More
രാജ്യത്തെ മതേതരത്വത്തിന്റെ ട്രാക്കിലെത്തിക്കും: കുഞ്ഞാലിക്കുട്ടി

കടയനല്ലൂര്‍ (തിരുനെല്‍വേലി): രാജ്യത്തെ വീണ്ടും മതേതരത്വത്തിന്റെ ട്രാക്കിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് മുസ്‌ലിംലീഗും സമാനചിന്താഗതിക്കാരുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മുസ്‌ലിംലീഗ് തിരുനെല്‍വേലി ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു തുടങ്ങി. സാധാരണക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും പ്രയോജനമില്ലാത്ത ഭരണത്തിന് ഇനി അധികകാലം പിടിച്ചുനില്‍ക്കാനാവില്ല. പാര്‍ലമെന്റില്‍ ബി.ജെ.പിയുടെ എണ്ണത്തെ പ്രതിപക്ഷം വണ്ണം കൊണ്ടുനേരിടുമെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാത്തിനെയും നശിപ്പിക്കുകയും വികലമാക്കുകയും ചെയ്യുന്നതാണ് ബി.ജെ.പിയുടെ ഫാസിസം. ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ അവര്‍ ഇല്ലാതാക്കുന്നു. നമുക്ക് ഫാസിസത്തെ ചെറുക്കേണ്ടതുണ്ട്. ഇവിടെ മുസ്‌ലിംകളും ഹൈന്ദവ സഹോദരന്മാരുമുണ്ട്. വിവിധ ജാതിമതസ്ഥരുണ്ട്, സംസ്‌കാരങ്ങളുണ്ട്, ഭാഷകളുണ്ട്. ഇതെല്ലാം ഭാരതത്തിന് അഭിമാനമാണ്. എന്നാല്‍ ഇന്ത്യയെ അപ്പാടെ മാറ്റാനുള്ള നീക്കത്തിലാണ് ബി.ജെ.പിയും സഖ്യകക്ഷികളും. അവര്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഫാസിസം ഒരു മതേതര സമൂഹത്തിന് നിരക്കുന്നതല്ല.
യു.പി.എ സര്‍ക്കാര്‍ ഇന്ത്യ ഭരിച്ചപ്പോള്‍ എല്ലാവരെയും ഉള്‍ക്കൊണ്ടാണ് മുന്നോട്ടുപോയത്. ഇപ്പോള്‍ അതല്ല സ്ഥിതി. രാജ്യത്ത് ബി.ജെ.പി പെട്ടെന്ന് മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. എന്നാല്‍ ഏതെല്ലാം മാര്‍ഗങ്ങളിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാലും നമുക്ക് ഉറപ്പിച്ചു പറയാനാകും ഈ രാജ്യത്തിന്റെ വേര്, ശക്തി മതേതരത്വമാണെന്ന്. അതുകൊണ്ടുതന്നെ ഫാസിസത്തിന്റെ കടന്നുകയറ്റത്തെ ചെറുക്കാന്‍ കഴിയും. രാജ്യത്ത് മാറ്റേണ്ടതായി പലതുമുണ്ട്. എന്നാല്‍ അതൊന്നും ബി.ജെ.പി സര്‍ക്കാര്‍ കാണുന്നില്ല. മുത്തലാഖ് ബില്‍ കൊണ്ടുവന്നു. മുത്തലാഖ് അല്ല അത്യാവശ്യമായി മാറേണ്ടത്. മുത്തലാഖ് ബില്ലിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പ് ആണെന്ന് വ്യക്തമായതോടെയാണ് താന്‍ ഉള്‍പെടെയുള്ള എം.പിമാര്‍ ബില്ലിനെ എതിര്‍ത്തത്.
ബി.ജെ.പിയുടെ ഗ്രാഫ് കാര്യമായി താഴുകയാണ്. ഗുജറാത്തില്‍ അതിന്റെ തുടക്കം കണ്ടു. പഴയതുപോലെ ബി.ജെ.പിക്ക് അത്ര ശുഭകരമല്ല കാര്യങ്ങള്‍. മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. ബി.ജെ.പിയെ ജനം തിരിച്ചറിഞ്ഞു തുടങ്ങി. ഇന്ധനവില വര്‍ധന കാരണം ജനം കഷ്ടത്തിലാണ്. നാടിന് പുരോഗതിയില്ല. ദേശീയ തലത്തില്‍ മതേതര കക്ഷികളുടെ ഐക്യം അനിവാര്യമായ കാലഘട്ടമാണിത്. എന്നാല്‍ ഇത്തരമൊരു കൂട്ടായ്മയുമായി മുന്നോട്ടുവരുമ്പോള്‍ അതിനെ തകര്‍ക്കുന്ന നിലപാടാണ് സി.പി.എമ്മും ഇടതുപക്ഷവും സ്വീകരിക്കുന്നത്. ഖാഇദേമില്ലത്ത് ഇസ്മഈല്‍ സാഹിബിന്റെ മണ്ണില്‍ മുസ്‌ലിം ലീഗ് കരുത്താര്‍ജ്ജിച്ചു വരികയാണ്. തമിഴ്‌നാട് നിയമസഭയില്‍ വരും വര്‍ഷങ്ങളില്‍ മുസ്‌ലിംലീഗിന് കൂടുതല്‍ പ്രതിനിധികള്‍ ഉണ്ടാകും. ഖാഇദേമില്ലത്തും അദ്ദേഹത്തിന്റെ അനുയായികളും മുന്നോട്ടുവെക്കുന്ന രാഷ്ട്രീയം വികസനത്തിന്റെയും പുരോഗതിയുടെയും രാഷ്ട്രനിര്‍മാണത്തിന്റേതുമാണ്. കേരളത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കിവരികയാണ്. തമിഴ്‌നാട്ടിലും രാജ്യത്തൊട്ടാകെയും പാര്‍ട്ടി ശക്തമായ നിലപാടുകള്‍ സ്വീകരിച്ചാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘വോയ്‌സ് എഗയിന്‍സ്റ്റ് കമ്യൂണല്‍ ആന്‍ഡ് ഫാസിസം’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് തമിഴ്‌നാട് മുസ്‌ലിം ലീഗ് കമ്മിറ്റി സമ്മേളനങ്ങള്‍ സംഘടിപ്പിച്ചുവരുന്നത്. ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. കടയനല്ലൂര്‍ എം.എല്‍.എ കെ.എ.എം അബൂബക്കര്‍, മുന്‍ എം.പി അബ്ദുറഹിമാന്‍, ഡോ.എ.യൂനുസ് കുഞ്ഞ് പ്രസംഗിച്ചു.
kerala
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
kerala
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
kerala
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.
നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്‌ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
-
india2 days ago
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി