Connect with us

india

അസംബന്ധങ്ങള്‍ക്കുള്ള ‘ഇഗ് നൊബേല്‍’ പുരസ്‌കാരം നരേന്ദ്ര മോദിക്ക്

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നല്‍കിയ അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്‍ പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്.  ‘ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടര്‍ന്ന് അവരെ ചിന്തിപ്പിക്കുക’ എന്നതാണ് അവാര്‍ഡിന്റെ ലക്ഷ്യം.

Published

on

ന്യൂഡല്‍ഹി: നൊബേല്‍ പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമായ ‘ഇഗ് നൊബേല്‍ 2020’ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്ക് നല്‍കുന്ന ഇഗ് നൊബേല്‍, നൊബേല്‍  പുരസ്‌കാരത്തിന്റെ ഹാസ്യാനുകരണമാണ്. ‘നാണംകെട്ട’ എന്ന വാക്കായ ignoble ളില്‍ നിന്നാണ് യാഥാര്‍ത്ഥ നൊബേല്‍ സമ്മാനത്തിന്റെ പാരഡിയായ ഇഗ് നൊബേല്‍ പുരസ്‌കാരം.

ഇംപ്രോബബിള്‍ റിസര്‍ച്ച് എന്ന സംഘടന ഇഗ് നൊബേല്‍ പുരസ്‌കാരം 1991 മുതല്‍ എല്ലാ വര്‍ഷവും നല്‍കിവരുന്നത്. ‘ആദ്യം ആളുകളെ ചിരിപ്പിക്കുക, തുടര്‍ന്ന് അവരെ ചിന്തിപ്പിക്കുക’ എന്നതാണ് അവാര്‍ഡിന്റെ ലക്ഷ്യം. ഈ അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രിയാണ് മോദി. 1998 ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ഇഗ് നൊബേല്‍ പുരസ്‌കാരം ലഭിച്ചിരുന്നു.

Narendra Modi Won the Ig Nobel Prize 2020 for Medical Education at 30th First Ig Nobel Prize Ceremony
മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നല്‍കിയ അസംബന്ധവും അസംഭവ്യവുമായ ആശയങ്ങള്‍ പരിഗണിച്ചാണ് മോദിയെ തെരഞ്ഞെടുത്തത്.   ശാസ്ത്രജ്ഞര്‍ക്കും ഡോക്ടര്‍മാര്‍ക്കും കഴിയുന്നതിനേക്കാള്‍ ജനങ്ങളുടെ ജീവന്മരണ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ സാധിക്കുക രാഷ്ട്രീയക്കാര്‍ക്കാണെന്ന ‘വലിയ പാഠം പഠിപ്പിച്ച’തിനാണ് മോദിയ്ക്ക് പുരസ്‌കാരം എന്ന് എഐആർ മാഗസിൻ (Annals of Improbable Research magzine) വ്യക്തമാക്കി. പാത്രം മുട്ടല്‍, ഗോ കൊറോണ തുടങ്ങി വിവാദങ്ങള്‍ക്കിടെ കൊവിഡ് 19 പശ്ചാത്തലത്തില്‍ കൂടിയാണ് പുരസ്‌കാരം. കൊറോണ വ്യാപനത്തിനിടെ പ്രതിരോധ പ്രവര്‍ത്തകരെ പ്രശംസിച്ച പ്രധാനമന്ത്രി മോദിയുടെ രീതി വലിയ വാര്‍ത്തയായിരുന്നു. അതേസമയം, രാജ്യത്തെ തൊഴിലില്ലായ്മ കൈകാര്യം ചെയ്യുന്നതിലും വലിയ തൊഴില്‍ നഷ്ടം വന്നതിലും കുടിയേറ്റക്കാരുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മരണം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ സമാഹരിക്കുതിലും സര്‍ക്കാറിന് വന്ന വീഴ്ചകള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. അതേസമയം, കൊറോണ വൈറസിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഫെയ്സ് മാസ്‌ക് ധരിക്കുന്നത് പോലുള്ള അവശ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനും സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.
മോദിയെ കൂടാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍, ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സനാരോ, മെക്‌സിക്കോ പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, തുര്‍ക്കിയിലെ റജബ് തയ്യിബ് എര്‍ദ്വഗന്‍ തുടങ്ങിയവരും മെഡിക്കല്‍ രംഗത്തെ ‘വിശിഷ്ട സംഭാവനകള്‍’ക്കുള്ള
ഈ വര്‍ഷത്തെ പുരസ്‌കാരത്തിന് അര്‍ഹരായി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

യു.പി പൊലീസിന്റെ കാലില്‍ പിടിച്ച് കരഞ്ഞു പക്ഷെ സഹായിച്ചില്ല: കുംഭമേളയില്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

ബീഹാർ, പശ്ചിമ ബംഗാൾ, കർണാടക എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആളുകളാണ് ആശുപത്രിയിൽ കൂടുതലും.

Published

on

കുംഭ മേളയിൽ ജനുവരി 29 ന് ഉണ്ടായ ദുരന്തത്തില്‍ പൊലീസ് തങ്ങളെ സഹായിക്കാൻ ശ്രമിക്കില്ലെന്ന് അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർ. കുംഭമേളയിൽ നിന്ന് 7 കിലോമീറ്റർ അകലെയുള്ള സർക്കാർ നിയന്ത്രണത്തിലുള്ള സ്വരൂപ് റാണി നെഹ്‌റു ആശുപത്രിയിലെ വാർഡുകൾ ജനുവരി 29 ന് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട ഇരകളാൽ നിറഞ്ഞിരിക്കുകയാണ്.

ബീഹാർ, പശ്ചിമ ബംഗാൾ, കർണാടക എന്നിവയുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വന്ന ആളുകളാണ് ആശുപത്രിയിൽ കൂടുതലും. തങ്ങൾ ഇപ്പോഴും ജീവനോടെയുണ്ടെന്നത് അത്ഭുതമാണെന്ന് അവർ പറയുന്നു. കുറഞ്ഞത് 30 പേർക്കെങ്കിലും അപകടത്തിൽ ജീവൻ നഷ്ടമായിരുന്നു. 60 ലധികം പേർക്ക് പരിക്കേറ്റു.

ത്രിവേണി സംഗമത്തിൽ അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷം മൂന്ന് കിലോമീറ്റർ അകലെയുള്ള ജുസിയിൽ രണ്ടാമത്തെ അപകടം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്തു.

ജുസിയിലെ സംഭവം പുലർച്ചെ 5.30 ഓടെയാണ് നടന്നതെന്ന് അവർ പറഞ്ഞു. ത്രിവേണി സംഗമത്തിൽ നടന്നത് പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലാണ്. രണ്ടാമത്തെ അപകടം ഉണ്ടായതിന്റെ റിപ്പോർട്ടുകൾ പരിശോധിച്ചുവരികയാണെന്ന് മഹാ കുംഭ് ഡി.ഐ.ജി വൈഭവ് കൃഷ്ണ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിൽ നിന്ന് പ്രായമായ അമ്മയടക്കം മറ്റ് നാല് കുടുംബാംഗങ്ങൾക്കൊപ്പം കുംഭ മേളക്കെത്തിയ 32 കാരനായ രഞ്ജൻ മണ്ഡൽ തന്റെ അമ്മക്ക് അപകടം ഉണ്ടായതായി പറഞ്ഞു. ‘ജനുവരി 29 ന് രാവിലെ 12 മണിക്ക് ശേഷം ഞങ്ങൾ സംഗമത്തിൽ മുങ്ങാൻ പോവുകയായിരുന്നു. പെട്ടെന്ന്, എൻ്റെ അമ്മ സഹായത്തിനായി നിലവിളിക്കുന്നത് ഞാൻ കേട്ടു.

’അമ്മ ഒരു ബാഗിൽ തട്ടി നിലത്ത് വീണുപോയിരുന്നു. ഏഴോ എട്ടോ ആളുകൾ അമ്മയെ ചവിട്ടിമെതിക്കുന്നത് ഞാൻ കണ്ടു. എൻ്റെ അമ്മ മരിച്ചുവെന്ന് ഞാൻ കരുതി. ഞങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല . ഞങ്ങൾ സമീപത്തുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ കാലിൽ തൊട്ട് അപേക്ഷിച്ചു. പക്ഷെ ആരും സഹായിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

വാരണാസിയിൽ നിന്നുള്ള ഒരാളാണ് മണ്ഡലിൻ്റെ അമ്മയെ സഹായിച്ചത്. അദ്ദേഹം അവരെ എടുത്ത് അടുത്തുള്ള ബസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെയാകട്ടെ രാവിലെ ആറ് മണി വരെ ആംബുലൻസിനായി കുടുംബം കാത്തിരിക്കേണ്ടി വന്നു.

തിക്കിലും തിരക്കിലും പെട്ട 35 കാരനായ രാം പ്രസാദ് എന്ന ചെറുപ്പക്കാരന്റെയും അവസ്ഥ മറ്റൊന്നുമായിരുന്നില്ല. ‘രണ്ടോ മൂന്നോ സ്ത്രീകൾ എൻ്റെ മുന്നിൽ മരിക്കുന്നത് ഞാൻ കണ്ടു. എൻ്റെ അമ്മ ചവിട്ടേറ്റ് വീണു. ശ്വാസം കിട്ടാതെ അമ്മ പിടയുന്നതും ഞാൻ കണ്ടു,’രാംപ്രസാദ് പറഞ്ഞു.

അപകടത്തിൽപ്പെട്ട എല്ലാവർക്കും പറയാനുള്ളത് കൃത്യമായ മാനേജ്മെന്റിന്റെ അഭാവത്തെക്കുറിച്ചാണ്. അപകടത്തിൽപ്പെട്ട ആളുകളെ സഹായിക്കാൻ പൊലീസ് ശ്രമിച്ചില്ലെന്നും അവർ പറയുന്നു.

‘പൊലീസിന്റെ പ്രവർത്തനം വളരെ മോശമായിരുന്നു,’ കൊൽക്കത്തയിൽ നിന്നുള്ള 36കാരൻ, പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ് അദ്ദേഹത്തിൻ്റെ അമ്മായിയമ്മ മരണപ്പെട്ടിരുന്നു. ‘ഞാൻ പൊലീസിനോട് സഹായത്തിനായി അഭ്യർത്ഥിച്ചു, പക്ഷേ അവർ സഹായിച്ചില്ല,’ അദ്ദേഹം പറഞ്ഞു.

Continue Reading

india

ഗോത്രവകുപ്പ് ഉന്നതകുല ജാതര്‍ കൈകാര്യം ചെയ്യട്ടെ, എങ്കിലേ പുരോഗതിയുണ്ടാകൂ; വംശീയ പരാമര്‍ശവുമായി സുരേഷ് ഗോപി

ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം.

Published

on

ഉന്നതകുല ജാതർ ആദിവാസി വിഭാഗത്തിന്റെ വകുപ്പ് ചുമതലയിൽ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. എങ്കിൽ അവരുടെ കാര്യത്തിൽ ഉന്നതി ഉണ്ടാകും. ഗോത്രവിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണനോ നായിഡുവോ നോക്കട്ടെ.

അത്തരം ജനാധിപത്യ മാറ്റങ്ങൾ ഉണ്ടാകണം. മുന്നാക്ക വിഭാഗക്കാരുടെ ചുമതലയിൽ ഗോത്രവിഭാഗക്കാരും വരണം. ഒരു ട്രൈബൽ മന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ആദിവാസി വകുപ്പ് വേണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. പലതവണ പ്രധാനമന്ത്രിയോട് ഈ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിനെ ന്യായീകരിച്ചും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നു. കേരളം നിലവിളിക്കുകയല്ല, കിട്ടുന്ന ഫണ്ട് കൃത്യമായി ചെലവഴിക്കുകയാണ് വേണ്ടതെന്ന് സുരേഷ് ഗോപി പറഞ്ഞു. ചുമ്മാ പുലമ്പൽ നടത്തിയാൽ പോരെന്നും സുരേഷ് ഗോപി പ്രതികരിച്ചു

Continue Reading

india

സ്വപ്ന ബജറ്റെന്ന് പ്രധാനമന്ത്രി; വെടിയുണ്ടമുറിവിനുള്ള വെറും ബാന്‍ഡ് എയ്‌ഡെന്ന് രാഹുല്‍ ഗാന്ധി

140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചത്.

Published

on

ഇന്ത്യയുടെ വികസനയാത്രയ്ക്ക് ശക്തി പകരുന്നതാണ് 2025-26 സാമ്പത്തികവര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റെന്ന് നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെ ബജറ്റെന്നാണ് പ്രധാനമന്ത്രി അതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ വെടിയുണ്ടയേറ്റുണ്ടായ മുറിവുകള്‍ക്കുള്ള വെറും ബാന്‍ഡ് എയ്ഡ് പ്ലാസ്റ്ററാണ് ബജറ്റെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ ആശയങ്ങളുടെ കാര്യത്തില്‍ പാപ്പരത്തം നേരിടുകയാണെന്നും ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ രാജ്യത്തെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കുന്നതിന് മാതൃകാപരമായ മാറ്റം ആവശ്യമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

യഥാര്‍ഥ വേതനത്തിലെ മുരടിപ്പ്, ഉപഭോഗത്തിലെ ഉത്തേജനത്തിന്റെ അഭാവം, സ്വകാര്യനിക്ഷേപത്തിലെ മന്ദഗതി, സങ്കീര്‍ണമായ ജി.എസ്.ടി. സമ്പ്രദായം തുടങ്ങിയവയാണ് രാജ്യത്തെ സമ്പദ്‌വ്യവസ്ഥ അനുഭവിക്കുന്ന രോഗങ്ങളെന്ന് കോണ്‍ഗ്രസ് പറഞ്ഞു. അവയ്ക്ക് ബജറ്റില്‍ പരിഹാരമൊന്നും കാണുന്നില്ലെന്നും ആരോപിച്ചു.

Continue Reading

Trending