Connect with us

Education

പ്ലസ് വൺ സീറ്റ്; അധിക ബാച്ച് പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ്

പ്ലസ് വണ്‍ പ്രതിസന്ധി കണക്ക് കൊണ്ട് മറികടക്കാൻ ശ്രമിച്ചത് മന്ത്രിയുടെ ന്യൂമറിക്കൽ നോൻസൺസ് ആണെന്ന് പികെ നവാസ്

Published

on

മലബാറിലെ പ്ലസ് വണ്‍ അപേക്ഷകരുടെ കണക്ക് ബോധ്യമായ സ്ഥിതിക്ക് അധിക ബാച്ച് പ്രഖ്യാപിക്കണമെന്ന് എം.എസ്.എഫ്. പ്ലസ് വണ്‍ പ്രതിസന്ധി കണക്ക് കൊണ്ട് മറികടക്കാന്‍ ശ്രമിച്ചത് മന്ത്രിയുടെ ന്യൂമറിക്കല്‍ നോന്‍സണ്‍സ് ആണെന്നും സപ്ലിമെന്ററി അലോട്ട്മെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത് മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധിയാണെന്നും പി കെ നവാസ് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

പ്ലസ് വണ്‍ സീറ്റ്: കണക്ക് കൊണ്ട് മറികടക്കാന്‍ ശ്രമിച്ചത് ന്യൂമറിക്കല്‍ നോന്‍സണ്‍സ് ആണെന്ന് മന്ത്രിക്ക് ഇന്നലെ ബോധ്യപ്പെട്ട് കാണണം.

50 പേരിരിക്കേണ്ട ക്ലാസ് മുറിയില്‍ 65 പേരെ കുത്തിനിറച്ച് വാഗണ്‍ ട്രാജഡി ക്ലാസ് മുറികളാക്കിയിട്ടും, സപ്ലിമെന്ററി അലോട്ട്മെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നത് മലബാറിലെ രൂക്ഷമായ സീറ്റ് പ്രതിസന്ധിയാണ്.

ആകെ 57,712 അപേക്ഷകരില്‍ 70 ശതമാനവും മലബാറില്‍ നിന്നുള്ളവ, അതായത് മലബാറില്‍ നിന്ന് മാത്രം 40945 പേര് സീറ്റില്ലാതെ പുറത്തിരിക്കുന്നു,

മലബാറില്‍ നിന്നും അപേക്ഷിച്ച 40945 കുട്ടികളില്‍ 42% വും മലപ്പുറം ജില്ലയില്‍ നിന്ന് അതായത് 16881 കുട്ടികള്‍.

മന്ത്രിയുടെ കണക്കിലെ കളികള്‍ കഴിഞ്ഞിട്ടും വിവിധ സംവരണ സീറ്റുകള്‍ ഉള്‍പ്പെടെ ആകെ മലപ്പുറത്ത് ബാക്കിയുള്ളത് 6937 സീറ്റ്. അത് കുറച്ചാലും ഇനിയും പതിനായിരത്തോളം (9944) വിദ്യാര്‍ഥികള്‍ മലപ്പുറത്ത് മാത്രം പെരുവഴിയിലാണ്.

നോണ്‍-ജോയിനിംഗ് കുട്ടികളെ സപ്ലിമെന്ററിയില്‍ അപേക്ഷിക്കാന്‍ അനുവദിക്കാതിരിക്കുക വഴി മലപ്പുറത്ത് sslc പരീക്ഷയില്‍ ജയിച്ച 7054 കുട്ടികളെയാണ് മന്ത്രി ബുദ്ധിയില്‍ ഏകജാലക വിദ്യയിലൂടെ തോല്‍പ്പിച്ചത്.

മന്ത്രിയും പറഞ്ഞില്ലെങ്കിലും, പറയാന്‍ മടിച്ചാലും, ഈ തെരുവില്‍ ഞങ്ങള്‍ ഉറക്കെ പറയും: ‘പരീക്ഷ ജയിച്ചിട്ടും മന്ത്രി തോല്‍പ്പിച്ച 7054 കുട്ടികളെ കണക്ക് കൂടി കൂട്ടി മലപ്പുറത്ത് മാത്രം 16998 സീറ്റുകളുടെ കുറവുണ്ട്’

കണക്കും, കണക്ക് പുസ്തകവും മൊക്കെ അലമാരയില്‍ വെച്ച് കുറവുണ്ടെന്ന് സ്വയം ബോധ്യപ്പെട്ട നിലക്ക്, ആ അധിക ബാച്ച് പ്രഖ്യാപിക്ക് സാറെ , ഇല്ലെങ്കില്‍ വീണ്ടും സമര മുഖത്ത് വെച്ച് കാണാം

 

Education

പതിനായിരത്തോളം വിദ്യാർത്ഥികള്‍, ആകെയുള്ളത് 89 സീറ്റ്; മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റില്‍ ഗുരുതര പ്രതിസന്ധി

നിലവിലെ കണക്ക് പ്രകാരം മലപ്പുറത്ത് 89 മെറിറ്റ് സീറ്റുകള്‍ കൂടിയെ ബാക്കി ഉള്ളൂ.

Published

on

 പ്ലസ് വണ്‍ ആദ്യ സപ്ലിമെന്‍ററി അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചപ്പോഴും മലപ്പുറത്ത് പ്രതിസന്ധി തുടരുന്നു. പതിനായിരത്തിലധികം കുട്ടികൾക്ക് ആകെയുള്ളത് 89 സീറ്റ് മാത്രം. സംസ്ഥാനത്താകെ ആദ്യ അലോട്ട്‌മെന്‍റില്‍ പ്രവേശനം നേടിയത് 30,245 വിദ്യാര്‍ത്ഥികളാണ്.

മലപ്പുറത്ത് ആദ്യ അലോട്ട്‌മെന്‍റില്‍ പ്രവേശനം ലഭിച്ചത് 6,999 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ്. 9,880 വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പുറത്താണ്. നിലവിലെ കണക്ക് പ്രകാരം മലപ്പുറത്ത് 89 മെറിറ്റ് സീറ്റുകള്‍ കൂടിയെ ബാക്കി ഉള്ളൂ.

പാലക്കാട് 8,139 അപേക്ഷകരില്‍ പ്രവേശനം ലഭിച്ചത് 2,643 പേര്‍ക്കും കോഴിക്കോട് 7,192 അപേക്ഷകരില്‍ പ്രവേശനം ലഭിച്ചത് 3,342 പേര്‍ക്കുമാണ്. കോഴിക്കോട് 3,850 ഉം പാലക്കാട് 5,490 ഉം കുട്ടികള്‍ക്കും ഇതുവരെ അഡ്മിഷന്‍ ആയിട്ടില്ല. അതേസമയം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഒഴികെ സംസ്ഥാനത്തെ ഒമ്പതു ജില്ലകളിലും അപേക്ഷകരെക്കാള്‍ കൂടുതല്‍ പ്ലസ് വണ്‍ മെറിറ്റ് സീറ്റ് ഉണ്ട്. അണ്‍ എയ്ഡഡ് വിഭാഗം കൂടി പരിഗണിക്കുമ്പോള്‍ ഈ ജില്ലകളിലും അപേക്ഷകരെക്കാള്‍ കൂടുതല്‍ സീറ്റുണ്ട്.

മുന്‍വര്‍ഷങ്ങളില്‍ സപ്ലിമെന്‍ററി അലോട്ട്മെന്‍റ് ഘട്ടത്തില്‍ സീറ്റെണ്ണത്തില്‍ കുറവുണ്ടായിരുന്നത് തിരുവനന്തപുരത്തായിരുന്നു. എന്നാല്‍ ഇത്തവണ അപേക്ഷകരേക്കാള്‍ കൂടുതല്‍ മെറിറ്റ് സീറ്റ് ജില്ലയിലുണ്ട്. സപ്ലിമെന്‍ററി ഘട്ടത്തില്‍ ഇനി രണ്ട് അലോട്ട്‌മെന്‍റ് കൂടിയുണ്ടാകും. രണ്ടാം സപ്ലിമെന്‍ററി അലോട്ട്‌മെന്‍റിനുള്ള വിശദാംശങ്ങള്‍ ജൂലൈ 12-ന് പ്രസിദ്ധീകരിക്കും.

Continue Reading

Education

പ്ലസ് വൺ: സപ്ലിമെന്ററി അലോട്‌മെന്റ് പ്രവേശനം തിങ്കളാഴ്ച ആരംഭിക്കും

അലോട്‌മെന്റ് ലഭിച്ചവർ ടി.സി., സ്വഭാവസർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളിൽ ഹാജരാകണം.

Published

on

പ്ലസ് വൺ ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രകാരമുള്ള പ്രവേശനം തിങ്കളാഴ്ച തുടങ്ങും. ചൊവ്വാഴ്ച വൈകുന്നേരം 4 വരെയാണ് സമയപരിധി. അപേക്ഷകർ ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന പോർട്ടലിൽ (https://hscap.kerala.gov.in/) കാൻഡിഡേറ്റ് ലോഗിൻ വഴി അലോട്‌മെന്റ് നില പരിശോധിക്കണം.

അലോട്‌മെന്റ് ലഭിച്ചവർ ടി.സി., സ്വഭാവസർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി രക്ഷിതാവിനൊപ്പം ബന്ധപ്പെട്ട സ്‌കൂളിൽ ഹാജരാകണം. രണ്ടുപേജുള്ള അലോട്‌മെന്റ് കത്തിന്റെ പ്രിന്റ് സ്‌കൂളിൽനിന്ന് പ്രവേശന സമയത്ത് നൽകും.
57,712 അപേക്ഷകളാണ് സപ്ലിമെന്ററി അലോട്‌മെന്റിനായി ലഭിച്ചത്. ഇവയിൽ 50 അപേക്ഷ നിരസിച്ചു. ബാക്കിയാണ് പരിഗണിച്ചത്. 52,555 സീറ്റാണുണ്ടായിരുന്നത്. പട്ടികജാതി വികസനവകുപ്പിന്റെ മേൽനോട്ടത്തിൽ സംസ്ഥാനത്തുള്ള 14 മോഡൽ റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള സപ്ലിമെന്ററി അലോട്‌മെന്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സപ്ലിമെന്ററി ഘട്ടത്തിൽ ഇനി രണ്ട് അലോട്‌മെന്റ് കൂടി നടത്തും. രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റിനുള്ള വിശദാംശങ്ങൾ 12-ന് പ്രസിദ്ധീകരിക്കും.

Continue Reading

Education

നീറ്റ് പി.ജി പരീക്ഷയുടെ തിയതി പ്രഖ്യാപിച്ചു

രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുകയെന്ന് എൻ.ടി.എ അറിയിച്ചു.

Published

on

നീറ്റ് പി.ജി പരീക്ഷയുടെ പുതിയ തിയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 11 ആണ് പുതിയ തിയതി. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടത്തുകയെന്ന് എൻ.ടി.എ അറിയിച്ചു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് ജൂൺ 23ന് നടത്താനിരുന്ന പരീക്ഷ റദ്ദാക്കുകയായിരുന്നു.

നീറ്റ് യു.ജി അടക്കമുള്ള പ്രവേശന പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർന്നിരുന്നു. ഇതിന് പിന്നാലെയാണ് പി.ജി പരീക്ഷയും വിവാദത്തിൽപെട്ടതും പരീക്ഷ മാറ്റിവെച്ചതും. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിലെ ഉദ്യോഗസ്ഥരും കേന്ദ്ര ആരോഗ്യ മന്ത്രാലയവും തമ്മിൽ നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് പുതിയ പരീക്ഷ തിയതിൽ തീരുമാനമുണ്ടായത്.

Continue Reading

Trending