Connect with us

india

പ്രിഡേറ്റര്‍ ഡ്രോണ്‍ ഇടപാട് റഫാല്‍ ഇടപാട് പോലെ; കേന്ദ്രസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്‌

Published

on

അമേരിക്കയുമായുള്ള പ്രിഡേറ്റര്‍ ഡ്രോണ്‍ ഇടപാട് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ ആരോപണവുമായി കോണ്‍ഗ്രസ്. മറ്റ് രാജ്യങ്ങള്‍ നല്‍കുന്ന തുകയേക്കാള്‍ നാലിരട്ടി അധികം നല്‍കിയാണ് ഇടപാട് നടത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ആരോപിച്ചു. 31 ഡ്രോണുകള്‍ക്കായി 25,000 കോടി, ഒരെണ്ണത്തിന് 800 കോടിയിലേറെ നല്‍കിയെന്ന് പവന്‍ ഖേര പറയുന്നു. റഫാല്‍ യുദ്ധവിമാന ഇടപാടുപോലെയാണ് പ്രിഡേറ്ററെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

അമേരിക്കന്‍ പര്യടനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമാണ് ഇന്ത്യ അമേരിക്കയില്‍ നിന്നും പ്രിഡേറ്റര്‍ ഡ്രോണുകള്‍ വാങ്ങുന്ന കാര്യം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ ഇത്തരം ചില ഹോബികള്‍ക്ക് രാജ്യം കനത്ത വിലയാണ് നല്‍കേണ്ടി വരുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യില്‍ വലിയ നിക്ഷേപം നടത്തിയിട്ടും ഇതൊക്കെയാണ് രാജ്യത്ത് സംഭവിക്കുന്നതെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.

ഘട്ടക്, റസ്തം ഡ്രോണുകളുടെ വികസനത്തിനായി ആദ്യം 1,786 കോടി രൂപ ഡിആര്‍ഡിഒയ്ക്ക് നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ 25,000 കോടി അമേരിക്കയ്ക്ക് നല്‍കുകയാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഇതിന്റെ സാങ്കേതികവിദ്യ കാലഹരണപ്പെടുകയാണ്. എന്നിട്ടും എന്തുകൊണ്ട് ഇത്ര വലിയ കരാറില്‍ ഏര്‍പ്പെട്ടുവെന്ന് വിശദീകരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും പവന്‍ ഖേര പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പരീക്ഷയില്‍ ഉത്തരം കാണിച്ചു കൊടുത്തില്ല; സഹപാഠിയെ വിദ്യാര്‍ഥി വെടിവെച്ച് കൊന്നു

. വെടിയേറ്റ സഹപാഠികളില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്

Published

on

ബിഹാറില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഉത്തരം കാണിച്ചു കൊടുക്കാത്തതിന്റെ പേരില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി. ബിഹാറില റോഹ്താസിലാണ് സംഭവം. വെടിയേറ്റ സഹപാഠികളില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പരീക്ഷയ്ക്കിടെ ഉത്തര പേപ്പര്‍ കാണിച്ച് നല്‍കാതിരുന്നതിന് സുഹൃത്തുക്കളായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ വഴക്കുണ്ടായത്. ഇതിന് പിന്നാലെ ക്ലാസ് മുറിക്ക് പുറത്ത് വെച്ച് സഹപാഠികളെ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങാനായി ഓട്ടോ റിക്ഷയില്‍ കയറുമ്പോഴായിരുന്നു വെടിവയ്പുണ്ടായത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ തന്നെ അപമാനിച്ചിരുന്നതായാണ് വെടിയുതിര്‍ത്ത വിദ്യാര്‍ഥി പ്രതികരിക്കുന്നത്. വ്യാഴാഴ്ചയും അപമാനം തുടര്‍ന്നതോടെ ഇതിന്റെ വൈരാഗ്യത്തിലാണ് സഹപാഠികളെ വെടിവെച്ചതെന്നാണ് വിദ്യാര്‍ഥി പറഞ്ഞത്. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Continue Reading

india

യു.പി ജയിലുകളില്‍ ഗംഗാജലമെത്തിച്ച് തടവുകാരെ കുളിപ്പിച്ച് അധികൃതര്‍

മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ നിന്നുള്ള വെള്ളം ജയിലുകളിലെ ടാങ്കുകളിലെ വെള്ളത്തില്‍ കലര്‍ത്തിയാണ് ജയില്‍പ്പുള്ളികള്‍ക്ക് കുളിക്കാന്‍ അവസരം നല്‍കിയത്

Published

on

ഉത്തര്‍ പ്രദേശില്‍ 75 ജയിലുകളിലെ 90,000ത്തോളം തടവുകാരെ ഗംഗാജലത്തില്‍ കുളിപ്പിച്ച് ജയില്‍ വകുപ്പ്. മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ നിന്നുള്ള വെള്ളം ജയിലുകളിലെ ടാങ്കുകളിലെ വെള്ളത്തില്‍ കലര്‍ത്തിയാണ് ജയില്‍പ്പുള്ളികള്‍ക്ക് കുളിക്കാന്‍ അവസരം നല്‍കിയത്. ഗംഗാ ജലത്തില്‍ അപകടകരമാംവിധം കോളിഫോം ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജയിലുകളിലേക്കും ഈ വെള്ളം എത്തിച്ചിരിക്കുന്നത്.

ജയില്‍ അധികൃതരുടെ നേതൃത്വത്തില്‍ പൂജകളോടെയാണ് ‘ഗംഗാ സ്‌നാനം’ ജയിലുകളില്‍ നടന്നത്. 55 കോടിയോളം ജനങ്ങള്‍ ത്രിവേണി സംഗമത്തില്‍ മുങ്ങി ആത്മീയചൈതന്യം നേടിയപ്പോള്‍ സംസ്ഥാനത്തെ തടവുകാര്‍ക്കും അതിനുള്ള അവസരമൊരുക്കി ചരിത്രം കുറിച്ചിരിക്കുകയാണ് യു.പി സര്‍ക്കാറെന്ന് ജയില്‍ വകുപ്പ് മന്ത്രി ദാരാ സിങ് ചൗഹാന്‍ പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിക്കുന്നത്. ഗംഗാജലം നേരിട്ടെത്തിച്ച് കുളിക്കാന്‍ അവസരമൊരുക്കുകയായിരുന്നു. തടവുപുള്ളികള്‍ കലാപരമായി ഗംഗയെയും യമുനയെയും സരസ്വതിയെയും സൃഷ്ടിച്ച് അതില്‍ കുളിച്ച് ചരിത്രം സൃഷ്ടിക്കുന്നത് കാണാന്‍ കഴിഞ്ഞു. എല്ലാവരെയും അഭിനന്ദിക്കുകയാണ് -മന്ത്രി പറഞ്ഞു.

Continue Reading

india

തെലങ്കാനയില്‍ തുരങ്കം തകര്‍ന്ന് വീണ് അപകടം; നിരവധി തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്

നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മാണം നടക്കുന്ന തുരങ്കമാണ് തകര്‍ന്ന് വീണത്

Published

on

തെലങ്കാനയിലെ അമരാബാദിലെ തുരങ്കം തകര്‍ന്ന് വീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായി വിവരം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മാണം നടക്കുന്ന തുരങ്കമാണ് തകര്‍ന്ന് വീണത്. തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്ക് പുറത്ത് വന്നിട്ടില്ല. കമ്പനി കണക്കെടുത്തു വരികയാണ്. ആറ് പേരെങ്കിലും തുരങ്കത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അമരാബാദില്‍ നിര്‍മാണം നടക്കുന്ന തുരങ്കത്തിന്റെ ഇടതുഭാഗം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പേരതികരിച്ചിരുന്നു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍, പൊലീസ് സൂപ്രണ്ട്, ഫയര്‍ഫോഴ്‌സ്, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരോട് ഉടന്‍ സംഭവസ്ഥലത്തെത്താനും അദ്ദേഹം ഉത്തരവിട്ടു. ജലസേചന വകുപ്പ് മന്ത്രി എന്‍.ഉത്തം കുമാറും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര കല്‍ക്കരി മന്ത്രി ജ.കിഷന്‍ റെഡ്ഡി സംസ്ഥാന സര്‍ക്കാറില്‍ നിന്നും അപകടം സംബന്ധിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

Continue Reading

Trending