Connect with us

kerala

പി.സി ജോർജിനെ തൊടാൻ പോലും പിണറായി വിജയൻ തയാറാകുന്നില്ല; എൻ.കെ പ്രേമചന്ദ്രൻ

കെ.ടി ജലീലും മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം പ്രചചരിപ്പിക്കുന്നു.

Published

on

മുസ്‌ലിം വിരുദ്ധരാഷ്ട്രീയമാണ് കേരളത്തിലും പ്രചരിപ്പിക്കുന്നതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എംപി. കെ.ടി ജലീലും മുസ്‌ലിം വിരുദ്ധ രാഷ്ട്രീയം പ്രചചരിപ്പിക്കുന്നു. പി.സി ജോർജിനെ തൊടാൻ പോലും പിണറായി വിജയൻ തയാറാകുന്നില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ കുറ്റപ്പെടുത്തി.

നാഗ്പൂരിൽ നടന്നതുപോലെ കേരളത്തിൽ മുസ്‌ലിം വിരുദ്ധ രാഷ്ട്രീയത്തിന് നല്ല മാർക്കറ്റുണ്ടെന്ന് കണ്ടെത്തിക്കൊണ്ടാണ് സിപിഎം അടക്കം അതിനെ നല്ലതുപോലെ പ്രോത്സാഹിപ്പിക്കുന്നത്, അല്ലാതെ പി.സി ജോർജിനെ ഭയന്നിട്ടില്ല, അതുണ്ടാകണമെന്ന് സിപിഎം കേരളത്തിൽ ആഗ്രഹിക്കുന്നുണ്ടെന്നും പ്രേമചന്ദ്രൻ പറഞ്ഞു.

അതേസമയം നാഗ്പൂരിലെ സംഘർഷം നിർഭാഗ്യകരമാണെന്നും മതമൈത്രിയെ തകർക്കാനുള്ള ശ്രമം രാജ്യത്തിന് അപകടകരമാണെന്നും എൻ.കെ.പ്രേമചന്ദ്രൻ എംപി വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചുങ്കത്തറ പഞ്ചായത്ത് ഭരണം യുഡിഎഫിന്

എല്‍ഡിഎഫിന് ഭരണം നഷ്ടമായതിനെ തുടര്‍ന്ന് നുസൈബയുടെ ഭര്‍ത്താവിന് നേരെ സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു.

Published

on

എല്‍ഡിഎഫ് ഭരിച്ചിരുന്ന ചുങ്കത്തറ പഞ്ചായത്ത് ഭരണം യുഡിഎഫിന്. കോണ്‍ഗ്രസിന്റെ വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. സിപിഎം പ്രസിഡന്റിനെ നേരത്തെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു.

എല്‍ഡിഎഫ് 10, യുഡിഎഫ് 10 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് ആയിരുന്നു അധികാരത്തിലുണ്ടായിരുന്നത്. പിന്നീട് യുഡിഎഫിലെ ഒരു അംഗം പി വി അന്‍വറിന്റെ സ്വാധീനത്തില്‍ എല്‍ഡിഎഫിലേക്ക് കൂറുമാറുകയും യുഡിഎഫിന് ഭരണം നഷ്ടമാവുകയുമായിരുന്നു.

പിന്നീട് യുഡിഎഫ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയതോടെ ഒരംഗത്തെ യുഡിഎഫ് അനുകൂലമായി അന്‍വര്‍ കൂറുമാറ്റുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അവിശ്വാസ പ്രമേയത്തില്‍ സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജയിച്ച നുസൈബ സുധീര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

എല്‍ഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാവുകയും വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റായി തിരഞ്ഞെടുക്കുകയുമായിരുന്നു. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടുകള്‍ക്കായിരുന്നു പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചുങ്കത്തറയില്‍ പാസായത്.

നുസൈബ സുധീര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും പഞ്ചായത്ത് അംഗം എന്ന ചുമതലയുമാണ് രാജിവെച്ചത്. എല്‍ഡിഎഫിന് ഭരണം നഷ്ടമായതിനെ തുടര്‍ന്ന് നുസൈബയുടെ ഭര്‍ത്താവിന് നേരെ സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. പാര്‍ട്ടിയെ കുത്തിയാണ് പോകുന്നതെങ്കില്‍ സുധീറും കുടുംബവും ഗുരുതരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും അതില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് സുധീറിന്റെ കടയും ആക്രമിച്ചു.

Continue Reading

kerala

ആശാവര്‍ക്കര്‍മാരുടെ സമരം: അതിജീവിക്കുന്ന സ്ത്രീകളുടെ ഉള്‍ക്കരുത്തിന്റെ പ്രതിഫലനമെന്ന് ജെബി മേത്തര്‍

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് അടിയന്തരശ്രദ്ധ അര്‍ഹിക്കുന്ന വിഷയങ്ങള്‍ ഉന്നയിക്കുകയായിരുന്നു അവര്‍.

Published

on

ആശാവര്‍ക്കര്‍മാരും അങ്കണവാടി ജീവനക്കാരും കേരളത്തില്‍ നടത്തുന്ന സമരം ഏത് പ്രതിസന്ധിയെയും അതിജീവിക്കുന്ന സ്ത്രീയുടെ ഉള്‍ക്കരുത്തിന്റെ പ്രതിഫലനമാണെന്ന് ജെബി മേത്തര്‍ എംപി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ കേരളത്തിലെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് അടിയന്തരശ്രദ്ധ അര്‍ഹിക്കുന്ന വിഷയങ്ങള്‍ ഉന്നയിക്കുകയായിരുന്നു അവര്‍.

27,000 ത്തോളം വരുന്ന ആശാവര്‍ക്കര്‍മാര്‍ കഴിഞ്ഞ കുറെ അധികം ദിവസങ്ങളായി സമരത്തിലാണ്. അര്‍ഹിക്കുന വേതനവും ഓണറേറിയവും നല്‍കാതെ ആശാവര്‍ക്കര്‍മാരെ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തള്ളി വിടുകയാണെന്ന് ജെബി മേത്തര്‍ ആരോപിച്ചു. ആശാവര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ നിരന്തരം അവഗണിക്കപ്പെടുകയാണ്. അവരുടെ നിലവിലെ വേതനം കൊണ്ട് ഒരു കുടുംബത്തിലെ ദൈനംദിന ചെലവുകള്‍ നടത്തുവാന്‍ പര്യാപ്തമല്ല. പൊതുജനാരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതില്‍ ആശാവര്‍ക്കര്‍മാര്‍ പുലര്‍ത്തുന്ന ശ്രദ്ധയും സേവനമനോഭാവവും ശ്ലാഘനീയമാണ്. ആശാവര്‍ക്കര്‍മാരുടെത് പാര്‍ട്ട് ടൈം ജോലിയല്ല മറിച്ച് മുഴുവന്‍ സമയ ജോലിയാണ്.

തുച്ഛമായ തുക കൈപ്പറ്റി സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങളോ പെന്‍ഷനോ ലഭിക്കാതെ ദിവസം 12 മണിക്കൂറില്‍ അധികം ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആശാവര്‍ക്കര്‍മാരുടെ കാര്യത്തില്‍ മനുഷ്യാവകാശത്തിന്റെ നഗ്‌നമായ ലംഘനമാണ് നടക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഫണ്ട് ലഭ്യമാക്കുന്നതിനെ ചൊല്ലി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണ്. വേതന വര്‍ദ്ധനവ് സംബന്ധിച്ച് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം ആശ്വാസകരം ആണെങ്കിലും അത് കൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ല. ആശാവര്‍ക്കര്‍മാരുടെ നിയമനം ക്രമപ്പെടുത്തി അവരെ സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കുക, അവര്‍ക്ക് മാസ ശമ്പളം 21000 ആക്കി നിജപ്പെടുത്തുക, 5 ലക്ഷം രൂപ റിട്ടയര്‍മെന്റ് ആനുകൂല്യമായി നല്‍കുക, മറ്റ് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ അവര്‍ രാജ്യസഭയില്‍ ഉന്നയിച്ചു.

66000 അധികം വരുന്ന അങ്കണവാടി ജീവനക്കാരുടെ കാര്യവും വ്യത്യസ്തമല്ല. കഴിഞ്ഞ എട്ടു വര്‍ഷമായി അവരുടെ വേതനത്തില്‍ യാതൊരു വര്‍ദ്ധനയും ഉണ്ടായിട്ടില്ല. അംഗണവാടി വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന കേവലം 12,500 രൂപയും ഹെല്‍പ്പര്‍മാരുടെത് 8,700 രൂപയുമാണ്. എന്നാല്‍ ഈ കിട്ടുന്ന തുച്ഛമായ തുകയി ല്‍ നിന്ന് സെന്ററുകളുടെ നടത്തിപ്പിനും ചെലവഴിച്ചിട്ട് ചെറിയൊരു തുകയാണ് കുടുംബം പോറ്റുവാന്‍ ബാക്കിയുളളത്. സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ, അടിയന്തിര മായി പരിഹരിക്കപ്പെടേണ്ട ആവശ്യങ്ങള്‍ അംഗീകരിച്ച് കിട്ടുന്നതിനായി മാര്‍ച്ച് 17 മുതല്‍ രാപ്പകല്‍ സമരം ആരംഭിച്ചിരിക്കുകയാണ്.

കഴിഞ്ഞ എട്ട് വര്‍ഷക്കാലത്തിനിടയില്‍ വേതനത്തിലോ, മറ്റാനുകൂല്യങ്ങളിലോ എടുത്തുപറയാവുന്ന വര്‍ദ്ധനവ് ഇവര്‍ക്ക് ലഭിച്ചിട്ടില്ല. എന്നാല്‍ ജോലി ഭാരമാണെങ്കില്‍ താങ്ങാനാകത്തവിധം വര്ദ്ധി ച്ചിരിക്കുന്നു. മുമ്പ് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ പോലും ഇക്കാലത്തിനിടയില്‍ നിര്ത്തനലാക്കുകയോ മരവിപ്പിക്കുകയോ ചെയ്തിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

അങ്കണവാടി ജീവനക്കാരെ സര്ക്കാ ര്‍ ജീവനക്കാരായി പരിഗണിക്കുക, അവരുടെ മിനിമം വേതനം 21000 രൂപയായി വര്ദ്ധിപ്പിക്കുക. റിട്ടയര്‌മെിന്റ് ആനുകൂല്യം 5 ലക്ഷം രൂപയാക്കി വര്ദ്ധി പ്പിക്കുകയും ഭീമമായ പെന്ഷ്ന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുകയും ചെയ്യുക.

മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയില്‍ കേരളമൊട്ടാകെ സഞ്ചരിച്ചു കൊണ്ടുള്ള മഹിളാസാഹസ് കേരള യാത്രയ്ക്കിടെ ഒട്ടനവധി ആശാവര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും സങ്കടങ്ങള്‍ ദിവസേന കേള്‍ക്കാന്‍ ഇട വരികയാണെന്ന് അവര്‍ പറഞ്ഞു. കേരളത്തില്‍ എയിംസ് അനുവദിക്കാത്തത് കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ചിറ്റമ്മ നയത്തിന്റെ പ്രത്യക്ഷ ഉദാഹരണം ആണെന്ന് അവര്‍ പറഞ്ഞു. കോഴിക്കോട് കിനാലൂരില്‍ എയിംസ് സ്ഥാപിക്കുന്നതിന് 150 ഏക്കറോളം സ്ഥലം ഏറ്റെടുത്ത് മെഡിക്കല്‍ എജുക്കേഷന്‍ ഡയറക്ടറേറ്റിന് കൈമാറിയതാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് എയിംസ് അനുവദിച്ചിട്ടും കേരളത്തിന് അനുവദിക്കാത്ത കേന്ദ്രത്തിന്റെ വിവേചന നയം അവസാനിപ്പിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ?562.4 കോടി വ്യാജ ഇന്‍ഷുറന്‍സ് ക്ലെയിമുകളും, 1,114 ആശുപത്രികള്‍ പുറത്താക്കപ്പെട്ടതും 1.2 ലക്ഷം കോടി കുടിശ്ശികയും വലിയ വീഴ്ചയാണെന്ന് അവര്‍ ആരോപിച്ചു. ഡോക്ടര്‍മാര്‍ക്കെതിരെ ആക്രമണം വര്‍ദ്ധിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ആരോഗ്യ ഇന്‍ഷുറന്‍സിന്റെ 18% ശതമാനം GST ഒഴിവാക്കണം . മരുന്നുകളുടെ നിലവാര കുറവ് രാജ്യാന്തരതലത്തില്‍ ഇന്ത്യയുടെ പ്രതിച്ഛായ തകര്‍ക്കുകയാണെന്നും എംപി കുറ്റപ്പെടുത്തി.

Continue Reading

kerala

ചര്‍ച്ച പരാജയം, ആശമാരുടെ നിരാഹാര സമരം നാളെ മുതല്‍; മന്ത്രി ഇടപെടണമെന്ന് സമരസമിതി

ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും സമരസമിതി ആരോപിച്ചു.

Published

on

ആശാവര്‍ക്കര്‍മാരുമായി എന്‍ എച്ച് എം ഡയറക്ടര്‍ നടത്തിയ ചര്‍ച്ച ഫലം കാണാതെ പിരിഞ്ഞു. സമരക്കാരുടെ ആവശ്യങ്ങളൊന്നും പരിഗണിക്കാന്‍ എന്‍ എച്ച് എം തയ്യാറായില്ല. ആശമാരെ കേള്‍ക്കാന്‍ പോലും എന്‍ എച്ച് എം തയ്യാറായില്ല എന്ന് ചര്‍ച്ചയ്ക്കു ശേഷം പ്രവര്‍ത്തകര്‍ ആരോപിച്ചു. മുന്‍ നിശ്ചയപ്രകാരം ആശമാര്‍ മാര്‍ച്ച് 20 വ്യാഴാഴ്ച മുതല്‍ നിരാഹാര സമരം തുടങ്ങും. ചര്‍ച്ച പ്രഹസനമായിരുന്നുവെന്നും സമരസമിതി ആരോപിച്ചു.

നിരാഹാര സമരം നാളെ തുടങ്ങാനിരിക്കെയാണ് ഇന്ന് അപ്രതീക്ഷിതമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിക്കുകയായിരുന്നു സര്‍ക്കാര്‍. കഴിഞ്ഞ 38 ദിവസമായി തുടരുന്ന സമരത്തില്‍ ഇപ്പോഴാണ് സര്‍ക്കാര്‍ നേരിട്ട് ഇടപെടുന്നത്. ഇടതു നേതാക്കളെല്ലാം സമരക്കാരെ അവഹേളിക്കുന്ന നിലപാട് തുടരുകയായിരുന്നു ഇതുവരെ.

എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഉദ്യോഗസ്ഥരുമായായാണ് ആദ്യവട്ട ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ മന്ത്രി വീണാജോര്‍ജ്ജ് പങ്കെടുത്തിരുന്നില്ല. മന്ത്രിയുമായി ചര്‍ച്ച നടത്തണമെന്ന ആവശ്യവും സമരക്കാര്‍ ഇന്ന് ഉന്നയിച്ചു. എന്നാല്‍ ഈ ഉറപ്പും ലഭിച്ചില്ല.

ഓണറേറിയം വര്‍ദ്ധിപ്പിക്കുക എന്നതാണ് ആശാവര്‍ക്കര്‍മാരുടെ പ്രധാന ആവശ്യം. ഇതോടൊപ്പം വിരമിക്കല്‍ ആനുകൂല്യം നല്‍കുക . കുടിശ്ശിക വേതനം നല്‍കുക, വേതനം ലഭിക്കുന്നതിലെ നിബന്ധനകള്‍ നീക്കുക തുടങ്ങിയ ഒരു പിടി ആവശ്യങ്ങളാണ് ആശമാര്‍ ഉയര്‍ത്തിയിരുന്നത്. മാനദണ്ഡങ്ങള്‍ സങ്കീര്‍ണമായതിനാല്‍ തുച്ഛമായ ഓണറേറിയം മാത്രമാണ് ലഭിക്കുന്നതെന്നാണ് ആശമാരുടെ പരാതി.

ഈ ആവശ്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ആശാവര്‍ക്കര്‍ മാര്‍ അറിയിച്ചുകൊണ്ടാണ് ഇവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. ആദ്യവട്ട ചര്‍ച്ച പൊളിഞ്ഞതോടെ ഇനി ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെടല്‍ നിര്‍ണ്ണായകമായിരിക്കുകയാണ്

Continue Reading

Trending