Connect with us

kerala

സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം പഠിക്കേണ്ടി വരുന്ന സാഹചര്യം ; പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിഷയം പരിഹരിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞദിവസമാണ് ശ്രീലക്ഷമിയെന്ന അധ്യാപിക പ്രശ്‌നം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

Published

on

സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കേരളത്തിന് പുറത്തുപോയി പോസ്റ്റുമോര്‍ട്ടം പഠിക്കേണ്ടി വരുന്ന സാഹചര്യം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. വിഷയം പരിശോധിച്ച് അടിയന്തരമായി പരിഹാരം കണ്ടെത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വിഷയം പരിഹരിക്കപ്പെടുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞദിവസമാണ് ശ്രീലക്ഷമിയെന്ന അധ്യാപിക പ്രശ്‌നം വിവരിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്.

ശ്രീലക്ഷ്മിയുടെ കുറിപ്പ് പൂര്‍ണരൂപം:

എംബിബിസ് പഠനത്തിന്റെ ഭാഗമായി ഫോറന്‍സിക് മെഡിസിനില്‍ പോസ്റ്റുമോര്‍ട്ടം പരിശോധനയെക്കുറിച്ചു മെഡിക്കല്‍ വിദ്യാര്‍ഥികള്‍ പഠിക്കേണ്ടതുണ്ട്. കരിക്കുലം പരിഷ്‌കരിക്കുന്നതിനു മുന്‍പ് 10 പ്രേത പരിശോധനകള്‍ അവര്‍ കാണണമെന്നുണ്ടായിരുന്നു. കേരളത്തില്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഇല്ലാത്തതു കൊണ്ട് അവിടുത്തെ വിദ്യാര്‍ത്ഥികളെ ഹെല്‍ത്ത് സെര്‍വിസിന്റെ കീഴിലുള്ള ജനറല്‍ ആശുപത്രുകളിലോ അന്യ സംസ്ഥാനങ്ങളിലെ മെഡിക്കല്‍ കോളേജിലോ കൊണ്ട് പോയി ഈ പരിശോധന കാണിക്കുകയാണ് പതിവ്. കാരണം പഠനശേഷം ചിലപ്പോള്‍ ഹെല്‍ത്ത് സെര്‍വീസിന് കീഴില്‍ ജോലി ചെയ്യേണ്ടി വന്നാല്‍ ഇവര്‍ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പടെ ചെയ്യേണ്ടി വരും. ഒരു തലവേദനയയ്ക്കു പോലും സുപ്പര്‍ സ്‌പെഷ്യലിസ്റ്റുകളെ കാണുന്ന നമ്മുടെ കേരളത്തില്‍ മെഡിക്കല്‍ കോളേജുകളും ഫോറന്‍സിക് surgeon ഉള്ള താലൂക് ജനറല്‍ ആശുപത്രികളും ഒഴിച്ചാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തുന്നത് എംബിബിസ് കാരോ മറ്റു സ്‌പെഷ്യലിറ്റിയിലുള്ള ഡോക്ടര്‍മാരോ ആണ്.

കരിക്കുലം പരിഷ്‌കരിച്ച ശേഷം 15 പരിശോധനകള്‍ കാണേണ്ടതുണ്ടെങ്കിലും അത് ഏതു രീതിയില്‍ വേണമെങ്കിലും ആകാം എന്നായി. അതായത് വീഡിയോ ആയാലും മതി. പക്ഷെ അതൊന്നും ഒരിക്കലും ഇതു നേരിട്ട് കാണുന്ന ഒരനുഭവം വിദ്യാര്‍ത്ഥിക്ക് നല്‍കുകയില്ല. അത് കൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം ഞാന്‍ ജോലി ചെയ്യുന്ന കോളേജിലെ വിദ്യാര്‍ത്ഥികളെയും കൊണ്ട് അന്യസംസ്ഥാനത്തിലെ പ്രശസ്തമായ ഒരു മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടം കാണിക്കാന്‍ കൊണ്ട് പോയി. ദിവസേനെ പത്തോളം പരിശോധനകള്‍ നടക്കുന്ന ഒരു സ്ഥലമാണവിടം. ഒറ്റ ദിവസം കൊണ്ട് തന്നെ പല തരത്തിലുള്ള കേസുകള്‍ കാണാം എന്നുള്ളതാണ് എടുത്തു പറയുന്ന സവിശേഷത. ക്ലാസ്സ്മുറികളില്‍ കേട്ടതും കണ്ടതും വിദ്യാര്‍ത്ഥികളെ കാണിക്കുന്നതിന്റെ excitement എനിക്കുണ്ടായിരുന്നു. പക്ഷെ എന്റെ പ്രതീക്ഷകളെ ഒക്കെ തകിടം മറിക്കുന്ന ചില കാഴ്ചകളാണ് ഞാന്‍ ആ രണ്ടു ദിവസം സാക്ഷി ആയത് ..കേരളത്തിലെ പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന കണ്ടു പരിചയിച്ച എനിക്ക് അതൊരു ആഘാതമായിരുന്നു.

ഉന്തുവണ്ടി പോലൊരു സാധനത്തില്‍ മൃതദേഹങ്ങള്‍ കൊണ്ട് വന്നു പോസ്റ്റ്‌മോര്‍ട്ടം നടത്തുന്ന കോണ്‍ക്രീറ്റ് പ്ലാറ്റഫോമിലേക്കു മറിച്ചിടുന്നു. പിന്നെ ആ പുരാതന കുടുസ്സുമുറിയില്‍ നടന്ന പ്രകടനം എന്നില്‍ ഒരു അറവുശാലയില്‍ നില്‍ക്കുന്ന പ്രതീതി ആണുണ്ടാക്കിയത് .. എനിക്ക് ശ്വാസം മുട്ടി .. ഒരു കൂട്ടം മനുഷ്യര്‍ എന്റെ സബ്‌ജെക്ടിനെ ബലാത്സംഗം ചെയ്യുന്നതായി എനിക്കനുഭവപ്പെട്ടു .. അത് കാണാനുള്ള ത്രാണിയില്ലാത്ത ഞാന്‍ അവിടുന്ന് പുറത്തേക്ക്  പാഞ്ഞു .. രണ്ടു മൂന്നു കേസുകള്‍ കണ്ടു കഴിഞ്ഞു വിദ്യാര്‍ഥികള്‍ പുറത്തേക്കു വന്നു എന്നോട് പറഞ്ഞു .. മാം ഇങ്ങനെയല്ലല്ലോ അല്ലെ കേസ് ചെയ്യേണ്ടത് .. ഇങ്ങനെയല്ലല്ലോ നമ്മള്‍ പഠിച്ചത് .. ആ ചോദ്യം ചെറുതല്ലാത്ത ഒരാശ്വാസം എന്നിലുളവാക്കി .. ഇതു വരെ പോസ്റ്റ് മോര്‍ട്ടം കണ്ടിട്ടില്ലാത്ത കുട്ടികള്‍ ഞാന്‍ പറയാതെ അത് മനസ്സിലാക്കിയല്ലോ .. രണ്ടാമത്തെ ദിവസമാണ് ഒരു hanging കേസ് വന്നത് .. മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചു ഏറ്റവും നന്നായി മനസ്സിലാക്കേണ്ട ഒന്നാണത് ..

പരീക്ഷയ്ക്ക് ധാരാളം ചോദ്യങ്ങള്‍ വരുന്ന ഭാഗവും .. bloodless ഫ്‌ലാപ് dissection എന്ന ഒരു ടെക്നിക് ആണ് നമ്മള് ആ പരിശോധനയില്‍ ചെയ്യണ്ടത് .. കഴുത്തിന് പരുക്കുള്ളതോ അങ്ങനെ ഉണ്ടാകാന്‍ സാധ്യത ഉള്ളതോ ആയ എല്ലാ പരിശോധനകളിലും ഈ ടെക്നിക്ക് ഉപയോഗിക്കേണ്ടതാണ് .. അത് കൊണ്ട് തന്നെ അത് ശ്രദ്ധിച്ചു കണ്ടു മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കി ഞാന്‍ ഒരു ചായ കുടിക്കാന്‍ പോയി .. തിരിച്ചു വന്നു ഞാന്‍ പ്രേത പരിശോധന നടക്കുന്നിടത്തേക്കു ചെന്ന് .. അവിടെയതാ സാധാരണ രീതിയില്‍ മേല്പറഞ്ഞ ടെക്നിക് ഉപയോഗിക്കാതെ ഒരു പോസ്റ്റുമോര്‍ട്ടം നടക്കുന്നു .. ഓ hanging കേസ് ചെയ്തില്ല അല്ലെ എന്ന് ഞാന്‍ കുട്ടികളോട് ചോദിച്ചു .. അല്ല മാം ഇതു ആ കേസ് തന്നെയാണ് .. ഞാന്‍ അവിശ്വാസത്തോടെ അവരെ നോക്കി .. ഈ hanging കേസില്‍ സംശയം ഒന്നും ഇല്ലത്രെ .. അത് കൊണ്ടാണ് സാധാരണ രീതിയില്‍ ചെയ്തതെന്ന് അടുത്ത് നിന്നു അറ്റെന്‍ഡര്‍മാര്‍ ചെയ്യുന്ന പ്രക്രിയ അലസമായി വീക്ഷിക്കുന്ന ഡോക്ടര് പറഞ്ഞത്ര ..ഞാന്‍ ഒന്നുടെ ആ മൃതദേഹത്തിലേക്ക് നോക്കി .. എന്നെ ഞെട്ടിച്ചു കൊണ്ട് അയാളുടെ ദേഹത്തില്‍ അങ്ങിങ്ങായി ട്രാം ട്രാക്ക് ബ്രൂയ്സുകള്‍.. ഉരുണ്ട ലാത്തിയോ വടിയോ പോലെയുള്ള ആയുധങ്ങള്‍ കൊണ്ട് അടിച്ചാലുണ്ടാകുന്ന തരം ചതവുകളാണ് അത് .. ആത്മഹത്യ ചെയ്തുവെന്ന് പറയുന്ന ഒരു വ്യക്തിയുടെ ദേഹത്തു ഇത്തരം ചതവുകള്‍ കണ്ടാല്‍ ആത്മഹത്യാ പ്രേരണ മുതല്‍ കൊലപാതകം വരെ സംശയിക്കാം .. ഞാനത് വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചു കൊടുത്തു..

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കേണ്ടുന്ന ആ ഡോക്ടര്‍ ഞാന്‍ കുട്ടികള്‍ക്കു എന്തോ കാണിച്ചു കൊടുക്കുകയാണെന്നു മനസ്സിലാക്കി ഒന്ന് പാളി നോക്കി .. എന്നാല്‍ അവരാ മുറിവ് പരിശോധിക്കുകയോ അവരുടെ നോട്ട്‌സില്‍ രേഖപ്പെടുത്തുകയോ ചെയ്തില്ല .. എനിക്ക് വിഷമം തോന്നി .. മരിച്ചു കിടക്കുന്ന ആ മനുഷ്യനെ ഓര്‍ത്തു .. ഇത് കാണുന്ന വിദ്യാര്‍ത്ഥികളെ ഓര്‍ത്തു ..ഈ കോപ്രായം കാണിക്കാന്‍ പണമടച്ചു ഈ വിദ്യാര്‍ത്ഥികളെ ഇത്ര ദൂരം കൊണ്ട് വരേണ്ടി വന്ന എന്നെയോര്‍ത്തു ..അന്ന് തീരുമാനിച്ചതാണ് ഇനി ഒരു നിവര്‍ത്തി ഉണ്ടെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം കാണാന്‍ കുട്ടികളെ അവിടെ കൊണ്ട് പോകില്ലെന്ന് .. ആരോഗ്യരംഗത്തു നമ്പര്‍ വണ്‍ കേരളം എന്ന് വച്ചാല്‍ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലും നമ്പര്‍ വണ് ആണ് കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ .. ആ സംസ്ഥാനത്തിലെ ഒരു മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളേം കൊണ്ട് വേറൊരു സംസ്ഥാനത്തില്‍ പോയി അവര്‍ ചെയ്യുന്ന substandard procedure കാണേണ്ടുന്ന ഗതികേട് എന്തിനാണ് എന്ന തോന്നലായിരുന്നു മനസ്സില്‍ ..

അവിടുന്ന് തിരിച്ചു വന്നതിന്റെ പിറ്റേ ദിവസം തന്നെ കേരളത്തിലെ ഏതെങ്കിലും ഒരു മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ക്കു പോസ്റ്റ്‌മോര്‍ട്ടം കാണാനുള്ള സൗകര്യം അഭ്യര്‍ത്ഥിച്ചു കൊണ്ട് കത്തുകളയച്ചു.. ബന്ധപ്പെട്ടവരോട് സംസാരിച്ചു .. പക്ഷെ ഒരു definite decision ലഭിച്ചില്ല .. അങ്ങനെയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലെ hod ആന്‍ഡ് പോലീസ് surgeon ആയ ഹിതേഷ് സാറിനോട് സംസാരിക്കുന്നത് . KMLS എന്ന ഞങ്ങളുടെ സംഘടനയുടെ സെക്രെട്ടറി എന്ന നിലയില്‍ ദീര്‍ഘനാളുകള്‍ പ്രവര്‍ത്തിച്ച ആളാണ് അദ്ദേഹം .. ഇതിനു മുന്‍പ് ചില സങ്കീര്‍ണതകള്‍ ഉണ്ടായപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട് .. അദ്ദേഹം എന്റെ concern വളരെ ക്ഷമയോടെ കേട്ടു .. ഇത് നമുക്ക് ശ്രമിച്ചു നോക്കാം എന്ന് ഉറപ്പു നല്‍കി .. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി ..അങ്ങനെയിതാ കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് നമ്മുടെ സ്വന്തം കേരളത്തിലെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിശ്ചിത തുക സര്‍ക്കാരിലേക്ക് ഫീസിനത്തില്‍ അടച്ചു ഇവിടുത്തെ കുട്ടികള്‍ അന്തസ്സോടെ നല്ല ക്വാളിറ്റി പോസ്റ്റ്‌മോര്‍ട്ടം പരിശോധന കണ്ടു കഴിഞ്ഞിരിക്കുന്നു…

വിദ്യാര്‍ത്ഥികള്‍ക്ക് autopsy ഏക്‌സ്‌കര്‍ഷന് നടക്കാത്തതിന്റ വിഷമം ഉണ്ടെങ്കിലും അവരുടെ അക്കാഡമിക് ഗ്രാഫില്‍ അവര്‍ ഇതോര്‍ത്തിരിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് .. ഹിതേഷ് സാറിനു ഏറ്റവും എളുപ്പത്തില്‍ പറയാവുന്ന ഉത്തരം പറ്റില്ല എന്നായിരുന്നു .. ഇതനുവദിച്ചതു കൊണ്ട് അദ്ദേഹത്തിനോ ആ ഡിപ്പാര്‍ട്‌മെന്റിലുള്ളവര്‍ക്കോ പ്രത്യേകിച്ച് ഒരു ലാഭമില്ല .. കുറച്ചു വിദ്യാര്‍ത്ഥികള്‍ക്ക് നല്ല അറിവ് കൊടുത്തു എന്നുള്ള ചാരിതാര്‍ഥ്യമല്ലാതെ .. കേരളത്തിലെ പ്രൈവറ്റ് മെഡിക്കല്‍ കോളേജിലെ വിദ്യര്‍ത്ഥികള്‍ക്കു അവരവരുടെ അടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ തന്നെ പോസ്‌റ്‌മോര്‍ട്ടം കാണാം എന്നൊരു ഉത്തരവിനായി ഞാനിപ്പോഴും ആഗ്രഹിക്കുന്നു ..കാത്തിരിക്കുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ഭരണത്തില്‍ കയറിയത് ബിജെപിയുടെ കുഴല്‍പ്പണം ഉപയോഗിച്ച്: കെ സുധാകരന്‍ എം.പി

കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന്‍ ആരോപിച്ചു

Published

on

തിരുവനന്തപുരം: 2021ല്‍ ബിജെപിക്കാര്‍ കൊണ്ടുവന്ന കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ച് തുടര്‍ഭരണം നേടിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോടിക്കണക്കിന് രൂപയാണ് അന്ന് ബിജെപി കേരളത്തില്‍ വിതരണം ചെയ്തത്. അതു കൊടുത്ത് ബിജെപി വോട്ടുകള്‍ സിപിഎമ്മിനു മറിച്ചു. 60ലധികം സീറ്റുകളിലാണ് ബിജെപിയുടെ വോട്ടുമറിഞ്ഞത്. പ്രത്യുപകാരമായി കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി ബിജെപി നേതാക്കളെ രക്ഷിച്ചെടുത്തെന്നും സുധാകരന്‍ ആരോപിച്ചു.

‘സംസ്ഥാന സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തില്‍ ബിജെപി നേതാക്കള്‍ കൊടകര കുഴല്‍പ്പണ കേസില്‍ സാക്ഷികളാണ്. ഇവരെ പ്രതി ചേര്‍ക്കാതെ പിണറായി സര്‍ക്കാര്‍ കേസ് ഇഡിക്കു കൈമാറി. പിണറായി സര്‍ക്കാര്‍ പഴുതുകളില്ലാത്ത അന്വേഷണം നടത്തിയിരുന്നെങ്കില്‍ ബിജെപി നേതാക്കള്‍ ഇപ്പോള്‍ ജയിലിലാകുമായിരുന്നു. ഇഡിക്ക് കേസ് വിട്ടപ്പോഴാണ് തന്നെ ഒരിക്കലും ഈ കേസില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് കെ സുരേന്ദ്രന്‍ വെല്ലുവിളിച്ചത്’.

‘ബിജെപിക്കാര്‍ ചെയ്യുന്ന സാമ്പത്തിക കുറ്റകൃത്യങ്ങളെ തേച്ചുവെളിപ്പിക്കുന്ന വാഷിംഗ് പൗഡറായി ഇഡി മാറിയിരിക്കുകയാണ്. ഇഡി എത്രമാത്രം രാഷ്ട്രീയവത്കരിക്കപ്പെട്ടു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊടകര കുഴല്‍പ്പണക്കേസ് അന്വേഷണം. കെ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൂട്ടത്തോടെ കുടുങ്ങേണ്ട കുഴല്‍പ്പണക്കേസാണ് ഇഡി വെറും സ്ഥലക്കച്ചവടമാക്കി മാറ്റി. ഹവാല ഇടപാടുകാരനായ ധര്‍മരാജന്‍ പണം നഷ്ടപ്പെട്ട ഉടനേ ഫോണ്‍ ചെയ്തത് കെ സുരേന്ദ്രനേയും ബിജെപിയുടെ സംഘടനാ സെക്രട്ടറി എം ഗണേശനേയുമാണ്’.

‘പൂര്‍ണമായും രാഷ്ട്രീയപ്രേരിതമായാണ് ഇഡിയുടെ അന്വേഷണം. പ്രതിപക്ഷ പാര്‍ട്ടികളെ ആക്രമിക്കാനുള്ള ആയുധമായാണ് കേന്ദ്രസര്‍ക്കാര്‍ ഇഡിയെ ഉപയോഗിക്കുന്നത്. 2015 മുതല്‍ 2025 ഫെബ്രുവരി വരെ മോദി ഭരണത്തില്‍ രാഷ്ട്രീയനേതാക്കള്‍ക്കെതിരേ എടുത്ത 193 കേസുകളില്‍ രണ്ടെണ്ണം മാത്രമാണ് ഇതുവരെ തെളിയിക്കാന്‍ കഴിഞ്ഞതെന്ന് കേന്ദ്രസര്‍ക്കാര്‍ തന്നെ രാജ്യസഭയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന്’ സുധാകരന്‍ പറഞ്ഞു.

Continue Reading

kerala

സാമ്പത്തിക ആരോപണം; നിയമപരമായി നേരിടും; പ്രതികരണവുമായി ഷാന്‍ റഹ്‌മാന്‍ രംഗത്ത്

ആരോപണം തെറ്റാണെന്നും പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷാന്‍ റഹ്‌മാന്‍ പറഞ്ഞു

Published

on

സാമ്പത്തിക ആരോപണത്തില്‍ പ്രതികരണവുമായി സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാന്‍. തനിക്കെതിരായ സാമ്പത്തിക ആരോപണം തെറ്റാണെന്നും പ്രൊഡക്ഷന്‍ മാനേജര്‍ നിജു രാജിനെതിരെ താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഷാന്‍ റഹ്‌മാന്‍ പറഞ്ഞു. താന്‍ നല്‍കിയ പരാതി അട്ടിമറിക്കാനാനും തന്നെ താറടിക്കാനും ആണ് നിലവിലത്തെ പരാതി നല്‍കിയതെന്നും സംഗീത നിശ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിജു തന്നെ വഞ്ചിച്ചെന്നും ഷാന്‍ റഹ്‌മാന്‍ പറയുന്നു. നിയമപരമായി പരാതിയെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട കുറിപ്പും ഷാന്‍ പങ്കുവച്ചിട്ടുണ്ട്.

കുറിപ്പിന്റെ പൂര്‍ണരൂപം:-

ജനുവരി 25ന് നടന്ന ഉയിരേ – ഷാന്‍ റഹ്‌മാന്‍ ലൈവ് ഇന്‍ കോണ്‍സെര്‍ട് – പരിപാടിയുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന തെറ്റായ വസ്തുതകളെ അഭിസംബോധന ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. തുടക്കത്തില്‍ തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നു. അതിലൊന്ന് മിസ്റ്റര്‍ നിജു രാജ് അബ്രഹാം (അറോറ എന്റര്‍ടൈന്‍മെന്റ്) എന്നയാളുമായി ഉണ്ടായ തര്‍ക്കമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു കംപ്ലൈന്റ്റ്റ് ഫയല്‍ ചെയ്തു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെ കീഴില്‍ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

തുടക്കം മുതലേ ഞങ്ങള്‍ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്‍ത്തിയിട്ടുണ്ട്. പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

എങ്കിലും മിസ്റ്റര്‍ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാന്‍ വേണ്ടിയുള്ളതാണ് എന്നും വ്യക്തമാണ്. ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്‍മെന്റിനു പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ട്-ആയതിനാല്‍ എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിക്കുന്നു.

നിയമ വിദഗ്ധര്‍ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം ഉള്ളതിനാല്‍ സത്യം ജയിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

ഞങ്ങളുടെ പ്രേക്ഷകരും, ടീമംഗങ്ങളും, പങ്കാളികളും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. വസ്തുതകള്‍ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങള്‍ പങ്കിടുന്ന കൂടുതല്‍ അപ്ഡേറ്റുകള്‍ക്കായി ദയവായി കാത്തിരിക്കുക.

 

Continue Reading

kerala

വയനാട് പുനരധിവാസം; നിലവിലെ നഷ്ടപരിഹാരത്തുക കുറവ്, എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയില്‍

549 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ഹരജിയില്‍ പറഞ്ഞു

Published

on

വയനാട് പുനരധിവാസത്തിലെ ഭൂമിയേറ്റുടുപ്പുമായി ബന്ധപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. നിലവിലെ നഷ്ടപരിഹാരത്തുക കുറവാണെന്ന് എസ്റ്റേറ്റ് ചൂണ്ടിക്കാട്ടി. 549 കോടി രൂപ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നും ഹരജിയില്‍ പറഞ്ഞു.

ഓരോ തേയിലച്ചെടിക്കും മരത്തിനും വില കണക്കാക്കണം. 26 കോടി നഷ്ടപരിഹാരം പര്യാപ്തമല്ലെന്നും എല്‍സ്റ്റണ്‍ എസ്റ്റേറ്റ് വ്യക്തമാക്കി. ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.

വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കഴിഞ്ഞ ദിവസമാണ് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കിയത്. നഷ്ടപരിഹാരത്തുകയായി 26 കോടി രൂപ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കെട്ടിവെയ്ക്കാനും, നഷ്ടപരിഹാരം സംബന്ധിച്ച മാനദണ്ഡം അറിയിക്കാനും സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. നാളെയാണ് പുനരധിവാസ പദ്ധതിയുടെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.

Continue Reading

Trending