Connect with us

kerala

ഫിറോസിന്റെ അറസ്റ്റ് ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢപദ്ധതി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലും അക്രമവും ജപ്തിയും നിരപരാധികളുടെനേര്‍ക്കുള്ള റവന്യൂ നടപടികളും മറച്ചുവെക്കാനാണ ്‌സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് പക്ഷേ യൂത്ത് ലീഗിനെ പോലുള്ള പ്രസ്ഥാനത്തെ കിട്ടില്ലെന്ന് ഇനി സര്‍ക്കാരും സി.പി.എമ്മും അറിയാനിരിക്കുന്നേയുള്ളൂ.

Published

on

ഓണ്‍ലൈന്‍ പ്രതിനിധി

മുസ്‌ലിംയൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്ത സംസ്ഥാനപൊലീസിന്റെനടപടി ജനശ്രദ്ധ തിരിക്കാനുള്ള അടവ്. കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി മുസ്‌ലിം വീടുകളില്‍കയറി ജപ്തി നടപടികള്‍ സ്വീകരിച്ച സര്‍ക്കാരിനെതിരെ ജനരോഷമുയര്‍ന്നിരുന്നു. അതിനെതിരെ മുസ്‌ലിം ലീഗും മറ്റു ം കടുത്ത പ്രതിഷേധമാണുയര്‍ത്തിയത്. സമ്‌സത പോലുള്ള സംഘടനകളും ഇതിനെതിരെ രംഗത്തുവന്നു. നിരപരാധികളുടെയും മുസ്‌ലിം ലീഗും സമസ്തയും മുജാഹിദും അടക്കമുള്ള പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളിലാണ് റവന്യൂ ഉദ്യോഗസ്ഥര്‍യാതൊരു കാരണവുമില്ലാതെ നോട്ടീസുമായി എത്തിയത്. ഇതില്‍ നിന്ന് തടിയൂരാനായാണ് ഇന്നലെ നിയമസഭ ചേര്‍ന്ന ദിവസം തന്നെ സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ച് മുസ്‌ലിം യൂത്ത് ലീഗിന് നേര്‍ക്ക് നടപടിയുമായി മുന്നോട്ടുവന്നത്. സര്‍ക്കാരിന്റെ റവന്യൂവകുപ്പിന്റെ ജനവിരുദ്ധ നടപടിയെ പൊലീസിനെ ഉപയോഗിച്ച് മറയക്കാനുളള പാഴ് ശ്രമമാണ് സര്‍ക്കാര്‍ ഇന്നലെ നടത്തിയത്.ഇതിന് പിന്നില്‍സി.പി.എം സംസ്ഥാന നേതൃത്വത്തിന്റെദുഷ്ടലാക്കാണെന്നറിയാന്‍ വലിയപ്രയാസമില്ല.
ഫിറോസിനെതിരായ നടപടിക്ക് കാരണമായി പറയുന്നത് കഴിഞ്ഞ ജനുവരി 18ന് സെക്രട്ടറിയേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയറാലിയാണ്. അതിനെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ശ്രമിച്ചത്. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പൊലീസിന്റെ നരനായാട്ട്.

ഇതില്‍ ചില നേതാക്കള്‍ക്കടക്കംപരിക്കേറ്റിരുന്നു. നിയമസഭാ പ്രതിപക്ഷ ഉപനേതാവ് പി.കെകുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പൊലീസ്‌നടപടി.പൊലീസ് ഗ്രനേഡ് എറിഞ്ഞും കണ്ണീര്‍വാതകംപൊഴിച്ചും പ്രവര്‍ത്തകര്‍ക്കെതിരെ നരനായാട്ട് നടത്തുകയായിരുന്നു.
സര്‍ക്കാരിനെതിരായ ജനരോഷം പ്രകടിപ്പിക്കാന്‍ജനം നേരിട്ട് വന്നിട്ടല്ല പ്രതിഷേധിക്കുന്നത്. ജനകീയ സംഘടനകളാണ് അതിന് നേതൃത്വം നല്‍കുന്നത്. അതേ യൂത്ത് ലീഗ് ചെയ്തിട്ടുള്ളൂ.മുന്‍കാലത്ത് സി.പി.എമ്മിന്റെ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സംസ്ഥാനത്ത് നടത്തിയവ്യാപകമായഅക്രമവും പൊതുമുതല്‍ നശിപ്പിക്കലും എത്ര വ്യാപകമായിരുന്നുവെന്ന് അറിയാത്തവരുണ്ടാവില്ല. ഇതിന് പകരം പ്രതിപക്ഷത്തിന്റെ ന്യായമായ പ്രതിഷേധാവകാശത്തിന് നേര്‍ക്കാണ് സി.പി.എം മുന്നണി സര്‍ക്കാര്‍ പൊലീസിനെ ദുരുപയോഗിച്ചിരിക്കുന്നത്.
ഇതുകൊണ്ട്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലും അക്രമവും ജപ്തിയും നിരപരാധികളുടെനേര്‍ക്കുള്ള റവന്യൂ നടപടികളും മറച്ചുവെക്കാനാണ ്‌സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് പക്ഷേ യൂത്ത് ലീഗിനെ പോലുള്ള പ്രസ്ഥാനത്തെ കിട്ടില്ലെന്ന് ഇനി സര്‍ക്കാരും സി.പി.എമ്മും അറിയാനിരിക്കുന്നേയുള്ളൂ.

 

 

kerala

റാപ്പര്‍ വേടനെതിരെ പരാതി നല്‍കിയ സംഭവം; ‘പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി’, മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി നേതൃത്വം

റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം.

Published

on

പാലക്കാട്: റാപ്പര്‍ വേടനെതിരെ എന്‍ഐഎക്ക് പരാതി നല്‍കിയതില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറിനെ അതൃപ്തി അറിയിച്ച് ബിജെപി സംസ്ഥാന നേതൃത്വം. പാര്‍ട്ടിയെ അറിയിക്കാതെ പരാതി നല്‍കിയതിലാണ് അതൃപ്തി. പരാതി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി. എന്ത് അടിസ്ഥാനത്തിലാണ് എന്‍ഐഎക്ക് പരാതി നല്‍കിയത് എന്ന് വ്യക്തമാക്കണമെന്നും ഇനി ഈ വിഷയത്തില്‍ പരസ്യ പ്രതികരണം നടത്തരുതെന്നും മിനിക്ക് നിര്‍ദേശം നല്‍കി.

പാട്ടിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ചാണ് മിനി വേടനെതിരെ എന്‍ഐക്കും ആഭ്യന്തരവകുപ്പിനും പരാതി നല്‍കിയത്. വേടന്റെ ‘വോയ്സ് ഓഫ് വോയ്സ് ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന വരികളുണ്ട് എന്നാണ് ആരോപണം. പൊതു വ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതി വിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതി അധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി.

Continue Reading

kerala

സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ വിടവാങ്ങി

ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു.

Published

on

സയ്യിദ് അബ്ദുറഹ്‌മാന്‍ ബാഫഖി തങ്ങളുടെ മകന്‍ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ (75) വിടവാങ്ങി. ബാഫഖി തങ്ങള്‍ മെമ്മോറിയല്‍ ട്രസ്റ്റ് ചെയര്‍മാനും ജിദ്ദ കെഎംസിസി പ്രഥമ പ്രസിഡണ്ടുമായിരുന്നു. ദീര്‍ഘകാലം ജിദ്ദ കെഎംസിസി ഉപദേശകസമിതി ചെയര്‍മാനുമായിരുന്നു. കോഴിക്കോട് നടക്കാവിലെ ജില്ലാ പള്ളി കമ്മിറ്റിയുടെ ട്രഷററായും പ്രവര്‍ത്തിച്ചു.

ഭാര്യ: ശരീഫ നഫീസ ബീവി (കാരക്കാട്). മക്കള്‍ : സയ്യിദ് സമീര്‍ ബാഫഖി (സൗദി), ശരീഫ ശബീല ബീവി, ശരീഫ സഫീറ ബീവി, പരേതയായ ശരീഫ ഖദീജ ബീവിയാണ് ഉമ്മ. മരുമക്കള്‍: സയ്യിദ് ഇസ്മാഈല്‍ ബാഫഖി (മലേഷ്യ), സയ്യിദ് നൗഫല്‍ ജിഫ്രി തങ്ങള്‍, ശരീഫ അഫ്ലഹ ബീവി. സഹോദരങ്ങള്‍: സയ്യിദ് ഹുസ്സൈന്‍ ബാഫഖി, സയ്യിദ് അബ്ദുള്ള ബാഫഖി, സയ്യിദ് ഇബ്രാഹിം ബാഫഖി, സയ്യിദ് ഹംസ ബാഫഖി, സയ്യിദ് അലി ബാഫഖി, സയ്യിദ് ഹസ്സന്‍ ബാഫഖി, സയ്യിദ് അഹമ്മദ് ബാഫഖി, ശെരീഫ മറിയം ബീവി, ശെരീഫ നഫീസ ബീവി.

മയ്യിത്ത് നമസ്‌കാരം ഇന്ന് രാവിലെ 8 .30 കൊയിലാണ്ടി വലിയകത്ത് പള്ളിയില്‍. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍, ഡോ.എംകെ മുനീര്‍ എംഎല്‍എ തുടങ്ങിയവര്‍ അനുശോചിച്ചു.

Continue Reading

kerala

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു, ജാഗ്രതാ നിര്‍ദ്ദേശം

ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്.

Published

on

ഇടുക്കി കല്ലാര്‍കുട്ടി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ തുറക്കാനുള്ള നീക്കമുണ്ടായത്. നിയന്ത്രിത അളവില്‍ ഷട്ടറുകള്‍ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്.

മുതിരപ്പുഴയാറിന്റേയും പെരിയാറിന്റേയും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമന്നു നിര്‍ദ്ദേശമുണ്ട്. ഇടുക്കിയിലെ അപകട സാധ്യതയുള്ള പ്രദേശങ്ങളിലെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാനും കലക്ടര്‍ ഉത്തരവിട്ടു.

ഇടുക്കിയില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ജല വിനോദങ്ങള്‍, ട്രക്കിങ്, സഹസിക വിനോദ സഞ്ചാര പരിപാടികള്‍ എന്നിവയ്ക്കും നിരോധനമുണ്ട്.

Continue Reading

Trending