Connect with us

crime

ബാലരാമപുരത്തെ രണ്ടു വയസുകാരിയുടെ മരണം കൊലപാതകമെന്ന് പൊലീസ്

ശ്രീജിത്ത്-ശ്രുതി ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

Published

on

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് കുട്ടിയെ കാണാതായത്. ശ്രീജിത്ത്-ശ്രുതി ദമ്പതികളുടെ മകൾ ദേവേന്ദുവിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആദ്യ ഘട്ടത്തിൽ വീട്ടുകാരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടിയുടെ അമ്മയുടെ സഹോദരനായ ഹരികുമാർ, പിതാവ് ശ്രീജിത്ത് ഉൾപ്പെടെ മുഴുവൻ കുടുംബാംഗങ്ങളേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. മരിച്ച കുഞ്ഞിനും മാതാപിതാക്കൾക്കും പുറമെ സഹോദരി, അമ്മയുടെ സഹോദരൻ എന്നിവരാണ് ഈ വീട്ടിൽ താമസിക്കുന്നത്.

അമ്മയുടെ സഹോദരനൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ ഇന്ന് പുലർച്ചെയാണ് കാണാതായത്. തുടർന്ന് നടത്തിയ തെരച്ചിലിലാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്തു. കുഞ്ഞിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഇതിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഭാര്യ സ്മാര്‍ട് ഫോണ്‍ വാങ്ങി; മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് വാസന്‍ അറസ്റ്റിലാണ്.

Published

on

മാള അഷ്ടമിച്ചിറയില്‍ മക്കളുടെ കണ്‍മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിപ്പരുക്കേല്‍പിച്ച ഭാര്യ മരിച്ചു. വി വി ശ്രീഷ്മ മോള്‍(39) ആണ് മരിച്ചത്. കുടുംബ വഴക്കിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം 29ന് രാത്രിയായിരുന്നു ആക്രമണം. ഗുരുതര പരുക്കുകളോടെ ചികിത്സയിലായിരുന്നു. കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് വാസന്‍ അറസ്റ്റിലാണ്. ജനുവരി 29ന് രാത്രി 7.45നാണ് സംഭവമുണ്ടായത്.

ഇവര്‍ക്ക് നാല് മക്കളാണുള്ളത്. ശ്രീഷ്മ സ്വകാര്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ പാക്കിങ് ജോലിയായിരുന്നു. ഭര്‍ത്താവ് വാസന്‍ സ്ഥിരമായി ജോലിക്ക് പോകില്ല. ഭാര്യ വായ്പയെടുത്ത് സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. സ്മാര്‍ട് ഫോണ്‍ വാങ്ങിയത് പറയാത്തതിനെത്തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയായിരുന്നു. ഭാര്യയില്‍ സംശയമുണ്ടായതിനെത്തുടര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്.

കൈകാലുകള്‍ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഗുരുതര പരിക്കുകളോടെ ശ്രീഷ്മയെ മാളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായപ്പോഴാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് മരണം സംഭവിച്ചത്.

Continue Reading

crime

അസൈന്‍മെന്‍റ് എഴുതാനെന്ന പേരില്‍ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; പ്ലസ് ടു വിദ്യാർഥി പിടിയിൽ

പ്രതി ശ്രീശങ്കറിന് മൂന്ന് ദിവസം മുൻപ് മാത്രമാണ് 18 വയസ് പൂർത്തിയായത്.

Published

on

ആലപ്പുഴയിൽ സഹപാഠിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്ലസ് ടു വിദ്യാർഥി പിടിയിൽ. എ.എൻ പുരം സ്വദേശി ശ്രീശങ്കർ(18) ആണ് പിടിയിലായത്. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16കാരിയായ സഹപാഠിയെ ഇയാൾ വീട്ടിലെത്തിച്ചത്.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം. അസൈൻമെൻ്റ് എഴുതാൻ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് 16 കാരിയായ സഹപാഠിയെ എ.എൻ പുരം സ്വദേശി ശ്രീശങ്കർ വീട്ടിലേക്ക് വിളിക്കുന്നത്. തുടർന്ന് പീഡിപ്പിക്കുകയായിരുന്നെന്ന് പെൺകുട്ടി ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിക്ക് പിന്നാലെ ഇന്നലെ തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

പ്രതി ശ്രീശങ്കറിന് മൂന്ന് ദിവസം മുൻപ് മാത്രമാണ് 18 വയസ് പൂർത്തിയായത്. ഏതാനും മാസങ്ങൾക്ക് മുൻപ് സുഹൃത്തിനെ തോക്ക് (എയർ ഗൺ) ചൂണ്ടി ഭീഷണിപ്പെടുത്തിയതിനും മർദിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിരുന്നു. അന്ന് പ്രായപൂർത്തിയാകാത്തതിനാൽ താക്കീത് നൽകി വിട്ടയക്കുകയായിരുന്നു.

സംഭവത്തിൽ സ്കൂൾ അധികൃതർ ശ്രീശങ്കറിനെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നു. എന്നാൽ ഇയാൾ അധ്യാപകർ തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് പരാതി നൽകി. ഇതോടെ വിദ്യാർഥി സംഘടനകൾ സമരം നടത്തുകയും ശ്രീശങ്കറിനെ സ്കൂളിൽ തിരിച്ചെടുക്കുകയുമായിരുന്നു.

Continue Reading

crime

വയനാട്ടില്‍ യുവാവ് കുത്തേറ്റ് മരിച്ചു

രഞ്ജിത്ത് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു.

Published

on

വയനാട്ടില്‍ യുവാവിനെ കുത്തിക്കൊന്നു. പുല്‍പ്പള്ളി ഏരിയാപ്പള്ളി ഗാന്ധിനഗര്‍ സ്വദേശി റിയാസ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. രഞ്ജിത്ത് എന്നയാളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സൂചിപ്പിച്ചു. കോണ്‍ട്രാക്ടറായ രഞ്ജിത്തിന് കീഴില്‍ റിയാസ് നേരത്തെ ജോലി ചെയ്തിട്ടുണ്ട്.

ഇവര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് വാക്കുതര്‍ക്കത്തിലും കത്തിക്കുത്തിലും കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. റിയാസ് നേരത്തെ ഗുണ്ടാലിസ്റ്റില്‍ ഉണ്ടായിരുന്നയാളാണ്.

ഗുരുതരമായി പരിക്കേറ്റ റിയാസിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് സൂചിപ്പിച്ചു. പ്രതിക്കായി തിരച്ചില്‍ തുടരുന്നു.

Continue Reading

Trending