Connect with us

More

കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ മാധ്യമങ്ങളില്‍നിന്ന് ഒളിച്ചോടുന്നു: രമേശ് ചെന്നിത്തല

Published

on

കേന്ദ്ര കേരള സര്‍ക്കാറുകള്‍ മാധ്യമങ്ങളില്‍ നിന്നും ഒളിച്ചോടുകയാണെന്നും ജനാധിപത്യ സര്‍ക്കാറുകള്‍ക്ക് ഭൂഷണമല്ല ഈ നിലപാടുകളെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 54-മത് സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനങ്ങള്‍ ജനങ്ങള്‍ക്ക് അറിയാന്‍ ആഗ്രഹമുണ്ട്.

സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ മാത്രമല്ല ജനങ്ങള്‍ക്ക് അറിയേണ്ടത്. തീരുമാനങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്ക് തോന്നുന്നത് മാത്രം ജനങ്ങള്‍ അറിഞ്ഞാല്‍മതിയെന്ന നിലപാട് ജനാധിപത്യമല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന് മാധ്യമങ്ങളെ കാണാന്‍ ഭയമാണ്. പ്രധാനമന്ത്രിക്ക് അങ്ങനെ ഒരു പതിവില്ല.

സര്‍ക്കാറിനേയും ഫാസിസ്റ്റുകളേയും എതിര്‍ക്കുന്ന മാധ്യമ സ്ഥാപനങ്ങളേയും പ്രവര്‍ത്തകരേയും ശത്രുക്കളായി കണ്ട് അവര്‍ക്കെതിരെ തിരിയാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ക്ക് എവിടേയും കയറി ചെല്ലാനും വാര്‍ത്തകള്‍ ശേഖരിക്കാനും അവകാശമുണ്ട്. കടക്കൂപുറത്തെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകരെ ആട്ടിയിറക്കാന്‍ മുഖ്യമന്ത്രിക്ക് ഒരവകാശവുമില്ല. കോടതി വളപ്പുകളില്‍ മാധ്യമ പ്രവര്‍ത്തകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇച്ഛാശക്തി കാണിക്കണം.

പ്രതിപക്ഷം സര്‍ക്കാറിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ രാജ്യത്തെ അത് പിറകോട്ടടിപ്പിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പുതുതായി സ്ഥാനം ഏറ്റെടുത്ത യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ അബ്ദുറബ്ബ് എം.എല്‍.എ, എ.പി അനില്‍കുമാര്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ്, യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി നാരായണന്‍, പിഎംഗഫൂര്‍, സുരേഷ് എടപ്പാള്‍ പ്രസംഗിച്ചു.

സമ്മേളനം വന്‍വിജയമായതില്‍ ചാരിതാര്‍ത്ഥ്യം: പി.കെ കുഞ്ഞാലിക്കുട്ടി എം.പി

മലപ്പുറത്ത് നടന്ന 54-മത് പത്രപ്രവര്‍ത്തക യൂണിയന്‍ ദ്വിദിന സംസ്ഥാന സമ്മേളനം വന്‍വിജയമായതില്‍ സന്തോഷിക്കുന്നതായി സംഘാടക സമിതി ചെയര്‍മാന്‍കൂടിയായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പറഞ്ഞു. ആതിഥ്യ മര്യാദകൊണ്ടും സംഘാടന മികവ് കൊണ്ടും മലപ്പുറത്തെ പത്രപ്രവര്‍ത്തകര്‍ തങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്ക് മികച്ച സമ്മേളനമാണ് ഒരുക്കിയത്. സമ്മേളനത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു. അഭിഭാഷകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളേയും കൂട്ടിയോജിപ്പിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പത്രപ്രവര്‍ത്തകയൂണിയന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു. സമ്മേളനത്തിന്റെ തുടക്കം മുതല്‍ കുഞ്ഞാലിക്കുട്ടി മലപ്പുറത്തെ ഗൗരി ലങ്കേഷ് നഗറിലെത്തിയിരുന്നു. സമ്മേളനം വിജയിപ്പിക്കാന്‍ കുഞ്ഞാലിക്കുട്ടി എം.പി നടത്തിയ ഇടപെടലുകളെ സംഘാടക സമിതി അഭിനന്ദിച്ചു.

 
മാധ്യമ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം: കമാല്‍ വരദൂര്‍

മാധ്യമ മേഖലയില്‍ ഇന്ന് നേരിടുന്ന തൊഴില്‍ അരക്ഷിതാവസ്ഥക്ക് പരിഹാരമുണ്ടാക്കാന്‍ എല്ലാവരുടെയും കൂട്ടായ യത്‌നം വേണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ ആവശ്യപ്പെട്ടു. മലപ്പുറത്ത് നടന്ന 54-മത് സംസ്ഥാന സമ്മേളനത്തില്‍ സംഘടനയുടെ അധ്യക്ഷ പദവി ഏറ്റെടുത്ത് സംസാരിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റങ്ങളും അതിക്രമങ്ങളും വര്‍ധിച്ചിട്ടുണ്ട്. ഗൗരിലങ്കേഷ് വധം രാജ്യത്തെ ഞെട്ടിച്ച ഒന്നാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഭരണകൂടം ഉറപ്പാക്കണം. ജനാധിപത്യത്തിന്റെ കാവലാളുകളായ മാധ്യമ പ്രവര്‍ത്തകര്‍ ജീവന്‍ പണയപ്പെടുത്തിയാണ് ഇന്ന് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വസ്തുതകള്‍ പുറത്തുകൊണ്ടുവരുമ്പോള്‍ ആക്രമിച്ച് തളര്‍ത്തുക എന്ന ശൈലി അപകടകരമാണ്. ഇത് അനുവദിക്കില്ല. രാജ്യത്ത് നൂറുകണക്കിനു അക്രമങ്ങളാണ് അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതില്‍ മാധ്യമമേഖലയുടെ പങ്ക് വലുതാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് ജോലി സംരക്ഷണം ഉറപ്പ് വരുത്താന്‍ ആവശ്യമായ നിയമ നിര്‍മാണം സര്‍ക്കാര്‍ നടത്തണം. മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാറിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റേതുള്‍പെടെ കൂട്ടായ ശ്രമം വേണമെന്നും അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മാധ്യമ പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും കമാല്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍

Published

on

ന്യുഡല്‍ഹി: ദേശീയ സുരക്ഷ ആശങ്കകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പാക്കിസ്താനുമായി പങ്കിടുന്ന നാല് സംസ്ഥാനങ്ങളില്‍ കേന്ദ്ര സിവില്‍ ഡിഫന്‍സ് നാളെ മോക് ഡ്രില്‍ സംഘടിപ്പിക്കും. ജമ്മു കശ്മീര്‍, പഞ്ചാബ്,രാജസ്ഥാന്‍, ഗുജറാത്ത്, എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം സിവില്‍ ഡിഫന്‍സ് മോക് ഡ്രില്ലുകള്‍ നടത്തും.

ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ പാകിസ്താന്‍ ഭീകര്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ ഇന്ത്യ മെയ് 7ന് പാകിസ്താനിലെ ഒമ്പത് ഭീകരതാവളങ്ങള്‍ ആക്രമിച്ചു. ഇതിനു പിന്നാലെയാണ് പാകിസ്താനുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍ നടക്കുന്നത്.

പഹല്‍ഗാം ഭികരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നേരത്തേ മോക് ഡ്രില്‍ നടന്നിരുന്നു. പെട്ടന്നൊരു ആക്രമണമുണ്ടായാല്‍ ജനങ്ങള്‍ വേഗത്തിലും എകോപിതമായും പ്രാപ്തമാക്കുക എന്നതാണ് മോക് ഡ്രില്ലിന്റെ പ്രധാന ലക്ഷ്യം. അതേസമയം ഓപ്പറേഷന്‍ സിന്ദൂറിലുടെ ഭീകരതക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപ്പാട് ലോകത്തിനു മുമ്പില്‍ വ്യക്തമാക്കാന്‍ ഏഴ് പ്രതിനിധി സംഘങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തി വരുകയാണ്.

Continue Reading

kerala

‘അൻവർ യു‍ഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ

Published

on

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പി.വി.അൻവർ തള്ളിപ്പറഞ്ഞത് അം​ഗീകരിക്കാൻ കഴിയില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ. യുഡിഎഫിന്റെ നയങ്ങളോട് അൻവർ യോജിക്കണം.അൻവര്‍ എൽഡിഎഫിനെതിരെ, സർക്കാരിന്റെ നയങ്ങൾക്കെതിരെ ആക്ഷേപമുയർത്തിക്കൊണ്ടാണ് എൽഡിഎഫ് വിട്ടതും എംഎൽഎ സ്ഥാനം രാജിവെച്ചതും. ആ നയങ്ങൾ ജനങ്ങളുടെ മുന്നിൽ ജനകീയ കോടതിയിൽ ചോദ്യം ചെയ്ത് എൽഡിഎഫ് സർക്കാരിന് ഒരു തിരിച്ചടി നൽകണമെങ്കിൽ ആർക്കാണ് സാധിക്കുക? കേരള രാഷ്ട്രീയത്തിൽ അത് വളരെ സുവ്യക്തമാണ്. എൽഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കണ്ടു. ഇപ്പോൾ നിലമ്പൂരും കാണാൻ പോകുകയാണ്.

സ്ഥാനാർത്ഥിയെ കോൺഗ്രസ് നേതൃത്വമാണ് പ്രഖ്യാപിച്ചത്. കേരളത്തിലെ കോൺഗ്രസിന്റെ ഇലക്ഷൻ കമ്മിറ്റി, നേരിട്ട് യോഗം ചേരാൻ സാധിച്ചില്ല, ഞാനും പ്രതിപക്ഷനേതാവും മുൻ കെപിസിസി പ്രസിഡന്റ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തി ഒറ്റപ്പേരിൽ എത്തി. അത് എഐസിസി പരിശോധിച്ച് പരിഗണിച്ച് അത് പ്രഖ്യാപിച്ചാൽ പിന്നെ യുഡിഎഫിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ഒരാളും പാർട്ടിയും അതിനോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ‍ഞങ്ങളെങ്ങനെ അംഗീകരിക്കും? ആ ചോദ്യത്തിന് അൻവർ കൃത്യമായും വ്യക്തമായും ഉത്തരം പറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.

Continue Reading

india

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വർമക്കെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കും

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പീച്ച് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഇംപീച്ച്മെന്റ് പ്രമേയം കൊണ്ടുവരാനാണ് നീക്കം. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇമ്പ്പീച് ചെയ്യാന്‍ സുപ്രിംകോടതി മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന രാഷ്ട്രപതി ക്കും പ്രധാനമന്ത്രിക്കും ശുപാര്‍ശ ചെയ്തിരുന്നു.

ജൂലൈ പകുതിയോടെ ആരംഭിക്കുന്ന പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ജഡ്ജിക്കെതിരായ ഇംപീച്ച്‌മെന്റ് പ്രമേയം പരിഗണിക്കുന്നുണ്ടെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര സമിതിയുടെ അന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് ജസ്റ്റിസ് വർമ്മയോട് രാജിവെക്കാൻ സുപ്രീംകോടതി ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്.

ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തി എന്ന ആരോപണം ശരിവെക്കുന്നതാണ് സുപ്രിംകോടതി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട്. ജസ്റ്റിസ് വര്‍മ്മയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അത് നിരസിച്ച പശ്ചാത്തലത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും ഇംപീച്ച്‌മെന്റ് ശുപാര്‍ശയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ചിരുന്നു.മുന്‍ ചീഫ് ജസ്റ്റിസിന്റെ ശുപാര്‍ശ രാഷ്ട്രപതി രാജ്യസഭാ ചെയര്‍മാനും ലോക്‌സഭാ സ്പീക്കര്‍ക്കും കൈമാറി.

Continue Reading

Trending