Connect with us

india

പ്ലീസ്, അവരെ ദ്രോഹിക്കാതിരിക്കുക

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനാല്‍ ഉപജീവനത്തിനായി താല്‍ക്കാലിക മാര്‍ഗങ്ങള്‍ കണ്ടെത്തിയവര്‍ക്ക് അദാലത്തിന്റെ പേരില്‍ അതുപോലും ഉപേക്ഷിക്കേണ്ടി വരികയാണ്.

Published

on

വയനാട് ഉരുള്‍പൊട്ടലിന് മാസങ്ങള്‍ പിന്നിടുമ്പോഴും ദുരന്തത്തില്‍ നിന്ന് ദുരന്തത്തിലേക്ക് എടുത്തെറിയെപ്പെടുകയാണ് ദുരിതബാധിതര്‍. പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങളൊന്നും യഥാവിധി ലഭ്യമാകുന്നില്ലെന്നുമാത്രമല്ല അദാലത്തിന്റെയും മറ്റും പേരില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഇവരെ ‘ക്ഷ’ വരപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. പ്രിയപ്പെട്ടവരുടെ ജീവനോടൊപ്പം തങ്ങളുടെ ജീവിത സാ ഹചര്യങ്ങള്‍ മുഴുവനും ഉരുളെടുത്തുപോയ മുണ്ടക്കൈയിലേയും ചൂരല്‍മലയിലേയും ജനങ്ങളുടെ അതിജീവനം സര്‍ക്കാറിനെയും സുമനസ്സുകളെയും ആശ്രയിച്ചുമാത്രമാണ് നിലകൊള്ളുന്നത്. ഈ ദൗത്യം ഏറ്റെടുത്ത സര്‍ക്കാറാകട്ടേ ഇതിനായി സമൂഹത്തോട് സഹകരണാഭ്യാര്‍ത്ഥന നടത്തുകയും വന്‍തോതിലുള്ള സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒഴുകിയെത്തുകയുമുണ്ടായി. എന്നാല്‍ വാഗ്ദാനങ്ങളെല്ലാം വാക്കുകളിലൊതുങ്ങുകയും സര്‍ക്കാര്‍ പതിവു നിസംഗത തുടരുകയും ചെയ്യുന്നതിന്റെ ഫലമായി ദുരിതബാധിതരുടെ ജീവിതം നരക തുല്യമായിത്തന്നെ തുടരുകയാണ്. അതിന്റെ സാക്ഷ്യപത്രമാണ് ഇന്നലെ അവര്‍ നടത്തിയിട്ടുള്ള അഭിപ്രായ പ്രകടനങ്ങള്‍.

അദാലത്തുകളുടെ കുരുക്കിലാണ് ഇപ്പോള്‍ ദുരിത ബാധിതര്‍ അകപ്പെട്ടിരിക്കുന്നത്. ബാങ്കുകളില്‍നിന്ന് നിരന്തരമായി ലഭിക്കുന്ന കത്തുകള്‍ കാരണം വാടക വീടുകളിലും ബന്ധുവീടുകളിലും കഴിയുന്ന ഇവര്‍, ഉപജീവനത്തിനു തന്നെ പ്രയാസപ്പെടുമ്പോഴാണ് അദാലത്തുകള്‍ക്കായി എത്തേണ്ടിവരുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം മാസങ്ങളായി മുടങ്ങിക്കിടക്കുന്നതിനാല്‍ ഉപജീവനത്തിനായി താല്‍ക്കാലിക മാര്‍ഗങ്ങള്‍ കണ്ടെത്തിയവര്‍ക്ക് അദാലത്തിന്റെ പേരില്‍ അതുപോലും ഉപേക്ഷിക്കേണ്ടി വരികയാണ്. യാത്രക്കും ഭക്ഷണത്തിനുമെല്ലാമായി ഈ വകയില്‍ വേറെയും പണം ആവശ്യമായിവരുന്നതോടെ കഷ്ടപ്പാടിന്റെ അങ്ങേയറ്റത്താണ് ഇവര്‍ എത്തിനില്‍ക്കുന്നത്.

കിടപ്പുരോഗികളെയും അസുഖ ബാധിതരേയുമെല്ലാം വീട്ടില്‍ തനിച്ചാക്കിയാണ് പലരും ബാങ്കുകളിലെത്തു ന്നത്. എന്നാല്‍ ഒന്നിലധികം തവണ ഹാജരായിട്ടും കാര്യങ്ങളൊന്നും തീര്‍പ്പാകാത്ത അവസ്ഥയുമാണുള്ളത്. വായ്പകള്‍ എഴുതിത്തള്ളണമെന്ന ആവശ്യം ഉയര്‍ന്നുകൊ ണ്ടിരിക്കെ അവ പുനക്രമീകരിക്കാനുള്ള തിടുക്കത്തിലാണ് ബാങ്കുകളെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദുരന്തത്തി ന്റെ തൊട്ടടുത്ത നാളുകളില്‍ താല്‍കാലികാശ്വാസമായി സര്‍ക്കാര്‍ നല്‍കിയ തുകയില്‍ നിന്നുപോലും ഇ.എം.ഐ കൈപറ്റാന്‍ ബാങ്കുകള്‍ നടത്തിയ ശ്രമങ്ങള്‍ കടുത്ത വി മര്‍ശനത്തിനു വിധേയമാക്കപ്പെട്ടിരുന്നു. സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് ആ നീക്കത്തില്‍ നിന്നു കൈകഴു കിയെങ്കിലും ഇപ്പോഴത്തെ നീക്കങ്ങളും സമാനരീതിയില്‍ തന്നെയുള്ളതാണെന്നാണ് ദുരിത ബാധിതരുടെ പക്ഷം.

സംസ്ഥാന സര്‍ക്കാറിന്റെ നിരുത്തരവാദത്തവും നിസഹായതയുമാണ് ഈ അവസ്ഥാ വിശേഷങ്ങളുടെയെല്ലാം കാരണം. കേന്ദ്രം സഹായം നല്‍കാത്തതിന്റെ പേരില്‍ വിലപിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ തങ്ങള്‍ചെയ്തു തീര്‍ക്കേണ്ടതിന്റെ ഒരംശംപോലും പൂര്‍ത്തീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നി ധിയിലേക്ക് ഒഴുകിയ കോടികള്‍ക്കുപുറമെ പുനരധിവാ സത്തിനായി വലിയ സഹായങ്ങളുമായി പലരും തയാറായി നില്‍ക്കുകയുമാണ്. എന്നാല്‍ നാളിതുവരെയായിട്ടും അതിനുള്ള പ്രാഥമിക സാഹചര്യങ്ങള്‍ പോലും ഒരുക്കിയിട്ടില്ലാത്ത സര്‍ക്കാര്‍ ദുരിത ബാധിതരെയും അവര്‍ക്ക് സഹായ ഹസ്തവുമായെത്തിയവരെയും ഒരുപോലെ വ ഞ്ചിക്കുകയാണ്. സര്‍ക്കാറിന്റെ ഈ വഞ്ചനാ സമീപനം ആത്യന്തകമായി ഫലംചെയ്യുന്നതാകട്ടേ കേന്ദ്ര സര്‍ക്കാറിനാണ്. പ്രളയ കാലത്ത് ചെലവഴിച്ച സംഖ്യയുടെ കണക്കുപറഞ്ഞാണ് മോദിസര്‍ക്കാറിന്റെ സഹായ നിഷേധമെങ്കില്‍ ഇപ്പോഴത്തെ നിസംഗ സമീപനവും മറ്റൊരുകാരണമാക്കി അവര്‍ മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. സ്വയം വിശ്വാസ്യത തകര്‍ത്തുകൊണ്ടിരിക്കുന്ന സര്‍ക്കാറിനു ലഭിച്ച തിരിച്ചടിയുടെ മറ്റൊരുദാഹരണമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ചിലുണ്ടായിട്ടുള്ള വന്‍ ഇടിവ്. അഞ്ചുദിവസത്തെ ശമ്പള പിടുത്തത്തിലൂടെ 500 കോടിയോളം രൂപ ലക്ഷ്യംവെച്ച സര്‍ക്കാറിന് ലഭിച്ചത് 53 കോടി രൂപയാണ്. പ്രതീക്ഷിച്ചതിന്റെ പത്തിലൊന്നുമാത്രം. പ്രളയകാലത്ത് 1246 കോടി രൂപ ലഭിച്ചിടത്താണ് ഇതെന്നത് ഇവിടെ ചേര്‍ത്തുവായിക്കണം. പിടിപ്പുകേടിന്റെ പര്യായമായി മാറിയ ഈ ഭരണകുടത്തിന്റെ നെറികേടുകൊണ്ട് രാജ്യം കണ്ടതില്‍ വച്ചേറ്റവും വലിയ ദുരന്തങ്ങളിലൊന്നിന് ഇരയായ ഒരു ജനത ദുരിതപര്‍വങ്ങള്‍ പേറുന്നത്. പ്ലീസ്, അവരെ ദ്രോഹിക്കാതിരിക്കുക…

crime

കേന്ദ്ര മന്ത്രിയുടെ മകള്‍ക്കും രക്ഷയില്ല; മഹാരാഷ്ട്രയില്‍ ബി.ജെ.പി നേതാവും യുവജനകാര്യവകുപ്പ് സഹമന്ത്രിയുമായ രക്ഷ നിഖില്‍ ഖദ്‌സെയുടെ മകള്‍ക്ക് നേരെ അതിക്രമം

പ്രതികളായ ചിലര്‍ ശിവസേന ഷിന്‍ഡേ വിഭാഗം എം.എല്‍.എ. ചന്ദ്രകാന്ത് പാട്ടീലിന്റെ അനുയായികളാണെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

കേന്ദ്രമന്ത്രി രക്ഷ നിഖില്‍ ഖദ്‌സെയുടെ മകളെ ചില യുവാക്കള്‍ ശല്യംചെയ്‌തെന്ന പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി അദ്ദേഹം. കേന്ദ്ര യുവജനകാര്യവകുപ്പ് സഹമന്ത്രിയും ബി.ജെ.പി. നേതാവുമായ രക്ഷ നിഖില്‍ ഖദ്‌സെയാണ് ജല്‍ഗാവിലെ മുക്തായിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കിയത്.

മഹാശിവരാത്രിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച ശാന്ത് മുക്തായ് യാത്രയ്ക്കിടെ തന്റെ മകളെയും മറ്റുപെണ്‍കുട്ടികളെയും ചില യുവാക്കള്‍ ശല്യംചെയ്‌തെന്നായിരുന്നു മന്ത്രിയുടെ പരാതി. ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുയായികള്‍ക്കും ഒപ്പം പൊലീസ് സ്‌റ്റേഷനില്‍ നേരിട്ടെത്തിയാണ് മന്ത്രി പരാതി സമര്‍പ്പിച്ചത്. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തില്‍ പ്രതികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉറപ്പുനല്‍കി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ചില പ്രതികള്‍ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയപ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അവര്‍ ചെയ്തത് തരംതാണ പ്രവൃത്തിയാണ്. ഇത്തരം ഉപദ്രവം ഒരിക്കലും പൊറുക്കാനാകില്ല. പ്രതികള്‍ക്കെതിരെയെല്ലാം ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പൊലീസും അറിയിച്ചു. അനികേത് ഖൂയി എന്നയാളും ഇയാളുടെ ആറ് സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടികളെ യാത്രയ്ക്കിടെ ശല്യംചെയ്തത്. പ്രതികളില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ട മറ്റ് ആറുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

കേസില്‍ പ്രതികളായ യുവാക്കള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്നാണ് വിവരം. ഇവരില്‍ ചിലര്‍ ശിവസേന ഷിന്‍ഡേ വിഭാഗം എം.എല്‍.എ. ചന്ദ്രകാന്ത് പാട്ടീലിന്റെ അനുയായികളാണെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ, സംഭവത്തിന് പിന്നാലെ സംസ്ഥാനത്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ ചോദ്യം ചെയ്ത് എന്‍.സി.പി. ശരദ് പവാര്‍ വിഭാഗം രംഗത്തെത്തി. മഹാരാഷ്ട്രയില്‍ ഒരു കേന്ദ്രമന്ത്രിയുടെ മകള്‍ക്കുനേരേ പോലും അതിക്രമം നടക്കുന്നു. ഇങ്ങനെയാണെങ്കില്‍ സംസ്ഥാനത്തെ സാധാരണക്കാരായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എങ്ങനെ നീതി ലഭിക്കുമെന്നും എന്‍.സി.പി. നേതാവ് രോഹിണി ഖാദ്‌സെ ചോദിച്ചു.

Continue Reading

india

‘പൊതുജനങ്ങള്‍ സര്‍ക്കാരിനോട് ഇരന്നുവാങ്ങാന്‍ ശീലിച്ചിരിക്കുന്നു’; ജനങ്ങളുടെ ആവശ്യങ്ങള്‍ യാചനയാക്കി ബിജെപി മന്ത്രി

മന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.

Published

on

പൊതുജനങ്ങള്‍ തങ്ങളുടെ ആവശ്യങ്ങളുന്നയിച്ച് പരാതികളും നിവേദനങ്ങളും നല്‍കുന്നതിനെ യാചനയോട് ഉപമിച്ച് ബിജെപി നേതാവും മധ്യപ്രദേശ് ഗ്രാമവികസന മന്ത്രിയുമായ പ്രഹ്ലാദ് പട്ടേല്‍. രാജ്ഗഡ് ജില്ലയില്‍ നടന്ന പ്രതിമ അനാച്ഛാദന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്താവന.

ഈ യാചകരുടെ സൈന്യത്തിന് ശക്തമായ ഒരു സമൂഹത്തെ സൃഷ്ടിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. നേരത്തെ കേന്ദ്ര മന്ത്രിയായിരുന്നു പ്രഹ്ലാദ് പട്ടേല്‍.

ജനങ്ങള്‍ സര്‍ക്കാരിനോട് ഇരക്കുന്നത് ഒരു ശീലമാക്കിയിരിക്കുകയാണ്. നേതാക്കള്‍ എത്തുമ്പോള്‍ തന്നെ ഒരു കൊട്ട നിറയെ നിവേദനങ്ങളുമായി ആളുകള്‍ വരികയാണ്. വേദിയില്‍വെച്ച് കഴുത്തില്‍ മാല അണിയിക്കുന്നതിനൊപ്പം കയ്യില്‍ ഒരു നിവേദനവും കൂടി നല്‍കുന്നതാണ് രീതി. ഇതൊരു നല്ല കീഴ്‌വഴക്കമല്ല. എല്ലാം ചോദിച്ചു വാങ്ങുന്നതിന് പകരം ദാനശീലം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. ഇത് നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പട്ടേല്‍ പറഞ്ഞു.

എല്ലാം സൗജന്യമായി ലഭിക്കുന്നത് സമൂഹത്തെ ദുര്‍ബലമാക്കും. ഇത്തരം യാചകസംഘം സമൂഹത്തെ ശക്തിപ്പെടുത്തുകയല്ല മറിച്ച് കൂടുതല്‍ ദുര്‍ബലമാക്കുകയാണ് ചെയ്യുന്നത്. സൗജന്യങ്ങളില്‍ ആകൃഷ്ടരാകുന്നത് ധീരരായ വനിതകള്‍ക്ക് ഭൂഷണമല്ല. ഒരു രക്തസാക്ഷി ആരോടെങ്കിലും യാചിച്ചതായി നിങ്ങള്‍ കേട്ടിട്ടുണ്ടോ? രക്തസാക്ഷികള്‍ ആദരിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ ആദര്‍ശം അനുസരിച്ച് മറ്റുള്ളവര്‍ ജീവിക്കുമ്പോഴാണെന്നും പട്ടേല്‍ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മന്ത്രി സംസ്ഥാനത്തെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ജീതു പട്‌വാരി പറഞ്ഞു.

പൊതുജനങ്ങളെ യാചകരെന്ന് വിളിക്കുന്ന നിലയിലേക്ക് ബിജെപിയുടെ അഹങ്കാരം വളര്‍ന്നിരിക്കുന്നു. കഷ്ടപ്പെടുന്ന ജനങ്ങളെ പരിഹസിക്കുകയും വ്യാജവാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിക്കുകയുമാണ്. ഇത് ജനങ്ങള്‍ ഓര്‍മപ്പെടുത്തിയാല്‍ ഒരു നാണവുമില്ലാതെ അവരെ ഭിക്ഷക്കാര്‍ എന്നുവിളിച്ച് അപമാനിക്കുകയാണെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

Continue Reading

india

ഉത്തരാഖണ്ഡ് ഹിമപാതം: മരിച്ചവരുടെ എണ്ണം ആറായി, ഇനി കണ്ടെത്താനുള്ളത് രണ്ട് പേരെ

കരസേന, ഐടിബിപി, വ്യോമസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവയുമായി സഹകരിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Published

on

ഉത്തരാഖണ്ഡ് ഹിമപാതത്തിൽ കുടുങ്ങിയതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം ആറ് ആയി. ഇന്ന് നടത്തിയ രക്ഷാദൗത്യത്തിലാണ് ഒരു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മന പോസ്റ്റിലേക്ക് എത്തിക്കുകയാണ്. ഇനി രണ്ട് പേരെ കണ്ടെത്താനുണ്ടെന്ന് ലെഫ്റ്റനൻ്റ് കേണൽ മനീഷ് ശ്രീവാസ്തവ PRO (ഡിഫൻസ്) ഡെറാഡൂൺ അറിയിച്ചു.

കരസേന, ഐടിബിപി, വ്യോമസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവയുമായി സഹകരിച്ച് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിലെ ബദ്രിനാഥിന് അപ്പുറത്തുള്ള മാന ഗ്രാമത്തിലെ ഹിമപാതത്തിൽ തൊഴിലാളികൾ കുടുങ്ങിയത്. ആകെ 55 പേരായിരുന്നു അപകടത്തിൽ കുടുങ്ങിയത്. ആകെ 55 പേരായിരുന്നു അപകടത്തിൽ കുടുങ്ങിയത്. ബാക്കിയുള്ളവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ വ്യോമമാർഗം ജോഷിമഠ് സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

രക്ഷാദൗത്യത്തിനായി ഹെലികോപ്ടറുകൾ വിന്യസിച്ചിട്ടുണ്ടെന്നും, മഞ്ഞുവീഴ്ച തടസം സൃഷ്ടിക്കുന്നുണ്ടെന്നും സ്ഥലം സന്ദർശിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അഞ്ചോളം ബ്ലോക്കുകളിൽ മഞ്ഞുവീഴ്ച കാരണം വൈദ്യുതിയോ ഇൻ്റർനെറ്റ് സേവനങ്ങളോ ലഭ്യമല്ല. എത്രയും പെട്ടന്ന് തന്നെ സൗകര്യങ്ങൾ പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കും. 200ഓളം പേരെ ദൗത്യത്തിനായി വിന്യസിച്ചിട്ടുണ്ടെന്നും പുഷ്കർ സിങ് ദാമി പ്രതികരിച്ചിരുന്നു.

കഴിഞ്ഞ ദിവസം ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ ക്യാമ്പിലെ തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനിടെയാണ് അപകടമുണ്ടായത്. ബദ്രിനാഥിന് അപ്പുറത്തുള്ള മാന എന്ന ഗ്രാമത്തിലാണ് ഹിമപാതമുണ്ടായത്. റോഡ് നിര്‍മാണത്തിന് എത്തിയ തൊഴിലാളികളാണ് കുടുങ്ങിയത്. ഹിമപാതത്തെ തുടര്‍ന്ന് റോഡ് ഗതാഗതവും തടസപ്പെട്ടിരുന്നു.

നേരത്തെ ഫെബ്രുവരി 28ന് ഹിമപാതമുണ്ടായേക്കുമെന്ന് ലാഹോൾ, സ്പിതി പൊലീസ് മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിനോദ സഞ്ചാരികളോടും പ്രദേശവാസികളോടും ജാഗ്രത പാലിക്കണമെന്നും നോട്ടീസിൽ സൂചിപ്പിച്ചിരുന്നു. പ്രദേശത്ത് കനത്ത മഴയും മലവെള്ളപ്പാച്ചിലും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

Continue Reading

Trending