Connect with us

kerala

ഈ വിശ്വാസം എന്നെന്നും കാത്തുസൂക്ഷിക്കും: പി.കെ.കുഞ്ഞാലിക്കുട്ടി

പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയത്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രതീക്ഷയായ പാർട്ടിക്ക് രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിരം എന്നത് വലിയൊരു സ്വപ്നമായിരുന്നു. ചെന്നൈയിൽ പ്ലാറ്റിനം ജൂബിലീ കോൺഫറൻസിൽ തീരുമാനമെടുത്തത് മുതൽ ആ സ്വപ്നത്തിലേക്കുള്ള യാത്രയിലായിരുന്നു.

Published

on

പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയതെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിര നിർമാണത്തിനുള്ള ധനശേഖരണം ലക്ഷ്യത്തിലെത്തിയ സന്തോഷം പങ്കുവച്ചുള്ള കുറിപ്പിലാണ് അദ്ദേഹം ഇങ്ങിനെ പറഞ്ഞത്. സംരഭത്തിന് പിന്തുണയേകിയവർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി

കുറിപ്പിന്റെ പൂർണ്ണ രൂപം :

പ്രാസ്ഥാനിക ജീവിതത്തിൽ ഏറെ അഭിമാനവും, സന്തോഷവും ഉണ്ടായ ദിവസങ്ങളാണ് കടന്ന് പോയത്. രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ പ്രതീക്ഷയായ പാർട്ടിക്ക് രാജ്യ തലസ്ഥാനത്ത് ഒരു ആസ്ഥാന മന്ദിരം എന്നത് വലിയൊരു സ്വപ്നമായിരുന്നു. ചെന്നൈയിൽ പ്ലാറ്റിനം ജൂബിലീ കോൺഫറൻസിൽ തീരുമാനമെടുത്തത് മുതൽ ആ സ്വപ്നത്തിലേക്കുള്ള യാത്രയിലായിരുന്നു.

സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങളുടെ നേതൃമഹിമ തന്നെയായിരുന്നു ഈ ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള ഏറ്റവും വലിയ ആത്മ വിശ്വാസം. ഒരു മാസക്കാലം നീണ്ടു നിന്ന ധനസമാഹരണ കാമ്പയിൻ ഉജ്ജ്വല വിജയമാക്കി ആ മഹത്തായ ലക്ഷ്യത്തിലേക്ക് നമ്മൾ നടന്നടുത്തിരിക്കുന്നു. പി.എം.എ സലാം അടക്കമുള്ള സംസ്ഥാന നേതൃത്വവും, യൂത്ത് ലീഗ് ദേശീയ, സംസ്ഥാന നേതാക്കളും, ജില്ലാ, മണ്ഡലം,പഞ്ചായത്ത്, വാർഡ് നേതാക്കളും മത്സര ബുദ്ധിയോടെ ഒറ്റക്കെട്ടായി ചേർന്ന് നിന്നപ്പോൾ അതൊരു ചരിത്രമായി.

ഹരിത രാഷ്ട്രീയത്തെ നെഞ്ചിലെ തുടിപ്പായി കൊണ്ട് നടക്കുന്ന സാധാരണ മുസ്ലിം ലീഗ് പ്രവർത്തകരെ,
നിങ്ങൾക് അവകാശപ്പെട്ടതാണ് ഈ ചരിത്ര രചനയുടെ മുഴുവൻ ബഹുമതികളും. ഒരു നിയോഗം പോലെ ഈ ദൗത്യത്തെ ഏറ്റെടുത്ത് നിങ്ങളൊഴുക്കിയ വിയർപ്പിന്റെയും, കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് ഈ വിജയം. ഓരോ പാർട്ടി പ്രവർത്തകനും ഈ ലക്ഷ്യത്തെ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് അവസാന നിമിഷവും ഒരു ടൈമറിലെന്ന പോലെ അക്കങ്ങൾ മാറി മറിഞ്ഞ പണക്കണക്ക്. നിസ്വാർത്ഥമായി ഈ പാർട്ടിയെ സ്നേഹിക്കുകയും, അതിന്റെ ഓരോ ഉയർച്ചകളിലും മനസ്സ് നിറഞ്ഞു സന്തോഷിക്കുകയും ചെയ്യുന്ന പച്ച മനുഷ്യരെ നിങ്ങൾക് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ..

പാർട്ടി പ്രവർത്തകർ കൈനീട്ടി ചെന്നപ്പോൾ മടിയേതുമില്ലാതെ തങ്ങളുടെ പണപ്പെട്ടി തുറന്ന് കൊടുത്ത പൊതുസമൂഹത്തെ ഈ സ്വപ്ന യാത്രയിൽ വിസ്മരിക്കാവുന്നതല്ല. മുസ്ലിം ലീഗ് പാർട്ടിയുടെ പ്രാധാന്യത്തെ കുറിച്ചുള്ള തികഞ്ഞ ബോധ്യവും, നാളിതുവരെ മുസ്ലിം ലീഗ് ഉയർത്തിപ്പിടിച്ച നിലപാടുകളോടുള്ള ഐക്യപ്പെടലും, അതുയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിലുള്ള വിശ്വാസവും തന്നെയാണ് നിങ്ങളെ ഞങ്ങളോട് ചേർന്ന് നിൽക്കാൻ പ്രേരിപ്പിച്ചതെന്നറിയാം. തുടർന്നങ്ങോട്ടും ആ മൂല്യങ്ങളൊക്കെ നിലനിർത്തി മുന്നോട്ട് പോകുമെന്ന് ഉറപ്പ് തരുന്നു. ഞങ്ങളുടെ സ്വപ്ന യാത്രയിൽ പിന്തുണച്ചതിന് ഹൃദയം നിറഞ്ഞ നന്ദി..

പ്രതാപങ്ങളുടെ ദില്ലിയിൽ നമ്മുടെ പാർട്ടിക്കും ഇനി സ്വന്തമായൊരു മേൽവിലാസമുണ്ടാകും. ഖാഇദേ മില്ലത്ത് സെന്ററിന്റെ മുകളിൽ ഇന്ദ്രപ്രസ്ഥത്തിന്റെ തെളിഞ്ഞ ആകാശത്ത് ഉയർന്ന് പറക്കുന്ന ഹരിത പതാക കണ്ട് അഭിമാനത്തോടെ നമുക്കും പുളകിതരാകാം. ന്യൂനപക്ഷ രാഷ്ട്രീയ മുന്നേറ്റം രാജ്യവ്യാപകമായി കൂടുതൽ ചടുലവും, സംഘടിതവുമാക്കാൻ ഖാഇദേ മില്ലത്ത് സെന്റർ വേദിയാകട്ടെ…
അണയാത്ത പ്രതീക്ഷകളോടെ, കൂടുതൽ ആത്മ വിശ്വാസത്തോടെ നമുക്ക് മുന്നോട്ട് കുതിക്കാം..

നന്ദി,
ചേർന്ന് നിന്നവർക്ക്, കൂടെ നടന്നവർക്ക്, പിന്തുണച്ചവർക്ക് ഹൃദയം നിറഞ്ഞ നന്ദി…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അമ്മ ശകാരിച്ചു; തിരുവനന്തപുരത്ത് നാലാം ക്ലാസുകാരി ജീവനൊടുക്കി

അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം ശാന്തിവിളയില്‍ നാലാം ക്ലാസുകാരി ജീവനൊടുക്കിയ നിലയില്‍. അമ്മ വഴക്ക് പറഞ്ഞതിന്റെ പേരിലാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തത്.

വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ഒമ്പത് വയസുകാരിയെ കണ്ടെത്തിയത്. രാവിലെ ഇളയ കുട്ടി നിലത്തു വീണതിനെ തുടര്‍ന്ന് അമ്മ പെണ്‍കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ പേരിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജപ്രചരണം; അധ്യാപികക്കെതിരെ കേസ്

കിളിമാനൂരില്‍ അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജപ്രജരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ്.

Published

on

തിരുവനന്തപുരം: കിളിമാനൂരില്‍ അധ്യാപകര്‍ തമ്മിലുള്ള ചേരിപ്പോരില്‍ വിദ്യാര്‍ത്ഥിനിക്കെതിരെ വ്യാജപ്രജരണം നടത്തിയ അധ്യാപികക്കെതിരെ പോക്സോ കേസ്. കിളിമാനൂര്‍ രാജാ രവിവര്‍മ്മ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിന്ദി അധ്യാപികക്കെതിരെയാണ് കേസെടുത്തത്.
സ്‌കൂളിലെ മറ്റൊരു അധ്യാപകന്‍ വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പ്രചരണത്തിലാണ് കേസെടുത്തിരിക്കുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ഗുരുതരമായി അപസ്മാരം പിടിപ്പെട്ട് നാല് മാസം സ്‌കൂളില്‍ നിന്നും മാറി നിന്നിരുന്നു. അധ്യാപകര്‍ തമ്മിലുള്ള പ്രശ്നങ്ങളുടെ പേരില്‍ കുട്ടിയെ ഇരയാക്കുകയായിരുന്നു. അപവാദ പ്രചാരണങ്ങള്‍ കാരണം വിദ്യാര്‍ത്ഥി പഠനം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി അടിയന്തര നടപടികക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പിന്നാലെയാണ് സ്‌കൂള്‍ മാനേജ്മെന്റ് പ്രിന്‍സിപ്പലിനോട് അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ അന്വേഷണത്തില്‍ നിര്‍ണായക കണ്ടെത്തെലുകളാണ് ലഭിച്ചത്. അധ്യാപിക വിദ്യാര്‍ത്ഥിനിയെ മറ്റൊരു അധ്യാപകന്‍ പീഡിപ്പിച്ചു എന്ന് വാക്കാല്‍ പറഞ്ഞു പരത്തി. സഹ പ്രവര്‍ത്തകരോട് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് പറഞ്ഞു. കൂടാതെ വ്യാജ പരാതി പോലീസില്‍ നല്‍ക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി പഠനം ഉപേക്ഷിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പേര് പറഞ്ഞുള്ള വ്യാജ വാര്‍ത്ത അടങ്ങിയ യൂടൂബ് ലിങ്ക് അധ്യാപകരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പങ്ക് വെക്കുകയും ചെയ്തതിന്റെ തെളിവുകളുണ്ട്. ഇതിനു പിന്നാലെ അധ്യാപികയെ സസ്പെന്‍ന്റ് ചെയ്തെന്ന് സ്‌കൂള്‍ മാനേജ്മെന്റ അറിയിച്ചു. സംഭവത്തില്‍ CWC അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

film

സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു

സാന്ദ്രാ തോമസിനെതിരെ വധഭീഷണി നടത്തിയ സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്‍ അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

Published

on

സാന്ദ്രാ തോമസിനെതിരെ വധഭീഷണി നടത്തിയ സംഭവത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയന്‍ അംഗത്വത്തില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.

നിര്‍മ്മാതാവിന് വധഭീഷണി യഥാര്‍ത്ഥത്തില്‍ ഉണ്ടായതാണെന്ന് വ്യക്തമാണെന്ന് ഫെഫ്ക പറഞ്ഞു. അതേസമയം മദ്യലഹരിയിലാണ് റെനി ഗ്രൂപ്പിലിട്ടതെന്നും ഇയാള്‍ നേതൃത്വത്തിലുള്ള പലരെയും വിളിച്ച് അധിക്ഷേപിക്കാറുണ്ടെന്നും ഫെഫ്കയുടെ പ്രസ്താവനയില്‍ പറയുന്നു. അതേസമയം അന്വേഷണത്തില്‍ ഇയാള്‍ സ്വഭാവ വൈകല്യത്തിന് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്ന് ഫെഫ്ക പറഞ്ഞു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്ന ഭീഷണി ശബ്ദസന്ദേശം എത്തിയത്. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും സന്ദേശത്തില്‍ പറയുന്നു. റെന്നി ജോസഫിന് പുറമെ മുകേഷ് തൃപ്പൂണിത്തുറയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു.

Continue Reading

Trending