Connect with us

kerala

പ്ലസ് വൺ സീറ്റ് 30 ശതമാനം ഉയർത്തി ഏച്ചുകെട്ടൽ; അധ്യാപകർ മൈക്ക് കെട്ടി പഠിപ്പിക്കേണ്ട അവസ്ഥ -വി.ഡി. സതീശൻ

പ്ലസ് വൺ സീറ്റ് ക്ഷാമത്തിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

മലബാറിൽ 30 ശതമാനം സീറ്റ് ഉയർത്തി സർക്കാർ താൽകാലിക ഏച്ചുകെട്ടൽ നടത്തുമ്പോൾ മലബാറിൽ പലയിടത്തും അധ്യാപകർ മൈക്ക് കെട്ടി ക്ലാസെടുക്കേണ്ട ദുരവസ്ഥയിലാവുമെന്നും പഠനനിലവാരം കുത്തനെ ഇടിയുമെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്ലസ് വൺ സീറ്റ് ക്ഷാമത്തിനെതിരെ ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് വർഷങ്ങളായി നിരന്തരം സമരരംഗത്താണ്. കോൺഗ്രസ് ഭരിക്കുന്ന സമയത്ത് ഇത്തരമൊരു പ്രതിസന്ധിയിൽ 1400 പ്ലസ് വൺ ബാച്ചുകൾ അനുവദിച്ച് ഉമ്മൻചാണ്ടി സർക്കാർ പരിഹാരം കണ്ടിരുന്നു.

എന്നാൽ ഇപ്പോഴത്തെ സർക്കാർ ചെയ്യുന്നത് താൽകാലിക ഏച്ചുകെട്ടലാണ്. സീറ്റുകൾ കുത്തനെ വർധിപ്പിച്ച് 40 കുട്ടികൾ പഠിക്കേണ്ട ഒരു ക്ലാസിൽ 70 കുട്ടികളോളം പഠിക്കേണ്ട ദുരവസ്ഥയിലാക്കി. താൽകാലിക പരിഹാരമെന്നോണം ഒരു വർഷം ചെയ്യുന്നത് നമുക്ക് മനസിലാക്കാം. എന്നാൽ എല്ലാ വർഷവും ഈ അനീതി തുടരുന്നത് ഒരു സർക്കാറിന് ചേർന്നതല്ല.

കുട്ടികളുടെ നിർണായക സമയമാണ് ഹയർസെക്കൻഡറി പഠനം. ഈ ദുരവസ്ഥയെ വിദ്യാഭ്യാസ മന്ത്രിയടക്കമുള്ള ഉത്തരവാദിത്വമുള്ളവർ ഗൗരവത്തിലെടുക്കുന്നില്ല. മലപ്പുറത്തും കോഴിക്കോടുമെല്ലാം ഹയർ സെക്കൻഡറി സീറ്റ് ബാക്കിയാണെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നത്. ഒരു ഉത്തരവാദിത്വവുമില്ലാതെയാണ് മന്ത്രിമാരടക്കം സംസാരിക്കുന്നത്. കേരളത്തിൽ മാറിമാറി വന്ന സർക്കാറുകളുടെ ഒന്നാമത്തെ മുൻഗണന നൽകിയത് വിദ്യാഭ്യാസത്തിനായിരുന്നു.

എന്നാൽ പിണറായി സർക്കാറിനെറ ആദ്യ പത്ത് മുൻഗണനകളിൽ വിദ്യാഭ്യാസത്തിന് സ്ഥാനമില്ല. മലബാറിലെ കുട്ടികൾ ഇന്ന് വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലവാരം പുലർത്തുകയാണ്.അതിനെ മറ്റു രീതിയിലൊന്നും കാണണ്ട. ഒരുകാലത്ത് പിന്നാക്കം നിന്നിരുന്ന മലബാറിലെ കുട്ടികളാണ് ഇന്ന് രാജ്യത്തെ ഉന്നത മേഖലകളിൽ വലിയ വിദ്യാഭ്യാസ മുന്നേറ്റംനടത്തുന്നത്.

അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ടത് സർക്കാറിനെറ ദൗത്വമാണ്. ഈയൊരു പ്രശ്നത്തിന് പരിഹാരം കാണുന്നത് വരെ കോൺഗ്രസ് സമര രംഗത്തുണ്ടാവുമെന്നും വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.

kerala

തിരുവനന്തപുരം കൊലപാതകം; അഞ്ച് പേരെ കൊന്ന് മച്ചാനേ എന്ന് വിളിച്ച് വന്നു; ഞെട്ടലോടെ സുഹൃത്ത്

വളരെ കൂളായി വന്ന് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്നും സ്റ്റേഷനില്‍ ഒരു ഒപ്പിട്ട് തിരിച്ചുവരാമെന്നും പറഞ്ഞാണ് പ്രതി പോയതെന്നും സുഹൃത്ത് പറയുന്നു.

Published

on

തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടില്‍ അഞ്ച് പേരെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതി അഫാന്‍ സുഹൃത്തിനോട് സംസാരിച്ചത് കുറ്റബോധമില്ലാതെ. വൈകിട്ട് 6.30 മണിക്ക് മച്ചാനേ എന്ന് വിളിച്ച് അഫാന്‍ ഓടിവന്നുവന്നതായി സുഹൃത്ത് ആലം വെളിപ്പെടുത്തി. വളരെ കൂളായി വന്ന് താന്‍ ആറ് പേരെ കൊലപ്പെടുത്തിയെന്നും സ്റ്റേഷനില്‍ ഒരു ഒപ്പിട്ട് തിരിച്ചുവരാമെന്നും പറഞ്ഞാണ് പ്രതി പോയതെന്നും സുഹൃത്ത് പറയുന്നു.

അതേസമയം കൊലന്നുവെന്ന് അഫാന്‍ പറഞ്ഞത് കേട്ട് താന്‍ ആവര്‍ത്തിച്ച് ചോദിച്ചുവെന്നും എന്നാല്‍ കൊലപാകതകത്തിന്റെ കാര്യം തന്നോട് ആവര്‍ത്തിച്ച് പറഞ്ഞുവെന്നും ഞെട്ടലോടെ ആലം പറയുന്നു. എന്നാല്‍ പെണ്‍സുഹൃത്തിന്റെ കാര്യങ്ങള്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും ആലം പറഞ്ഞു. പൊലീസ് സ്റ്റേഷനിലേക്ക് കുറ്റബോധമില്ലാതെയാണ് പ്രതി പോയതെന്നും ആലം വെളിപ്പെടുത്തി.

പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, പിതൃസഹോദരന്റെ ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയശേഷം സ്വന്തം വീട്ടിലെത്തി 9ാം ക്ലാസുകാരനായ അനിയനെയും പെണ്‍സുഹൃത്തിനെയും മാതാവിനെയും അഫാന്‍ വെട്ടി. വെട്ടേറ്റ 6 പേരില്‍ 5 പേരും മരിച്ചു. മാതാവിനെ അതീവ ഗുരുതരാവസ്ഥയില്‍ വെഞ്ഞാറമ്മൂട് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശേഷം വിഷം കഴിച്ച പ്രതി സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.

 

Continue Reading

film

സിനിമാ സമരത്തിന് അമ്മ സംഘടനയുടെ പിന്തുണയുണ്ടാകില്ല

സിനിമാ നിര്‍മാതാക്കള്‍ ആഹ്വാനം ചെയ്ത സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു.

Published

on

സിനിമാ നിര്‍മാതാക്കള്‍ ആഹ്വാനം ചെയ്ത സമരത്തിന് യാതൊരുവിധ പിന്തുണയും അമ്മ സംഘടനയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് അമ്മ അംഗങ്ങളുടെ പ്രത്യേക യോഗം തീരുമാനമെടുത്തതായി സെക്രട്ടറി അറിയിച്ചു. വലിയ സാമ്പത്തിക പ്രതിസന്ധി സിനിമാ വ്യവസായം നേരിടുന്നതായും അനാവശ്യ സമരത്തിലൂടെ സാമ്പത്തിക രംഗം മാത്രമല്ല സിനിമയെ ആശ്രയിച്ച് കഴിയുന്ന നിരവധി തൊഴിലാളികളേയും കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന് യോഗം വിലയിരുത്തി.

അതേസമയം അഭിനേതാക്കളുടെ പ്രതിഫലം സംബന്ധിച്ച കാര്യങ്ങള്‍ അടുത്തു നടക്കാനിരിക്കുന്ന അമ്മ ജനറല്‍ബോഡിക്ക് ശേഷം മാത്രമേ തീരുമാനിക്കാനാവൂ എന്നും യോഗം അറിയിച്ചു. മലയാള സിനിമയുടെ ഉന്നമനം ലക്ഷ്യമാക്കി ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതു സംഘടനയ്ക്കും അമ്മ സംഘടന ചര്‍ച്ചയ്ക്ക് തയ്യാറാണ്.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, ജോജു ജോര്‍ജ്, ബിജു മേനോന്‍, വിജയരാഘവന്‍, സായികുമാര്‍, മഞ്ജുപിള്ള, ബിന്ദുപണിക്കര്‍ തുടങ്ങി അന്‍പതോളം താരങ്ങള്‍ അമ്മ യോഗത്തില്‍ പങ്കെടുത്തിരുന്നു.

 

Continue Reading

kerala

വാര്‍ഡ് വിഭജനം സാധൂകരിച്ച ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിക്കും: മുസ്‌ലിം ലീഗ്

വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് അസാധുവാക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ്

Published

on

വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് അസാധുവാക്കിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവ് നിരാശാജനകമാണെന്ന് മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവും മുന്‍ പഞ്ചായത്ത് വകുപ്പ് മന്ത്രിയുമായ ഡോ.എം.കെ മുനീര്‍. ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തിയ തദ്ദേശസ്ഥാപനങ്ങളില്‍ അതേ സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വാര്‍ഡ് വിഭജനം നടത്തുന്നത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ച് വിഭജനം റദ്ദാക്കിയത്. എന്നാല്‍ ഈ ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി പ്രതീക്ഷിച്ചതല്ല. വലിയ പഞ്ചായത്തുകള്‍ വിഭജിച്ച് പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് പകരം രാഷ്ട്രീയ ലക്ഷ്യത്തോടെ വാര്‍ഡ് വിഭജനം നടത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. അധികം വൈകാതെ പുതിയ സെന്‍സസ് നടക്കാനിരിക്കെയാണ് 14 വര്‍ഷം മുമ്പുള്ള സെന്‍സസിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡ് വിഭജനം നടത്തുന്നത്.

പുതിയ സെന്‍സസ് വന്നു കഴിഞ്ഞാല്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും അടുത്ത തവണ വാര്‍ഡ് വിഭജനം നടത്തേണ്ടി വരും. ഇത് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ താളം തെറ്റിക്കുന്നതോടൊപ്പം വലിയ ബാധ്യത വരുത്തിവെക്കുന്നതുമാണ്. തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ സര്‍ക്കാര്‍ കൃത്രിമ വഴി തേടുകയാണ്. ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കം മാത്രമാണ്. ഇതിനെതിരെ വേറെയും കേസുകള്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. കരട് വിജ്ഞാപനം പുറത്തുവന്നപ്പോള്‍ തന്നെ സര്‍ക്കാറിന്റെ ഗൂഢനീക്കം വ്യക്തമായിട്ടുള്ളതാണ്. എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചുള്ള വിഭജനമാണ് നടക്കുന്നത്. ഇതിനെതിരായ പരാതികളില്‍ മേലുള്ള അന്വേഷണവും ഡിലിമിറ്റേഷന്‍ കമ്മീഷന്റെ ഹിയറിങ്ങും പ്രഹസനമായി മാറിയിട്ടുണ്ട്. ഇക്കാര്യത്തിലും നിയമ പോരാട്ടത്തിലേക്ക് നീങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Continue Reading

Trending