Connect with us

kerala

നെല്ലിന്റെ സംഭരണ വില നൽകാതെ സർക്കാർ ;കർഷകദിനം കണ്ണിർദിനമായി ആചരിക്കാനൊരുങ്ങി പാലക്കാട്ടെ കർഷക കൂട്ടായ്മ

ജില്ലയിലെ 80% വരുന്ന കർഷകർക്ക് സംഭരണ വില നൽകാതെ സർക്കാർ നിരന്തരം കർഷകരെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുകയാണെന്ന് കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.എ.വേണുഗോപാൽ, എം.സി. മുരളിധരൻ, പി.ആർ.കരുണാകരൻ, ഐ.സി.ബോസ്, സി.രാമചന്ദ്രൻ എന്നിവർ പാലക്കാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.

Published

on

നെല്ല് സംഭരിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും കർഷകർക്ക് സംഭരണ വില നൽകാത്തതിൽ പ്രതിഷേധിച്ച് കർഷകദിനം കണ്ണിർദിനമായി ആചരിക്കാനൊരുങ്ങി പാലക്കാട്ടെ കർഷക കൂട്ടായ്മ.കുഴൽമന്ദം ബ്ലോക്കിന്റെ കീഴിലുള്ള കുഴൽമന്ദം, കുത്തനൂർ, മാത്തൂർ, കോട്ടായി, പെരിങ്ങോട്ടുകുറിശ്ശി, കണ്ണാടി, തേങ്കുറിശ്ശി എന്നീ കൃഷിഭവൻ പരിധിയിൽ വരുന്ന 230 ഓളം വരുന്ന പാടശേഖരസമിതികൾ ചേർന്ന് രൂപീകരിച്ച “കുഴൽമന്ദം ബ്ലോക്ക് പാടശേഖരസമിതി കോ- ഓർഡിനേഷൻ കമ്മിറ്റി”യുടെ നേതൃത്വത്തിലാണ് കർഷകദിനം കണ്ണീർ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നത് .

അന്ന് രാവിലെ 10 മണിക്ക് കുഴൽമന്ദം ജംഗ്ഷനിൽ നിന്ന് കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിൽ (കുളവൻമുക്കിൽ) പ്രവർത്തിക്കുന്ന കുഴൽമന്ദം കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ ഓഫീസിലേക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെൽകർഷകർ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.സമരം നെൽകതിർ അവാർഡ് ജേതാവ് ശ്രീ. കെ.എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.ജില്ലയിലെ 80% വരുന്ന കർഷകർക്ക് സംഭരണ വില നൽകാതെ സർക്കാർ നിരന്തരം കർഷകരെ പറഞ്ഞു പറ്റിച്ചു കൊണ്ടിരിക്കുകയാണെന്ന് കർഷക കൂട്ടായ്മ ഭാരവാഹികളായ കെ.എ.വേണുഗോപാൽ, എം.സി. മുരളിധരൻ, പി.ആർ.കരുണാകരൻ, ഐ.സി.ബോസ്, സി.രാമചന്ദ്രൻ എന്നിവർ പാലക്കാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

സഊദിയില്‍ വാഹനാപകടം; മലയാളി യുവതിയും കുഞ്ഞും മരിച്ചു

ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം

Published

on

ദമ്മാം: സഊദി അറേബ്യ യിലെ കിഴക്കന്‍ മേഖലയില്‍ ദമ്മാമിനടുത്ത അൽ അഹ്സയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി. സുഹൈലിന്റെ ഭാര്യ സഫയും അവരുടെ കുഞ്ഞുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തിട്ടുണ്ട്. ദമ്മാമിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനായി മദീനയില്‍ നിന്ന് പുറപ്പെട്ടതായിരുന്നു കുടുംബം.

Continue Reading

kerala

‘മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ’: വി.ഡി.സതീശൻ

Published

on

മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മയെന്നും വാത്സല്യം നിറയുന്ന ചിരിയും ശബ്ദവുമെല്ലാം സിനിമയില്‍ മാത്രമല്ല, മലയാളികളുടെ മനസിലും കവിയൂര്‍ പൊന്നമ്മയ്ക്ക് അമ്മ പരിവേഷം നല്‍കിയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

‘‘പ്രേം നസീറും സത്യനും മധുവും ഉള്‍പ്പെടെയുള്ള ആദ്യകാല താരങ്ങളുടെ അമ്മയായി സ്‌ക്രീനിലെത്തിയ കവിയൂര്‍ പൊന്നമ്മ വ്യത്യസ്ത കഥാപാത്രങ്ങളായി പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പവും സിനിമയില്‍ നിറഞ്ഞു നിന്നു. ആറര പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ ഓരോ കഥാപാത്രങ്ങളെയും വ്യത്യസ്തമാക്കുന്ന അഭിനയ ശൈലിയായിരുന്നു കവിയൂര്‍ പൊന്നമ്മയുടേത്. അമ്മ എന്നാല്‍ കവിയൂര്‍ പൊന്നമ്മ എന്ന നിലയിലേക്ക് പ്രേക്ഷകരെ പോലും ചിന്തിപ്പിച്ച അതുല്യ കലാകാരിയായിരുന്നു അവര്‍. കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍’’– വി.ഡി.സതീശൻ അറിയിച്ചു.

Continue Reading

kerala

തൃശൂരിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത‍്യം: ഒരാൾക്ക് പരുക്ക്

ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല

Published

on

തൃശൂർ മുളങ്കുന്നത്തുകാവിൽ കെട്ടിട നിർമ്മാണത്തിനിടെ മൺകൂന ഇടിഞ്ഞ് വീണ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി നജീബുൾ റഹിമാൻ ഖാൻ (29) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പശ്ചിമ ബംഗാൾ സ്വദേശി എസ്.കെ.ബാനു (36) നെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞാണ് അപകടം ഉണ്ടായത്. അടാട്ട് ആമ്പലംകാവിൽ വീടുപണി നടക്കുന്നതിനിടെ തൊഴിലാളികളുടെ മേൽ മൺകൂന ഇടിഞ്ഞു വീഴുകയായിരുന്നു. ഇരുവരെയും ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നജീബുൾ റഹിമാന്‍റെ ജീവൻ രക്ഷിക്കാനായില്ല. പഞ്ചായത്തംഗം അജിത കൃഷ്ണന്‍റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. പേരാമംഗലം പൊലീസ് ഉടനെ സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

Continue Reading

Trending