Connect with us

kerala

ഭീഷണിയുടേയും, കള്ളക്കഥകളുടേയും ഭാണ്ഡക്കെട്ടുമായി ഇങ്ങോട്ട് വന്നാൽ സുലൈമാനിയും, പരിപ്പുവടേം തിന്ന് ഏമ്പക്കോം വിട്ട് തിരിച്ച് പോകാന്ന് കരുതണ്ട: പി.കെ ബഷീര്‍ എംഎല്‍എ

ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് പി.കെ ബഷീര്‍ നിലപാട് വ്യക്തമാക്കിയത്.

Published

on

മലപ്പുറം: പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യാജ ആരോപണങ്ങളുന്നയിക്കുന്ന സിപിഎമ്മിനെതിരെ പി.കെ ബഷീര്‍ എംഎല്‍എ. ഭീഷണിയുടേയും, കള്ളക്കഥകളുടേയും ഭാണ്ഡക്കെട്ടുമായി ഇങ്ങോട്ട് വന്നാല്‍ സുലൈമാനിയും, പരിപ്പുവടേം തിന്ന് ഏമ്പക്കോം വിട്ട് തിരിച്ച് പോകാന്ന് കരുതേണ്ട. ആദ്യമൊന്ന് മാന്യമായി പറഞ്ഞു നോക്കും, ഇജ്ജ് അന്റെ കള്ളക്കഥയുടെ കെട്ടുമെടുത്ത് മെല്ലെ സ്ഥലം കാലിയോക്കിക്കോന്ന്. പിന്നേം കേട്ടില്ലേല്‍ ജനാധിപത്യ രീതിയിലും, രാജ്യത്തെ നിയമമനുസരിച്ചും എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങള്‍ക്കറിയാം-അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

സി പി എമ്മിന് കുഞ്ഞാലിക്കുട്ടി സാഹിബിനോടുള്ള വിരോധം മനസിലാക്കാം. വ്യവസായികളെ തല്ലി ഓടിച്ചും, കംപ്യൂട്ടറിനെതിരെ വിപ്ലവ സമരം നടത്തിയും കേരളത്തിനെ 18-)ം നൂറ്റാണ്ടിലേക്ക് നയിച്ചിരുന്ന സഖാക്കളുടെ മുന്നിൽ നെഞ്ചുവിരിച്ച് നിന്ന് വ്യവസായ-ഐ ടി വിപ്ലവത്തിന് തുടക്കം കുറിച്ച ജനനായകനാണ് മുസ്ലിം ലീ​ഗിന്റെ പ്രിയങ്കരനായ നേതാവ്. ഇന്ന് അതേ ഐ ടി വിപ്ലവത്തിന്റെ അനന്തരഫലമായി ലഭിച്ച സൗകര്യങ്ങൾ ഉപയോ​ഗിച്ച് അദ്ദേഹത്തിനെതിരെ ഒളിയുദ്ധവും, പാർട്ടി ചാനലും, പത്രവും ഉപയോ​ഗിച്ച് അപകീർത്തിപ്പെടുത്തലും തുടരുകയാണ്. കഷ്ടമെന്നല്ലാതെ എന്ത് പറയാൻ.
ഇന്ന് വരെ തന്നെ അത്രയധികം ദ്രോഹിച്ച രാഷ്ട്രീയ എതിരാളികളെപ്പോലും മാന്യത വിട്ടോ, വ്യക്തിപരമായോ വിമർശിക്കാത്ത ഒരു വ്യക്തിക്കെതിരെയാണ് നിങ്ങൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നെയ്ത് വിടുന്നത്. കേരള സമൂഹം ഇത് കണ്ണും, കാതും കൂർപ്പിച്ച് വിലയിരുത്തുന്നുണ്ട്. ഇതെല്ലാം വിശുദ്ധ ​ഗ്രന്ഥം പോലും രാഷ്ട്രീയ നിലനിൽപ്പിനു വേണ്ടി ദുരുപയോ​ഗം ചെയ്യുന്ന ഒരാൾക്ക് വേണ്ടിയാണല്ലോ എന്ന് ഓർക്കുമ്പോഴാണ് സി പി എമ്മിനോട് സഹതാപം.
ഭീഷണിയുടേയും, കള്ളക്കഥകളുടേയും ഭാണ്ഡക്കെട്ടുമായി ഇങ്ങോട്ട് വന്നാൽ സുലൈമാനിയും, പരിപ്പുവടേം തിന്ന് ഏമ്പക്കോം വിട്ട് തിരിച്ച് പോകാന്ന് കരുതണ്ട. ആദ്യമൊന്ന് മാന്യമായി പറഞ്ഞു നോക്കും, ഇജ്ജ് അന്റെ കള്ളക്കഥയുടെ കെട്ടുമെടുത്ത് മെല്ലെ സ്ഥലം കാലിയോക്കിക്കോന്ന്. പിന്നേം കേട്ടില്ലേൽ ജനാധിപത്യ രീതിയിലും, രാജ്യത്തെ നിയമമനുസരിച്ചും എങ്ങനെ പ്രതിരോധിക്കണമെന്ന് ഞങ്ങൾക്കറിയാം.

kerala

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗം; കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്

ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസ്

Published

on

റാപ്പര്‍ വേടനെതിരായ വിദ്വേഷ പ്രസംഗത്തില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കേസ്. കിഴക്കേ കല്ലട സ്വദേശി വേലായുധന്റെ പരാതിയിലാണ്  ആര്‍എസ്എസ് വാരികയായ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്‍ മധുവിനെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തത്.

വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണ് എന്നായിരുന്നു മധുവിന്റെ വിദ്വേഷ പരാമര്‍ശം. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. വളര്‍ന്നുവരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. വേടന്റെ പിന്നില്‍ രാജ്യത്തിന്റെ വിഘടനം സ്വപ്‌നം കാണുന്ന സ്‌പോണ്‍സര്‍മാരുണ്ടെന്നും മധു ആരോപിച്ചിരുന്നു.

Continue Reading

kerala

തൃശൂരില്‍ തെരുവുനായ ആക്രമണം; 12 പേര്‍ക്ക് കടിയേറ്റു

ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി.

Published

on

തൃശൂരില്‍ തെരുവുനായ ആക്രമണം. ചാലക്കുടി കുടപ്പുഴ ജനതാ റോഡ് പരിസരത്ത് 12 പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇതിനുപിന്നലെ നായയെ ചത്ത നിലയില്‍ കണ്ടെത്തി. ചാലക്കുടി നഗരസഭയിലെ പതിനേഴാം വാര്‍ഡിലാണ് സംഭവം. നേരത്തെ ഇതേ വാര്‍ഡില്‍ രണ്ടാഴ്ച മുമ്പ് 7 പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഈ വര്‍ഷം തെരുവുനായ ശല്യം അതിരൂക്ഷമെന്ന് കണക്കുകള്‍ പുറത്തുവന്നിരുന്നു. ഇതുവരെ ഒന്നരലക്ഷത്തിലധികം പേര്‍ തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടി. കഴിഞ്ഞവര്‍ഷം 3,16,793 പേര്‍ക്ക് നായയുടെ കടിയേറ്റപ്പോള്‍ 26 പേര്‍ പേവിഷബാധയേറ്റ് മരിച്ചു.

Continue Reading

kerala

മുതലപ്പൊഴിയില്‍ സമരക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷം

അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു

Published

on

മുതലപ്പൊഴിയില്‍ സംഘര്‍ഷം തുടരുന്നു. സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. സമരക്കാരെ നീക്കാനുള്ള പൊലീസ് ശ്രമത്തിനിടെയാണ് സംഭവം. അസിസ്റ്റന്റ് എഞ്ചിനീയറടക്കം ഓഫീസിലുണ്ടായിരുന്ന മുഴുവന്‍ ആളുകളെയും പൊലീസ് സംരക്ഷണത്തില്‍ പുറത്തെത്തിച്ചു.

ജനല്‍ തകര്‍ത്ത കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുജീബിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് സമരക്കാര്‍. സ്ഥലത്ത് വീണ്ടും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സമരക്കാരോട് പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ പിരിഞ്ഞു പോകാന്‍ സമരക്കാര്‍ തയാറായിട്ടില്ല. അതേസമയം, തീരദേശ റോഡിലൂടെയുള്ള ഗതാഗതം വീണ്ടും ആരംഭിച്ചു.

Continue Reading

Trending