Connect with us

india

രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍; പ്രതിപക്ഷ കക്ഷികളുടെ യോഗം

: രാഹുല്‍ ഗാന്ധിയെ ജയില്‍ ശിക്ഷക്ക് വിധിച്ച സൂറത്തിലെ വിചാരണക്കോടതി വിധി രാഷ്ട്രീയ പ്രത്യാക്രമണത്തിന് ആയുധമാക്കാനൊരുങ്ങി കോ ണ്‍ഗ്രസ്.

Published

on

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ജയില്‍ ശിക്ഷക്ക് വിധിച്ച സൂറത്തിലെ വിചാരണക്കോടതി വിധി രാഷ്ട്രീയ പ്രത്യാക്രമണത്തിന് ആയുധമാക്കാനൊരുങ്ങി കോ ണ്‍ഗ്രസ്. ഇന്ന് പ്രതിപക്ഷ കക്ഷികളുടെ യോഗം ഡല്‍ഹിയില്‍ വിളിച്ചുചേര്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ബി.ജെ.പി വിരുദ്ധ സമാന നിലപാടുള്ള കക്ഷികളെ പങ്കെടുപ്പിച്ച് ഖാര്‍ഗെയുടെ വസതിയിലാരിക്കും യോഗം. പ്രതിപക്ഷ കക്ഷികളുടെ പൂര്‍ണ പിന്തുണ നേടുകയാണ് ലക്ഷ്യം.

അതേസമയം സൂറത്ത് കോടതി അപകീര്‍ത്തി കേസില്‍ രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. രാഹുലിന് പിന്തുണ അറിയിച്ചു കൊണ്ട് ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിന്‍ അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചു. രാഹുലിന്റെ ശബ്ദം അടിച്ചമര്‍ത്താനായി ഭയചകിതരായ ഭരണാധികാരികള്‍ എല്ലാ ശ്രമവും നടത്തുകയാണെന്ന് സഹോദരിയും എ. ഐ.സി.സി സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി പറഞ്ഞു.

എന്റെ സഹോദരന്‍ ഒരിക്കലും പേടിക്കില്ല. ഇനിയും അങ്ങിനെ തന്നെ. സത്യം പറയുന്നത് രാഹുല്‍ തുടരുമെന്നും പ്രിയങ്ക പറഞ്ഞു. രാജ്യത്തെ ജനങ്ങള്‍ക്കായി ഇനിയും അദ്ദേഹം ശബ്ദമുയര്‍ത്തും. സത്യത്തിന്റെ കരുത്തും കോടിക്കണക്കിന് ജനങ്ങളുടെ സ്‌നേഹവും അദ്ദേഹത്തിനുണ്ടെന്നും പ്രിയങ്ക പറഞ്ഞു. സത്യത്തെ പലപ്പോഴും പരീക്ഷിക്കും. പക്ഷേ സത്യം മാത്രമേ വിജയിക്കൂ. നിരവധി തെറ്റായ കേസുകളാണ് രാഹുലിനെതിരെ ഫയല്‍ ചെയ്തിരിക്കുന്നത്. എങ്കിലും അദ്ദേഹം ഇതില്‍ നിന്നെല്ലാം മുക്തനാകും. നീതി ലഭിക്കുമെന്നുമായിരുന്നു ഗുജറാത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ അര്‍ജുന്‍ മോധ്‌വാദിയയുടെ പ്രതികരണം. ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളും രാഹുലിന് പിന്തുണയുമായി എത്തി.

ബി.ജെ.പി ഇതര പാര്‍ട്ടി നേതാക്കളെ കേസില്‍ കുടുക്കി ഇല്ലാതാക്കാനുള്ള ഗൂഡാലോചനയാണ് നടക്കുന്നത്. കോണ്‍ഗ്രസുമായി തങ്ങള്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. എന്നാല്‍ രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവിനെ ഇത്തരത്തില്‍ അപകീര്‍ത്തി നിയമത്തില്‍ കുരുക്കുന്നത് ശരിയായ രീതിയല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റേയും പൊതുജനങ്ങളുടേയും അവകാശമാണ് ചോദ്യങ്ങള്‍ ചോദിക്കുക എന്നത്. കോടതിയെ ബഹുമാനിക്കുന്നു. എന്നാല്‍ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിക്കുന്നുവെന്നും കെജ്‌രിവാള്‍ പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ഇ.ഡി, ഐ.ടി, സി.ബി. ഐ എന്നിവരെ ഉപയോഗിച്ച് റെയ്ഡ് ചെയ്യിപ്പിക്കും. ഇതൊന്നും പ്രവര്‍ത്തിക്കാതിരുന്നാല്‍ അടിസ്ഥാനമില്ലാത്ത കേസുകള്‍ വ്യത്യസ്ഥ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുക എന്ന നീചമായ തന്ത്രമാണ് പ്രയോഗിക്കുന്നത്. ഭരണഘടനയേയും ജനാധിപത്യത്തേയും ഈ രാജ്യത്തെ രാഷ്ട്രീയത്തേയും ആശങ്കയിലാക്കുന്ന നിലപാടാണിതെന്നായിരുന്നു ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ പ്രതികരണം. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണെന്നതിന്റെ തെളിവാണ് കോടതി വിധിയെന്നായിരുന്നു ഡി.എം.കെ നേതാവ് ടി.ആര്‍ ബാലുവിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധി തങ്ങളുടെ പങ്കാളിയാണെന്നും അദ്ദേഹം ഒരു വിഭാഗത്തേയും ലക്ഷ്യമിട്ടല്ല അത്തരമൊരു പ്രസ്താവന നടത്തിയതെന്നും ബാലു ട്വീറ്റ് ചെയ്തു. ബി.ജെ.പി ഇതര നേതാക്കളെ ഗൂഡാലോചനയിലൂടെ ഇരകളാക്കുകയാണെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ പറഞ്ഞു. സര്‍ക്കാറിനും മോദിക്കും രാഹുലിനെ പേടിയാണെന്നും സഭക്ക് അകത്തും പുറത്തും അദ്ദേഹത്തെ ഇല്ലാതാക്കാനുള്ള സാധ്യമായ വഴികളാണ് സര്‍ക്കാര്‍ തേടുന്നതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

രാഹുല്‍ സത്യം പറഞ്ഞതിനാണ് ശിക്ഷിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. ഏകാധിപതിക്കെതിരെ ശബ്ദമുയര്‍ത്തിയതിന്റെ പേരിലാണ് നടപടിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഇതാണ് പുതിയ ഇന്ത്യ. നിങ്ങള്‍ അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇ.ഡി, സി.ബി. ഐ, പൊലീസ് എഫ്.ഐ. ആര്‍ എന്നിവ ആര്‍ക്കെതിരെയും പ്രയോഗിക്കുമെന്നും ജയറാം രമേശ് പറഞ്ഞു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്‍മാരെയും മോചിപ്പിച്ചു; നാട്ടിലേക്ക് മടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കും

ഇന്ത്യയിലെ ഇറാന്‍ എംബസിയാണ് പൗരന്മാരെ രക്ഷപ്പെടുത്തിയ വിവരം ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചത്.

Published

on

ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തെഹ്‌റാന്‍ പൊലീസ് മോചിപ്പിച്ചു. തെഹ്റാനിലെ വരാമില്‍ പൊലീസ് നടത്തിയ ഓപറേഷനിലാണ് ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തു. ഇന്ത്യയിലെ ഇറാന്‍ എംബസിയാണ് പൗരന്മാരെ രക്ഷപ്പെടുത്തിയ വിവരം ഔദ്യോഗിക എക്‌സ് പേജിലൂടെ അറിയിച്ചത്. സുരക്ഷിതരായി നാട്ടിലേക്ക് മടങ്ങാനുള്ള നടപടി സ്വീകരിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ അറിയിച്ചു.

‘തെഹ്റാന്‍ പൊലീസ് കാണാതായ മൂന്ന് ഇന്ത്യന്‍ പൗരന്മാരെയും മോചിപ്പിച്ചു. ഇറാനില്‍ കാണാതായ മൂന്ന് ഇന്ത്യക്കാരെ പൊലീസ് കണ്ടെത്തി വിട്ടയച്ചതായി ഇറാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു -ഇറാന്‍ എംബസിയുടെ എക്‌സ് പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ മാസമാണ് മൂന്ന് ഇന്ത്യന്‍ പൗരന്മാരെ തട്ടിക്കൊണ്ടു പോയതായി തെഹാറാന്‍ പൊലീസ് റിപ്പോര്‍ട്ട് ചെയ്തത്. പഞ്ചാബില്‍ നിന്നുള്ള മൂന്നു പേരാണ് ആസ്‌ട്രേലിയയിലേക്കുള്ള യാത്രാമധ്യേ ഇറാനിലെത്തിയത്. ഇറാനില്‍ എത്തിയതിന് പിന്നാലെ മൂന്നു പേരെയും കാണാതാവുകയായിരുന്നു. മേയ് 29ന് കാണാതായവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി ഇന്ത്യയിലെ ഇറാന്‍ എംബസി ഔദ്യോഗികമായി അറിയിച്ചിരുന്നു.

Continue Reading

india

വെടിനിര്‍ത്തലിന് മുമ്പ് പാകിസ്ഥാന്റെ 6 യുദ്ധവിമാനങ്ങളും 2 നിരീക്ഷണ വിമാനങ്ങളും തകര്‍ത്തു

മെയ് 10 വരെ നീണ്ടുനിന്ന ഏറ്റുമുട്ടല്‍, ഇന്ത്യ വരുത്തിയ വ്യാപകമായ നാശനഷ്ടങ്ങളെത്തുടര്‍ന്ന് പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് ശ്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അവസാനിച്ചു.

Published

on

പാക്കിസ്ഥാന്റെ വ്യോമശേഷിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ മാസം നാല് ദിവസത്തെ സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ വ്യോമസേന (ഐഎഎഫ്) ആറ് യുദ്ധവിമാനങ്ങള്‍, രണ്ട് ഉയര്‍ന്ന മൂല്യമുള്ള നിരീക്ഷണ വിമാനങ്ങള്‍, ഒരു സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനം, 30 ലധികം മിസൈലുകള്‍, കൂടാതെ നിരവധി ആളില്ലാ വിമാനങ്ങള്‍ എന്നിവ നശിപ്പിച്ചതായി ഓപ്പറേഷനില്‍ ഉള്‍പ്പെട്ട ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.

ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായുള്ള വ്യോമാക്രമണം, മെയ് 6-7 രാത്രിയില്‍ പാക്കിസ്ഥാനിലെയും പാക് അധീന ജമ്മു കശ്മീരിലെയും തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയുള്ള തിരിച്ചടിയോടെയാണ് ആരംഭിച്ചത്. മെയ് 10 വരെ നീണ്ടുനിന്ന ഏറ്റുമുട്ടല്‍, ഇന്ത്യ വരുത്തിയ വ്യാപകമായ നാശനഷ്ടങ്ങളെത്തുടര്‍ന്ന് പാകിസ്ഥാന്‍ വെടിനിര്‍ത്തലിന് ശ്രമിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് അവസാനിച്ചു.

‘പാകിസ്ഥാന്‍ വ്യോമസേനയുടെ ആറ് യുദ്ധവിമാനങ്ങള്‍ വ്യോമാക്രമണത്തിനിടെ വെടിവച്ചിട്ടതായി പ്രവര്‍ത്തന ഡാറ്റയുടെ സാങ്കേതിക വിശകലനം സ്ഥിരീകരിക്കുന്നു.’ ഒരു നിരീക്ഷണ വിമാനം – ഒന്നുകില്‍ ഒരു ഇലക്ട്രോണിക് യുദ്ധം അല്ലെങ്കില്‍ ഒരു എയര്‍ബോണ്‍ എര്‍ലി വാണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ (AEW&C) പ്ലാറ്റ്‌ഫോം – ഏകദേശം 300 കിലോമീറ്റര്‍ പരിധിയില്‍ സുദര്‍ശന്‍ മിസൈല്‍ പതിച്ചു. സ്വീഡിഷ് വംശജരായ മറ്റൊരു AEW&C വിമാനം ഭോലാരി എയര്‍ബേസില്‍ എയര്‍-ടു-സര്‍ഫേസ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നശിപ്പിക്കപ്പെട്ടു.

ഭോലാരി സ്ട്രൈക്ക് സമയത്ത് ഹാംഗറുകളില്‍ യുദ്ധവിമാനങ്ങള്‍ ഉണ്ടായിരുന്നതായി ഇന്റലിജന്‍സ് ഇന്‍പുട്ടുകള്‍ നിര്‍ദ്ദേശിച്ചതായി സ്രോതസ്സുകള്‍ സൂചിപ്പിച്ചു. എന്നിരുന്നാലും, ആ നഷ്ടങ്ങള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല, കാരണം ‘പാക്കിസ്ഥാന്‍ ഇതുവരെ ടാര്‍ഗെറ്റുചെയ്ത സൈറ്റുകളില്‍ നിന്ന് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തിട്ടില്ല.’

IAF ന്റെ റഡാര്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങളില്‍ നിന്നുള്ള ദൃശ്യ സ്ഥിരീകരണം, റഡാറിനു ശേഷമുള്ള ആഘാതത്തില്‍ നിന്ന് പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ അപ്രത്യക്ഷമാകുന്നത് കാണിച്ചു. പാക്കിസ്ഥാന്റെ പഞ്ചാബ് മേഖലയില്‍ മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ ഒരു സി-130 ട്രാന്‍സ്‌പോര്‍ട്ട് വിമാനവും തകര്‍ന്നു.

ഈ സ്ട്രൈക്കുകള്‍ക്കായി ഇന്ത്യന്‍ സൈന്യം വായുവിക്ഷേപിക്കുന്ന ക്രൂയിസ് മിസൈലുകളെയാണ് കൂടുതലായി ആശ്രയിച്ചിരുന്നതെന്നും ഈ ഓപ്പറേഷന്‍ സമയത്ത് ഉപരിതലത്തില്‍ നിന്ന് വിക്ഷേപിച്ച ബ്രഹ്‌മോസ് മിസൈലുകള്‍ വിന്യസിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു.

റാഫേല്‍, Su-30 യുദ്ധവിമാനങ്ങള്‍ നടത്തിയ ഏകോപിത ആക്രമണങ്ങളിലൊന്നില്‍, നിരവധി ചൈനീസ് വംശജരായ വിംഗ് ലൂംഗിന്റെ ആളില്ലാ വിമാനങ്ങള്‍ (UAVs) ഉള്‍ക്കൊള്ളുന്ന ഒരു പ്രധാന ഹാംഗര്‍ തകര്‍ന്നു, ഇത് അവയുടെ നാശത്തിലേക്ക് നയിച്ചു. ഈ ഇടത്തരം ഉയരത്തിലുള്ള, ദീര്‍ഘ-സഹിഷ്ണുതയുള്ള ഡ്രോണുകള്‍ പാക്കിസ്ഥാന്റെ ആക്രമണ വ്യോമസേനയുടെ ഭാഗമാണ്.

പത്തിലധികം ആളില്ലാ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഇറക്കി. ഇന്ത്യന്‍ വ്യോമതാവളങ്ങള്‍ ലക്ഷ്യമാക്കി പാക്കിസ്ഥാന്‍ വ്യോമ-നിലത്തുനിന്നും വിക്ഷേപിച്ച ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളുടെ ഒരു വലിയ അളവും ഇന്ത്യന്‍ വ്യോമസേന തടഞ്ഞു.

സംഘര്‍ഷത്തിനിടെ ശേഖരിച്ച വലിയ വിവരങ്ങളുടെ സമഗ്രമായ വിശകലനം ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഉറവിടങ്ങള്‍ സ്ഥിരീകരിച്ചു.

Continue Reading

india

‘ട്രംപ് പറഞ്ഞു നരേന്ദ്ര, കീഴടങ്ങൂ…’: ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറില്‍ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

Published

on

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക്കിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്നാണ് മോദി കീഴടങ്ങിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

നരേന്ദ്ര… കീഴടങ്ങുകയെന്ന് ട്രംപ് പറഞ്ഞതോടെ പ്രധാനമന്ത്രി മോദി അനുസരിച്ചെന്നും മധ്യപ്രദേശിലെ ഭോപ്പാലില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.

പിന്നാലെ ബിജെപിക്കെതിരെയും ആര്‍എസ്എസിനെതിരെയും രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. അവര്‍ ചെറിയ സമ്മര്‍ദ്ദം ചെലുത്തുമ്പോഴെല്ലാം ‘കീഴടങ്ങുന്നു’. ‘എനിക്ക് ബി.ജെ.പി.യെയും ആര്‍.എസ്.എസുകാരെയും കുറിച്ച് നന്നായി അറിയാം. അവരുടെ മേല്‍ അല്‍പ്പം സമ്മര്‍ദ്ദം ചെലുത്തുക, അവരെ ചെറുതായി തള്ളുക, അവര്‍ ഭയന്ന് ഓടിപ്പോകും,’ രാഹുല്‍ ഗാന്ധി പറഞ്ഞു.

സ്വാതന്ത്ര്യം കിട്ടിയ കാലം മുതല്‍ കീഴടങ്ങല്‍ കത്തെഴുതുന്ന ശീലം ഇവര്‍ക്ക് ഉണ്ടായിരുന്നെന്നും ഒരു ചെറിയ സമ്മര്‍ദ്ദം കൊണ്ട് അവര്‍ വഴങ്ങുന്നെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി കീഴടങ്ങില്ല. ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും സര്‍ദാര്‍ പട്ടേലും കീഴടങ്ങിയവരല്ല; അവര്‍ വന്‍ശക്തികള്‍ക്കെതിരായ പോരാളികളായിരുന്നു. രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

‘ ഏപ്രില്‍ 22-ന് പാകിസ്ഥാന്‍ നടത്തിയ പഹല്‍ഗാം ഭീകരാക്രമണത്തിന് 26 പേരുടെ ജീവന്‍ നഷ്ടപ്പെട്ട സൈനിക പ്രതികരണമായാണ് മെയ് 7 ന് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചത്. പാകിസ്ഥാന്‍, പാക് അധിനിവേശ ജമ്മു കശ്മീരിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങള്‍ സായുധ സേന ലക്ഷ്യമിട്ടു. ഇന്ത്യയുടെ ആക്രമണത്തെത്തുടര്‍ന്ന് പാകിസ്ഥാന്‍ നിയന്ത്രണ രേഖയിലും ജമ്മു കശ്മീരിലും ഷെല്ലാക്രമണം നടത്തി. അതിര്‍ത്തിയില്‍ ഡ്രോണ്‍ ആക്രമണത്തിന് ശ്രമിച്ചു, തുടര്‍ന്ന് ഇന്ത്യ ആക്രമണം ശക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ശത്രുത അവസാനിപ്പിക്കുന്നതിന് ഇടനിലക്കാരനായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിച്ചിരുന്നു

Continue Reading

Trending