Connect with us

News

യു.എസ്സില്‍ 64 യാത്രികരുമായി വന്ന വിമാനം ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് നദിയില്‍ തകര്‍ന്നുവീണു

. പൊട്ടൊമാക് നദിയിലാണ് വിമാനം തകര്‍ന്നുവീണത്.

Published

on

വാഷിങ്ടണ്‍ ഡി.സിയിലെ റൊണാള്‍ഡ് റീഗന്‍ വിമാനത്താവളത്തിന് സമീപം 64 യാത്രികരുമായി വന്ന വിമാനം സൈനിക ഹെലികോപ്ടറുമായി കൂട്ടിയിടിച്ച് നദിയില്‍ തകര്‍ന്നുവീണു. പൊട്ടൊമാക് നദിയിലാണ് വിമാനം തകര്‍ന്നുവീണത്. പ്രാദേശിക സമയം രാത്രി ഒമ്പത് മണിയോടെയാണ് (ഇന്ത്യന്‍ സമയം രാവിലെ 7.30) അപകടമുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുന്നു.

60 യാത്രക്കാരും നാല് ജീവനക്കാരുമുണ്ടായിരുന്ന വിമാനമാണ് ലാന്‍ഡിങ്ങിനു മുമ്പായി അപകടത്തില്‍പെട്ടത്. യു.എസ് ആര്‍മിയുടെ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറാണ് വിമാനത്തില്‍ ഇടിച്ചതെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം യാത്രക്കാര്‍ക്ക് ജീവാപായം സംഭവിച്ചോയെന്ന വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കന്‍സാസിലെ വിചിറ്റയില്‍ നിന്ന് പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്‍രെ പി.എസ്.എ വിമാനമാണ് അപകടത്തില്‍പെട്ട് തകര്‍ന്നത്. അതേസമയം ഹെലികോപ്ടറില്‍ മൂന്ന് സൈനികരാണുണ്ടായിരുന്നതെന്ന് സൈന്യം അറിയിച്ചു.

പോടോമാക് നദി തീരത്ത് വിവിധ ഏജന്‍സികളുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരളത്തില്‍ 5000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു; ഐടി ഫിനാന്‍സ് രംഗത്ത് വലിയ അവസരങ്ങളുമായി ഗ്ലോബല്‍ സിറ്റി

15,000 തൊഴിലവസരങ്ങള്‍, പെരിന്തല്‍മണ്ണ, കാസര്‍ഗോഡ്, തൃശൂര്‍, തിരൂര്‍, കണ്ണൂര്‍
എന്നിവിടങ്ങളില്‍ ലുലു മാളുകള്‍

Published

on

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ആഗോള നിക്ഷേപ സംഗമത്തില്‍ 5000 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്. ഐടി, റീട്ടെയില്‍, ഫിനാന്‍സ് മേഖലയില്‍ അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ മികച്ച നിക്ഷേപം നടത്തും. മാളുകളും, ഹൈപ്പര്‍മാര്‍ക്കറ്റ്, കണ്‍വെന്‍ഷന്‍ സെന്ററുകളും ഉള്‍പ്പടെ കേരളത്തില്‍ നിക്ഷേപം നടത്തിയിട്ടുള്ള ലുലു കൂടുതല്‍ മേഖലകളില്‍ നിക്ഷേപം നടത്തും.

കളമശ്ശേരിയില്‍ ലുലുവിന്റെ ഭഷ്യ സംസ്‌കരണ യൂണിറ്റ് ഈ വര്‍ഷം ആരംഭിക്കും. കൂടാതെ ഐ ടി ടവറുകള്‍ മൂന്ന് മാസത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. ഐ.ടി, ഫിനാന്‍സ് എന്നിവയിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ ഗ്ലോബല്‍ സിറ്റിയുടെ ഭാഗമായി നടക്കും.

പെരിന്തല്‍മണ്ണ, കാസര്‍ഗോഡ്, തൃശൂര്‍, തിരൂര്‍, കണ്ണൂര്‍ ഉള്‍പ്പടെ ലുലുവിന്റെ ചെറുമാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളുമെത്തും. കളമശ്ശേരിയില്‍ ആരംഭിക്കുന്ന ഭക്ഷ്യ സംസ്‌കരണ യൂണിറ്റ് വഴി കൊച്ചിയില്‍ നിന്നുള്ള ഫുഡ് എക്‌സ്‌പോര്‍ട്ടിന് വേഗതയേറും. പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ കോള്‍ഡ് സ്റ്റോറേജുകള്‍ ഉള്‍പ്പടെയുള്ള ഭക്ഷ്യസംസ്‌കരണ യൂണിറ്റ് വലിയ തൊഴിലവസരം സൃഷ്ടിക്കുന്നതാണ്. പുതിയ പദ്ധതികള്‍ വഴി 15,000 തൊഴില്‍ അവസരങ്ങള്‍ ഒരുങ്ങുമെന്നും നാടിന്റെ സമഗ്രവികസനത്തിന് കരുത്തേകുമെന്നും ലുലു ഗ്രൂപ്പ് ഇന്റര്‍ നാഷണല്‍ എക്യൂട്ടീവ് ഡയറക്ടര്‍ എം.എ അഷറഫലി വ്യക്തമാക്കി.

ഇതു സംബന്ധിച്ച ധാരണാപത്രത്തില്‍ വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തില്‍ ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എം.എ അഷറഫലി ഒപ്പുവച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആന്റ് ഡയറക്ടര്‍ എം.എ നിഷാദ്, ഡയറക്ടര്‍ ഫഹാസ് അഷറഫ്, ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഒ.ഒ രജിത്ത് രാധാകൃഷ്ണന്‍, റീജണല്‍ ഡയറക്ടര്‍ സാദിഖ് ഖാസിം തുടങ്ങിയവര്‍ പങ്കെടുത്തു

സംസ്ഥാന സര്‍ക്കാരിന്റെ ആഗോള നിക്ഷേപ സം?ഗമത്തില്‍ ലൂലു ഗ്രൂപ്പ് നിക്ഷേപ പദ്ധതികളുടെ ധാരണപത്രം എം.എ അഷറഫലി മന്ത്രി പി രാജീവിന്കൈമാറുന്നു

Continue Reading

gulf

യുഎഇയുടെ കമ്മ്യൂണിറ്റി വര്‍ഷത്തിന് ആദരവ്: കണ്ണൂര്‍ ബീച്ച് റണ്ണില്‍ പങ്കെടുക്കാന്‍ യുഎഇ സാമ്പത്തിക മന്ത്രി പയ്യാമ്പലത്തേക്ക്

ഇയര്‍ ഓഫ് കമ്മ്യൂണിറ്റി റണ്‍ എന്ന പ്രത്യേക വിഭാഗത്തില്‍ പങ്കെടുക്കാന്‍ മന്ത്രി എത്തുന്നത് കണ്ണൂര്‍ റണ്ണിന്റെ മെന്റര്‍ ഡോ. ഷംഷീര്‍ വയലിലിന്റെ ക്ഷണം സ്വീകരിച്ച്

Published

on

അബുദാബി: ഇന്ത്യ-യുഎഇ ബന്ധത്തിലെ ഊഷ്മളമായ അദ്ധ്യായത്തിനു സാക്ഷിയാകാന്‍ യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി കണ്ണൂര്‍ പയ്യാമ്പലം ബീച്ചിലെത്തുന്നു. ഞായറാഴ്ച നടക്കുന്ന കണ്ണൂര്‍ ബീച്ച് റണ്ണാണ് രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദം വിളിച്ചോതുന്ന കായിക വേദിയായി മാറുന്നത്.

കണ്ണൂര്‍ ബീച്ച് റണ്ണിന്റെ മെന്ററും പ്രമുഖ ആരോഗ്യ സംരംഭകനുമായ ഡോ. ഷംഷീര്‍ വയലിലിന്റെ ക്ഷണം സ്വീകരിച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി പങ്കെടുക്കും. ഇതോടെ, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഡോ. ഷംഷീറുമായി ചേര്‍ന്ന് നടത്തുന്ന കണ്ണൂര്‍ ബീച്ച് റണ്ണിന് അന്താരാഷ്ട്ര തലത്തില്‍ പുതിയ മാനം കൈവരികയാണ്.

ഐക്യവും ശാക്തീകരണവുമുള്ള ഒരു സമൂഹത്തെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ യുഎഇ ഈ വര്‍ഷം ആചരിക്കുന്ന ഇയര്‍ ഓഫ് കമ്മ്യൂണിറ്റിക്ക് ആദരവ് അര്‍പ്പിച്ചുള്ള പ്രത്യേക വിഭാഗത്തിലാണ് യുഎഇ മന്ത്രി പങ്കെടുക്കുക. ഡോ. ഷംഷീര്‍ വയലില്‍, കണ്ണൂര്‍ ബീച്ച് റണ്‍ സംഘാടകര്‍ എന്നിവരും വിവിധ മേഖലകളില്‍ നിന്നുള്ള കായിക പ്രേമികളും ഈ വിഭാഗത്തില്‍ മന്ത്രിക്കൊപ്പം അണിനിരക്കും. കമ്മ്യൂണിറ്റി സേവനം, സന്നദ്ധസേവനം എന്നീ ആശയങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ഇയര്‍ ഓഫ് കമ്മ്യൂണിറ്റി റണ്‍ എന്ന പ്രത്യേക വിഭാഗമെന്ന് സംഘാടകര്‍ അറിയിച്ചു.

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിനായി കേരളത്തിലുള്ള യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മാരി കണ്ണൂര്‍ റണ്ണിനെയും കേരളത്തിലെ ഇത്തരം കമ്മ്യൂണിറ്റി കായിക കൂട്ടായ്മകളെയും പറ്റി ഡോ. ഷംഷീറില്‍നിന്ന് അറിഞ്ഞതിനെ തുടര്‍ന്നാണ് പയ്യാമ്പലത്തേക്കെത്താന്‍ മന്ത്രി തയ്യാറായത്. ഇന്ത്യയുമായുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം ശക്തമാക്കുന്നതോടൊപ്പം സാമൂഹിക സംരംഭങ്ങളിലുമുള്ള യുഎഇയുടെ പ്രതിബദ്ധതയാണ് മന്ത്രിയുടെ പങ്കാളിത്തത്തിലൂടെ വ്യക്തമാകുന്നത്.

രാവിലെ 7 മണിക്കാണ് ഇയര്‍ ഓഫ് കമ്യൂണിറ്റി വിഭാഗത്തിലെ ഓട്ടം ആരംഭിക്കുക. വര്‍ദ്ധിച്ച ആവേശത്തോടെ ഈ വര്‍ഷം നടക്കുന്ന കണ്ണൂര്‍ ബീച്ച് റണ്ണില്‍ ഹാഫ് മാരത്തോണ്‍ അടക്കമുള്ള മറ്റു വിഭാഗങ്ങളുമുണ്ട്. ആഗോളതലത്തില്‍ ശ്രദ്ധേയരായ ആറ് എത്യോപ്യന്‍ റണ്ണര്‍മാരും
ഡോ. ഷംഷീറിന്റെ ക്ഷണപ്രകാരം ബീച്ച് റണ്ണില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയിട്ടുണ്ട്.

Continue Reading

News

മോചനത്തിന് മുമ്പ് ഹമാസ് പോരാളികളുടെ നെറ്റിയില്‍ ചുംബിച്ച് ഇസ്രാഈലി തടവുകാരന്‍

വിട്ടയച്ച ബന്ദികള്‍ക്ക് പകരമായി 602 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈല്‍ മോചിപ്പിക്കും

Published

on

മോചനത്തിന് മുമ്പ് ഹമാസ് പോരാളികളുടെ നെറ്റിയില്‍ ചുംബിച്ച് ഇസ്രാഈലി തടവുകാരന്‍. ഇന്ന് കൈമാറിയ മൂന്ന് ബന്ദികളില്‍ ഒരാളാണ് ഹമാസ് പോരാളികളുടെ നെറ്റിയില്‍ ചുംബിച്ചത്. വളരെ സന്തോഷവാന്‍മാരായാണ് സെന്‍ട്രല്‍ ഗസ്സയിലെ അല്‍-നുസൈറത്ത് ക്യാമ്പിലെ വേദിയില്‍ ബന്ദികളെത്തിയത്.

അഞ്ച് ബന്ദികളെയാണ് ഹമാസ് ഇന്ന് മോചിപ്പിച്ചത്. കോഹന്‍, വെങ്കര്‍ട്ട്, ഷെം ടോവ് എന്ന മൂന്ന് ബന്ദികളെ റെഡ്ക്രോസ് തങ്ങള്‍ക്ക് കൈമാറിയതായി ഇസ്രാഈല്‍ സൈന്യം സ്ഥിരീകരിച്ചു. ഇവരെ ഉടന്‍ ഇസ്രാഈലിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തുമെന്ന് സൈന്യം അറിയിച്ചു. വിട്ടയച്ച ബന്ദികള്‍ക്ക് പകരമായി 602 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈല്‍ മോചിപ്പിക്കും.

ഫലസ്തീന്‍ തടവുകാരെ പൂര്‍ണമായും വിട്ടയക്കുക, സ്ഥിരമായ വെടിനിര്‍ത്തല്‍, ഫലസ്തീന്‍ മണ്ണില്‍ നിന്നുള്ള പൂര്‍ണമായ പിന്‍മാറ്റം തുടങ്ങിയ നിബന്ധനകള്‍ പാലിക്കാന്‍ തയ്യാറായാല്‍ മുഴുവന്‍ ബന്ദികളെയും ഒറ്റഘട്ടമായി മോചിപ്പിക്കാന്‍ തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കി.

Continue Reading

Trending