Connect with us

Culture

ശരീഅത്ത് റൂള്‍; ഉയരുന്ന ചോദ്യങ്ങളില്‍ നിലപാട് വ്യക്തമാക്കി യൂത്ത് ലീഗ്

Published

on

കേരള സര്‍ക്കാര്‍ രൂപീകരിച്ച ശരീഅത്ത് റൂളിനെ സംബന്ധിച്ച് ഉയര്‍ന്ന് വന്നിട്ടുള്ള ആശങ്കകളെ സംബന്ധിച്ചും ഇക്കാര്യത്തില്‍ യൂത്ത് ലീഗിനോട് ഉയര്‍ത്തിയിട്ടുള്ള ചോദ്യങ്ങളിലും നിലപാട് വ്യക്തമാക്കി മുസ്‌ലിം യൂത്ത് ലീഗ്. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് യൂത്ത് ലീഗിന്റെ നിലപാട് വ്യക്തമാക്കി ഫെയ്‌സ്ബുക്കില്‍ രംഗത്തെത്തിയത്.

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ശരീഅത്ത് റൂൾ: ആശങ്കകളും വസ്തുതകളും

കേരള സർക്കാർ രൂപീകരിച്ച ശരീഅത്ത് റൂളിനെ സംബന്ധിച്ച് ഉയർന്ന് വന്നിട്ടുള്ള ആശങ്കകളെ സംബന്ധിച്ചും ഇക്കാര്യത്തിൽ യൂത്ത് ലീഗിനോട് ഉയർത്തിയിട്ടുള്ള ചോദ്യങ്ങളിലും നിലപാട് വ്യക്തമാക്കുകയാണ്.

1. റൂൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് കോടതിയെ സമീപിച്ചത് ഏത് സാഹചര്യത്തിലാണ്?

ഇസ്‌ലാം മതം സ്വീകരിച്ച സൈമൺ മാസ്റ്ററും(മുഹമ്മദ് ഹാജി) ടി.എൻ ജോയിയും (നജ്മൽ ബാബു) മരണപ്പെട്ടപ്പോൾ ഇസ്‌ലാം മത ആചാര പ്രകാരമല്ല മരണാനന്തര കർമ്മങ്ങൾ നിർവ്വഹിക്കപ്പെട്ടത്. ആദ്യത്തെ സംഭവം ഉണ്ടായപ്പോൾ തന്നെ ഇത്തരം സാഹചര്യമൊഴിവാക്കാൻ റൂൾ നിർമ്മിക്കാൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് അബൂത്വാലിബ് എന്ന വ്യക്തി കോടതിയെ സമീപിച്ചിരുന്നു. മൂന്നു മാസത്തിനകം ചട്ടം നിർമ്മിക്കണമെന്ന കോടതി ഉത്തരവ് സർക്കാർ പാലിക്കാതിരിക്കുകയും നജ്മൽ ബാബുവിനും ഈ ദുരനുഭവം ആവർത്തിക്കുകയും ചെയ്തപ്പോഴാണ് യൂത്ത് ലീഗ് കോടതിയെ സമീപിക്കുന്നത്.

2. റൂൾ നിലവിൽ വന്നത് കൊണ്ട് പൊന്നാനി മഊനത്തുൽ ഇസ്ലാം സഭ, കുറ്റിച്ചിറ തർബിയത്തുൽ ഇസ്‌ലാം സഭ എന്നിവയുടെ ആധികാരികത നഷ്ടപ്പെട്ടു എന്നത് ശരിയാണോ?

ശരിയല്ല. റൂൾ നിലവിൽ വരുന്നതിനു മുൻപ് തന്നെ 2009 ൽ ദേവകി (ആയിഷ) എന്നവർ നൽകിയ റിട്ട് പെറ്റീഷനിൽ ജ.മുഷ്താഖ് നൽകിയ വിധിയിൽ മതം മാറ്റം സംബന്ധിച്ച് ഏതെങ്കിലും സഭക്ക് മാത്രം തീരുമാനമെടുക്കാൻ അധികാരമില്ലെന്ന് വ്യക്തമാക്കിയതാണ്.

3. റൂൾ നിലവിൽ വന്നത് കൊണ്ട് കേരളത്തിലെ മുസ്‌ലിംകൾ മുഴുവൻ ഡിക്ലറേഷൻ നൽകേണ്ടി വരുമെന്നും കൊടുക്കാത്തവർ ശരീഅത്ത് നിയമങ്ങൾക്ക് പുറത്താവുമെന്നും പറയുന്നത് ശരിയാണോ?

ശരിയല്ല. റൂളിലെ സെക്ഷൻ 3 ക്ലോസ് 1 പ്രകാരം മുസ്‌ലിമാണെന്ന് തെളിയിക്കാൻ ആർക്കെങ്കിലും രേഖ ആവശ്യമുണ്ടെങ്കിൽ മാത്രം അപേക്ഷ നൽകിയാൽ മതി. ഫലത്തിൽ മുസ്‌ലിമായി ജനിച്ചവർക്ക് ഈ രേഖ ആവശ്യമില്ലാതെ വരികയും ഇസ്‌ലാം മതത്തിലേക്ക് Convert ചെയ്യുന്നവർക്ക് ഇതൊരു ഉപകാരമാവുകയും ചെയ്യും. മുസ്‌ലിമായി ജനിച്ചവർക്ക് നിലവിൽ തുടർന്ന് വരുന്ന നിയമങ്ങളിൽ യാതൊരു മാറ്റവും ഈ റൂൾ ഉണ്ടാക്കുന്നില്ല.

4.അപ്പോൾ സർക്കാർ ഇറക്കിയ ഉത്തരവിൽ ഭേദഗതി ഒന്നും ആവശ്യമില്ലെന്നാണോ?

ആവശ്യമുണ്ട്. ആ ഭേദഗതികൾ കൂടി നടപ്പിലാക്കാൻ സാധിച്ചാൽ അപേക്ഷകർക്കുള്ള സങ്കീർണ്ണതകൾക്ക് പരിഹാരമാവുകയും എളുപ്പത്തിൽ രേഖകൾ ലഭ്യമാവാൻ സഹായകരമാവുകയും ചെയ്യും.

5. എന്തൊക്കെ ഭേദഗതികളാണ് ആവശ്യമായിട്ടുള്ളത്?

a. അപേക്ഷയോടൊപ്പം ജാതി സർട്ടിഫിക്കറ്റ് ഉൾപ്പടെ സമർപ്പിക്കണം എന്നത് മാറ്റി 3 രേഖകൾ സമർപ്പിച്ചാൽ മതി എന്നാക്കണം. 
ഒന്ന്, മഹല്ല് /ജമാഅത്ത് കമ്മിറ്റികൾ നൽകുന്ന രേഖ അല്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം
രണ്ട്, വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
മൂന്ന്, റസിഡൻഷ്യൽ സർട്ടിഫിക്കറ്റ്

b. തഹസിൽദാർ അന്വേഷണം(Enquiry) നടത്തിയതിന് ശേഷം മാത്രം സർട്ടിഫിക്കറ്റ് നൽകിയാൽ മതി എന്ന സർക്കാർ വിജ്ഞാപനം അപേക്ഷകർക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും എന്നതിനാൽ Enquiry എന്നത് സർട്ടിഫിക്കറ്റ് പരിശോധന (verification) എന്നാക്കി ഭേദഗതി ചെയ്യണം.

c. അപേക്ഷ സമർപ്പിച്ച് 45 ദിവസത്തിനുളളിൽ സർട്ടിഫിക്കറ്റ് നൽകിയാൽ മതി എന്നത് 15 ദിവസത്തിനുള്ളിൽ എന്നാക്കി ചുരുക്കണം.

6. റൂൾ സംബന്ധിച്ച് മുസ്‌ലിം ലീഗിനും യൂത്ത് ലീഗിനും വ്യത്യസ്ത നിലപാടുണ്ടോ?

ഒരിക്കലുമില്ല. ഇത് സംബന്ധിച്ച് പല ആശയ കുഴപ്പങ്ങളുമുണ്ടായപ്പോൾ മുസ്‌ലിം ലീഗ് നേതൃത്വം തിരുവനന്തപുരത്ത് മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് ചേർക്കുകയും മുകളിൽ പറഞ്ഞ ഭേദഗതികൾ നിയമ വിദഗ്ധരുടെ അഭിപ്രായം കൂടി ആരാഞ്ഞതിന് ശേഷം തയ്യാറാക്കുകയും ചെയ്തു. പ്രസ്തുത യോഗത്തിൽ യൂത്ത് ലീഗും സംബന്ധിച്ചിരുന്നു. അതിന് ശേഷം മുഖ്യമന്ത്രിക്ക് ഭേദഗതികൾ സമർപ്പിക്കുകയും ചെയ്തു.

ഇനി എന്താണ് ചെയ്യേണ്ടത്?

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് സമർപ്പിച്ച ഭേദഗതികൾ സർക്കാർ അംഗീകരിക്കുന്നതിനായി ഒറ്റക്കെട്ടായി നിൽക്കുക. ഇനി ഇക്കാര്യത്തിൽ സദുദ്ദേശപരമായി യൂത്ത് ലീഗ് നടത്തിയ ശ്രമങ്ങളിലോ ഇതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളിലോ ഏതെങ്കിലും തരത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളവർ സോഷ്യൽ മീഡിയ വഴി സമൂഹ മധ്യേ കൂടുതൽ ആശയ കുഴപ്പങ്ങളുണ്ടാക്കുന്നതിന് പകരം ഒരു ചർച്ചയിലൂടെ പരിഹാരമുണ്ടാക്കുന്നതിനും സമുദായത്തിന് ഗുണകരമാകുന്ന രീതിയിൽ ഫലമുണ്ടാക്കുന്നതിനും മുന്നോട്ടു വരേണ്ടതാണ്.
നാഥൻ തുണക്കട്ടെ…

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

പെരുന്നാളിനോടനുബന്ധിച്ച് 630 തടവുകാർക്ക് ഇളവ് പ്രഖ്യാപിച്ച് ഹമദ് രാജാവ്

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Published

on

ഈദുൽ ഫിത്ർ പ്രമാണിച്ച് 630 തടവുകാർക്ക് മാപ്പ് നൽകി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. വിവിധ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കും മറ്റു ചെറുകൃത്യങ്ങൾക്ക് പിടിക്കപ്പെട്ടവർക്കും, ബദൽ ശിക്ഷക്ക് വിധേയമായവർക്കുമാണ് മാപ്പിൽ ഇളവ് ലഭിക്കുക.

മാപ്പു ലഭിച്ചവർ വീണ്ടും സാമൂഹിക ജീവിതത്തിന്റെ ഭാഗമാവാനും രാജാവിന്റെ നേതൃത്വത്തിൽ ബഹ്റൈന്റെ സമഗ്ര വികസന പ്രക്രിയക്ക് സംഭാവന നൽകാനുമുള്ള രാജാവിന്റെ താൽപര്യമാണ് ഈ മാപ്പ് പ്രതിഫലിപ്പിക്കുന്നത്.

എല്ലാ വർഷവും ഈദുൽ ഫിത്റിനോടനുബന്ധിച്ച് ഹമദ് രാജാവ് തടവുകാർക്ക് ഇളവ് നൽകാനുള്ള ഉത്തരവ് പുറപ്പെടുവിക്കാറുണ്ട്.

Continue Reading

news

ഫലസ്തീന്‍ അനുകൂലയായ തുര്‍ക്കി വിദ്യാര്‍ത്ഥിയുടെ നാടുകടത്തല്‍ തടഞ്ഞ് അമേരിക്കന്‍ ഫെഡറല്‍ കോടതി

ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്. 

Published

on

ഫലസ്തീനെ പിന്തുണച്ചു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്താനിരുന്ന തുര്‍ക്കി വിദ്യാര്‍ത്ഥിക്കെതിരായ നടപടി തടഞ്ഞ് ഫെഡറല്‍ കോടതി. ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഡോക്ടറല്‍ വിദ്യാര്‍ത്ഥിയായ റുമൈസ ഒസ്തുര്‍ക്കിനെ നാടുകടത്താനുള്ള ഉത്തരവാണ് മസാച്യുസെറ്റ്സിലെ ഫെഡറല്‍ ജഡ്ജി തടഞ്ഞത്.

ഹരജിയില്‍ തീരുമാനമെടുക്കുന്നതുവരെയോ ഇനിയൊരു കോടതി ഉത്തരവ് ഉണ്ടാകുന്നതുവരെയോ ഒസ്തുര്‍ക്കിനെ നീക്കം ചെയ്യരുതെന്നാണ് ജില്ല കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസമാണ് യു.എസ് ഇമിഗ്രേഷന്‍ അധികൃതര്‍ മസാച്യുസെറ്റ്സിലെ അവരുടെ വീടിനടുത്ത്‌ വെച്ച് റുമൈസ ഒസ്തുര്‍ക്കിനെ കസ്റ്റഡിയിലെടുത്തത്. തൊട്ടുപിന്നാലെ യു.എസ് ഉദ്യോഗസ്ഥര്‍ ഇവരുടെ വിസ റദ്ദാക്കി.

അമേരിക്കന്‍ ഭീകര സംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു എന്നാരോപിച്ചാണ് തെളിവുകള്‍ ഒന്നും നല്‍കാതെ ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഒസ്തുര്‍ക്കിനെതിരെ കുറ്റം ചുമത്തിയത്. ഫലസ്തീനെ പിന്തുണയ്ക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ ഏറ്റവും പുതിയ നടപടിയായിരുന്നു ഇത്.

ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്റ്റ്സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിലെ വിദ്യാര്‍ത്ഥിയാണ്. എഫ്-1 വിസയിലാണ് ഇവര്‍ യു.എസില്‍ തങ്ങിയിരുന്നത്.

ഇസ്രാഈലി ബന്ധമുള്ള കമ്പനികളില്‍ നിന്ന് പിന്മാറാനും ഫലസ്തീനിലെ വംശഹത്യയെ അംഗീകരിക്കാനുമുള്ള വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ സര്‍വകലാശാല നിരാകരിച്ചതോടെ സര്‍വകലാശാലയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് ക്യാമ്പസ് പത്രമായ ടഫറ്റ്‌സ് ഡെയ്‌ലി ഒസ്തുര്‍ക്ക് ഒരു വര്‍ഷം മുമ്പ് ഒരു ഒപ്പീനിയന്‍ എഴുതിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് സൂചന.

അതേസമയം ഫലസ്തീനെ പിന്തുണച്ച് വിദേശവിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള യു.എസ് ഭരണകൂടത്തിന്റെ നടപടി തുടരുകയാണ്. ഫലസ്തീന്‍ അനുകൂല പ്രതിഷേധവുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് 300ലധികം വിസകള്‍ റദ്ദാക്കിയതായി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കൊളംബിയ സര്‍വകലാശാലയില്‍ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് ഫലസ്തീന്‍ വിദ്യാര്‍ത്ഥിയായ മഹ്‌മൂദ് ഖലീലിനെ നാടുകടത്താന്‍ ട്രംപ് ഭരണകൂടം ഉത്തരവിട്ടതില്‍ നിന്നാണ് വിദേശ വിദ്യാര്‍ത്ഥികള്‍ക്കെതിരായ ട്രംപ് ഭരണകൂടത്തിന്റെ പ്രതികാര നടപടി ആരംഭിക്കുന്നത്. എന്നാല്‍ മഹ്‌മൂദ് ഖലീലിന്റെ നാടുകടത്തല്‍ ഫെഡറല്‍ കോടതി തടഞ്ഞു.

പിന്നീട് യു.എസിലെ ജോര്‍ജ് ടൗണ്‍ സര്‍വകലാശാലയിലെ ഇന്ത്യന്‍ വംശജനായ സ്‌കോളര്‍ ബദര്‍ ഖാന്‍ സുരിക്കെതിരേയും കൊളംബിയ യൂണിവേഴ്‌സിറ്റി പി.എച്ച്.ഡി സ്‌കോളര്‍ രഞ്ജിനി ശ്രീനിവാസനെതിരേയും സമാന നടപടിയുണ്ടായി. ഇതില്‍ സുരിക്കെതിരായ നാടുകടത്തല്‍ നീക്കം കോടതി തടഞ്ഞപ്പോള്‍ രഞ്ജിനി അറസ്റ്റില്‍ നിന്ന് രക്ഷപ്പെട്ട് കാനഡയിലേക്ക് മാറുകയും ചെയ്തു.

ഇതിന് പുറമെ അന്തരിച്ച ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ഫോട്ടോകളും വീഡിയോകളും ഫോണില്‍ കണ്ടെത്തിയെന്ന് ആരോപിച്ച് ലെബനന്‍ പൗരയായ ബ്രൗണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസറെ അമേരിക്ക നാടുകടത്തിയിരുന്നു. ഡോക്ടര്‍ കൂടിയായ റാഷ അലവൈയെയാണ് ഹിസ്ബുല്ലയേയും നസറുല്ലയേയും പിന്തുണക്കുന്നു എന്ന് ചൂണ്ടിക്കാട്ടി യു.എസ് നാടുകടത്തിയത്.

Continue Reading

News

ഇന്ത്യയുമായുള്ള തീരുവ തര്‍ക്കം: മോദി ബുദ്ധിമാന്‍, ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷ: ട്രംപ്‌

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു.

Published

on

ഇന്ത്യയുമായുളള തീരുവ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്ര മോദി നല്ല സുഹൃത്താണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുതല്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കുമേല്‍ അധിക തീരുവ ചുമത്തുമെന്ന് യു.എസ് അറിയിച്ചിരുന്നു. ഇതിനിടെയാണ് ട്രംപിന്റെ പരാമര്‍ശം.

മോദി ബുദ്ധിമാനായ ആളാണ്. ഞങ്ങള്‍ ഇരുവരും നല്ല സൃഹൃത്തുക്കളുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ മിടുക്കരാണ്. എന്നാല്‍, ഈ അധിക തീരുവയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പോസിറ്റീവായ ഫലമുണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

നേരത്തെ അധിക തീരുവയില്‍ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുമായി നല്ല ബന്ധമാണ് നിലവിലുള്ളത്. എന്നാല്‍, ഒരു പ്രശ്‌നം മാത്രമാണ് തനിക്ക് അവരുമായി ഉള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവര്‍ തീരുവ കുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഒന്നും വില്‍ക്കാനാവില്ല. എല്ലായിടത്തും നിയന്ത്രണമാണ്. ഇന്ത്യയുടെ അമിത തീരുവ തുറന്നുകാട്ടാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. അവര്‍ തീരുവ കുറക്കാമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.

Continue Reading

Trending