Connect with us

crime

യുവതികളെ ഉപയോഗിച്ച് അശ്ലീല ചാറ്റിങ്, പിന്നില്‍ വന്‍ സംഘം; ആര്‍കിടെക് പിടിയില്‍

ആഗ്ര സ്വദേശി നീലേഷ് ഗുപ്തയെ(44)യാണ് ഗുജറാത്ത് പൊലീസ് പിടികൂടിയത്. ആര്‍ക്കിടെക്ട് സ്ഥാപനത്തിന്റെ മറവിലാണ് ഇയാള്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നതെന്നും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ സമ്പാദിച്ചതെന്നും പോലീസ് പറഞ്ഞു

Published

on

വഡോദര: അന്താരാഷ്ട്ര ബന്ധമുള്ള അശ്ലീല ചാറ്റിങ് റാക്കറ്റ് നടത്തിപ്പുകാരന്‍ ഗുജറാത്തില്‍ പിടിയില്‍. വഡോദരയിലെ അകോട്ട മേഖലയില്‍ ആര്‍ക്കിടെക്ടായി ജോലിചെയ്യുന്ന ആഗ്ര സ്വദേശി നീലേഷ് ഗുപ്തയെ(44)യാണ് ഗുജറാത്ത് പൊലീസ് പിടികൂടിയത്. ആര്‍ക്കിടെക്ട് സ്ഥാപനത്തിന്റെ മറവിലാണ് ഇയാള്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നതെന്നും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ സമ്പാദിച്ചതെന്നും പോലീസ് പറഞ്ഞു.

പ്രമുഖരും ഉന്നതരും താമസിക്കുന്ന മേഖലയിലാണ് നീലേഷിന്റെ റായ് ഡിസൈന്‍ വേള്‍ഡ് എന്ന ആര്‍ക്കിടെക്ട് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. സ്ഥാപനം കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി പൊലീസിന് നേരത്തെ സൂചന ലഭിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങളോളം നിരീക്ഷിച്ചതിന് ശേഷമാണ് പൊലീസ് നീലേഷിനെ പിടികൂടിയത്.

സ്ത്രീകളുമായുള്ള അശ്ലീല വീഡിയോ ചാറ്റിങ് സംഘടിപ്പിച്ചും അശ്ലീല വീഡിയോകള്‍ നിര്‍മിച്ചുമാണ് ഇയാള്‍ പണം സമ്പാദിച്ചിരുന്നത്. യൂറോപ്പ് കേന്ദ്രീകരിച്ചുള്ള അശ്ലീല വെബ്‌സൈറ്റിനായിരുന്നു ഈ വീഡിയോകള്‍ കൈമാറിയിരുന്നത്.

ആര്‍ക്കിടെക്ട് സ്ഥാപനത്തിലേക്ക് ജോലിക്കെടുക്കുന്ന യുവതികളെയാണ് അശ്ലീല വീഡിയോ ചാറ്റിങ്ങിനായി ദുരുപയോഗം ചെയ്തിരുന്നത്. ചില പുരുഷന്മാരുമായി വീഡിയോ ചാറ്റ് ചെയ്യേണ്ടിവരുമെന്ന് അഭിമുഖ സമയത്ത് തന്നെ സൂചന നല്‍കും. പിന്നീട് ഇത് അശ്ലീല വീഡിയോ ചാറ്റിങ്ങിലേക്ക് വഴിമാറും. ഇത്തരത്തില്‍ വഡോദര, സൂറത്ത്, മഹാരാഷ്ട്ര. ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള നിരവധി യുവതികളെ ഇയാള്‍ ചൂഷണത്തിന് വിധേയമാക്കിയതായാണ് റിപ്പോര്‍ട്ട്.

പ്രതിയുടെ സ്ഥാപനത്തില്‍നിന്ന് 19 യുവതികളുടെ പാസ്‌പോര്‍ട്ടുകളും 40 യുവതികളുടെ ബയോഡാറ്റകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമേ സെക്‌സ് ടോയ്‌സും 11 ലാപ്‌ടോപ്പുകളും രണ്ട് വെബ് ക്യാമറകളും രണ്ട് ടി.വികളും അശ്ലീല വീഡിയോകള്‍ സൂക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക്കുകളും പൊലീസ് ഇവിടെനിന്ന് പിടിച്ചെടുത്തു. നീലേഷ് ഗുപ്തയുടെ മൊബൈല്‍ ഫോണും കാറും പോലീസിന്റെ കസ്റ്റഡിയിലാണ്.

2019 ഏപ്രില്‍ മുതല്‍ അശ്ലീല ചാറ്റിങ് നടത്തിവരുന്നതായാണ് പ്രതി പോലീസിന് നല്‍കിയ മൊഴി. ആര്‍ക്കിടെക്ടാണെങ്കിലും അശ്ലീല വീഡിയോകളിലൂടെ ലക്ഷങ്ങള്‍ ലഭിച്ചപ്പോള്‍ ഇത് തുടരുകയാണ് ചെയ്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. നേരത്തെ മറ്റുചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു യുവതികളെ ദുരുപയോഗം ചെയ്തിരുന്നത്. പിന്നീട് വഡോദരയിലേക്ക് താമസം മാറുകയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

ഷാബാ ഷരീഫ് വധക്കേസ്; മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി, മുഖ്യപ്രതിക്ക് 11 വർഷവും 9 മാസവും തടവുശിക്ഷ

ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി.

Published

on

പാരമ്പര്യ വൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന് 11 വര്‍ഷവും 9 മാസവും തടവ് ശിക്ഷ വിധിച്ചു. രണ്ടാം പ്രതി ശിഹാബുദ്ദീന് ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ 6വർഷം 9 മാസം തടവും ആറാം പ്രതി നിഷാദിന് മൂന്ന് വർഷവും 9 മാസവുമാണ് ശിക്ഷ.

കൂടാതെ 2 ലക്ഷം രൂപ പിഴയും നൽകണം. മറ്റ് രണ്ട് പേരും 15000 രൂപ വീതം പിഴയടക്കണം. ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി. കേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു.

2020 ഒക്ടോബർ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്. മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ആഗസ്ത് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്.

പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫും കൂട്ടാളിയും വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വർഷത്തിൽ അധികം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടില്‍ ഷാബാ ഷെരീഫിനെ തടവില്‍ പാര്‍പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടര്‍ന്നു.

മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കി. മൃതശരീരം പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതോടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ പിന്‍ബലവും അടഞ്ഞു. എന്നാൽ ഷാബാ ഷരീഫിന്റെ തലമുടിയുടെ ഡിഎൻഎ പരിശോധന ഫലം കേസിൽ നിർണായകമായി.

ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്‍റെ സാക്ഷിമൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി. കേസിൽ ആകെ 13 പ്രതികൾക്കെതിരെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിടികൂടാനുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.

Continue Reading

crime

പെരുമ്പിലാവ് കൊലപാതകം; റീൽസ് എടുത്തതിനെ ചൊല്ലിയുയുള്ള തർക്കത്തെ തുടർന്നാണ് അക്ഷയിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ

കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. ബാദുഷ, നിഖിൽ, ആകാശ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

Published

on

തൃശൂർ പെരുമ്പിലാവിൽ ലഹരി മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളുടെ മൊഴി പുറത്ത്. കൊലപാതക കാരണം റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കമാണെന്ന് പ്രതികൾ മൊഴി നൽകി.

കൊല്ലപ്പെട്ട അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആൾക്കൊപ്പം പ്രതികളായ ലിഷോയും ബാദുഷയും ചേർന്ന് റീൽസ് എടുത്തു. പിന്നാലെ ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ലഹരി വിഷയത്തിലെ തർക്കവും കൊലപാതകത്തിന് കാരണമെന്നും പ്രതികൾ മൊഴി നൽകി. കേസിൽ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലാണ്. ബാദുഷ, നിഖിൽ, ആകാശ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

ലഹരി മാഫിയാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി ലിഷോയി ഇന്നാണ് പിടിയിലായത്. ലിഷോയിയെ കൊലപാതകം നടന്ന മുല്ലപ്പിള്ളിക്കുന്ന് നാല് സെൻ്റ് ഉന്നതിയിൽ നിന്നാണ് പിടികൂടിയത്. രാത്രി മുഴുവൻ കൊല നടന്ന വീടിനു സമീപം ഒളിച്ചിരുന്ന പ്രതി രാവിലെ പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.

അതേസമയം, പെരുമ്പിലാവ് കൊലപാതക കേസിൽ കൂടുതൽ പ്രതികൾ ഉണ്ടെന്ന് തെളിയിക്കുന്നത് ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു. കൊലയ്ക്ക് ശേഷം പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കൊലപാതകം നടക്കുന്ന സമയത്ത് സംഘർഷവും ബഹളവും ദൃശ്യങ്ങളിൽ വ്യക്തമാണ്.

ലഹരി മാഫിയകൾ തമ്മിലുള്ള വാക്കുതർക്കവും വൈരാ​ഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെരുമ്പിലാവ് നാല് സെന്റ് ആൽത്തറ കോളനിയിലാണ് കൊലപാതകം നടന്നത്. ഭാര്യയുടെ മുന്നിലിട്ടാണ് അക്ഷയിയെ വെട്ടി കൊലപ്പെടുത്തിയത്. ഒരു മാസം മുൻപാണ്  അക്ഷയും ഭാര്യ നന്ദനയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. നിരവധി ക്രമിനൽ – ലഹരിമരുന്ന് കേസുകളിൽ പ്രതിയായവർ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ട അക്ഷയ് നിരവധി കേസുകളിൽ പ്രതിയാണ്.

Continue Reading

crime

പെരുമ്പിലാവ് കൊലപാതകം; മുഖ്യപ്രതി ലിഷോയ് പിടിയിൽ

കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു.

Published

on

തൃശൂർ പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. ഓടിരക്ഷപ്പെട്ട പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. തിരച്ചിൽ നടക്കുന്നതിനിടെയാണ് കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ നിന്ന് പ്രതി ലിഷോയ് ഇറങ്ങിയോടിയത്.

കേസിലെ മുഖ്യപ്രതിയാണ് ലിഷോയ്. ഇയാളുടെ വീട്ടിലേക്ക് വരുന്നതിനിടെയാണ് അക്ഷയ്‌യെ ലിഷോയ് വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന വീടിന് സമീപത്തുള്ള വീട്ടിൽ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. ബാദുഷ, നിഖിൽ, ആകാശ് എന്നിവർ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഒരാഴ്ച മുമ്പ് ജയിലില്‍ നിന്നിറങ്ങിയ ചങ്ങരംകുളം സ്വദേശി ലിഷോയ്, സുഹൃത്ത് ബാദുഷ എന്നിവരാണ് കൊലപാതകം നടത്തിയത്.

മരത്തംകോട് സ്വദേശിയാണ് കൊല്ലപ്പെട്ട അക്ഷയ് കൂത്തന്‍. പെരുമ്പിലാവ് ആല്‍ത്തറ നാല് സെന്റ് കോളനിയില്‍ ആയിരുന്നു സംഭവം. തര്‍ക്കത്തിനിടെ മൂവരും ചേരി തിരിഞ്ഞു ആക്രമിക്കുകയായിരുന്നു. ലഹരി കച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് കാരണമായി പറയുന്നത്.

Continue Reading

Trending