Connect with us

kerala

പൂരം കലക്കല്‍: ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേകസംഘം

ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ വി ജി, ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെകർമാരായ ചിത്തരഞ്ചൻ, ആർ ജയകുമാർ എന്നിവരാണ് സംഘത്തിലുള്ളത്.

Published

on

പൂരം അട്ടിമറിയിൽ അന്വേഷണത്തിന് പ്രത്യേക സംഘമായി. ക്രൈം ബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിന് കീഴിലുള്ള സംഘമാണ് അന്വേഷണം നടത്തുക. ഡിഐജി തോംസൺ ജോസ്, കൊല്ലം റൂറൽ എസ്പി സാബു മാത്യു, കൊച്ചി എസിപി പി രാജ്കുമാർ വി ജി, ഡിവൈഎസ്പി ബിജു വി നായർ, ഇൻസ്പെകർമാരായ ചിത്തരഞ്ചൻ, ആർ ജയകുമാർ എന്നിവരാണ് സംഘത്തിലുള്ളത്.

നേരത്തെ പൂരം കലക്കൽ സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിരുന്നു.  വിവരാവകാശ അപേക്ഷയിലാണ് എഡിജിപി എം ആർ അജിത്ത് കുമാർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചത്. രഹസ്യസ്വഭാവമുള്ള രേഖയാണെന്ന് വ്യക്തമാക്കിയാണ് വിവരാവകാശം തള്ളിയത്.

പൂരം കലക്കലിൽ ​ഗൂഢാലോചനയുണ്ടെന്ന് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിടില്ലെന്ന നിലപാടാണ് ആഭ്യന്തര വകുപ്പ് സ്വീകരിച്ചത്.

അതേസമയം റിപ്പോർട്ട് പുറത്തുവിടണമെന്നാണ് സിപിഐയുടെ നിലപാട്. റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ അപേക്ഷ സിപിഐ നേതാവും മുൻ മന്ത്രിയുമായ വി എസ് സുനിൽ കുമാർ സമർപ്പിപ്പിച്ചിരുന്നു. 2024ൽ തൃശൂർ പൂരം നടന്ന ഏപ്രിൽ 19നാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പൂരം കലക്കൽ വിവാദം നടക്കുന്നത്.

kerala

പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

തളിപ്പറമ്പിൽ നിന്നുള്ള ജില്ല പഞ്ചായത്തംഗമാണ് രത്നകുമാരി.

Published

on

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പി.പി. ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിൽ നിന്ന് നീക്കി. സി.പി.എം ജില്ല സെക്രട്ടറിയറ്റിന്‍റേതാണ് തീരുമാനം. അഡ്വ. കെ.കെ. രത്‌നകുമാരിയെയാണ് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡന്‍റായി തീരുമാനിച്ചത്. തളിപ്പറമ്പിൽ നിന്നുള്ള ജില്ല പഞ്ചായത്തംഗമാണ് രത്നകുമാരി.

‘കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേര്‍പാടിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങള്‍ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാര്‍ട്ടി സ്വീകരിച്ചത്.

അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാല്‍ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പിപി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു’, എന്നാണ് പാര്‍ട്ടി പ്രതികരണം. പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്നകുമാരിയെ പരിഗണിക്കാന്‍ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായാണ് വിവരം.

നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. പി പി ദിവ്യ അഴിമതിയാരോപണം ഉന്നയിച്ച് തൊട്ടടുത്ത ദിവസമായിരുന്നു നവീനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലായിരുന്നു പി പി ദിവ്യ ആരോപണം ഉന്നയിച്ചത്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം. ഇനി പോകുന്നിടത്ത് കണ്ണൂരിലേതുപോലെ പ്രവര്‍ത്തിക്കരുതെന്ന് ദിവ്യ പറഞ്ഞിരുന്നു.

Continue Reading

kerala

കരിപ്പൂരില്‍ നിന്ന് സര്‍വീസ് പുനരാരംഭിക്കാൻ സഊദി എയർലൈൻസ്

സഊദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

Published

on

കോഴിക്കോട് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍നിന്ന് സര്‍വീസ് പുനരാരംഭിക്കാന്‍ സഊദി എയര്‍ലൈന്‍സ്. ഡിസംബര്‍ ആദ്യ വാരത്തില്‍ റിയാദില്‍ നിന്നുള്ള സര്‍വീസിന് തുടക്കമാകും. ഹജ്ജിനായും ഇതോടെ സഊദി എയര്‍ലൈന്‍സിന്റെ സേവനം ലഭിക്കുമെന്നാണ് പ്രതീക്ഷ. കരിപ്പൂരില്‍ നടന്ന ചര്‍ച്ചയിലാണ് പുതിയ പ്രഖ്യാപനം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍ത്തി വെച്ച സര്‍വീസുകളാണ് സഊദി എയര്‍ലൈന്‍സ് പുനരാരംഭിക്കുന്നത്. സഊദിയയുടെ ഉന്നത ഉദ്യോഗസ്ഥ സംഘവുമായി എയര്‍പോര്‍ട്ട് അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായ ഇ.ടി മുഹമ്മദ് ബഷീര്‍ എംപി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഡിസംബര്‍ ആദ്യവാരത്തില്‍ റിയാദിലേക്കുള്ള സര്‍വീസ് ആരംഭിക്കും. സഊദിയ എയര്‍ലൈന്‍സിന്റെ ഇന്ത്യയുടെ നേല്‍നോട്ടമുള്ള റീജനല്‍ ഓപ്പറേഷന്‍ മാനേജര്‍ ആദില്‍ മാജിദ് അല്‍ഇനാദാണ് ഇക്കാര്യം അറിയിച്ചത്.

160 ഇക്കണോമി, 20 ബിസിനസ് ക്ലാസ് സീറ്റുകളുള്ള വിമാനമാകും ഉപയോഗിക്കുക. ഇതോടൊപ്പം ജിദ്ദയിലേക്കും ഹജ്ജിനുള്ള വിമാന സര്‍വീസിനും വഴിയൊരുങ്ങും. റണ്‍വേ നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ വലിയ വിമാനങ്ങള്‍ ഉപയോഗിച്ച് കൂടുതല്‍ മെച്ചപ്പെട്ട സര്‍വീസ് ആരംഭിക്കുമെന്നും ആദില്‍ മാജിദ് അല്‍ ഇനാദ് അറിയിച്ചു. നേരത്തെയും സര്‍വീസ് ആരംഭിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. ഇതിന് ശേഷമാണിപ്പോള്‍ പുതിയ പ്രഖ്യാപനം.

Continue Reading

kerala

വിദ്വേഷ പ്രചാരണത്തിൽ കേസെടുത്ത് പൊലീസ്; പോസ്റ്റുകൾ നീക്കാമെന്ന് യുക്തിവാദി നേതാവ് ആരിഫ് ഹുസൈൻ ഹൈക്കോടതിയിൽ

സമൂഹമാധ്യമങ്ങളിലൂടെ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതായും വിദ്വേഷ പ്രചരണം നടത്തുന്നതായും കാണിച്ച് കോട്ടയം ഈരാറ്റുപേട്ട സ്വദേശി നിയാസ് നല്‍കിയ പരാതിയിലാണ് കേസ്.

Published

on

സ്വതന്ത്ര ചിന്തകരെന്ന് അവകാശപ്പെടുന്ന എസ്സന്‍സ് ഗ്ലോബല്‍ വിഭാഗം നേതാവ് ആരിഫ് ഹുസൈനെതിരെ വിദ്വേഷപ്രചരണത്തിന് കേസെടുത്ത് പൊലീസ്. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ പരാതിയില്‍ ഉന്നയിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈന്‍ ഹൈക്കോടതിയെ അറിയിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമൂഹമാധ്യമങ്ങളിലൂടെ വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തുന്നതായും വിദ്വേഷ പ്രചരണം നടത്തുന്നതായും കാണിച്ച് കോട്ടയം ഈരാറ്റുപേട്ട സ്വദേശി നിയാസ് നല്‍കിയ പരാതിയിലാണ് കേസ്. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതായി ഈരാറ്റുപേട്ട പൊലീസ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ തയ്യാറാണെന്ന് ആരിഫ് ഹുസൈന്‍ കോടതിയെ അറിയിച്ചത്.

സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ കോടതി ഇടപെട്ട് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹൈക്കോടതിയില്‍ ഹരജിയും സമര്‍പ്പിച്ചിരുന്നു. ഗൂഗിളിനെയും മെറ്റയെയും പ്രതിചേര്‍ത്തുകൊണ്ടായിരുന്നു ഹരജി. ഇക്കാര്യങ്ങള്‍ പരിഗണിക്കുന്നതിനിടെയാണ് ആരിഫ് ഹുസൈന്‍ പോസ്റ്റുകള്‍ നീക്കം ചെയ്യാമെന്ന് കോടതിയെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കേസ് വീണ്ടും പരിഗണിക്കുന്നതിനായി നവംബര്‍ നാലിലേക്ക് മാറ്റി.

സംഘപരിവാര്‍ അനുകൂല നിലപാടെടുക്കുന്ന യുക്തിവാദികള്‍ എന്ന ആരോപണം നേരിടുന്ന ഗ്രൂപ്പാണ് എസ്സന്‍സ് ഗ്ലോബല്‍. എസ്സന്‍സ് ഗ്ലോബല്‍ കഴിഞ്ഞ ദിവസം കോഴിക്കോട് നടത്തിയ പരിപാടിയില്‍ കടുത്ത മുസ്‌ലിം വിരുദ്ധവും സംഘപരിവാര്‍ അനുകൂലവുമായ നിലപാടാണ് കൈകൊണ്ടത് എന്ന് ചൂണ്ടിക്കാട്ടി അധ്യാപകനും എഴുത്തുകാരനുമായ ഡോ. ആസാദ് മലയാറ്റില്‍ പരിപാടിയില്‍ നിന്ന് ഇറങ്ങിപ്പോന്നിരുന്നു.

അവതാരകയടക്കം പരിപാടിയില്‍ പങ്കെടുത്തവരെല്ലാം മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുകയായിരുന്നു എന്നായിരുന്നു ഡോ. ആസാദിന്റെ ആരോപണം. ഈ പരിപാടിയില്‍ പങ്കെടുത്ത വ്യക്തികൂടിയാണ് എക്‌സ് മുസ്‌ലിം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ആരിഫ് ഹുസൈന്‍ തെരുവത്ത്.

സി. രവിചന്ദ്രനാണ് ഈ ഗ്രൂപ്പിന്റെ നേതാവ്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്ന ആരിഫ് ഹുസൈന്‍ നേരത്തെ ഹോമിയോ ഡോക്ടറായിരുന്നു. പിന്നീട് ഹോമിയോ ചികിത്സ അശാസ്ത്രീയമാണെന്ന് പ്രചരിപ്പിച്ചാണ് ഇയാള്‍ എസ്സന്‍സ് ഗ്ലോബര്‍ ഗ്രൂപ്പിന്റെ ഭാഗമാകുന്നത്.

Continue Reading

Trending