Connect with us

Culture

സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷം; പൊടിക്കുന്നത് 51 കോടി

Published

on

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം ആഘോഷത്തിന്റെ പേരില്‍ ധൂര്‍ത്തടിക്കുന്നത് കോടികള്‍. 16 കോടി രൂപയാണ് രണ്ടാം വാര്‍ഷികാഘോഷത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഈമാസം 31വരെ നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപരിപാടികളുടെ പ്രചരണത്തിന് മാത്രം വന്‍തുക വേറെയും വിനിയോഗിക്കുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിക്കിടെയാണ് സര്‍ക്കാര്‍ പണം ധൂര്‍ത്തടിക്കുന്നത്.

2017 ജൂണ്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഡി.എ കുടിശികയാണ്. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പുതിയ വാഹനങ്ങള്‍ വാങ്ങിയിട്ടില്ല. സാമ്പത്തിക ഞെരുക്കമുള്ളതിനാല്‍ പുതിയ വാഹനങ്ങള്‍ വാങ്ങരുതെന്നും വാടകക്ക് എടുത്ത് ഉപയോഗിക്കാനുമാണ് നിര്‍ദേശം. പല വകുപ്പുകള്‍ക്കും നിത്യ ചെലവിനു പോലും പണമില്ല. നൂറുകണക്കിന് പദ്ധതികള്‍ പെരുവഴിയിലാണ്. ഈ സാഹചര്യത്തിലാണ് ആര്‍ഭാടപൂര്‍വം പിണറായി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് പ്രചരണത്തിനായി മാത്രം 35 കോടിയാണ് ചെലവഴിച്ചത്. ഇതിന്റെ തുക ഏജന്‍സിക്ക് നല്‍കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഇക്കഴിഞ്ഞ ഒന്‍പതാം തിയതിയാണ് പുറത്തിറക്കിയത്. ഫേസ്ബുക്ക്, വാട്‌സാപ്പ് ഉള്‍പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി 30 ക്രിയേറ്റീവ് പോസ്റ്ററുകള്‍, 15 സെലിബ്രിറ്റി വീഡിയോസ്, 30 അനിമേഷന്‍ വീഡിയോ, ഏഴ് ഇ-പോസ്റ്റര്‍ എന്നിവയാണ് തയാറാക്കിയത്. ഇതിനായി കോഴിക്കോട് ഗ്ലോബല്‍ ഇന്നവേറ്റീസ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തെയാണ് ചുമതലപ്പെടുത്തിയത്. ഇവര്‍ക്ക് ആദ്യഗഡുവായി 21.24 ലക്ഷം നല്‍കിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം മാര്‍ച്ച് 16ന് ചേര്‍ന്ന കോസ്റ്റ് കമ്മിറ്റി യോഗതീരുമാനം അനുസരിച്ച് 16.98 ലക്ഷം ഇവര്‍ക്ക് അനുവദിച്ചു. ബാക്കി തുകയായ 7.30 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം നല്‍കിയത്.

ഒന്നാം വാര്‍ഷികത്തിന് ചെലവഴിച്ചതിനേക്കാള്‍ കൂടുതല്‍ തുകയാണ് രണ്ടാം വാര്‍ഷികത്തിന് വിനിയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം 35 കോടിയാണ് ചെലവഴിച്ചത്‌. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണം കുറച്ചിട്ടുണ്ടെങ്കിലും മറ്റ് പല മേഖലകളിലും പരസ്യത്തിനായി വാരിക്കോരി ചെലവഴിക്കുകയാണ്. മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കണ്ണട വാങ്ങാനും വീട് മോടിപിടിപ്പിക്കാനും ബന്ധുക്കളുടെ ചികിത്സാ ചെലവിനും അധികതുക കൈപ്പറ്റിയെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെണ് കോടികള്‍ ചെലവിട്ട് സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നത്.

ആഘോഷ പരിപാടികള്‍ക്ക് ഭരണാനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ചിലവ് 16 കോടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സംസ്ഥാനതലം, ജില്ല, മണ്ഡലം എന്നിങ്ങനെ വേര്‍തിരിച്ചാണ് പരിപാടികള്‍ നടന്നുവരുന്നത്. ജില്ലയുടെ ചുമതലയുള്ള മന്ത്രിമാര്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്നു. സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടോ മറ്റ് ഭരണനേട്ടങ്ങള്‍ അവകാശപ്പെടാനോ സാധിക്കാത്ത സാഹചര്യമാണ്.

News

നോർത്ത് മാസിഡോണിയയിലെ നിശാക്ലബ്ബിൽ വൻ തീപിടിത്തം; 51 മരണം, നൂറിലധികം പേർക്ക് പരിക്ക്

അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു.

Published

on

വടക്കന്‍ മാസിഡോണിയയില്‍ നിശാക്ലബില്‍ വന്‍തീപിടിത്തം. അപകടത്തില്‍ 51 പേര്‍ മരണപ്പെട്ടു. 100ഓളം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. പരിക്കേറ്റവര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടം നടക്കുമ്പോള്‍ ക്ലബിനുള്ളില്‍ 1500 ആളുകളുണ്ടായിരുന്നു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.

ഒരു പ്രാദേശിക ഗ്രൂപ്പ് നടത്തിയ പോപ്പ് സംഗീത പരിപാടിക്കിടെയാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ 2.35ഓടെയായിരുന്നു സംഭവം.പരിപാടിക്കിടയില്‍ കരിമരുന്ന് ഉപയോഗിച്ചത് തീപിടിത്തത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. ‘

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇയാളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തമുണ്ടായി ഉടൻ തന്നെ ക്ലബിന്റെ സീലിങ്ങിലേക്കും മറ്റും തീ ആളിപടരുകയായിരുന്നു. ഏകദേശം 30,000 താമസക്കാരുള്ള ഒരു ചെറിയ പട്ടണത്തിലെ പള്‍സ് എന്ന നിശാക്ലബ്ബിലാണ് തീപിടുത്തമുണ്ടായത്.

Continue Reading

kerala

വിലങ്ങാട് പുനരധിവാസം; അര്‍ഹതപ്പെട്ടവരെ സര്‍ക്കാര്‍ അവഗണിച്ചെന്ന് പരാതി

ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

Published

on

കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ പുനരധിവാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പട്ടികക്കെതിരെ ദുരിന്തബാധിതര്‍ രംഗത്ത്. പട്ടികയില്‍ നിന്നും അര്‍ഹതപ്പെട്ടവരെ അവഗണിച്ചെന്നാണ് പരാതി. പൂര്‍ണമായും വീട് തകര്‍ന്നവരുടെ പേരുകള്‍ ഇല്ലെന്ന് ദുരിന്ത ബാധിതര്‍ പറയുന്നു.

വയനാടിനെ പോലെ വിലങ്ങാടിനെയും ചേര്‍ത്തുപിടിക്കും എന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം. എന്നാല്‍ അതിജീവിക്കുന്ന വിലങ്ങാടന്‍ ജനതയെ അവഗണിക്കുന്നു എന്നാണ് ദുരിതബാധിതരുടെ പരാതി. വിലങ്ങാട് പന്നിയേരി ഉന്നതിയിലെ രജീഷിന്റെ വാക്കുകളാണ് ഇത്. വീട് പൂര്‍ണമായി തകര്‍ന്ന ഇത്തരത്തില്‍ നിരവധി പേരാണ് ഇപ്പോഴും പട്ടികക്ക് പുറത്തു നില്‍ക്കുന്നത്. ആദ്യം 36 കുടുംബങ്ങളെ പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പരാതികള്‍ ലഭിച്ചതോടെ 15 പേരെ ഒഴിവാക്കി.

കുറ്റല്ലൂര്‍, മാടാഞ്ചേരി, പന്നിയേരി ആദിവാസി ഉന്നതികളിലെ ദുരിതബാധിതരെ പൂര്‍ണമായും അവഗണിച്ചു. കോഴിക്കോട് എന്‍ ഐ ടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആദ്യഘട്ട പട്ടിക പുറത്ത് വിട്ടത്. ദുരിത ബാധിതരുടെ പരാതി പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ശ്രമം ആരംഭിച്ചു എന്നാണ് വിവരം

Continue Reading

GULF

മബെല കെ.എം.സി.സി ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു

സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

Published

on

മസ്കത്ത് കെ.എം.സി.സി മബെല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു.

മബെല മാൾ ഓഫ് മസ്കത്തിന് സമീപമുള്ള അൽ ശാദി ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന സമൂഹ നോമ്പുതുറയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി. സമീപകാലത്ത് ഒമാനിൽ നടന്ന ഏറ്റവും വലിയ ഫാമിലി ഇഫ്താറുകളിൽ ഒന്നായിരുന്നു മബെല കെ.എം.സി.സി യുടേത്.

സ്ത്രീകളും കുട്ടികളും അടക്കം 2500 ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു.മബെല കെ.എം.സി.സി യുടെ പ്രവർത്തകരും കുടുംബങ്ങളും അതിഥികളും പങ്കെടുത്തു. മബെല കെ.എം.സി.സി പ്രവർത്തക സമിതി അംഗങ്ങളെ

കൂടാതെ പ്രത്യേകം തെരഞ്ഞെടുത്ത വളന്റിയർ വിങ്ങും, വിമൻ ആൻഡ് ചിൽഡ്രൻസ് വിങ് പ്രവർത്തക സമിതി അംഗങ്ങളും ഗ്രാൻഡ് ഇഫ്താറിന് നേതൃത്വം നൽകി.

Continue Reading

Trending