Connect with us

kerala

‘സഖാക്കളെ കാലം മാറി, നിങ്ങളുടെ കോലം ആളുകൾ തിരിച്ചറിഞ്ഞു’; നജീബ് കാന്തപുരത്തിന്‌ പിന്തുണയുമായി പി.കെ. ഫിറോസ്

നീചമായ രീതിയില്‍ ബോഡി ഷെയ്മിങ് നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡി.വൈ.എഫ്.ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്.

Published

on

പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരത്തിനെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. മന്ത്രിമാരും ഭരണകക്ഷി എം.എല്‍.എമാരും നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടും അവര്‍ക്കോ അവരുടെ ഇന്റലിജന്‍സിനോ പൊലീസിനോ മനസിലാക്കാന്‍ കഴിയാത്ത ഒരു തട്ടിപ്പ് മനസിലാക്കാന്‍ നജീബിന് ത്രികാലജ്ഞാനമൊന്നുമില്ലെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.

നീചമായ രീതിയില്‍ ബോഡി ഷെയ്മിങ് നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡി.വൈ.എഫ്.ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്. സഖാക്കളെ കാലം മാറിയെന്നും നിങ്ങളുടെ കോലം ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് എന്‍.ജി.ഒ എന്ന പേരില്‍ എന്‍.ജി.ഒകളുടെ കൂട്ടായ്മയുടെ പ്രതിനിധിയായി അനന്ദുകൃഷ്ണന്‍ എന്നൊരാളും സംഘവും പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരത്തെ സമീപിക്കുന്നു. മന്ത്രി ശിവന്‍കുട്ടി ഉല്‍ഘാടനം ചെയ്ത ഹെഡ് ഓഫീസും, സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ജനപ്രതിനിധികള്‍ പങ്കെടുത്ത പരിപാടികളും കാണിക്കുന്നു. 50% വിലയില്‍ സ്ത്രീകള്‍ക്ക് സ്‌കൂട്ടറും വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പും നല്‍കുന്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നു.

ജനങ്ങള്‍ക്ക് ഗുണം കിട്ടുന്ന ഏതൊരു പദ്ധതിയും തന്റെ മണ്ഡലത്തിലേക്കും കിട്ടണമെന്ന് ആരുമാഗ്രഹിക്കുന്നത് പോലെ നജീബ് കാന്തപുരവും ആ പദ്ധതിയെ പിന്തുണക്കുന്നു. കുറേ ആളുകള്‍ക്ക് അതിന്റെ ഭാഗമായി സ്‌കൂട്ടര്‍ കിട്ടിയപ്പോള്‍ എല്ലാവരും ഈ പദ്ധതിയെ അഭിനന്ദിക്കുന്നു. ഇത്രയുമാണ് പെരിന്തല്‍മണ്ണയില്‍ സംഭവിച്ചത്.

എന്നാല്‍ പിന്നീട് കുറച്ചാളുകള്‍ക്ക് ലാപ്‌ടോപ്പ് കിട്ടാതായി. എം.എല്‍.എ പല തവണ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല. ഒടുവില്‍ എം.എല്‍.എ ഡി.ജി.പിക്ക് പരാതി നല്‍കുന്നു. ഒരു ജനപ്രതിനിധി എന്ന നിലയില്‍ ജനങ്ങളോടൊപ്പം നിന്ന് തന്റെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നു.

സംസ്ഥാനത്തെ മന്ത്രിമാരും ഭരണകക്ഷി എം.എല്‍.എമാരും നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടും അവര്‍ക്കോ അവരുടെ ഇന്റലിജന്‍സിനോ പൊലീസിനോ മനസ്സിലാക്കാന്‍ കഴിയാത്ത ഒരു തട്ടിപ്പ് മനസ്സിലാക്കാന്‍ നജീബിന് മാത്രം സാധിക്കണമെന്ന് പറയാന്‍ അദ്ദേഹത്തിന് ത്രികാലജ്ഞാനമൊന്നുമില്ലല്ലോ!

നജീബിന്റെ എം.എല്‍.എ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഡി.വൈ.എഫ്.ഐ ആദ്യം മാര്‍ച്ച് നടത്തേണ്ടിയിരുന്നത് അഭ്യന്തര മന്ത്രിയുടെ വീട്ടിലേക്കായിരുന്നു. അതുമല്ലെങ്കില്‍ ഈ സംഘത്തിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശിവന്‍കുട്ടിയുടെ ഓഫീസിലേക്കായിരുന്നു. ഏറ്റവും ചുരുങ്ങിയത് ഈ തട്ടിപ്പിന് നേതൃത്വം നല്‍കിയെന്ന് ആരോപണ വിധേയനായ ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ വീട്ടിലേക്കെങ്കിലുമായിരുന്നു. എന്നാല്‍ അതിനൊന്നും ഡി.വൈ.എഫ്.ഐ തയ്യാറല്ല. നീചമായ രീതിയില്‍ ബോഡി ഷെയ്മിങ് ഉള്‍പ്പെടെ നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡിവൈഎഫ്‌ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്.

അപ്പോള്‍ കാര്യം വ്യക്തമാണ്. ചുരുങ്ങിയ കാലം കൊണ്ട് പെരിന്തല്‍മണ്ണയുടെ മനസ്സ് കീഴടക്കിയ നജീബ് കാന്തപുരത്തിന്റെ ജനപ്രീതി ഇല്ലാതാക്കണം. അതിന് എപ്പോഴും സഖാക്കള്‍ ചെയ്യാനുള്ളത് പോലെ ആടിനെ പട്ടിയാക്കണം.

സഖാക്കളെ കാലം മാറി. നിങ്ങളുടെ കോലം ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. നജീബിനെതിരെ കേസെടുത്തും ഓഫീസിന് മുന്നില്‍ നാല് മുദ്രാവാക്യം വിളിച്ചും പേടിപ്പിച്ച് കളയാമെന്ന് കരുതുന്നുണ്ടെങ്കില്‍ സഖാക്കളെ നിങ്ങള്‍ക്ക് തെറ്റി. അതല്ല, ഏതാനും മാസത്തിനുള്ളില്‍ ജനങ്ങള്‍ ആട്ടിപ്പായിച്ച് പ്രതിപക്ഷത്തിരുത്തും എന്നുറപ്പായ സ്ഥിതിക്ക് പഴയ കലാരൂപങ്ങള്‍ പരിശീലിക്കാനുള്ള തിടുക്കമാണ് പെരിന്തല്‍മണ്ണയില്‍ കാഴ്ചവെച്ച പ്രകടനമെങ്കില്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

kerala

വാഹനങ്ങളുടെ ഹരിത നികുതിയിലൂടെ കേരളം സമാഹരിച്ചത് 100 കോടിയിലധികം രൂപ

കാലപ്പഴക്കമുള്ള വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും വാഹനങ്ങള്‍ പൊളിക്കാനുള്ള നിയമം പ്രാവര്‍ത്തികമായിട്ടില്ല

Published

on

പഴയ വാഹനങ്ങളുടെ ഉപയോഗം കുറക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഹരിത നികുതിയിലൂടെ കേരളം സമാഹരിച്ചത് 100 കോടിയിലധികം രൂപ. 2016- 2017 മെയ് മുതല്‍ 2024- 2025 വരെ സര്‍ക്കാര്‍ പിരിച്ചെടുത്ത തുകയാണിത്. 2021- 2022 ല്‍ നികുതി 11.01 കോടി ആയി. എന്നാല്‍ 2022- 23ല്‍ അത് 21.22 കോടിയായി ഉയര്‍ന്നു. 2023- 24ല്‍ 22.40 കോടി പിരിച്ചു. 2024- 25ല്‍ 16.32 കോടിയായിരുന്നു വരുമാനം. എറണാകുളത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ കെ ഗോവിന്ദന്‍ നമ്പൂതിരിക്ക് വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയ മറുപടി റിപ്പോര്‍ട്ടിലാണിത്. 10 വര്‍ഷം പഴക്കമുള്ള കാറുകള്‍ക്ക് 600 രൂപയാണ് ഹരിത നികുതിയായി ഈടാക്കുന്നത്.

10 വര്‍ഷം പഴക്കമുള്ള പൊതുഗതാഗത വാഹനങ്ങള്‍ക്ക് തുടര്‍ന്ന് വരുന്ന ഓരോ വര്‍ഷവും 300 രൂപ , 450 രൂപ, 600 രൂപ അടയ്‌ക്കേണ്ടതുണ്ട്. ഓട്ടോ ഒഴികെ പുതിയ ഡീസല്‍ ട്രോന്‍സ്‌പോര്‍ട്ട് വാഹനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ 1000 രൂപ ഹരിത നികുതി അടയ്ക്കണം. മീഡിയം, ഹെവി വണ്ടികള്‍ക്ക് യഥാക്രമം 1500 രൂപ, 2000 രൂപ നല്‍കണം. 2022 മുതലാണ് പുതിയ ഡീസല്‍ വണ്ടികള്‍ ഹരിത നികുതി ഏര്‍പ്പെടുത്തിയത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് ഹരിത നികുതി ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ കാലപ്പഴക്കമുള്ള വാഹനങ്ങള്‍ വര്‍ധിക്കുമ്പോഴും വാഹനങ്ങള്‍ പൊളിക്കാനുള്ള നിയമം പ്രാവര്‍ത്തികമായിട്ടില്ല.

Continue Reading

kerala

പൊതുനിരത്തില്‍ മാലിന്യം തള്ളി; വിലാസം നോക്കി തിരിച്ചയച്ച് ശുചീകരണ തൊഴിലാളികള്‍

തൃക്കാകരയില്‍ താമസിക്കുന്നയാളാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്

Published

on

കളമശേരിയില്‍ പൊതുനിരത്തില്‍ തള്ളിയ മാലിന്യം വിലാസം നോക്കി തിരിച്ചെത്തിച്ച് ശുചീകരണ തൊഴിലാളികള്‍. പതിനെട്ടാം വാര്‍ഡിലെ റോഡരികില്‍ മൂന്ന് ചാക്ക് മാലിന്യം കണ്ടെത്തിയത്. തൃക്കാകരയില്‍ താമസിക്കുന്നയാളാണ് മാലിന്യം കൊണ്ടുവന്ന് തള്ളിയത്. നഗരസഭയുടെ ശുചീകരണ വിഭാഗത്തിലെ ജീവനക്കാര്‍ ജോലിക്ക് എത്തിയപ്പോള്‍ ചാക്ക് കാണുകയും തുറന്ന് പരിശോധിക്കുകയുമായിരുന്നു.

മാലിന്യത്തില്‍ നിന്നും വിലാസം കണ്ടെത്തിയിരുന്നു. മറ്റൊരാളുടെ കയ്യിലാണ് മാലിന്യം കൊടുത്തുവിട്ടതെന്നും ഇയാള്‍ മാലിന്യം വഴിയില്‍ കളയുകയായിരുന്നുവെന്നാണ് വീട്ടുടമയുടെ മൊഴി. മുനിസിപ്പല്‍ നിയമപ്രകാരം 15000 രൂപ പിഴ ഈടാക്കുകയും കര്‍ശന താക്കീത് നല്‍കുകയും ചെയ്തിട്ടുണ്ട്. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് കൗണ്‍സിലിന്റെ നിര്‍ദേശം.

Continue Reading

kerala

തൊടുപുഴയിലെ കൊലപാതകം; ബിജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്

കൊലപാതകത്തിന് ശേഷം കാപ്പ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ആഷിഖിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും

Published

on

ഇടുക്കി: തൊടുപുഴയില്‍ കൊലപ്പെട്ട ബിജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. ഇടുക്കി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റുമോര്‍ട്ടം നടത്തുക. ബിസിനസ് പങ്കാളിയും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് ബിജുവിനെ കൊലപ്പെടുത്തിയ കേസില്‍ ജോമോന്‍, മുഹമ്മദ് അസ്ലം, ജോമിന്‍ എന്നിവര്‍ പിടിയിലായിരുന്നു. ഇവരെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കും. കൊലപാതകത്തിന് ശേഷം കാപ്പ കേസില്‍ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന ആഷിഖിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.

ബിജുവിനെ വാഹനത്തില്‍ തട്ടിക്കൊണ്ടു പോയ ചുങ്കത്തിന് സമീപം പഞ്ചവടിപ്പാലം, കലയന്താനിയിലെ കാറ്ററിംഗ് ഗോഡൗണ്‍ എന്നിവിടങ്ങളിലെത്തിച്ച് കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പൊലീസ് തീരുമാനം. ജോമോനും ബിജുവും തമ്മില്‍ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായിരുന്നെന്നും കൊലപാതകം ആസൂത്രിതമെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ജോമോന്‍ മുമ്പും ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടിയിരുന്നതായും ഇവര്‍ക്ക് കൊലയില്‍ പങ്കുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്.

Continue Reading

Trending