Connect with us

More

ജനാധിപത്യവും സോഷ്യലിസവും കണ്ണൂരും വേണ്ടേ? പ്രതിഷേധിക്കാന്‍ കോളേജുകള്‍ ‘തെരഞ്ഞെടുക്കുന്ന’ എസ്.എസ്.ഐക്കെതിരെ പി.എം സാദിഖലി

Published

on

ഫാറൂഖ് കോളേജിൽ ലിംഗസമത്വം ഉറപ്പുവരുത്താനായി മാറുതുറക്കൽ സമരം വരെ എത്തിനിൽക്കുന്ന കോലാഹലങ്ങൾ തുടരുമ്പോഴാണ് കണ്ണൂരിലെ ധർമശാലക്കടുത്തുള്ള സി.പി.എം പാർട്ടി ഗ്രാമത്തിലെ നിഫ്റ്റ് (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജി) വിദ്യാർഥിനികൾ ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കുന്ന വാർത്ത പുറത്തുവരുന്നത്.
ഏഴു മണിക്കു ശേഷം പുറത്തിറങ്ങിയാൽ രാത്രിക്ക് വിലപറയുന്നവർ പിന്നാലെ കൂടുന്ന, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഫാഷൻ ടെക്‌നോളജി പഠിക്കാൻ വന്നവർക്ക് ഫാഷൻ വസ്ത്രം ധരിക്കാൻ പാടില്ലാത്ത, പെൺകുട്ടികൾക്കെതിരെ ശാരീരിക അതിക്രമങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന നിഫ്റ്റിലെ കുട്ടികൾ ഇപ്പോൾ സമരത്തിലാണ്.

പാർട്ടി ഗുണ്ടകളായ സദാചാര പോലീസുകാരെ ഭയന്നു കഴിയുന്ന പെൺകുട്ടികളെ സംരക്ഷിക്കാൻ പോലീസ് പോലും തയ്യാറാകുന്നില്ല എന്നതാണ് അവിടെനിന്ന് ലഭിക്കുന്ന വിവരം.
ഈ സ്ഥാപനത്തിലെ പെൺകുട്ടികളെ ലക്ഷ്യമിടുന്ന ലൈംഗിക രോഗികളെ നിലക്കു നിർത്താൻ കഴിയാത്ത എസ്.എഫ്.ഐക്കാരാണ് ഒരു മതപ്രസംഗത്തിന്റെ പേരു പറഞ്ഞ് ഫാറൂഖ് കോളേജിലേക്ക് മാർച്ച് നടത്തുന്നത് എന്ന വിരോധാഭാസം കേരള ജനത തിരിച്ചറിയണം. യൂണിയൻ പ്രവർത്തനം പാടില്ലെങ്കിലും എവിടെയും രക്ഷയില്ലാതായപ്പോഴാണ് ‘ഞങ്ങൾ വിൽപനയ്ക്കുള്ളതല്ല’ എന്ന് ബോർഡെഴുതി ആ പെൺകുട്ടികൾ സമരത്തിനിറങ്ങിയത്.

പതാകയിൽ എഴുതിവെച്ച ജനാധിപത്യവും സോഷ്യലിസവുമൊക്കെ എസ്.എഫ്.ഐ സെലക്ട് ചെയ്യുന്ന കോളേജുകൾക്കു വേണ്ടിയുള്ളതാണ്.
അവരുടെ ആധിപത്യമുള്ള കാമ്പസുകളിൽ ഇതു വെറും മുദ്രാവാക്യം മാത്രമാണ്.
ജനാധിപത്യവും സോഷ്യലിസവും ഫാറൂഖ് കോളേജിന് മാത്രമായി റിസർവ് ചെയ്യാൻ സമരം ചെയ്യുന്നതിനു മുമ്പ് കണ്ണൂരിലേക്ക് പോകാൻ ചങ്കൂറ്റമുണ്ടോ എന്നാണ് ചോദ്യം.
പാർട്ടി ഗുണ്ടകളുടെ ഉപദ്രവത്തെക്കുറിച്ച് പരാതി പറയുന്ന പെൺകുട്ടികളോട് ഇങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കരുത് എന്ന് ഉപദേശിക്കുന്ന നിഫ്റ്റിലെ അധ്യാപകരെയും വാർഡന്മാരെയും കാണാൻ ചങ്കൂറ്റമുണ്ടോ എന്നാണ് ചോദ്യം.

ജനാധിപത്യമോ സ്റ്റുഡന്റ്‌സ് യൂണിയൻ തെരഞ്ഞെടുപ്പോ ഇല്ലാതെ മാനേജ്‌മെന്റുകൾ അടിച്ചേൽപിക്കുന്ന നിയമങ്ങളുമായി വീർപ്പുമുട്ടുന്ന കാമ്പസുകൾ നിരവധിയുള്ള ഇടങ്ങളിലൂടെ വെറുതെയെങ്കിലും ഒന്നു സഞ്ചരിക്കണം.
അവിടെയൊന്നും കാണിക്കാത്ത ആവേശം രാജാഗേറ്റിനു മുന്നിൽ മാത്രം കാണിക്കുമ്പോൾ നിങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാതെ തരമില്ല.

ലിംഗസമത്വ പ്രസംഗവുമായി ആരാന്റെ പറമ്പിലേക്ക് വലിഞ്ഞുകയറാൻ ആവേശം കാട്ടുന്നതിനു മുമ്പ് മുഖ്യമന്ത്രിയുടെ മൂക്കിൻ തുമ്പിലുള്ള ഈച്ചയെ ആട്ടാൻ എസ്.എഫ്.ഐ തയ്യാറുണ്ടോ?
അതോ, ലിംഗസമത്വവും സ്ത്രീ സ്വാതന്ത്ര്യവും കേരളത്തിൽ ഫാറൂഖ് കോളേജിൽ മാത്രം നടപ്പായാൽ മതി എന്നാണോ പാർട്ടിയുടെ തിട്ടൂരം?

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച

നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു

Published

on

വഞ്ചിയൂരിൽ യുവ അഭിഭാഷകയെ മർദിച്ച കേസിൽ അറസ്റ്റിലായ സീനിയർ അഭിഭാഷകൻ ബെയ്ലിന്‍ ദാസിൻ്റെ ജാമ്യാപേക്ഷയിൽ വിധി പറയൽ തിങ്കളഴ്ചയിലേക്ക് മാറ്റി. മജിസ്‌ട്രേറ്റ് കോടതി 12 ആണ് ജാമ്യ ഹർജി പരിഗണിച്ചത്. നേരത്തെ ബെയ്ലിൻ ദാസിനെ ഈ മാസം 27വരെ റിമാന്‍ഡ് ചെയ്തിരുന്നു.

ബെയ്ലിൻ ദാസിനു ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്നലെ വാദം നടക്കുമ്പോൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു.ഗൗരവമായ കുറ്റകൃത്യമാണ് ബെയ്ലിൻ ദാസ് നടത്തിയിരിക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ പ്രകോപനമുണ്ടാക്കിയത് യുവ അഭിഭാഷകയെന്ന് പ്രതിഭാഗവും വാദിച്ചു. ബെയ്‌ലിന് മുഖത്ത് പരുക്കേറ്റിരുന്നുവെന്ന മെഡിക്കൽ റിപ്പോർട്ടും കോടതിയിൽ ഇന്നലെ ഹാജരാക്കിയിരുന്നു.

പ്രതിക്ക് നിയമത്തിൽ ധാരണയുണ്ടെന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇരയുടെ രഹസ്യ മൊഴി ശേഖരിച്ചില്ല . അതുകൊണ്ടുതന്നെ ജാമ്യം ഇപ്പോൾ നൽകുന്നത് ശരിയാണോയെന്നത് കോടതി പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതിക്കും മർദനമേറ്റിട്ടുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ബെയ്‌ലിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റും കോടതിയിൽ പ്രതിഭാഗം ഉയർത്തികാട്ടിയിരുന്നു. എന്നാൽ ഇരു ഭാഗങ്ങളുടേയും വാദം കേട്ട കോടതി ജാമ്യം 19ലേക്ക് മാറ്റുകയായിരുന്നു.

 

Continue Reading

kerala

ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Published

on

മലപ്പുറം: ടെന്റ് തകര്‍ന്നുവീണ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിഷ്മയുടെ അമ്മ ജെസീല. നിഷ്മയുടെ സുഹൃത്തുക്കള്‍ക്ക് ആര്‍ക്കും പരിക്ക് പറ്റിയില്ലെന്നും തന്റെ മകള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്നും അമ്മ പറഞ്ഞു. ഹട്ടില്‍ താമസിക്കാന്‍ പെര്‍മിറ്റ് ഉണ്ടായിരുന്നോ, എന്ത് കൊണ്ട് നിഷ്മക്ക് മാത്രം ഇത് സംഭവിച്ചു എന്നും ജസീല ചോദിച്ചു.

അപകടത്തിന്റെ വ്യക്തമായ കാരണം അറിയണമെന്നും നീതി കിട്ടണമെന്നും അമ്മ പറഞ്ഞു. യാത്ര പോയതിന് ശേഷം മൂന്ന് തവണ സംസാരിച്ചിരുന്നു പിന്നീട് റേഞ്ച് കിട്ടിയിരുന്നില്ല.എ ത്ര പേരാണ് കൂടെ പോയതെന്നോ ആരോക്കെ ഉണ്ടായിരുന്നെന്നോ അറയില്ല. മകള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് കേസെടുത്ത് അന്വേഷണം നടത്തണമെന്നും ജെസീല ആവശ്യപ്പെട്ടു.

രണ്ടു ദിവസം മുമ്പാണ് ടെന്റ് തകര്‍ന്ന് യുവതി മരുച്ചത്. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. മൂന്ന്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 900 വെഞ്ചേഴ്സിന്റെ ടെന്റ് ഗ്രാമിലാണ് ്പകടം ഉണ്ടായത്. മരത്തടി കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കുരക്ക് ഭാരം കൂടിയതാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം.

 

Continue Reading

crime

മദ്യലഹരിയില്‍ സുഹൃത്ത് യുവാവിനെ കുത്തി കൊലപ്പെടുത്തി; രണ്ടുപേര്‍ അറസ്റ്റില്‍

Published

on

പത്തനംതിട്ട: പത്തനംതിട്ട വടശ്ശേരിക്കര പേങ്ങാട്ട് കടവിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കൊല്ലപ്പെട്ട ജോബിയുടെ ബന്ധു റെജി, റെജിയുടെ സുഹൃത്ത് വിശാഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയില്‍ തുടര്‍ന്ന തര്‍ക്കം കൊലപാതകത്തില്‍ അവസാനിക്കുകയായിര്‍ന്നു.

കയ്യില്‍ കത്തിയുമായി റെജിയുടെ വീട്ടില്‍ എത്തിയ വിശാഖ് ജോബിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കത്തി കഴുകി വൃത്തിയാക്കിതിന് ശേഷം സുഹൃത്തിനെ തിരികെ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെയായിരുന്നു ജോബിയുടെ മൃതദേഹം വടശ്ശേരിക്കരയിലെ വീട്ടില്‍ പരിക്കുകളോടെ കണ്ടെത്തിയത്.

Continue Reading

Trending