Connect with us

kerala

പ്രൗഢോജ്ജ്വലം എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക സമാപന മഹാസമ്മേളനം

വൈദേശികാധിപത്യത്തിനെതിരേയുള്ള പോരാട്ടങ്ങളാല്‍ ജ്വലിക്കുന്ന വീറുറ്റമണ്ണില്‍ കോഴിക്കോടിന്റെ സേനഹമേറ്റുവാങ്ങി എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക മഹാസമ്മേളനം പ്രൗഢോജ്ജ്വല സമാപ്തിയിലേക്ക്.

Published

on

കോഴിക്കോട്: അറബിക്കടലിന്റെ അലമാലകള്‍ അകന്നു, തീരത്ത് വിദ്യാര്‍ഥി സാഗരം പുതുചരിത്രമെഴുതി. സായാഹ്നത്തില്‍ കടല്‍ ശാന്തമായപ്പോള്‍ തീരം സമസ്തയുടെ നിറയൗവ്വനത്തിന്റെ തിരയേറ്റത്തില്‍ ലയിച്ചു.മൂന്നര പതിറ്റാണ്ടിന്റെ കര്‍മസാഫല്യ സാക്ഷ്യവുമായി കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. വൈദേശികാധിപത്യത്തിനെതിരേയുള്ള പോരാട്ടങ്ങളാല്‍ ജ്വലിക്കുന്ന വീറുറ്റമണ്ണില്‍ കോഴിക്കോടിന്റെ സേനഹമേറ്റുവാങ്ങി എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷിക മഹാസമ്മേളനം പ്രൗഢോജ്ജ്വല സമാപ്തിയിലേക്ക്.

രാജ്യത്തെ ഏറ്റവും വലിയ മത സംഘടിത ശക്തിയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ വിദ്യാര്‍ഥി വിഭാഗമായ എസ്.കെ.എസ്.എഫിന്റെ കോഴിക്കോട് മുഖദ്ദസ് നഗരയില്‍ നടന്ന 35ാം വാര്‍ഷിക സമാപന മഹാസമ്മേളനം ചരിത്രത്തില്‍ പുതിയ അടയാളപ്പെടുത്തലായി. ‘സത്യം, സ്വത്വം, സമര്‍പ്പണം’ പ്രമേയം ഉയര്‍ത്തിപ്പിടിച്ചാണ് ധാര്‍മികസംഘം മൂന്നുദിവസം കോഴിക്കോട്ട് സംഗമിച്ചത്. 35ാം വാര്‍ഷികത്തോട് അനുബന്ധിച്ച്‌ സമര്‍പ്പിച്ച വിജിലന്റ് വിഖായയുടെ റാലി മുഹമ്മദലി കടപ്പുറത്ത് നിന്നാരംഭിച്ചതോടെ തന്നെ നഗരവും കടലോരവും വിദ്യാര്‍ഥികളാല്‍ നിറഞ്ഞു.

ത്വലബ, വിഖായ വിങ്ങുകളും സംഘടനാ പ്രവര്‍ത്തകരും മുന്‍ പ്രതിനിധികളും സമതസ്തക്കു വേണ്ടി ജീവിതം സമര്‍പ്പിച്ചവരും ചേര്‍ന്നതോടെ കോഴിക്കോട്ട് പുതിയ വിദ്യാര്‍ഥി വിപ്ലവം പിറവിയെടുത്തു. കേരളത്തിന് അകത്തു നിന്നും പുറത്തു നിന്നുമായി ഇന്നലെ മുതല്‍ കോഴിക്കോട്ടേക്ക് വിദ്യാര്‍ഥികളുടെ ഒഴുക്കായിരുന്നു. നിയമപാലകരുടെ നിര്‍ദേശങ്ങള്‍ പാലിച്ച്‌ പ്രവര്‍ത്തകരുംഅവരെ നിയന്ത്രിച്ച്‌ വളണ്ടിയര്‍മാരും നഗരത്തിലെ ഗതാഗതക്കുരുക്കഴിച്ചു.

കഴിഞ്ഞ 30ന് മുന്‍ഗാമികളുടെ ഖബര്‍ സിയാറത്തോടെയാണ് എസ്.കെ.എസ്.എസ്.എഫ് 35ാം വാര്‍ഷികത്തിന് തുടക്കമായത്. പാണക്കാട്, കെ.വി ഉസ്താദ് എടപ്പാള്‍, സി.എച്ച്‌ ഹൈദ്രോസ് മുസ് ലിയാര്‍ എടപ്പാള്‍, കെ.കെ അബൂക്കര്‍ ഹസ്‌റത്ത് എന്നിവിടങ്ങളിലെ സിയാറത്തിന് പാണക്കാട് അബ്ദുറഷീദലി ശിഹാബ് തങ്ങളും കെ.ടി മാനുമുസ്‌ലിയാര്‍ കരുവാരക്കുണ്ട്, നാട്ടിക വി. മൂസ മുസ്‌ലിയാര്‍, ജലീല്‍ ഫൈസി പുല്ലങ്കോട്, കെ.സി ജമാലുദ്ദീന്‍ മുസ്‌ലിയാര്‍ പയ്യനാട് എന്നിവടങ്ങളിലെ സിയാറത്തിന് പാണക്കാട് സാബിഖലി ശിഹാബ് തങ്ങളും നേതൃത്വം നല്‍കി.

31ന് വരക്കല്‍ മഖാം സിയാറത്തിനും പതാക ജാഥയ്ക്കും സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലെലിയായിരുന്നു നേതൃത്വം. കടപ്പുറത്തെ മുഖദ്ദസ് നഗരിയില്‍ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. ഫെബ്രുവരി ഒന്നിന് ടാലന്റ് ഹോം, മജ്‌ലിസുന്നൂര്‍, രണ്ടിന് ത്വലബ വിളംബര റാലി, ശംസുല്‍ ഉലമ മൗലിദ് എന്നിവയ്ക്കു ശേഷം നടന്ന ഉദ്ഘാടന സമ്മേളനം ആഗോള പ്രശസ്ത പണ്ഡിതനും അല്‍അസ്ഹര്‍ യൂനിവേഴ്‌സിറ്റി മുന്‍ വൈസ് പ്രസിഡന്റുമായ ഡോ. മുഹമ്മദ് അബു സൈദ് അല്‍ആമിര്‍ മഹ്മൂദ് ഉദ്ഘാടനം ചെയ്തു. ഇന്നലെ പ്രതിനിധി സമ്മേളനവും ഇന്ന് ഗ്ലോബല്‍ പ്രവാസി മീറ്റ്, ട്രെന്റ് റിസോഴ്‌സ് ബാങ്ക്, വിഖായ ഗ്രാന്റ് അസംബ്ലി, വിജിലന്റ് വിഖായ റാലി എന്നീ പരിപാടികള്‍ക്കു ശേഷമാണ് സമാപന മഹാസമ്മേളനം പുരോഗമിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഷിബിലയുടെ കൊലപാതകം; പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നു; യുവതിയുടെ കുടുംബം

പ്രതിക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

Published

on

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ കൊല്ലപ്പെട്ട ഷിബില നേരിട്ടത് ക്രൂര പീഡനമെന്ന് കുടുംബം. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷിബിലയുടെ പിതാവ് പറഞ്ഞു. പ്രതിക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ 28 ന് പൊലീസ് സ്റ്റേഷനില്‍ യാസിറിനെതിരെ പരാതി നല്‍കിയിരുന്നതായി പിതാവ് പറഞ്ഞു. തുടര്‍ന്ന് നാലു ദിവസത്തിനു ശേഷം പൊലീസ് ഒത്തു തീര്‍പ്പിന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെന്നും പിന്നീട് ഇടപെടലുകള്‍ ഒന്നും ഉണ്ടായില്ലന്നും പിതാവ് പറയുന്നു.

പ്രതി യാസിര്‍ ലഹരി ഉപയോഗിക്കുന്നതായും പൊലീസിനെ ബോധ്യപ്പെടുത്തിയിരുന്നു. മദ്യപിച്ചെത്തി മകളെ ഉപദ്രവിക്കാറുണ്ടെന്നും ഉമ്മയെ കൊലപ്പെടുത്തിയ ആഷിക്കും യാസിറും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും പോലീസുകാരോട് പറഞ്ഞിരുന്നു. എന്നിട്ടും പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ലെന്നും പിതാവ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് പിതാവ് വ്യക്തമാക്കി.

അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഷിബിലയുടെ പിതാവ് അബ്ദുറഹിമാനും മാതാവ് ഹസീനയും അപകടനില തരണം ചെയ്തു.

ഭര്‍ത്താവിന്റെ കൂടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് മകള്‍ പറഞ്ഞിരുന്നെന്നും അതോടെ മകളെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നെന്നും പിതാവ് പറഞ്ഞു.

മാര്‍ച്ച് 18-നാണ് യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊലപാതകം. ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ഉപ്പയെ ലക്ഷ്യമിട്ടാണ് യാസിര്‍ വീട്ടിലെത്തിയതെന്നും ഷിബിലയെ കൂടെ കൊണ്ടുപോകുന്നതില്‍ ഉപ്പ തടസ്സം നിന്നെന്നും യാസിര്‍ പൊലീസിനോട് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം യാസിര്‍ ഷിബിലയെ ക്രൂര ലൈംഗിക വൈകൃതത്തിനിരയാക്കിയിരുന്നുവെന്ന് ഷിബിലയ്ക്ക് നിയമസഹായം നല്‍കിയ സലീന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

 

 

Continue Reading

kerala

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവം: എസ്ഐയ്ക്ക് ​ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്, നടപടി തുടങ്ങി

ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

Published

on

എറണാകുളം എആർ ക്യാമ്പിൽ വെടിയുണ്ടകൾ ചട്ടിയിൽ ഇട്ട് ചൂടാക്കിയതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. വെടിയുണ്ട സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ ചെയ്ത് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഈ മാസം പത്തിന് എറണാകുളം എആർ ക്യാമ്പിന്‍റെ ടുക്കളയിലാണ് സംഭവം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്ന വേളയിൽ ആകാശത്തേക്ക് വെടിയുതിർക്കുന്ന ഉണ്ടകൾ (ബ്ലാങ്ക് അമ്യൂണിഷൻ) ചട്ടിയിലിട്ട് ചൂടാക്കിയതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ക്യാമ്പിനുള്ളിൽ നടന്ന സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടിരുന്നു.

ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍റെ സംസ്കാര ചടങ്ങുകൾക്കായി ഉണ്ടകൾ എടുത്തപ്പോഴായിരുന്നു സംഭവം. ആയുധപ്പുരയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വെയിലത്തുവെച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ ഗതിയിൽ ഇവ ഉപയോഗിക്കാറുള്ളത്. എന്നാൽ രാവിലെ ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ചൂടാക്കിയെടുക്കാൻ ചട്ടിയിലിടുകയായിരുന്നു എന്നാണ് വിവരം.

Continue Reading

EDUCATION

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ; ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകള്‍

‘വ്യത്യാസത്തിന് പകരം വൈത്യാസം’

Published

on

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ . പ്ലസ് വൺ ബയോളജി, കെമിസ്ട്രി പരീക്ഷകളിലെ ചോദ്യങ്ങളിലാണ് അക്ഷരത്തെറ്റ്. ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകളാണുള്ളത്. ചോദ്യ നിർമാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ചയാണെന്ന് അധ്യാപകർ പറഞ്ഞു.

ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും ചോദ്യത്തിൽ വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത, അറു ക്ലാസുകൾ എന്നിങ്ങനെയും തെറ്റുകൾ ആവര്‍ത്തിക്കുന്നു.

Continue Reading

Trending