Connect with us

Culture

ഭരണകൂടം മാറിയാലും പോലീസ് മനോഭാവത്തിൽ മാറ്റമില്ല; പി.കെ കുഞ്ഞാലിക്കുട്ടി എം.പി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്‌ കത്തയച്ചു

Published

on

കോഴിക്കോട്: രാജസ്ഥാനിൽ ഗോ സംരക്ഷകർ കൊലപ്പെടുത്തിയ പെഹ്‌ലു ഖാനെയും, രണ്ട് മക്കളെയും പ്രതിചേർത്ത് കൊണ്ട് പോലീസ് കേസെടുത്ത സഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി രാജസ്ഥാൻ മുഖ്യമന്ത്രി ഗെഹ്‌ലോട്ടിന്‌ കത്തയച്ചു. രാജ്യമാകെ ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിച്ച് കൊണ്ടിരിക്കുമ്പോൾ ഇരകൾക്കെതിരെ കേസെടുക്കാനല്ല അക്രമകാരികളെ പിടികൂടാനും, നിയമത്തിന് മുന്നിലെത്തിക്കാനുമാണ് ശ്രമിക്കേണ്ടത്. ഗവണ്‍മെന്റുകള്‍ മാറിയാലും ഉദ്യോഗസ്ഥ, പോലീസ് മേധാവികളുടെ മനോഭാവത്തിൽ മാറ്റമുണ്ടാകുന്നില്ല എന്നതിന്റെ തെളിവാണിത്. ഇതിന് മാറ്റം വരാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ ശക്തമായ ഇടപെടൽ വേണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അത്തരമൊരു തീരുമാനം രാജ്യത്തിന്റെ ബഹുസ്വരതയിലും , സഹവർതിത്വത്തിലും, നിയമ വ്യവസ്ഥയിലും വിശ്വസിക്കുന്നവർക്ക് ആത്മവിശ്വാസം നൽകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

1995 ൽ നിലവിൽ വന്ന രാജസ്ഥാനിലെ മൃഗങ്ങളെ കൊല്ലലും, താൽകാലിക കയറ്റുമതിയും തടയുന്ന നിയമത്തിന്റെ 5,8,9 സെക്ഷനുകൾ പ്രകാരമാണ് പെഹ്‌ലുഖാനും, രണ്ട് മക്കൾക്കും, മറ്റ് ചിലർക്കുമെതിരെ കോൺഗ്രസ് ഗവണ്‍മെന്റ്‌ അധികാരമേറ്റെടുത്ത ഉടനെ ഡിസംബർ 30 ന് ചാർജ് ഷീറ്റ് നൽകിയത്.

കത്തിന്റെ പൂർണ രൂപം:
ബഹുമാന്യനായ ശ്രീ അശോക് ഹെലോട്ട്ജി,
ദളിത് ,മുസ്ളീം സമുദായങ്ങൾക്കെതിരെ ഗോ സംരക്ഷണത്തിന്റെ പേരിൽ നടന്നുവരുന്ന കൊലപാതകങ്ങളും,അതിക്രമങ്ങളും രാജ്യത്തെമ്പാടുമുളള മതേതര സമൂഹത്തിനിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണല്ലോ. 2014ൽ ബി.ജെ.പി ഗവൺമെന്റ് അധികാരത്തിൽ വന്നതിനു ശേഷം ആരംഭിച്ച ഈ അക്രമങ്ങൾ ഇപ്പോഴും നിർബാദം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുളള ഒരു ക്രൂരമായ കൊലപാതകത്തിന്റെ ഇരയായിരുന്ന പെഹലു ഖാനും അദ്ദേഹത്തിന്റെ രണ്ടു മക്കളും മറ്റു ചിലർക്കുമെതിരെ പശുകടത്തലിന്റെ പേരിൽ കുറ്റപ്പത്രം സമർപ്പിക്കപ്പെട്ട വാർത്ത നാം ദേശീയ മാധ്യമങ്ങളിൽ വായിക്കുകയുണ്ടായി. 1995 ലെ രാജസ്ഥാൻ ബൊവിനി മൃഗ നിയമം (മൃഗങ്ങളെ കൊല്ലലും താത്ക്കാലിക കയറ്റുമതിയും) സെക്ഷൻ 5,8,9 പ്രകാരമാണ് കേസ് ചാർജ് ചെയ്തിട്ടുള്ളത്. കോൺഗ്രസ് ഗവൺമെന്റ് അധികാരത്തിലെത്തിയ ശേഷം 2018 ഡിസംബർ 30 നാണ് ചാർജ് ഷീറ്റ് ഫയൽ ചെയ്തിട്ടുളളത്.മുൻ കാലങ്ങളിൽ പെഹ് ലുഖാന്റെ രണ്ട് സഹായികൾക്കെതിരെ ബി ജെ പി ഗവൺമെന്റ് ഇതേ പോലുളള ചാർജ് ഷീറ്റ് ചുമത്തിയിരുന്നു. എന്നാൽ ഒരു ക്ഷീരകർഷകനെതിരെ ഇത്രയും ഗുരുതരമായ കുറ്റാരോപണം ഈ ഗവൺമെന്റിൽ നിന്ന് പ്രതീക്ഷിച്ചതല്ല. നിരപരാധികളെ ശിക്ഷിക്കുന്നതിന് പകരം കുറ്റവാളിയെ നിയമത്തിന് മുമ്പിൽ കൊണ്ടുവരാനാണ് ഗവൺമെന്റ് ശ്രദ്ധിക്കേണ്ടത്.

ഗവർമെണ്ടുകൾ മാറിയാലും ഉദ്യോഗസ്ഥ ,പോലീസ് മേധാവികളുടെ മനോഭാവത്തിൽ മാറ്റം വരുന്നില്ല എന്നതിന്റെ കൃത്യമായ സൂചനയാണ് ഈ സംഭവം. ഇരകൾക്ക് നീതി ലഭിക്കാനും, പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കാനും ആവശ്യമായ അടിയന്തിര ഇടപെടലുകൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുകയാണ്. ഈ വിഷയത്തിൽ താങ്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്ന അനുകൂലമായ ഇടപെടലുകൾ രാജ്യത്തിന്റെ ബഹുസ്വരതയിലും, സഹവർത്തിത്വത്തിലും, നിയമ വ്യവസ്‌ഥയിലും വിശ്വാസമർപ്പിക്കുന്ന എല്ലാവർക്കും അങ്ങേയറ്റത്തെ ആത്മവിശ്വാസം നൽകും.

നന്ദിപൂർവ്വം…

പി കെ കുഞ്ഞാലിക്കുട്ടി എം പി
ദേശീയ ജനറൽ സെക്രട്ടറി
ഇന്ത്യൻ യൂണിയൻ മുസ് ലിം ലീഗ്.

Film

‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ​ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Published

on

സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷനാണ് ഉണ്ണിമുകുന്ദനെന്ന് അദ്ദേഹത്തിന്റെ മുൻ മാനേജർ വിപിൻകുമാർ. മാർക്കോ സിനിമയ്ക്കു ശേഷം ഉണ്ണിമുകുന്ദന്റെ സിനിമകളൊന്നും വിജയിച്ചില്ലെന്നും ​ഗെറ്റ് സെറ്റ് ബേബി വൻപരാജയമായതോടെ ഉണ്ണി മുകുന്ദൻ നിരാശനായി മാറിയെന്നുമാണ് വിപിൻ പറയുന്നത്.
കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചെന്ന ആരോപണവുമായി വിപിൻ രം​ഗത്തെത്തിയത്. ശ്രീഗോകുലം മൂവീസുമായി ചേർന്ന് ഉണ്ണി മുകുന്ദൻ സംവിധാനം ചെയ്യാനിരുന്ന ഒരു ചിത്രത്തിൽ നിന്ന് അവർ പിന്മാറിയിരുന്നു. അത് അദ്ദേഹത്തിന് വലിയ ഷോക്കായെന്നും വിപിന്റെ പരാതിയിൽ പറയുന്നു. താനൊരു സിനിമാ പ്രവര്‍ത്തകനാണെന്നും പല സിനിമകള്‍ക്കുവേണ്ടിയും ജോലി ചെയ്തിട്ടുണ്ടെന്നും വിപിൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. നരിവേട്ടയെ പ്രശംസിച്ചതാണ് മർദനത്തിന് കാരണം. സിനിമാ സംഘടനകൾക്കും പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആറ് വർഷമായി ഞാൻ സിനിമാ താരം ഉണ്ണിമുകുന്ദന്റെ പ്രൊഫഷനൽ മാനേജരായി ജോലി ചെയ്‌ത് വരികയാണ്. കൂടാതെ കഴിഞ്ഞ പതിനെട്ട് വർഷമായി മറ്റ് പല താരങ്ങളുടേയും പിആർ വർക്കുകളും സിനിമാ പ്രമോഷൻ പ്രവർത്തനങ്ങളും ചെയ്തുവരികയാണ്. ഉണ്ണിമുകുന്ദന്റെ കൂടെ പ്രവർത്തിച്ച ഈ കാലയളവിലെല്ലാം എന്നെ അദ്ദേഹം മാനസികമായി പീഡിപിക്കുകയും തേജോ വധം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടെ മുൻകാലങ്ങളിൽ പ്രവർത്തിച്ച പലർക്കും ഇതേ അനുഭവങ്ങൾ ഉണ്ടായതിനെത്തുടർന്ന് പുറത്തു പോയിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ കരിയറിൽ വലിയ വിജയമായ ചിത്രമാണ് മാർക്കോ. എന്നാൽ അതിനുശേഷം വന്ന ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രം വൻ പരാജയമായി മാറി. അന്നുമുതൽ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണ്. ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുമായും നായികയുമായും അദ്ദേഹം അസ്വാരസ്യത്തിലാണ്. അദ്ദേഹത്തോടൊപ്പം നിൽക്കുന്ന ആളെന്ന രീതിയിൽ ഈ പ്രശ്നങ്ങൾ പ്രൊഫഷണലായി എന്നേയും ബാധിച്ചിട്ടുണ്ടെന്നാണ് വിപിൻ പരാതിയിൽ പറയുന്നത്.
Continue Reading

Film

മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

Published

on

മലയാള സിനിമയിലെ തന്നെ ചരിത്ര വിജയമായി മാറിയ ഫാമിലി ത്രില്ലർ ചിത്രം ‘തുടരും’  മെയ് 30 മുതൽ ജിയോ ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു. കെ.ആർ. സുനിൽ രചിച്ച ഈ ത്രില്ലർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് തരുൺ മൂർത്തിയാണ്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ഈ ഫാമിലി ത്രില്ലർ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മോഹൻലാൽ, ശോഭന, പ്രകാശ് വർമ്മ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, തോമസ് മാത്യു, മണിയൻപിള്ള രാജു, ഇർഷാദ്, സംഗീത് പ്രതാപ്, നന്ദു, അബിൻ ബിനോ, ആർഷ ചാന്ദിനി ബൈജു, ഷോബി തിലകൻ, ഭാരതിരാജ, ശ്രീജിത്ത് രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ബെൻസ് എന്നറിയപ്പെടുന്ന ടാക്സി ഡ്രൈവർ ഷൺമുഖം, കുടുംബത്തിന്റെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവനാണ്. തൻ്റെ ഏറ്റവും പ്രിയപ്പെട്ട അംബാസഡർ കാറുമായി ഒരു അസാധാരണ സംഭവത്തിൽ അദ്ദേഹം കുരുങ്ങുന്നു. ആ കുരുക്കിൽ നിന്ന് അദ്ദേഹം എങ്ങനെ രക്ഷപെടും എന്നതാണ് കഥയുടെ പ്രമേയം. ആവേശം നിറച്ച നിമിഷങ്ങളിലൂടെ, ‘തുടരും’ പ്രേക്ഷകരെ തുടക്കം മുതൽ അവസാനം വരെ മുൾമുനയിൽ ഇരുത്തുന്ന ഒരു ഗംഭീര ദൃശ്യാനുഭവമായി മാറുന്നു.
Continue Reading

GULF

ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു

2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

Published

on

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്

ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു

പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.

Continue Reading

Trending