Connect with us

kerala

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് ക്ഷാമം: സമരം ചെയ്തവരെ ‘കലാപക്കാർ’ എന്ന് വര്‍ണ്ണിച്ച്‌ ദേശാഭിമാനി

‘സീറ്റിന്റെ പേരില്‍ അനാവശ്യമായി കലാപമുണ്ടാക്കിയവരെ നിശബ്ദരാക്കി ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം പ്രവേശന നടപടികള്‍ പൂര്‍ത്തിയായി’ എന്നാണ് വാര്‍ത്തയുടെ ഇന്‍ട്രോ.

Published

on

മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്തവരെ കലാപക്കാരെന്ന്  വര്‍ണ്ണിച്ച്‌ സി.പി.എം മുഖപത്രമായ ദേശാഭിമാനി. ‘പ്ലസ് വണ്‍: നിശബ്ദരായി കലാപക്കാര്‍’; മലപ്പുറത്ത് മാത്രം 7642 സീറ്റ് ബാക്കി’ എന്ന തലക്കെട്ടിലാണ് ദേശാഭിമാനി വാര്‍ത്ത പ്രസിദ്ധീകരിച്ചത്. വാര്‍ത്തയിലും സമരം ചെയ്തവര്‍ കലാപമുണ്ടാക്കിയെന്നാണ് പറയുന്നത്.

‘സീറ്റിന്റെ പേരില്‍ അനാവശ്യമായി കലാപമുണ്ടാക്കിയവരെ നിശബ്ദരാക്കി ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷം പ്രവേശന നടപടികള്‍ പൂര്‍ത്തിയായി’ എന്നാണ് വാര്‍ത്തയുടെ ഇന്‍ട്രോ.

അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകള്‍ അടക്കം പരിഗണിച്ചാണ് മലപ്പുറത്ത് 7642 സീറ്റുകള്‍ ഒഴിവുണ്ടെന്ന് മന്ത്രി ശിവന്‍കുട്ടി പറഞ്ഞിരുന്നത്. 7642ല്‍ 68 ശതമാനവും (5173 എണ്ണം) അണ്‍ എയ്ഡഡ് മേഖലയിലാണ്. ഈ സീറ്റുകളില്‍ ഏകജാലകം വഴിയല്ല പ്രവേശനം നടക്കുന്നത്. ഇത് കഴിച്ചാല്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ 2469 സീറ്റുകളാണ് ഒഴിവുള്ളത്.

മലപ്പുറത്തെ സീറ്റ് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐയും സമരത്തിറങ്ങിയിരുന്നു. സീറ്റ് പ്രതിസന്ധിയുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയും സമ്മതിച്ചിരുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ 120 താല്‍ക്കാലിക ബാച്ചുകളാണ് ഇത്തവണ ജില്ലയില്‍ കൂടുതലായി അനുവദിച്ചത്.

ഓരോ ബാച്ചിലും 60 സീറ്റ് എന്ന നിലയില്‍ 120 താത്കാലിക ബാച്ചുകളിലൂടെ മലപ്പുറത്ത് 7200 സീറ്റുകളാണ് ഈ വര്‍ഷം വര്‍ധിച്ചത്. ഈ ബാച്ചുകള്‍ അനുവദിച്ചില്ലായിരുന്നെങ്കില്‍ ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയില്‍ പ്രവേശനം നേടിയവരില്‍ 5067 പേര്‍ പുറത്താകുമായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

kerala

തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Published

on

തൃശൂർ മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടെ തൊഴിലാളികളുടെ മേൽ മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്തംഗം അജിത കൃഷ്ണന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പൊലീസ് ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading

kerala

‘അമ്മക്കണ്ണുനീരിന്റെ മഹത്വം പരത്തിയ കലാകാരിയുമായിരുന്നു കവിയൂർ പൊന്നമ്മ’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി

Published

on

മനുഷ്യജീവിതത്തിൻ്റെ നിസ്തുലമായ വൈകാരികാടിസ്ഥാനവും മാനവസംസ്കാരത്തിന്റെ മഹാ സ്ഥാപനവുമായ മാതൃത്വത്തെ അതിൻ്റെ മഹിമയോടെയും തനിമയോടെയും ആവിഷ്കരിച്ച കലാപ്രക്രിയയുടെ ഉടമസ്ഥയും, മലയാളികളിൽ അമ്മക്കണ്ണുനീരിന്റെ മഹത്വം പരത്തിയ കലാകാരിയുമായിരുന്നു കവിയൂർ പൊന്നമ്മയെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.

Continue Reading

Trending