Connect with us

Sports

കണ്ണീരോടെ മടങ്ങുകയാണ് അറ്റലസിലെ സിംഹങ്ങള്‍

Published

on

പോര്‍ച്ചുഗല്‍ 1 മൊറോക്കോ 0

 

ഇടിയും മിന്നലുമുള്ളൊരു പെരുമഴ പെയ്തു തീര്‍ന്നപോലെയാണ് പോര്‍ച്ചുഗല്‍മൊറോക്കോ മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ തോന്നിയത്. യൂറോ ചാമ്പ്യന്മാരായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ടീമിനെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തി, ഒടുക്കം ദൗര്‍ഭാഗ്യത്തിന്റെ കണ്ണീരുമായി പുറത്തേക്കു നടന്ന അറ്റ്‌ലസിലെ സിംഹങ്ങള്‍. നാലാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നേടിയ ഗോളൊഴിച്ചാല്‍ പോര്‍ച്ചുഗലിന് ഈ മത്സരത്തില്‍ ഒന്നുമില്ലായിരുന്നു; പക്ഷേ, അവര്‍ക്ക് അതുമാത്രം മതിയായിരുന്നു.

നോര്‍ദിന്‍ അംറബാത്ത്, മെഹ്ദി ബെനാത്തിയ, ഹകീം സിയെച്ച്, അഷ്‌റഫ് ഹകീമി, നബീല്‍ ദിറാര്‍… ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരം കണ്ടവരാരും ഈ പേരുകള്‍ മറക്കില്ല. വിശേഷിച്ചും വലതുവിങില്‍ ഗ്വെറേറോയുടെയും ഫുള്‍ബാക്കുമാരായ ഫോണ്ടെയുടെയും പെപ്പെയുടെയും സൈ്വര്യം കെടുത്തിയ അംറബാത്തിന്റെ ഒറ്റയാള്‍ പോരാട്ടങ്ങള്‍. മെഹ്ദി ബെനാത്തിയയുടെ കാലുകള്‍ക്ക് ഒരല്‍പം കൂടി ഭാഗ്യമുണ്ടായിരുന്നെങ്കില്‍, ക്രോസ് റേഞ്ചില്‍ നിന്ന് തൊടുത്ത വെടിയുണ്ടകള്‍ ഒരല്‍പം താഴ്ന്നു പറന്നിരുന്നെങ്കില്‍…

പോര്‍ച്ചുഗീസ് ഗോള്‍വലയ്ക്കു മുന്നില്‍ റൂയ് പാട്രിഷ്യോ അല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കില്‍ മൊറോക്കോക്കാര്‍ ചിരിച്ചുകൊണ്ട് മൈതാനത്തു നിന്നു കയറുമായിരുന്നു. ഇന്നത്തെ വിജയത്തിന് പറങ്കികള്‍ ആര്‍ക്കെങ്കിലും നന്ദി പറയുന്നുണ്ടെങ്കില്‍ അത് പാട്രിഷ്യോയ്ക്ക് തന്നെയായിരിക്കും. നാലാം മിനുട്ടിനു ശേഷം, ലോകഫുട്‌ബോളറായ ക്രിസ്റ്റിയാനോ മൈതാനത്തുണ്ടെന്ന കാര്യം മറന്നതു പോലെയായിരുന്നു മൊറോക്കോയുടെ പോര്‍വിളി.

സെറ്റ്പീസുകളില്‍ ഒരു ആഫ്രിക്കന്‍ ടീം യൂറോപ്യന്മാര്‍ക്ക് തുടര്‍ച്ചയായി ഭീഷണിയുയര്‍ത്തുന്ന കാഴ്ച അമ്പരപ്പിക്കുന്നതായിരുന്നു. സിയെച്ച് തൊടുത്തുവിട്ട അസ്ത്രങ്ങളിലൊന്നും പോര്‍ച്ചുഗീസ് ബോക്‌സില്‍ ആശങ്ക പടര്‍ത്താതിരുന്നില്ല. അതേസമയം, അവസാന ക്വാര്‍ട്ടറില്‍ അംറബാത്ത് വിങ് മാറിക്കളിച്ചത് പോര്‍ച്ചുഗലിന് കാര്യങ്ങള്‍ എളുപ്പമാക്കി. അഷ്‌റഫ് ഹകീമിയും സിയെച്ചും പന്തിന്മേലെടുത്ത അധിക ടച്ചുകള്‍ അവരുടെ പ്രത്യാക്രമണങ്ങളുടെ മൂര്‍ച്ച കുറക്കുകയും ചെയ്തു. മത്സരം നിയന്ത്രിച്ച അമേരിക്കക്കാരന്‍ മാര്‍ക് ഗീഗര്‍ ക്രിസ്റ്റിയാനോയെ ആവശ്യത്തിന് സംരക്ഷിച്ചപ്പോള്‍ പോര്‍ച്ചുഗീസ് താരങ്ങള്‍ നടത്തിയ ഫൗളുകള്‍ ശിക്ഷിക്കപ്പെടാതെ പോയതായി തോന്നി.

ഇത്രയും നന്നായി കളിപ്പിക്കുന്ന, എതിരാളികളുടെ മുഖം നോക്കാതെ വന്യമായ ഫുട്‌ബോളിനാല്‍ ആക്രമിക്കുന്ന ടീമുകള്‍ ആദ്യറൗണ്ടില്‍ വീണുപോകുന്നത് സങ്കടകരമാണ്. കടുപ്പമേറിയ ഗ്രൂപ്പുകളില്‍ പെട്ടുപോകാത്തതിനാല്‍ മാത്രം മൊറോക്കോയേക്കാള്‍ ദുര്‍ബലരായ എത്ര ടീമുകളാണ് രണ്ടാം റൗണ്ട് കാണുക!

നാലു ഗോളുമായി ടൂര്‍ണമെന്റിലെ വേട്ടക്കാരില്‍ മുന്നിലുള്ള ക്രിസ്റ്റിയാനോയെ നമിക്കാം. ഇന്നത്തെ മൂന്നു പോയിന്റ് അവര്‍ക്ക് നിര്‍ണായകമായിരുന്നു. ക്യാപ്ടന്റെ ഉത്തരവാദിത്തം ഗോളിലൂടെ ക്രിസ്റ്റിയാനോ നിറവേറ്റി. അണ്ടര്‍ഡോഗുകളായി ഇറാനാണ് ഇനി ബി. ഗ്രൂപ്പില്‍ ബാക്കിയുള്ളത്. ഇനിയുള്ള മത്സരങ്ങളില്‍ അവര്‍ അത്ഭുതം കാണിച്ചാല്‍ യൂറോപ്പിലെ കരുത്തരായ ഒരു ടീമിന് ഒരുപക്ഷേ, ആദ്യറൗണ്ടില്‍ മടങ്ങേണ്ടി വരും; ആ സാധ്യത വിദൂരമാണെങ്കില്‍പ്പോലും.

Football

ആ അധ്യായം അടഞ്ഞെന്ന് അനസ്

രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്

Published

on

കോഴിക്കോട്: സർക്കാർ ജോലി കാര്യത്തിൽ ഇനി ആർക്ക് മുന്നിലും അപേക്ഷ നൽകാനില്ലെന്ന് ഫുട്ബോളർ അനസ് എടത്തൊടിക. അർഹമായ ജോലിക്കായി അംഗീകൃത മാർഗങ്ങളിൽ തന്നെ സഞ്ചരിച്ചു. പക്ഷേ കായിക മന്ത്രി ഉൾപ്പെടെയുള്ളവർ പ്രതികൂലമായാണ് സംസാരിക്കുന്നത്. രാജ്യത്തിനായി കളിച്ച ഒരു ഫുട്ബോളർക്കും അവഗണന സംഭവിക്കരുത് എന്ന് കരുതിയാണ് ജോലി കാര്യത്തിൽ ഉറച്ചുനിന്നത്. എന്നെ നന്നായി അറിയാവുന്ന കൊണ്ടോട്ടി എം.എൽ.എ ഇബ്രാഹിം നിയമസഭയിൽ രേഖകൾ സമർപ്പിച്ച് സംസാരിച്ചിട്ടും അധികൃതർ സംശയദൃഷ്ടിയോടെയാണ് കാര്യങ്ങൾ കണ്ടതെന്നും അനസ് സുചിപ്പിക്കുന്നു. രാജ്യാന്തര കായിക റിപ്പോർട്ടർ കമാൽ വരദൂരാണ് ഫേസ്ബുക്ക് പോസ്റ്റിലുടെ ജോലി അധ്യായം അനസ് അടച്ചതായി വ്യക്തമാക്കിയത്.

Continue Reading

Football

ഈ സീസണ്‍ അവസാനത്തോടെ ഡി ബ്രൂയിനെ സിറ്റി വിട്ടേക്കും

സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

Published

on

ഒരു പതിറ്റാണ്ടു കാലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിരയിലെ അനിഷേധ്യ സാന്നിധ്യമായിരുന്ന കെവിൻ ഡിബ്രൂയിനെ ക്ലബ്ബ് വിടുന്നു. സോഷ്യൽ മീഡിയ പേജുകളിലൂടെ താരം തന്നെയാണ് ആരാധകരെ ഇക്കാര്യം അറിയിച്ചത്. സിറ്റിക്കായി 400 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ ഡിബ്രൂയിനെ ചാമ്പ്യൻസ് ലീഗ് അടക്കം നിരവധി കിരീട നേട്ടങ്ങളിൽ പങ്കാളിയായിട്ടുണ്ട്.

പ്രീമിയർ ലീഗിലെ എക്കാലത്തേയും മികച്ച മിഡ്ഫീൽഡർമാരുടെ കൂട്ടത്തിലാണ് ഡിബ്രൂയിനെയുടെ പേര് എണ്ണപ്പെടുന്നത്. പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ പട്ടികയിൽ റ്യാൻ ഗിഗ്‌സിന് ശേഷം രണ്ടാമതാണ് ഡിബ്രൂയിനെയുടെ സ്ഥാനം. കരിയറിലുടനീളം സിറ്റിയുടെ 118 ഗോളുകൾക്കാണ് ഡിബ്രൂയിനെ വഴിയൊരുക്കിയത്. റ്യാൻ ഗിഗ്‌സ് യുണൈറ്റഡ് ജഴ്‌സിയിൽ 162 ഗോളുകൾക്കാണ് വഴി തുറന്നത്.

പരിക്ക് വലച്ച അവസാന സീസണിൽ പലപ്പോഴും ബെഞ്ചിലായിരുന്നു ബെല്‍ജിയന്‍ താരത്തിന്‍റെ സ്ഥാനം. ആറ് തവണ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഇത്തിഹാദ് ഷെല്‍ഫിലെത്തിച്ച ഡിബ്രൂയിനെ ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലും ഒരു എഫ്.എ കപ്പിലും മുത്തമിട്ടു.

Continue Reading

Cricket

ഐപിഎല്‍: മലയാളി താരം വിഘ്നേഷ് പുത്തൂർ ടീമിലില്ല, ഹാർദിക് തിരിച്ചെത്തി

ഗുജറാത്തിനെ ബാറ്റിങ്ങിനയച്ച് മുംബൈ

Published

on

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തെരഞ്ഞെടുത്തു. സസ്പെൻഷൻ കഴിഞ്ഞെത്തിയ ഹാർദിക് പണ്ഡ്യ മുംബൈ ടീമിനെ നയിക്കും. മലയാളി താരം വിഘ്നേഷ് പുത്തൂർ ഇന്ന് ടീമിൽ ഇല്ല. ഇമ്പാക്ട് പ്ലെയർസിന്റെ ലിസ്റ്റിലും വിഘ്നേഷിന് ഇടമില്ല.

ഇംപാക്ട് പ്ലെയറായി പോലും താരത്തെ പരിഗണിച്ചില്ല. റോഭിൻ മിൻസ്, അശ്വനി കുമാർ, രാജ് അംഗദ് ബാവ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നിവരാണ് മുംബൈയുടെ ഇംപാക്ട് പ്ലെയേഴ്സ്. അതേസമയം കഴിഞ്ഞ മത്സരത്തിൽ കളിക്കാതിരുന്ന ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിലേക്ക് തിരിച്ചെത്തി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ 11 റൺസിന്റെ തോൽവിയാണ് ഗുജറാത്ത് ഏറ്റുവാങ്ങിയത്, 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഗുജറാത്ത് ഡെത്ത് ഓവറുകളിൽ തകർന്നു. മറുവശത്ത്, താൽക്കാലിക നായകൻ സൂര്യകുമാർ യാദവിന്റെ കീഴിൽ മികച്ച തുടക്കമല്ല മുംബൈയ്ക്ക് ലഭിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നാല് വിക്കറ്റിന്റെ കനത്ത തോൽവി ഏറ്റുവാങ്ങി.

Continue Reading

Trending