Connect with us

EDUCATION

പ്ലസ്‌വൺ അധിക ബാച്ച് ഉത്തരവ് വൈകുന്നു: സ്കൂളുകളുടെ പട്ടിക പുറത്തുവിടുന്നില്ല

കൊമേഴ്‌സ് – 61, ഹ്യുമാനിറ്റീസ് – 59 എന്നിങ്ങനെ ബാച്ചുകള്‍ അനുവദിക്കുമെന്ന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചത് ഒഴിച്ചുനിറുത്തിയാല്‍ ബാച്ച് അനുവദിക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല.

Published

on

ജില്ലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി മറികടക്കാന്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 താത്കാലിക ബാച്ചുകള്‍ അനുവദിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉത്തരവ് വൈകുന്നു. ഏതെല്ലാം സ്‌കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിക്കുക എന്നത് സംബന്ധിച്ച പട്ടിക 5 ദിവസമായിട്ടും പുറത്തുവിട്ടിട്ടില്ല.

കൊമേഴ്‌സ് – 61, ഹ്യുമാനിറ്റീസ് – 59 എന്നിങ്ങനെ ബാച്ചുകള്‍ അനുവദിക്കുമെന്ന് നിയമസഭയില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചത് ഒഴിച്ചുനിറുത്തിയാല്‍ ബാച്ച് അനുവദിക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല.

മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുത്ത് ഉത്തരവായി പുറത്തിറങ്ങണം. ഇത് ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിന് കൈമാറിയ ശേഷമേ സ്‌കൂളുകളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കൂ. പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി സ്‌കൂളുകളുടെ ലിസ്റ്റടക്കം ഉള്‍പ്പെടുത്തിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചത്.

ക്ലാസ് നടത്തുന്നതിന് കെട്ടിട സൗകര്യമുള്ള സ്‌കൂളുകള്‍ക്കാണ് അന്തിമ ലിസ്റ്റില്‍ മുന്‍ഗണന ലഭിക്കുകയെന്നാണ് വിവരം. പഠന സൗകര്യങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും പിന്തുണ വിദ്യാഭ്യാസ വകുപ്പ് തേടിയിട്ടുണ്ട്. സ്‌കൂളുകളുടെ പട്ടികവേഗത്തില്‍ പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് പ്രധാനാദ്ധ്യാപകര്‍ ഉയര്‍ത്തുന്നത്. ക്ലാസുകള്‍ തുടങ്ങാന്‍ വീണ്ടും വൈകുന്ന സ്ഥിതിയാവും. സൗകര്യങ്ങള്‍ കുറവുള്ള സ്‌കൂളുകളില്‍ അധിക ബാച്ച് അനുവദിച്ചാല്‍ സമയബന്ധിതമായി ഇവ ഒരുക്കുക വെല്ലുവിളിയാവും.

നിലവില്‍ ജില്ലയില്‍ സര്‍ക്കാര്‍ മേഖലയില്‍ 168 സയന്‍സ് ബാച്ചുകളും 122 ഹ്യുമാനിറ്റീസ് ബാച്ചും 162 കൊമേഴ്‌സ് ബാച്ചുകളുമാണുള്ളത്. പുതുതായി അനുവദിച്ച ബാച്ചുകളില്‍ സയന്‍സ് ഉള്‍പ്പെടാത്തത് വിദ്യാര്‍ത്ഥികളെ നിരാശരാക്കിയിട്ടുണ്ട്. മികച്ച മാര്‍ക്കോടെ വിജയിച്ച വിദ്യാര്‍ത്ഥികളില്‍ പലരും സയന്‍സ് ലഭിക്കാത്തതിനാല്‍ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളില്‍ പ്രവേശനം നേടി.

അധിക ബാച്ചില്‍ സയന്‍സ് അനുവദിക്കുമ്പോള്‍ അവയിലേക്ക് മാറാമെന്ന പ്രതീക്ഷയിലായിരുന്നു. സയന്‍സ് ബാച്ചിന് ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ വേണ്ടിവരും. ഇത് വേഗത്തില്‍ ഒരുക്കുക പ്രായോഗികമല്ല എന്നതാണ് സര്‍ക്കാരിനെ പിന്നോട്ടുവലിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

യു.ജി.സി 2024 ജൂണില്‍ നടത്തിയ നെറ്റ്‌ ഫലം പ്രസിദ്ധീകരിച്ചു

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് പരീക്ഷ നടത്തിയത്.

Published

on

 യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്‍ (യു.ജി.സി.) 2024 ജൂണില്‍ നടത്തിയ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റിന്റെ (NET) ഫലം പ്രസിദ്ധീകരിച്ചു. 53,694 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്കായി യോഗ്യത നേടി. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഫലം അറിയാം.

ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയാണ് പരീക്ഷ നടത്തിയത്. 11,21,225 പേരാണ് രാജ്യവ്യാപകമായ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 6,84,224 പേര്‍ പരീക്ഷ അഭിമുഖീകരിച്ചു.

Continue Reading

EDUCATION

കുട്ടികള്‍ക്കുള്ള സഹായം പരസ്യമായി വേണ്ട; ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്

ഇക്കാര്യത്തില്‍ നേരത്തെ ബാലാവകാശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു

Published

on

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് സഹായം നല്‍കുന്നത് പരസ്യമാക്കരുതെന്നു നിര്‍ദേശം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയരക്ടറാണ് ഉത്തരവിറക്കിയത്. പൊതുപരിപാടികളിലോ പരസ്യമായോ സഹായം നല്‍കരുതെന്നും നിര്‍ദേശമുണ്ട്.

കുട്ടികളുടെ സ്വകാര്യതയെയും ആത്മാഭിമാനത്തെയും ബാധിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. ഇതിന്‍റെ പേരില്‍ കുട്ടികളെ രണ്ടാംകിട പൗരന്മാരാക്കരുതെന്നും ഉത്തരവില്‍ പറയുന്നു. വേണ്ട ഇടപെടല്‍ നടത്താൻ ഡിഇഒമാരെയും ഹെഡ്‍മാസ്റ്റർമാരെയും ചുമതലപ്പെടുത്തി.

ഇക്കാര്യത്തില്‍ നേരത്തെ ബാലാവകാശ കമ്മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു നിര്‍ദേശം നല്‍കിയിരുന്നു. സഹായം പരസ്യമായി സ്വീകരിച്ചതിന്‍റെ പേരില്‍ ഒരു കുട്ടിയും മാനസികമായ പ്രയാസം നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നായിരുന്നു നിര്‍ദേശം. ഇത്തരത്തിലുള്ള കുട്ടികളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നതു ശ്രദ്ധയില്‍പെട്ടിരുന്നതായും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading

EDUCATION

സ്കൂൾ സമയത്ത് മീറ്റിങ് വേണ്ട; ഉത്തരവിറക്കി സർക്കാർ

സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും സ്കൂളിന്റെ പ്രവർത്തന സമയങ്ങളിൽ നടത്താൻ പാടില്ല

Published

on

തിരുവനന്തപുരം: സ്കൂളിലെ പ്രവർത്തിസമയങ്ങൾ തടസ്സപ്പെടുത്തുന്ന രീതിയിൽ മീറ്റിങ്ങുകൾ പാടില്ലെന്ന് സർക്കാർ ഉത്തരവ്. ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയങ്ങളിൽ പിടിഎ, സ്റ്റാഫ്, എസ്എംസി മീറ്റിങ്ങുകൾ നടത്താൻ പാടില്ലെന്നാണ് ഉത്തരവ്. സ്കൂളുകളിൽ നിന്ന് വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പ് യോഗങ്ങളും അനുബന്ധ പരിപാടികളും സ്കൂളിന്റെ പ്രവർത്തന സമയങ്ങളിൽ നടത്താൻ പാടില്ല.

പകരം ഇവ പ്രവൃത്തി സമയത്തിന് മുമ്പോ അതിനു ശേഷമോ നടത്തണം. ഇനി ഏതെങ്കിലും രീതിയിൽ അടിയന്തരമായി മീറ്റിങ്ങുകൾ നടത്തേണ്ടി വന്നാൽ വിദ്യാഭ്യാസ ഓഫീസറുടെ അനുമതി നിർബന്ധമാണെന്നും ഉത്തരിവിലുണ്ട്. ഉത്തരവ് പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഓഫീസർമാർ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്. മീറ്റിങ്ങുകൾ മൂലം പഠനസമയം നഷ്ടപ്പെടുന്നു എന്ന പരാതിയെ തുടർന്നാണ് സർക്കാറിന്റെ തീരുമാനം.

Continue Reading

Trending