Connect with us

kerala

ജലീലിന് വന്ന പാര്‍സലില്‍ 20 കിലോ സ്വര്‍ണം? തെളിവുകള്‍ പുറത്തുവിട്ട് പികെ ഫിറോസ്

മാധ്യമങ്ങളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരാനാണ് താന്‍ രഹസ്യമായി ചോദ്യം ചെയ്യലിന് ഹാജരായതെന്ന മന്ത്രിയുടെ വാദം പരിഹാസ്യമാണ്. ജലീലിന്റെ പൊള്ളത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Published

on

കോഴിക്കോട്: യുഎഇ കോണ്‍സുലേറ്റ് വഴി വന്ന പാര്‍സലുകള്‍ സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിന്റെ മൊഴികളില്‍ സര്‍വത്ര വൈരുദ്ധ്യമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. മന്ത്രിയുടെ മൊഴികളില്‍ സര്‍വത്ര വൈരുദ്ധ്യമാണ്. ഇത് സംബന്ധിച്ച ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ മന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത് മുഴുവന്‍ ഖുര്‍ആന്‍ കോപ്പികളും എടപ്പാളിലും ആലത്തിയൂരിലും മതസ്ഥാപനങ്ങളില്‍ ഭദ്രമായുണ്ട് എന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞത് സി ആപ്റ്റിലെ ജീവനക്കാര്‍ പാര്‍സല്‍ പൊട്ടിച്ച് ഖുര്‍ആന്റെ 24 കോപ്പികള്‍ എടുത്തു എന്നാണ്. നേരത്തെ മന്ത്രി പറഞ്ഞതില്‍ നിന്ന് ഇതിന് വൈരുദ്ധ്യമുണ്ട്. എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലില്‍ പാര്‍സലുകളുടെ ഭാരത്തില്‍ വ്യത്യാസം വന്നപ്പോള്‍ അത് മറികടക്കാനാണ് ഖുര്‍ആന്റെ 24 കോപ്പികള്‍ ജീവനക്കാര്‍ എടുത്തു എന്ന് ഇപ്പോള്‍ മാറ്റിപ്പറയുന്നത്.

തെളിവ് നശിപ്പിക്കാനായി സി ആപ്റ്റ് ജീവനക്കാരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഇറങ്ങിയ ഉത്തരവില്‍ നിരവധി ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. തെളിവ് നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇത്. ജീവനക്കാരെ ഭീഷണിപ്പെടുത്തിയും സ്ഥലം മാറ്റിയും തനിക്ക് അനുകൂലമാക്കാനാണ് മന്ത്രി ശ്രമിക്കുന്നത്. കോണ്‍സുലേറ്റ് വഴി വന്ന പാര്‍സലുകളില്‍ മന്ത്രിയുടെ വിശദീകരണം വെച്ച് നോക്കുമ്പോള്‍ 20 കിലോയുടെ കുറവുണ്ട്. ഇത് സ്വര്‍ണമാണോയെന്ന് സംശയിക്കുന്നു. ഇതിനെക്കുറിച്ച് അന്വേഷണം വേണം.

വിഷയത്തെ വര്‍ഗീയമായി ഉപയോഗിക്കാനാണ് കെ.ടി ജലീലും സിപിഎം നേതാക്കളും ശ്രമിക്കുന്നത്. മതനേതാക്കളെ വിളിച്ച് ജലീല്‍ സഹായം തേടുകയാണ്. ഖുര്‍ആന്‍ കൊണ്ടുവന്നതിന് തന്നെ വേട്ടയാടുന്നു എന്നാണ് ജലീല്‍ പറയുന്നത്. ഇത് ശുദ്ധ വര്‍ഗീയ പ്രചാരണമാണ്. ഖുര്‍ആന്‍ ഉയര്‍ത്തിപ്പിടിച്ച് കളവ് പറഞ്ഞതിന്റെ ശിക്ഷയാണ് ജലീല്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. മലപ്പുറത്തെ രണ്ട് മതസ്ഥാപനങ്ങളെക്കൂടി ഇതിലേക്ക് വലിച്ചിടാനാണ് ജലീല്‍ ശ്രമിക്കുന്നത്.

മാധ്യമങ്ങളുടെ പൊള്ളത്തരം പുറത്തുകൊണ്ടുവരാനാണ് താന്‍ രഹസ്യമായി ചോദ്യം ചെയ്യലിന് ഹാജരായതെന്ന മന്ത്രിയുടെ വാദം പരിഹാസ്യമാണ്. ജലീലിന്റെ പൊള്ളത്തരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഒരു മാധ്യമത്തിന് ചോദ്യവും ഉത്തരവും എഴുതിക്കൊടുത്ത് ഇന്റര്‍വ്യൂ കൊടുത്തപ്പോള്‍ തന്നെ ഇത്രയും പൊള്ളത്തരങ്ങള്‍ പുറത്തുവന്നു. അപ്പോള്‍ മാധ്യമങ്ങളെ കണ്ടാല്‍ എന്താവും അവസ്ഥയെന്നും ഫിറോസ് ചോദിച്ചു. സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നും ഫിറോസ് പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത്

കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Published

on

വഴിക്കടവ് വെള്ളക്കട്ടയില്‍ പന്നിശല്യം തീര്‍ക്കുന്നതിനായി വെച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നിലമ്പൂര്‍ നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത്. വിദ്യാര്‍ത്ഥി മരിച്ച സംഭവം സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

കെ.എസ്.ഇ.ബിയുടെ അനുവാദത്തോടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും വന്യമൃഗ ശല്യത്തിന്റെ രക്തസാക്ഷി കൂടിയാണ് മരിച്ച അനന്തുവെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

അതേസമയം വിദ്യാര്‍ത്ഥിയുടെ മരണം രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന സിപിഎമ്മിന്റെ ആരോപണത്തിനിടെ സംഭവം രാഷ്ട്രീയമായി ഉപയോഗിക്കുകയല്ലെന്നും ഇതിനൊരു പരിഹാരം ഉണ്ടാകണമെന്നും ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഓരോ ദിവസവും ഇത്തരം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുമ്പോള്‍ ഏഴ് പഞ്ചായത്തിലും വന്യജീവി ആക്രമണ ശല്യം ആളുകള്‍ പറയുന്നുണ്ടെന്നും ഷൗക്കത്ത് വ്യക്തമാക്കി.

ജനങ്ങള്‍ക്ക് ജീവിക്കാന്‍ അവകാശമുണ്ടെന്നും ഇതാണ് നിലമ്പൂരിലെ പ്രധാന പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു.

പന്നിശല്യം തടയാന്‍ വെച്ച വൈദ്യുതി കമ്പിയില്‍ തട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അനന്തു വിജയ് ആണ് മരിച്ചത്. പരിക്കേറ്റ മറ്റൊരു കുട്ടിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഫുട്ബാള്‍ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് കുട്ടികള്‍ അപകടത്തില്‍പെട്ടത്.

Continue Reading

kerala

വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്; ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും

ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി.

Published

on

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പൊലീസ്. ദിയ കൃഷ്ണയുടെയും ജീവനക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ബാങ്കുകള്‍ക്ക് പൊലീസ് കത്ത് നല്‍കി.

അതേസമയം ജീവനക്കാര്‍ കുറ്റം സമ്മതിക്കുന്ന വീഡിയോ കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണകുമാര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ രണ്ട് വിഭാഗവും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് വീഡിയോ പുറത്തുവിട്ടത്. ദിയക്കും കൃഷ്ണകുമാറിനുമെതിരായി ജീവനക്കാര്‍ നടി അഹാന കൃഷ്ണകുമാറിനോട് തെറ്റ് ഏറ്റു പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

അതേസമയം ഇരു വിഭാഗവും പരാതി നല്‍കാന്‍ വൈകിയതിലെ കാരണവും പൊലീസ് അന്വേഷിക്കും. 69 ലക്ഷം രൂപ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി ജീവനക്കാര്‍ തട്ടിപ്പ് നടത്തി എന്നാണ് ദിയ നല്‍കിയ പരാതി. എന്നാല്‍ ഇതിന് പിന്നാലെ ജീവനക്കാരായ മൂന്നു സ്ത്രീകള്‍ തങ്ങളെ ജാതീയമായി അധിക്ഷേപിക്കുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് പരാതി നല്‍കുകയായിരുന്നു.

ക്യു ആര്‍ കോഡ് മാറ്റാന്‍ നിര്‍ദേശം നല്‍കിയതും പണം കൈമാറാന്‍ നിര്‍ദ്ദേശിച്ചതും ദിയയാണെന്നാണ് ജീവനക്കാരുടെ ആരോപണം.

Continue Reading

kerala

തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Published

on

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

Continue Reading

Trending