Connect with us

kerala

പൊന്നാനിയില്‍ 35 കിലോ മീനിന് 300 രൂപ! ഒടുവില്‍ മംഗലാപുരത്തേക്ക് പൊടിച്ചു വില്‍ക്കാന്‍ കയറ്റി വിട്ടു

ചെറുവള്ളങ്ങള്‍ക്ക് അയലവും ചെമ്പാനും അടക്കം പലതരം മത്സ്യങ്ങള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. ആഴക്കടല്‍ മത്സ്യലഭ്യതയില്‍ കാര്യമായ ഇടിവുണ്ട് എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

Published

on

പൊന്നാനി: ആഴ്ചകള്‍ക്ക് ശേഷം കടലില്‍ ഇറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് വല നിറയെ മീന്‍കിട്ടി. എന്നാല്‍ കിട്ടിയ മീനൊന്നും വിറ്റഴിക്കാന്‍ ആകാഞ്ഞതോടെ കിട്ടിയ വിലയ്ക്ക് വിറ്റു. അതും പൊടിച്ചുവില്‍ക്കുന്നവര്‍ക്ക്. 35 കിലോ തൂക്കം വരുന്ന ഒരു കൊട്ട മത്സ്യം വിറ്റത് വെറും 300 രൂപയ്ക്ക്. ഇന്നലെ പൊന്നാനി ഹാര്‍ബറിലെ കാഴ്ചയായിരുന്നു ഇത്.

മത്സ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ഒരു മാസമായി കരയിലായിരുന്ന ബോട്ടുകള്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് കടലില്‍ ഇറങ്ങിയത്. തൊഴിലാളികള്‍ക്ക് കിട്ടിയത് വല നിറച്ച് പാര മത്സ്യങ്ങളും. മാര്‍ക്കറ്റില്‍ വിറ്റഴിക്കാന്‍ പറ്റാത്ത പാര മത്സ്യം കിട്ടിയ വിലയ്ക്ക് പൊടിച്ചു വില്‍ക്കുന്ന കമ്പനികള്‍ക്ക് നല്‍കേണ്ട ഗതികേടിലായി ബോട്ടുടമകള്‍. 35 കിലോയോളം തൂക്കം വരുന്ന ഒരു കൊട്ട മത്സ്യം 300 രൂപ നിരക്കിലാണ് മംഗലാപുരത്തേക്ക് കയറ്റി അയയ്ക്കുന്നത്. ഇതോടെ ഭൂരിഭാഗം ബോട്ടുടമകള്‍ക്കും ഇന്ധന ചെലവ് പോലും തിരികെ ലഭിച്ചില്ല.

വലിയ ബോട്ടുകള്‍ കടലില്‍ പോയി തിരിച്ചുവരണമെങ്കില്‍ അമ്പതിനായിരം രൂപയും ചെറിയ ബോട്ടുകള്‍ക്ക് ഇരുപതിനായിരം രൂപയും ചെലവുണ്ട്. എന്നാല്‍ വില ലഭിക്കാത്ത മത്സ്യം ലഭിച്ചതോടെ ഇവരുടെ അധ്വാനം പാഴായി. തീരക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത വള്ളങ്ങള്‍ക്ക് യഥേഷ്ടം മീന്‍ ലഭിക്കുമ്പോള്‍, ആഴക്കടല്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന ബോട്ടുകള്‍ മടങ്ങിയെത്തുന്നത് പലപ്പോഴും വെറുംകയ്യോടെയാണ്.

ഇതേത്തുടര്‍ന്നാണ് ബോട്ടുകള്‍ ഒരു മാസത്തോളം കടലില്‍ ഇറങ്ങാതിരുന്നത്. ചെറുവള്ളങ്ങള്‍ക്ക് അയലവും ചെമ്പാനും അടക്കം പലതരം മത്സ്യങ്ങള്‍ യഥേഷ്ടം ലഭിക്കുന്നുണ്ട്. ആഴക്കടല്‍ മത്സ്യലഭ്യതയില്‍ കാര്യമായ ഇടിവുണ്ട് എന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ക്ഷേത്രോത്സവ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം; പരാതി നല്‍കി കോണ്‍ഗ്രസ്

ക്ഷേത്രോത്സവത്തിലെ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി ഗായകന്‍ അലോഷി ആദം.

Published

on

ക്ഷേത്രോത്സവത്തിലെ പരിപാടിക്കിടെ വീണ്ടും വിപ്ലവഗാനം പാടി ഗായകന്‍ അലോഷി ആദം. ആറ്റിങ്ങല്‍ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് വിപ്ലവഗാനം ആലപിച്ചത്. സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആറ്റിങ്ങല്‍ പൊലീസിലും റൂറല്‍ എസ്പിക്കും പരാതി നല്‍കി.

കൊല്ലം കടയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ കഴിഞ്ഞ മാര്‍ച്ച് 10ന് തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേള നേരത്തെ വിവാദമായിരുന്നു. പുഷ്പനെ അറിയാമോ, ലാല്‍സലാം തുടങ്ങിയ വിപ്ലവ ഗാനങ്ങള്‍ അലോഷി ആലപിക്കുകയും വേദിയിലെ എല്‍. ഇ.ഡി സ്‌ക്രീനില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ കൊടികളുടെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അനില്‍ ആരാമം കടയ്ക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അലോഷിയെ ഒന്നാം പ്രതിയായും ക്ഷേത്ര ഉപദേശക സമിതിയിലെ രണ്ടു പേരെ പ്രതികളാക്കിയും കടയ്ക്കല്‍ പൊലീസ് കേസെടുത്തിരുന്നു.

 

 

Continue Reading

kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കൊലവിളി പ്രസംഗം; ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു

വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.

Published

on

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ബിജെപി നേതാക്കളുടെ കൊലവിളി പ്രസംഗത്തില്‍ പൊലീസ് കേസെടുത്തു. ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. വീഡിയോ തെളിവുകള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് നടപടി.

കൊലവിളി നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ വ്യാപക പ്രതിഷേധം നടന്നിരുന്നു. പാലക്കാട് കാലുകുത്താന്‍ അനുവദിക്കില്ലെന്നും രാഹുലിന്റെ തല ആകാശത്ത് കാണേണ്ടി വരുമെന്നും ജില്ലാ ജനറല്‍ സെക്രട്ടറി ഓമനക്കുട്ടന്‍ ഭീഷണി മുഴക്കിയിരുന്നു.

അതേസമയം പാലക്കാട് നഗരസഭയിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള നീക്കം വിവാദമാക്കിയ നടപടിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ നടത്തിയ സ്വാഗത പ്രസംഗത്തിനിടെയാണ് വീണ്ടും ഭീഷണിയുണ്ടായത്.

 

 

 

Continue Reading

kerala

മൂന്നാം നിലയില്‍ നിന്നും താഴെ ഷീറ്റിലേക്ക്, പിന്നെ സ്വിമ്മിങ് പൂളിലേക്ക്; പോലീസ് പരിശോധനയില്‍ സിനിമാസ്‌റ്റൈലില്‍ രക്ഷപ്പെട്ട് ഷൈന്‍

ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്.

Published

on

പോലീസ് പരിശോധനയില്‍ നിന്നും സിനിമാ സ്‌റ്റൈലില്‍ രക്ഷപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ. ഡാന്‍സാഫ് ടീമിന്റെ ലഹരി പരിശോധനക്കിടെ ഷൈന്‍ ഹോട്ടലിലെ മൂന്നാം നിലയിലെ മുറിയില്‍ നിന്നും ജനല്‍ വഴി പുറത്തേക്കിറങ്ങിയോടുകയായിരുന്നു. ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെ കൊച്ചിയിലെ ഹോട്ടലില്‍ നിന്നുമാണ് നടന്‍ ഷൈന്‍ ടോം ചാക്കോ ഇറങ്ങിയോടിയത്. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി പോലീസ് നിരീക്ഷണത്തിലായിരുന്നു നടന്‍.

സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍വെച്ച് ഷൈന്‍ ലഹരി ഉപയോഗിക്കുകയും തന്നോട് മോശമായി പെരുമാറുകയും ചെയ്തുവെന്ന പരാതിയുമായി നടി വിന്‍സി അലോഷ്യസ് രംഗത്തെത്തിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു വിന്‍സി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് താരസംഘടനക്ക് അടക്കം പരാതി നല്‍കുകയായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ 5.30ഓടുകൂടിയാണ് ഷൈന്‍ ഹോട്ടലില്‍ മുറിയെടുക്കുന്നത്. ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായാണ് ഡാന്‍സാഫ് സംഘം പരിശോധനക്കായി കൊച്ചിയിലെ ഹോട്ടലില്‍ എത്തിയത്. നടന്റെ മുറിയില്‍ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്ന വിവരം ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതിനുമുമ്പേ നടന്‍ ജനല്‍ വഴി ചാടി ഇറങ്ങി ഓടുകയായിരുന്നു. മൂന്നാം നിലയില്‍ നിന്നും ഹോട്ടലിലെ സ്വിമ്മിങ് പൂളിലേക്ക് ചാടുകയും അവിടെ നിന്ന് ഹോട്ടലിലെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പടികളിറങ്ങി ഷൈന്‍ ഇറങ്ങി ഓടുകയും ഹോട്ടലിന്റെ ലോബി വഴി പുറത്തേക്ക് പോകുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

അതേസമയം ഷൈന്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ലഹരി വസ്തുക്കള്‍ കണ്ടെത്തിയിട്ടില്ല. കൂടെ ഉണ്ടായിരുന്ന ആളെ വിശദമായി ചോദ്യം ചെയ്തു.

 

Continue Reading

Trending