Connect with us

kerala

ജര്‍ഷക്ക് കൊടുത്ത വാക്ക് പാലിച്ച് പി.കെ ഫിറോസ്

Published

on

താനൂര്‍ ബോട്ട് ദുരന്തത്തില്‍ സാരമായി പരിക്ക് പറ്റിയ ജര്‍ഷയുടെ വീട് സന്ദര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. രണ്ട് ദിവസം മുമ്പാണ് പരപ്പനങ്ങാടിയിലെ ജര്‍ഷയുടെ വീട്ടില്‍ പികെ ഫിറോസ് എത്തിയത്.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ജര്‍ഷയ്ക്ക് ഉമ്മയെയും സഹോദരനെയുമാണ് ദുരന്തത്തില്‍ നഷ്ടപ്പെട്ടത്. അപകടത്തില്‍ തലച്ചോറിനേറ്റ പരിക്ക് കാരണം അന്ന് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ജര്‍ഷ. നിരന്തരമായ ചികിത്സയെ തുടര്‍ന്ന് ജര്‍ഷയുടെ ആരോഗ്യനില ഇപ്പോള്‍ നല്ല മാറ്റമുണ്ട്.

ജര്‍ഷയെ കാണാന്‍ ചെന്നപ്പോഴാണ് അവളുടെ ഇഷ്ടങ്ങളെ കുറിച്ച് ഫിറോസ് സാഹിബ് അവളോട് ചോദിച്ചറിഞ്ഞത്. ‘എനിക്ക് കിളികളെ നല്ല ഇഷ്ടമാണെന്നും എനിക്ക് കളിപ്പിക്കാന്‍ ഒരു കിളിയെ വേണമെന്ന്’ അവള്‍ പറഞ്ഞത്. മോളുടെ ഇഷ്ടം അതാണോ..എന്നാല്‍ ആ കിളിയെ ഞാന്‍ കൊണ്ട്തരാം എന്നും പറഞ്ഞാണ് അദ്ദേഹം അവിടെ നിന്നും മടങ്ങിയത്.

ബോട്ട് അപകടത്തില്‍ പരിക്ക് പറ്റിയവര്‍ക്ക് ചികിത്സാ ചെലവുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒരു നയാ പൈസ നാളിത് വരെയായി നല്‍കിയിട്ടില്ലെന്ന സങ്കടം പിതാവ് ഫിറോസുമായി പങ്ക് വെച്ചു. എം.എല്‍.എ മജീദ് സാഹിബ് മുഖേന മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നവകേരള സദസ്സിലുമെല്ലാം പരാതികള്‍ നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല എന്ന് പിതാവ് പങ്കുവെച്ചപ്പോള്‍ ജര്‍ഷക്ക് ആവശ്യമായ മരുന്നുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാമെന്നും ആ കാര്യം നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയെയും ചുമതലപ്പെടുത്തിയാണ് അന്ന് ഫിറോസ് മടങ്ങിയത്.

സന്ദര്‍ശിച്ച് രണ്ട് ദിവസത്തിനുള്ളില്‍ തന്നെ ജര്‍ഷക്ക് കൊടുത്ത വാക്കും പാലിച്ച് കിളിയുമായി അദ്ദേഹം ജര്‍ഷയെ കാണാനായി പരപ്പനങ്ങാടിയിലെ വീട്ടിലെത്തി. ഇന്ന് കിളിയും കൂടുമായി ചെന്നപ്പോള്‍ അവളുടെ മുഖത്ത് വിരിഞ്ഞ സന്തോഷം കാണേണ്ടത് തന്നെയാണ്. ഒപ്പം ഇനി മുതല്‍ അവള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ദയ ചാരിറ്റബിള്‍ സെന്ററില്‍ നിന്നും നല്‍കുമെന്നും അറിയിച്ച് മരുന്നിന്റെ ഫോം കൈമാറിയുമാണ് ഫിറോസ് അവിടെ നിന്നും മടങ്ങിയത്.

 

 

kerala

സംസ്ഥാനത്ത് ഇന്ന് മുതല്‍ അഞ്ച് ദിവസത്തേക്ക് മഴ സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയര്‍ന്ന തോതിലാണ്

Published

on

സംസ്ഥാനത്ത് ഇന്ന് മുതല്‍ വരുന്ന അഞ്ച് ദിവസത്തേക്ക് മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. മലപ്പുറം , വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴയ്‌ക്കൊപ്പം പരമാവധി 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്.

അതേസമയം, അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിധ്യം സംസ്ഥാനത്ത് പലയിടങ്ങളിലും ഉയര്‍ന്ന തോതിലാണ്. മുന്‍കരുതലിന്റെ ഭാഗമായി രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നു വരെ നേരിട്ട് വെയില്‍ ഏല്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

Continue Reading

kerala

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി; കണ്ണൂരില്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി

പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്

Published

on

കണ്ണൂരിലെ മട്ടൂല്‍ പഞ്ചായത്ത് പ്രസിഡണ്ടിന് ലഹരി മാഫിയുടെ ഭീഷണി. പഞ്ചായത്ത് പരിധിയില്‍ നടപ്പിലാക്കിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ആബിദിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്തു.

ലഹരിക്കെതിരെ ജനകീയ പ്രതിരോധം തീര്‍ക്കുക എന്നതായിരുന്നു ഫാരിഷ സ്വീകരിച്ച ആദ്യ പടി. മാടായി മാട്ടൂല്‍ പഞ്ചായത്തുകളിലെ 800ലധികം യുവജനങ്ങളെ സംഘടിപ്പിച്ച് ‘ധീര’ എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ ഉണ്ടാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ കൂട്ടായ്മയും പൊലീസും ചേര്‍ന്നു നടത്തിയ സംയുക്ത നീക്കത്തില്‍ പിടിയിലായത് 15ലധികം ആളുകളാണ്. ലഹരി സംഘങ്ങള്‍ തമ്പടിക്കുന്ന പഴകിയ കെട്ടിടങ്ങള്‍ പലതും ധീരയുടെ പ്രവര്‍ത്തകര്‍ ഇടിച്ചു നിരത്തി. ഇതാണ് ലഹരി മാഫിയയെ പ്രകോപിപ്പിച്ചത്.

പഞ്ചായത്ത് പ്രസിഡണ്ട് ഫാരിഷ ടീച്ചര്‍ക്കെതിരെ ലഹരി സംഘം ആദ്യം സൈബര്‍ ആക്രമണം നടത്തി. പിന്നാലെ ഫോണിലൂടെയും സോഷ്യല്‍ മീഡിയ വഴിയും ഭീഷണിയും മുഴക്കി. നിങ്ങടെ വീട്ടിലുള്ളവര്‍ക്ക് പണിതരാം, നിങ്ങളെ മക്കള്‍ക്ക് കാണിച്ചുതരാം എന്നൊക്കെയാണ് ഫോണിലൂടെയുള്ള ഭീഷണി. പ്രസിഡണ്ടിന്റെ പരാതിയില്‍ പഴയങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading

kerala

കൊല്ലത്ത് ബാറില്‍ കത്തികുത്ത്; ഒരാള്‍ മരിച്ചു

ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്

Published

on

കൊല്ലം ചടയമംഗലത്ത് ബാറിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. ചടയമംഗലം സ്വദേശി സുധീഷ് ആണ് മരിച്ചത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരനാണ് സുധീഷിനെ കുത്തിയത്.

സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സുധീഷിന്റെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

Trending