). പ്രധാനമന്ത്രി മോദിയുടെ ഭരണത്തിന് കീഴിൽ മാധ്യമ സ്വാതന്ത്ര്യം അധഃപതിച്ചതായി ഐ.പി.ഐ പറഞ്ഞു.
‘മാധ്യമ സ്വാതന്ത്ര്യത്തിനും മാധ്യമ പ്രവർത്തകരുടെ സുരക്ഷക്കും മുൻഗണന നൽകി യഥാർത്ഥ വിശ്വാസത്തോടും ഭരണഘടനയോടുള്ള കൂറും പുലർത്തിയുള്ള ഭരണം കാഴ്ച വെക്കാൻ പി.ടി.ഐ സർക്കാരിനോട് ആവശ്യപ്പെടുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (എ) സംസാരിക്കാനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമുള്ള അവകാശം ഉറപ്പുനൽകുന്നു, അത് ചില പ്രത്യേക സാഹചര്യങ്ങളിൽ ചില മാനദണ്ഡങ്ങൾ വെച്ച് മാത്രമേ പരിമിതപ്പെടുത്താൻ കഴിയൂ. സ്വതന്ത്രവും ബഹുസ്വരവുമായ വാർത്തകൾ ജനാധിപത്യത്തിൻ്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമാണ്.
ജനാധിപത്യ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം പ്രധാനമാണ്. എന്നാൽ മാധ്യമ സ്വാതന്ത്ര്യം തകർന്നു കൊണ്ടിരിക്കുകയാണ്. അവകാശ ലംഘനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവകാശങ്ങൾ സംരക്ഷിക്കുന്നതിന് കൃത്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ഐ.പി.ഐ ഇന്ന് മോദി സർക്കാരിനോട് ആഹ്വാനം ചെയ്യുന്നു,’ ഐ.പി.ഐ പറഞ്ഞു.
ഇന്ത്യയിൽ പത്രസ്വാതന്ത്ര്യം സംരക്ഷിക്കാൻ സ്വീകരിക്കേണ്ട നടപടികൾ ഒരു വർഷം മുമ്പ് ഐ.പി.ഐ വിശദീകരിച്ചിരുന്നുവെന്നും കഴിഞ്ഞ വർഷം ഈ പ്രധാന മേഖലകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും അവർ വ്യക്തമാക്കി. അതിനാൽ, പത്രസ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്വതന്ത്രമായും സുരക്ഷിതമായും അവരുടെ ജോലി നിർവഹിക്കാനുള്ള മാധ്യമപ്രവർത്തകരുടെ കഴിവിനെ ഭീഷണിപ്പെടുത്തുന്നതുമായ സന്ദർഭങ്ങൾ ഒഴിവാക്കണമെന്നും ഐ.പി.ഐ കൂട്ടിച്ചേർത്തു.
യു.എ.പി.എ, ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ആക്റ്റ് തുടങ്ങി നിരവധി നിയമങ്ങൾ ബി.ജെ.പി മാധ്യമങ്ങൾക്കെതിരെ പ്രയോഗിക്കുന്നുണ്ട്. വിമർശനാത്മക പത്രപ്രവർത്തകരെ, പ്രത്യേകിച്ച് ജമ്മു കാശ്മീരിലുള്ളവരെ ടാർഗെറ്റുചെയ്യാനും ശിക്ഷിക്കാനും അധികാരികൾ ഈ നിയമങ്ങൾ ഉപയോഗിക്കുന്നു. 2024 ഏപ്രിൽ വരെ പത്രപ്രവർത്തകർക്കെതിരെ ഫയൽ ചെയ്ത യു.എ.പി.എ കേസുകളിൽ ഗണ്യമായ ശതമാനവും ജമ്മു കശ്മീരിലെ മാധ്യമപ്രവർത്തകരെ ലക്ഷ്യം വെച്ചുള്ളതാണെന്നും ഐ.പി.ഐ പറയുന്നു.
മറ്റേതൊരു രാജ്യത്തെക്കാളും കൂടുതൽ തവണ ഇന്ത്യ ഇൻ്റർനെറ്റ് അടച്ചുപൂട്ടുന്നത് തുടരുകയാണ്. ഡിജിറ്റൽ റൈറ്റ്‌സ് ഗ്രൂപ്പ് ആക്‌സസ് നൗ, 2023-ൽ ഉണ്ടായ ഇൻ്റർനെറ്റ് ഷട്ട്‌ഡൗണുകളുടെ 116 സംഭവങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വർഷവും ഇത് വർധിച്ചു വരികയാണ് ചെയ്യുന്നത്.
മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമണങ്ങൾ പ്രോസിക്യൂട്ട് ചെയ്യുന്നതിലും രാജ്യം ഗുരുതര വീഴ്ച വരുത്തുന്നുണ്ടെന്നും ഐ.പി.ഐ പറഞ്ഞു. മാധ്യമപ്രവർത്തകർക്കെതിരായ എല്ലാ ആക്രമണങ്ങളിലും, പ്രത്യേകിച്ച് മാധ്യമപ്രവർത്തകരുടെ കൊലപാതകത്തിലും സമഗ്രവും സുതാര്യവും വിശ്വസനീയവുമായ അന്വേഷണങ്ങൾ ഇന്ത്യൻ അധികാരികൾ നടത്തണമെന്നും ഐ.പി.ഐ കൂട്ടിച്ചേർത്തു.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

Published

on

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Continue Reading

india

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

Published

on

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.

രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.

 

Continue Reading

india

ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു; യുപിയില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

Published

on

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.

ഇന്നലെ അജ്ഞാതരായ അക്രമികള്‍ ദലേല്‍നഗര്‍, ഉമര്‍ത്താലി സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലിസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസ് (20504) ട്രെയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.

രാജധാനി എക്‌സ്പ്രസിന് പിന്നാലെ എത്തിയ കാത്‌ഗോടം എക്‌സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴിവാക്കിയതായി പോലീസ് പറഞ്ഞു.

Continue Reading

Trending