Connect with us

kerala

ആദ്യം സകാത്ത്, പിന്നെ റമസാന്‍ കിറ്റ്, ഇപ്പോള്‍ ഖുര്‍ആന്‍; സിപിഎം വൈകാരിക മുതലെടുപ്പ് നടത്തുന്നു- പികെ കുഞ്ഞാലിക്കുട്ടി

ബിജെപിക്ക് പല അജണ്ടകളുണ്ട്. അതില്‍ ഞങ്ങള്‍ വീഴില്ല. സിപിഎമ്മാണ് ഇതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നത്. ഡല്‍ഹി കലാപത്തില്‍ സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തതിനെ ഞങ്ങള്‍ അംഗീകരിച്ചോ?

Published

on

മലപ്പുറം: ജലീല്‍ വിഷയത്തില്‍ സിപിഎം വൈകാരിക മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയാണ് എന്ന് പികെ കുഞ്ഞാലിക്കുട്ടി എംപി. ഇപ്പോഴത്തെ വിഷയം വേറെയാണ് എന്നും അതിനു കൃത്യമായി മറുപടി നല്‍കുകയാണ് വേണ്ടത് എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിക്ക് മുതലെടുക്കാന്‍ അവസരം ഒരുക്കി നല്‍കുന്നത് സിപിഎമ്മാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

‘വിശ്വാസികളുടെ മനസ്സു വേദനിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. ഓരോ മതവിശ്വാസികളുടെയും വിശുദ്ധഗ്രന്ഥങ്ങള്‍ കൊണ്ടുനടക്കാനും വായിക്കാനും പ്രചരിപ്പിക്കാനും ഒക്കെ സ്വാതന്ത്ര്യമുണ്ട്. അതിപ്പോഴത്തെ സര്‍ക്കാര്‍ കൊടുത്ത സൗജന്യമൊന്നുമല്ല. ഇവിടുന്ന് വിശുദ്ധ ഗ്രന്ഥം പ്രിന്റു ചെയ്ത് മക്കയിലേക്ക് കൊണ്ടു പോകാറുണ്ട്. മക്കയില്‍ നിന്ന് ഹാജിമാര്‍ ഇങ്ങോട്ടും കൊണ്ടുവരാറുണ്ട്. ഇതൊക്കെ എത്രയോ കാലമായിട്ട് ഈനാട്ടിലുള്ള കാര്യങ്ങളാണ്’ – അദ്ദേഹം പറഞ്ഞു.

‘ അത് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തില്‍ പെട്ടതാണ്. ഈ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി ഇതൊന്നും വിവാദമാക്കേണ്ടതില്ല. ഇതിനു മുമ്പ് സകാത്ത്, കുറച്ചു കഴിഞ്ഞപ്പോള്‍ റമദാന്‍ കിറ്റ്, ഇപ്പോ ഖുര്‍ആന്‍ തന്നെ. ഇത് വേറെയാണ് വിഷയം. ഇതിന് കൃത്യമായി മറുപടി പറയുകയാണ് വേണ്ടത്. അധികാരത്തില്‍ നിന്ന് മാറി നിന്ന് അന്വേഷണം നേരിടണം’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപിക്ക് പല അജണ്ടകളുണ്ട്. അതില്‍ ഞങ്ങള്‍ വീഴില്ല. സിപിഎമ്മാണ് ഇതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നത്. ഡല്‍ഹി കലാപത്തില്‍ സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തതിനെ ഞങ്ങള്‍ അംഗീകരിച്ചോ? – അദ്ദേഹം ചോദിച്ചു.

kerala

സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്

ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Published

on

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീര്‍ഘദൂര-ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കണമെന്നും വിദ്യാര്‍ഥികളുടെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. നിസാര കാരണങ്ങള്‍ പറഞ്ഞ് ഭീമമായ തുക പിഴ ചുമത്തുന്ന ഗതാഗത വകുപ്പിന്റെയും പൊലീസിന്റെയും നടപടി അവസാനിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെടുന്നു. കെ.സ്.ആര്‍.ടി സി തൊഴിലാളി യൂണിയന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഗതാഗത വകുപ്പില്‍ നിന്ന് ബസുകളുടെ പെര്‍മിറ്റുകള്‍ പുതുക്കി ലഭിക്കുന്നില്ല.

14 വര്‍ഷം മുമ്പ് നിശ്ചയിച്ച ടിക്കറ്റ് നിരക്കാണ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇപ്പോഴും ഈടാക്കുന്നത്. ആയതിനാല്‍ വിദ്യാര്‍ത്ഥികളുടെ മിനിമം ടിക്കറ്റ് നിരക്ക് അഞ്ചു രൂപയാക്കാനുമാണ് ആവശ്യം.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പൊതു ഗതാഗതത്തെ തകര്‍ക്കുന്ന നടപടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നതിനാലാണ് സര്‍വീസ് നിര്‍ത്തി വെച്ചു കൊണ്ടുള്ള സമരത്തിന് ഫെഡറേഷന്‍ നിര്‍ബന്ധിതമായത്.

മൂന്നോ നാലോ ദിവസങ്ങള്‍ക്കുള്ളില്‍ മറ്റു ബസുടമ സംഘടനകളുമായും തൊഴിലാളി സംഘടനകളുമായും കൂടിയാലോചന നടത്തി സമരത്തിന്റെ രീതിയും തീതിയും പ്രഖ്യാപിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്.

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്‌ലിന്‍ ദാസ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് പ്രതി ജാമ്യാപേക്ഷ നല്‍കിയത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിലാണ്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയ്‌ലിന്‍ ദാസ് അതിക്രൂരമായി മര്‍ദിച്ചത്. അഭിഭാഷകയുടെ ഇടതു കവിളില്‍ രണ്ടു തവണ പ്രതി അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചു. മോപ്സ്റ്റിക് കൊണ്ടും മര്‍ദിച്ചതായി അഭിഭാഷക പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ ബെയ്‌ലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

നടന്നത് അസാധാരണ സംഭവമെന്നും യോഗം വിലയിരുത്തി. അതേസമയം, ഒളിവില്‍ പോയ ബെയ്‌ലിന്‍ ദാസിനെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

Continue Reading

kerala

നെടുമ്പാശ്ശേരിയില്‍ ഹോട്ടല്‍ ജീവനക്കാരന്റെ മരണം; രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

Published

on

കൊച്ചി നെടുമ്പാശ്ശേരിയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കൊലപാതക കേസില്‍ രണ്ടു ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. വിനയകുമാര്‍, മോഹന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിഐഎസ്എഫ് വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ എടുക്കും.

ഹോട്ടല്‍ ജീവനക്കാരനായ ഐവാന്‍ ജിജോയെ മനഃപൂര്‍വം വാഹനമിടിച്ചു കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും തമ്മില്‍ നേരത്തെ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നെത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

Continue Reading

Trending