Connect with us

News

ജനുവരി 8,9,10 തിയ്യതികളില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഭുവനേശ്വരില്‍; ഒരുക്കങ്ങള്‍ ആരംഭിച്ചു

Published

on

റസാഖ് ഒരുമനയൂര്‍

അബുദാബി: പതിനെട്ടാമത് പ്രവാസി ഭാരതീയ ദിവസ് ജനുവരി 8,9,10 തിയ്യതികളില്‍ ഭുവനേശ്വരില്‍ നടക്കും. പതിവുപോലെ ഇക്കുറിയും മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കഴിഞ്ഞ 17 തവണകളായി നടന്ന ആര്‍ഭാടപൂര്‍ണ്ണമായി പ്രവാസി ഭാരതീയ ദിവസ് ആചരണം കൊണ്ടോ സമ്മേളനം കൊണ്ടോ ഇന്നുവരെ പ്രവാസികള്‍ക്ക് യാതൊരു വിധ ഗുണവും ഉണ്ടായിട്ടില്ലെ ന്നിരിക്കെ ഇത്തവണയും ആര്‍ഭാടപൂര്‍വ്വം തന്നെ നടത്തുന്നതിനുള്ള ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

1915 ജനുവരി 9ന് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍നിന്നും ഇന്ത്യയിലേക്ക് മടങ്ങിയതിന്റെ അനുസ്മരണമായിട്ടാണ് ജനുവരി 9ന് പ്രവാസി ഭാരതീയ ദിവസ് ആചരിക്കുന്നതും സമ്മേളനം സംഘടിപ്പി ക്കുന്നതും. 2003ലാണ് ആദ്യമായി പ്രവാസി ദിവസ് സമ്മേളനം നടന്നത്. 2003ല്‍ ന്യൂഡല്‍ഹിയിലാണ് പ്ര ഥമ പ്രവാസി സമ്മേളനം നടന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നടന്നു. 2013ല്‍ കൊച്ചിയിലായിരുന്നു സമ്മേളനം. 2015വരെ ഓരോ വര്‍ഷവും സമ്മേളനം സംഘടിപ്പിച്ചിരുന്നുവെങ്കിലും പിന്നീട് രണ്ടു വര്‍ഷത്തിലൊരിക്കലാക്കി ചുരുക്കുകയായിരുന്നു. അതേസമയം ലക്ഷങ്ങള്‍ പൊടിച്ചുള്ള ഇത്തരം സമ്മേളനങ്ങള്‍ കൊണ്ട് പ്രവാസികള്‍ക്ക് യാതൊരുവിധ ഗുണവുമില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ ഭാഗങ്ങളില്‍നിന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ അത്തരം വിമര്‍ശനങ്ങളൊന്നും കണക്കിലെടുക്കാതെ പ്രവാസി സമ്മേളനങ്ങള്‍ ഉന്നതരുടെ മാമാങ്കമായി തുടരുകയാണ്.

രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യമന്ത്രി, അതാത് സംസ്ഥാന മുഖ്യമന്ത്രി, കേന്ദ്രസഹമന്ത്രിമാര്‍ എന്നിവരൊക്കെ ഓരോ സമ്മേളനങ്ങളിലും തങ്ങളുടെ സാന്നിധ്യംകൊണ്ട് പ്രവാസി സമ്മേളനം സമ്പുഷ്ടമാക്കുക പതിവാണ്. എന്നാല്‍ സാധാരണക്കാരായ പ്രവാസികളുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുക യോ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പരാമര്‍ശിക്കപ്പെടുകയോ ചെയ്യുന്നില്ല. വിദേശരാജ്യങ്ങ ളില്‍ ജോലി ചെയ്യുന്നവര്‍ക്കുവേണ്ടി നടത്തുന്ന സമ്മേളനങ്ങളില്‍ ബഹുഭൂരിഭാഗം വരുന്ന സാധാരണക്കാരും താഴെകിടയിലുള്ളവരുമായ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ലെന്ന് വിവിധ സംഘടനകള്‍ നിരന്തരം ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

പ്രവാസത്തോളം പഴക്കമുള്ള പ്രവാസി പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്ന് ശക്തമായ ഇടപെടലുകള്‍ അനിവാര്യമാണെന്നതില്‍ സംശയമില്ല. അമിതമായ വിമാന ടിക്കറ്റ് നിരക്ക്, വോട്ടവകാശം, പുനരധിവാസം എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാറുകള്‍ തുടരുന്ന നിസ്സംഗത വെടിഞ്ഞു ആയുഷ്‌കാലം മുഴുവന്‍ പ്രവാസലോകത്ത് കഴിയുന്നവരുടെ കാര്യങ്ങളില്‍ ഇടപെടല്‍ നടത്തണമെന്നതാണ് പ്രധാന ആവശ്യം.

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കുന്നത്.

Published

on

സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴയാണ് ലഭിക്കുക.

ഇന്നും നാളെയും സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത 3 മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

india

ലിബറല്‍ ഡെമോക്രസി സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്: 179 രാജ്യങ്ങളില്‍ 100ാം സ്ഥാനത്ത്‌

. 2025 ലെ ഡെമോക്രസി റിപ്പോർട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യ ലിബറൽ ഡെമോക്രസി സൂചികയിൽ വീണ്ടും താഴേക്ക് പോയിരിക്കുകയാണ്.

Published

on

ജനാധിപത്യത്തെക്കുറിച്ചുള്ള ഏറ്റവും വലിയ ആഗോള റിപ്പോർട്ട് നിർമിക്കുന്ന വെറൈറ്റീസ് ഓഫ് ഡെമോക്രസി പ്രകാരം, ഇന്ത്യ സ്വേച്ഛാധിപത്യ മേഖലയായി തുടരുന്നു. 2025 ലെ ഡെമോക്രസി റിപ്പോർട്ടിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യ ലിബറൽ ഡെമോക്രസി സൂചികയിൽ വീണ്ടും താഴേക്ക് പോയിരിക്കുകയാണ്. ആഗോളതലത്തിൽ 179 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 100 ആണ്.

സമത്വ ഘടക സൂചിക, ഇലക്ടറൽ ഡെമോക്രസി സൂചിക തുടങ്ങിയ വിവിധ സൂചകങ്ങൾ പരിശോധിച്ചുകൊണ്ടാണ് ജനാധിപത്യത്തെക്കുറിച്ച് റിപ്പോർട്ട് നിർമിക്കുക. സമത്വ ഘടക സൂചികയിൽ, 179 രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 134 ആണ്. ഇലക്ടറൽ ഡെമോക്രസി സൂചികയിൽ അത് 105 ആണ്. ഇന്ത്യ സ്വേച്ഛാധിപത്യ പാതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് വി-ഡെം പറയുന്നു.

ഒരു നീതിയുക്തമായ തെരഞ്ഞെടുപ്പ് നടക്കുകയും അതിലൂടെ ജനാധിപത്യപരമായി എത്ര നേതാക്കൾ തെരഞ്ഞെടുക്കപ്പെടുന്നു എന്ന വിവരങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇലക്ടറൽ ഡെമോക്രസി സൂചിക.

വോട്ടവകാശം, തെരഞ്ഞെടുപ്പിലെ സ്വാതന്ത്ര്യം നീതിയും, സംഘടനാ സ്വാതന്ത്ര്യം ആവിഷ്കാര സ്വാതന്ത്ര്യം എന്നിവ ജനങ്ങൾക്ക് എത്രമാത്രം ലഭിക്കുന്നുണ്ട് എന്ന വിവരം ഉൾക്കൊള്ളുന്നതാണ് സമത്വ ഘടക സൂചിക.

ജനാധിപത്യ തകർച്ചയ്ക്ക് കാരണമാകുന്ന ഇരുപത് ഘടകങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളത് മാധ്യമങ്ങളെ സെൻസർ ചെയ്യാനുള്ള സർക്കാരിന്റെ ശ്രമങ്ങളാണ്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, ഏറ്റവും കൂടുതൽ മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെട്ട രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ, എൽ സാൽവഡോർ, ഇന്ത്യ, മ്യാൻമർ എന്നിവ ഉൾപ്പെടുന്നതായി റിപ്പോർട്ട് പറയുന്നു.

2014 നെ അപേക്ഷിച്ച് 41 രാജ്യങ്ങളിലെ സർക്കാരുകൾ സിവിൽ സൊസൈറ്റി സംഘടനകളെ (സി‌.എസ്‌.ഒ) അടിച്ചമർത്തുന്നത് കൂടുതലായെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സിവിൽ സൊസൈറ്റി സംഘടനകളെ അടിച്ചമർത്തുന്ന കാര്യത്തിൽ ഇന്ത്യയാണ് മുൻപന്തിയിൽ നിൽക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു. ഇന്ത്യ, ബെലാറസ്, പെറു, ഫിലിപ്പീൻസ്, ടുണീഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സി‌.എസ്‌.ഒകൾ ഇപ്പോൾ കൂടുതൽ ആക്രമണത്തിന് വിധേയമാകുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

തെരഞ്ഞെടുപ്പ് മാനേജ്മെന്റ് ബോഡിയുടെ സ്വയംഭരണത്തിന് നേരെയുള്ള ആക്രമണങ്ങൾ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസ്ഥ ഗുരുതരമാണെന്ന് കണ്ടെത്തുന്നു. രാഷ്ട്രീയമായി സെൻസിറ്റീവ് ആയ വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ സെൻസറിന് വിധേയമാകുന്നത് 32 രാജ്യങ്ങളിൽ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്നും അതിലും ഇന്ത്യ ഉൾപ്പെട്ടിട്ടുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

Continue Reading

india

ചോദ്യപ്പേപ്പർ ചോർന്നു; അസമിൽ 11ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കി

സംഭവത്തിൽ അസം സ്കൂൾ വിദ്യാഭ്യാസ ബോർഡ് പൊലീസിൽ പരാതി നൽകി.

Published

on

അസമിൽ വീണ്ടും ചോദ്യപേപ്പർ ചോർന്നു. സംസ്ഥാന ബോർഡിന്റെ പതിനൊന്നാം ക്ലാസ് ചോദ്യപേപ്പറുകളാണ് ചോർന്നത്. മാർച്ച് 24 മുതൽ 29 വരെ നടക്കാനിരുന്ന 36 പരീക്ഷകൾ റദ്ദാക്കി. സംഭവത്തിൽ അസം സ്കൂൾ വിദ്യാഭ്യാസ ബോർഡ് പൊലീസിൽ പരാതി നൽകി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ 18 സ്‌കൂളുകൾ പരീക്ഷക്ക് ഒരുദിവസം മുൻപേ സീൽ പൊട്ടിച്ചതിനാലാണ് ചോദ്യപേപ്പർ ചോർന്നതെന്ന് വിദ്യാഭ്യാസ മന്ത്രി റാനോജ് പെഗു പറഞ്ഞു. സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025-26 അധ്യയന വർഷത്തേക്ക് ഈ സ്കൂളുകളിൽ 11-ാം ക്ലാസ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.

നേരത്തെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷകൾ മാറ്റിവച്ചിരുന്നു. അസം സ്റ്റേറ്റ് സ്കൂൾ വിദ്യാഭ്യാസ ബോർഡിന്റെ മാർച്ച് 21 ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ ഗണിതശാസ്ത്ര ചോദ്യപേപ്പർ ആണ് ചോർന്നത്. പിന്നാലെ പരീക്ഷ റദ്ദാക്കി പോലീസിൽ പരാതി നൽകുകയായിരുന്നു.

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 6 ന് മുതൽ മാർച്ച് 29 വരെയായിരുന്നു നടക്കേണ്ടിയിരുന്നത്. “ചോദ്യപേപ്പർ ചോർച്ചയും പ്രോട്ടോക്കോൾ ലംഘനവും കാരണം, 2025 ലെ എച്ച്എസ് ഒന്നാം വർഷ പരീക്ഷയുടെ ശേഷിക്കുന്ന വിഷയങ്ങളുടെ പരീക്ഷകൾ റദ്ദാക്കി,” റാനോജ് പെഗു പങ്കുവെച്ച എക്സ് പോസ്റ്റിൽ പറഞ്ഞു. പരീക്ഷയുടെ പുതിയ സമയക്രമം നാളെ നടക്കുന്ന ബോർഡ് യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പന്ത്രണ്ടാം ക്ലാസ് കണക്ക് ചോദ്യപേപ്പറുകളുടെ സീൽ നിശ്ചിത സമയത്തിന് മുമ്പ് പൊട്ടിച്ചതിന് 15 സ്വകാര്യ സ്കൂളുകളുടെ അഫിലിയേഷൻ ബോർഡ് മരവിപ്പിച്ചു.

Continue Reading

Trending