Connect with us

kerala

സീതി സാഹിബ് ഇന്ത്യൻ മുസ്‌ലിംകൾക്ക് ദിശാബോധം നൽകി- പി.എം.സാദിഖലി

Published

on

മതിലകം: ഇന്ത്യൻ മുസ്‌ലിംകൾക്ക് ദിശാബോധം നൽകിയ മാതൃകാ യോഗ്യനായ എക്കാലത്തേയും നേതാവാണ് കെ എം സീതി സാഹിബെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി അഭിപ്രായപ്പെട്ടു.

മുസ്‌ലിം ലീഗ് കയ്പ്പമംഗലം നിയോജക മണ്ഡലം കമ്മറ്റി പുതിയകാവിൽ സംഘടിപ്പിച്ച സൗഹൃദ സംഗമത്തിന്റെ ഭാഗമായ ഇഫ്ത്താറും കെ.എം സീതി സാഹിബ് 62-ാം ചരമവാർഷിക അനുസമരണയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എം സാദിഖലി . മുസ്‌ലിംകൾ ഒരു ആഗോള മത സമൂഹമാണെന്നതും അതേ സമയം അവരുടെ ജീവിത യാഥാർത്ഥ്യങ്ങൾ അതാത് നാടുകളുമായി അഭേദ്യമായി ബന്ധപ്പെട്ട് നിൽക്കുന്നതാണെന്നതും എല്ലാവർക്കും ഒരു വലിയ തിരിച്ചറിവാകേണ്ടതുണ്ട്.

ഇതര ജനവിഭാഗങ്ങളിലേയും മുസ്‌ലിം കളിൽ തന്നെയും പലർക്കും ഇത് ഉൾകൊള്ളാനാവാത്തതാണ് പലപ്പോഴും പല അസ്വാര സ്യങ്ങൾക്കും വഴി വെക്കു ന്നത് എന്നും ജനാധിപത്യ ഇന്ത്യയിൽ ഈ യാഥാർത്ഥ്യം ആദ്യം തിരിച്ചറിഞ്ഞ നേതാക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരാളെന്നതാണ് കെ.എം സീതി സാഹിബിന്റെ പ്രത്യേകത എന്നും സാദിഖലി പറഞ്ഞു.

മതവും മാതൃരാജ്യവുമെന്ന എന്ന സവിശേഷ ദ്വിത്വത്തെ ഇഴ ചേർത്തു വെച്ച് ഇന്ത്യൻ മുസ്‌ലിം കളുടയും രാജ്യത്തിന്റേയും പുരോഗതിക്കു വേണ്ടി വലിയ ആശയങ്ങൾക്ക് രൂപം നൽകിയ മഹാനായ നേതാവാണ് കെ.എം.സീതി സാഹിബ്. ഇന്ത്യയിൽ ജീവിച്ചാൽ മാത്രമേ ഇന്ത്യയിലെ മുസ്‌ലിംകൾ ജീവിക്കു . ഇന്ത്യയുടെ നിലനില്പാണ് ഇന്ത്യയിലെ മുസ്‌ലിംകളുടെ നിലനിൽപ്പ് എന്ന് സീതി സാഹിബ് പറഞ്ഞു വെച്ചു. ഈ വാക്കുകളുടെ എത്രത്തോളം എതിർ ദിശയിലാണ് നിലവിലെ ഇന്ത്യൻ സാഹചര്യങ്ങൾ എത്തി നിൽക്കുന്നതെന്നത് മുസ്‌ലിം കളെ മാത്രമല്ല ഭയപ്പെടുത്തേണ്ടത്. ജനാധിപത്യ മതേതര ഇന്ത്യ നിലനിന്നു കാണാൻ ആഗ്രഹിക്കുന്ന സർവ്വർക്കും ഒരു മുന്നറിവായിരിക്കണമത്.

മുസ്‌ലിം കളുടെ നിയമപരവും മൗലികവുമായ അവകാശ സംരക്ഷണത്തിനാണ് മുസ്‌ലിം ലീഗെന്നാണ് സീതി സാഹിബ് പറഞ്ഞത്. നിയമപരമെന്നത് രാജ്യത്തിന്റെ വ്യവസ്ഥിതിയുമായി ബന്ധപ്പെട്ട മുസ്‌ലിംകളുടെ വ്യവഹര ജീവിതവും മൗലികമെന്നത് മുസ്‌ലിം കളുടെ വിശ്വാസ ജീവിതവുമാണ്.
ഇവ രണ്ടും ഇന്ത്യൻ മുസ്‌ലിം കളുടെ അസ്തിത്വത്തിന്റെ യും പുരോഗതിയുടേയും അനിവാര്യ ഘടകങ്ങളാണെ ന്നത് സീതി സാഹിബ് തിരിച്ചറിഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ ഇവ രണ്ടും ഒരുപോലെ വെല്ലുവിളി നേരിടുകയാണ്. മുന്നിലുള്ള വെല്ലുവിളികളെ അതിജയിക്കാനും ജനാധിപത്യ ഇന്ത്യയെ ശക്തിപ്പെടുത്താനും മുസ്ലിംകൾ രാഷ്ട്രീയമായി സംഘടിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നതാണ് സീതി സാഹിബിന്റെ ജീവിത സന്ദേശമെന്നും സാദിഖലി കൂട്ടി ചേർത്തു.
കയ്പമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് എസ് എ സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു.

ബെന്നി ബെഹന്നാൻ എം.പി മുഖ്യ പ്രഭാഷണം നടത്തി മുസ്‌ലിം ലീഗ് ജില്ലാ വൈ.പ്രസിഡണ്ട് കെ.എ ഹാറുൺ റഷീദ്, ടി.എം നാസർ, സി.സി ബാബുരാജ്, ഡോ. അബ്ദുൾ സലാം ഫൈസി, മുജീബ് റഹ്മാൻ ദാരിമി, അഷറഫ് അഷ്റഫി, സഹൽ ഫൈസി, ഷറഫുദ്ദീൻ മൗലവി വെമ്പേ നാട്, അയ്യൂബ് കുന്നത്പടി, ഷാജി കാട്ടകത്ത്, ഫസൽ കാതിക്കോട്, എ.എ.അബ്ദുൽ കരീം മൗലവി, യൂസഫ് പടിയത്ത്,കെ.കെ സക്കരിയ, ടി.എ. ഫഹദ്, സി എ ജലീൽ, കെ.എ അഷറഫ്,കെ.കെ സഗീർ, പി.എം മൊയ്തു, ഹൈദർ അന്താറത്തറ, കെ.എം നിഷാദ്, വി.എച്ച് സൈയ്തു മുഹമ്മദ് ഹാജി, പി എം സലീം, എ.എം മൻസൂർ തുടങ്ങിയവർ പ്രസംഗിച്ചു.
മുസ്‌ലീം ലീഗ് മണ്ഡലം ജന.സെക്രട്ടറി കെ.എം ഷാനിർ സ്വാഗതവും ട്രഷറർ ടി.കെ ഉബൈദ് നന്ദിയും പറഞ്ഞു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു; മൂന്ന് പേര്‍ക്ക് മിന്നലേറ്റു

പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്

Published

on

പാലക്കാട് കൊപ്പം തിരുവേഗപ്പുറയില്‍ മിന്നലേറ്റ് ബെഡ് കമ്പനിക്ക് തീപിടിച്ചു. തിരുവേഗപ്പുറ സ്വദേശി പാറക്കല്‍ മൂസയുടെ ഉടമസ്ഥതിയുലുള്ള ബെഡ് കമ്പനിക്കാണ് തീപിടിച്ചത്. ഇന്നലെ വൈകീട്ട് എട്ടരയോടെയായിരുന്നു സംഭവം. പട്ടാമ്പി, ഷൊര്‍ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീയണച്ചത്.

അതേസമയം, കൊപ്പത്ത് മൂന്ന് പേര്‍ക്ക് മിന്നലേറ്റു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ എറയൂര്‍ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരുക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ പരുക്ക് സാരമുള്ളതല്ലെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.

ഉത്സവത്തിനെത്തിയ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഇവര്‍ക്കിടയില്‍ നിന്ന മൂന്ന് പേര്‍ക്കാണ് മിന്നലേറ്റ് പരുക്കേറ്റത്. ഈ സമയത്ത് മഴയും പെയ്തിരുന്നതായാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം. പരുക്കേറ്റവര്‍ ചികിത്സയില്‍ തുടരുകയാണ്.

Continue Reading

kerala

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Published

on

ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. പുതുവല്‍ ലക്ഷംവീട്ടില്‍ അഖില്‍ പി. ശ്രീനിവാസ് (30) ആണ് മിന്നലേറ്റ് മരിച്ചത്. ആലപ്പുഴ കൊടുപ്പുന്നയില്‍ കൊയ്ത്തുകഴിഞ്ഞ പാടശേഖരത്തില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു അപകടം. ഇന്ന് മൂന്നരയോടെയാണ് സംഭവം.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ശരണിനും പരിക്കേറ്റിട്ടുണ്ട്. ഇയാളുടെ പരിക്ക് സാരമുള്ളതല്ല. ഫീല്‍ഡ് ചെയ്യുന്നതിനിടെ കോള്‍ വന്നപ്പോള്‍ ഫോണെടുത്ത് സംസാരിക്കവേയാണ് ശക്തമായ മിന്നലേറ്റ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അഖിലിന്റെ ചെവിയുടെയും തലയുടെയും നെഞ്ചിന്റെ ഭാഗത്തും ഗുരുതരമായി പൊള്ളലേറ്റിരുന്നു.

വണ്ടാനത്തുള്ള ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെല്‍ഡിങ്ങ് ജോലിക്കാരാനായിരുന്നു അഖില്‍.

Continue Reading

kerala

തിരുവനന്തപുരത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്

Published

on

തിരുവനന്തപുരം നെടുമങ്ങാട് പത്ത് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. നെടുമങ്ങാടിന് സമീപം കുട്ടികള്‍ പാറ കാണാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടത്.

തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് കുട്ടികള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending