Connect with us

Culture

ഹര്‍ദ്ദികിനു മുന്നില്‍ മുട്ടുമടക്കി ബി.ജെ.പി; സുരക്ഷക്കെത്തിയ പോലീസ് സംഘത്തെ തിരിച്ചയച്ച് ഹര്‍ദ്ദിക്

Published

on

അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സുരക്ഷയുടെ രാഷ്ട്രീയം കളിച്ച് ഗുജറാത്ത് സര്‍ക്കാര്‍. ദളിത് നേതാവ് ജിഗ്നേഷ്‌മേവ്‌നാനിക്ക് പുറമെ പട്ടേല്‍ നേതാവ് ഹര്‍ദ്ദിക് പട്ടേലിനും സുരക്ഷ ഏര്‍പ്പെടുത്തി മുഖ്യമന്ത്രി വിജയ് രൂപാനി. എന്നാല്‍ പോലീസ് സംരക്ഷണം ആവശ്യമില്ലെന്ന് ഹര്‍ദ്ദിക് പട്ടേല്‍ സര്‍ക്കാരിനെ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് പട്ടീദാര്‍ ആനന്ദ് ആന്തോളന്‍ സമിതി നേതാവ് ഹര്‍ദ്ദികിന്റെ വീടിനു ചുറ്റും സര്‍ക്കാര്‍ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്. എന്നാല്‍ സുരക്ഷ വേണ്ടെന്ന് പട്ടേല്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വീട്ടില്‍ നിന്നും നീക്കം ചെയ്തു. സര്‍ക്കാര്‍ തന്റെ മേല്‍ ചാരപ്പണി നടത്തുകയാണെന്ന് ഹര്‍ദ്ദിക് പറഞ്ഞു. തനിക്ക് യാതൊരു സംരക്ഷണവും ആവശ്യമില്ല. തന്റെ സമുദായം തനിക്കൊപ്പമുണ്ടെന്നും ഹര്‍ദ്ദിക് പറഞ്ഞു. തനിക്ക് ജീവിക്കാന്‍ അപകടകരമായ അവസ്ഥയില്ലെന്ന് ഹര്‍ദ്ദിക് പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സുരക്ഷ പിന്‍വലിച്ചത്. കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുന്നുവെന്ന ഹര്‍ദ്ദികിന്റെ പ്രഖ്യാപനത്തിന് ശേഷമാണ് ഹര്‍ദ്ദികിനെ നിരീക്ഷിക്കാന്‍ ബി.ജെ.പി രംഗത്തെത്തിയത്.

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് പിന്തുണ പ്രഖ്യാപിച്ചതിന് ശേഷം ദളിത് നേതാവ് ജിഗ്‌നേഷ് മേവ്‌നാനിക്ക് ചുറ്റും സര്‍ക്കാര്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ആവശ്യപ്പെടാതെയാണ് മേവ്‌നാനിക്ക് സര്‍ക്കാര്‍ സംരക്ഷണവുമായെത്തിയത്. മേവ്‌നാനിയുടെ നീക്കങ്ങളറിയാന്‍ കമാന്‍ഡോകളെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

കഴിഞ്ഞ ഞായറാഴ്ച്ച മുതലാണ് ജിഗ്‌നേഷ് മേവ്‌നാനിക്ക് തോക്കേന്തിയ കമാന്‍ഡോകളെ സര്‍ക്കാര്‍ സുരക്ഷക്കായി നിയോഗിച്ചത്. ആക്ടവിസ്റ്റുകളെ വരുതിയിലാക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണ് ഇതിനുപിന്നിലെന്ന് അദ്ദേഹം തുറന്നടിച്ചിരുന്നു. ‘ഞാന്‍ ചോദിക്കാതെ തന്നെ ഇന്ന് ഞാന്‍ കമാന്‍ഡോകളെ കണ്ടു. എന്നെ നിരീക്ഷിക്കാന്‍ വേണ്ടിയാണോ സുരക്ഷയെന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ മറുപടി. ഇതാണ് സംസ്ഥാനത്തെ സാഹചര്യം’; മേവ്‌നാനി പറഞ്ഞു. ബി.ജെ.പി എന്ന പിശാച് പാര്‍ട്ടിയെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യം. അല്‍പേഷ് താക്കൂറുമായും പട്ടേല്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേലുമായും താന്‍ സഹകരിക്കുമെന്നും ജിഗ്‌നേഷ് വ്യക്തമാക്കിയിരുന്നു.

അതേസമയം, സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. നേരത്തെ ഹര്‍ദിക് പട്ടേലും മേവാനിയും കൂടിക്കാഴ്ച നടത്തിയ ഹോട്ടലില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്‌ലോട്ടുമായി ചര്‍ച്ച നടത്തിയപ്പോള്‍ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരു യുവനേതാക്കള്‍ക്കും ആവശ്യപ്പെടാതെ തന്നെ സുരക്ഷയുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.

kerala

തുടർച്ചയായ ഇടിവിനൊടുവിൽ സ്വർണവില കൂടി

ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്വര്‍ണവില കൂടി. ഇന്ന് നേരിയ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 65,650 രൂപയായി. സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 8195 രൂപയായി.

കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ പവന് 1000 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അപ്രതീക്ഷിത തീരുവ യുദ്ധമാണ് അന്താരാഷ്ട്ര തലത്തില്‍ സ്വര്‍ണവില കുതിച്ചുയരാന്‍ കഴിഞ്ഞയാഴ്ച കാരണമായിരുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ടാണ് കഴിഞ്ഞയാഴ്ച സ്വര്‍ണവിലയില്‍ ഉയര്‍ച്ചയുണ്ടായത്.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

GULF

പുണ്യഭൂമിയിലെ 32 ലക്ഷം ജനങ്ങള്‍ക്കിടയില്‍ ശ്രദ്ധേയനായി 105 കാരൻ

 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.

Published

on

റസാഖ് ഒരുമനയൂര്‍
മക്ക:  ഇരുപത്തിയേഴാം രാവിന്റെ പുണ്യം പരിശുദ്ധ ഹറമില്‍നിന്നും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ  മക്കയില്‍ എത്തിയ
ഏറ്റവും 32 ലക്ഷത്തിലധികം വരുന്ന തീര്‍ത്ഥാടകര്‍ക്കിടയില്‍ ശ്രദ്ധേയനാവുകയാണ് ഇന്തോനേഷ്യയില്‍നിന്നുള്ള 105 കാരന്‍.
 സുപാര്‍നോ ബിന്‍ മുസ്തുജാഫ് തന്റെ വാര്‍ധക്യത്തെ മറന്നാണ് എണ്ണായിരത്തോളം കിലോമീറ്റര്‍ താണ്ടി പുണ്യഭൂമിയിലെത്തിയിട്ടുള്ളത്.
അഞ്ചുനേരവും തന്റെ താമസസ്ഥലത്തുനിന്നും പരിശുദ്ധ കഅബാലയ സമീപത്തേക്ക് നടന്നുചെന്നാണ്  പ്രാര്‍ത്ഥനകള്‍ നിര്‍വ്വഹിക്കുന്നത്.
മകന്റെ  കൈപിടിച്ചു കുനിഞ്ഞു നടക്കുമ്പോഴും കണ്ണുകളില്‍ വിശ്വാസത്തിന്റെ പ്രകാശധാര ജ്വലിച്ചുനില്‍ക്കുന്നു. വാര്‍ധക്യസഹചമായ പ്രയാസങ്ങളുണ്ടെങ്കിലും പുണ്യകഅബാലയത്തില്‍ എത്തുകയെന്ന ആഗ്രഹം നിറവേറ്റാനാണ് തന്റെ പിതാവ് വന്നതെന്ന് മകന്‍ ചന്ദ്രികയോട് പറഞ്ഞു.
രാത്രി തറാവീഹും അതുകഴിഞ്ഞു അര്‍ധരാത്രി ഖിയാമുല്ലൈലി നമസ്‌കാരത്തിനും കഅബാഷരീഫിന് സമീപമെത്തും. പുലര്‍ച്ചെ മൂന്നുമണിയോടെ താമസിക്കുന്ന ഹോട്ടലില്‍ തിരിച്ചെത്തുന്ന ഇദ്ദേഹം രാവിലെ നാലരയോടെ വീണ്ടും സുബ്ഹി നമസ്‌കാരത്തിനായി കഅബയുടെ സമീപമെത്തും. കഅബയുടെ തൊട്ടടുത്ത് എത്തുന്നതിന് പരിമിധികളുള്ളതുകൊണ്ട് പരമാവധി അടുത്തെത്താനാണ് എപ്പോഴും ശ്രമിക്കുന്നത്.

Continue Reading

Trending