Connect with us

kerala

ഒരക്ഷരം മിണ്ടാതെ പിണറായി; പുതുപ്പള്ളി തോല്‍വിയിലും മൗനം തന്നെ കവചം

പുതുപ്പള്ളിയില്‍ സി.പി.എം തകര്‍ന്നടിഞ്ഞപ്പോഴും തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ഭാവം പോലും കാട്ടാതെ മുഖ്യമന്ത്രി പിണറായി വിജന്‍ മൗനം തുടരുന്നു.

Published

on

തിരുവനന്തപുരം: പുതുപ്പള്ളിയില്‍ സി.പി.എം തകര്‍ന്നടിഞ്ഞപ്പോഴും തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ഭാവം പോലും കാട്ടാതെ മുഖ്യമന്ത്രി പിണറായി വിജന്‍ മൗനം തുടരുന്നു. പുതുപ്പള്ളിയിലെ ദയനീയ പരാജയത്തിന് കാരണം ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രിക്കും കുടുംബത്തിനും നേരെ ഉയരുന്ന ആരോപണങ്ങളുമാണെന്ന വിലയിരുത്തലിനിടെയാണ് യാതൊരു പരാമര്‍ശവും നടത്താതെ പിണറായിയുടെ ഒളിച്ചുകളി.

ഇന്നലെ ധര്‍മടത്തെ മൂന്ന് പരിപാടികളില്‍ പങ്കെടുത്ത പിണറായി, രാഷ്ട്രീയ വിഷയങ്ങളിലേക്ക് കടന്നില്ല. ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം പൊതുവേ സര്‍ക്കാരിന്റെ വിലയിരുത്തലായി പറയാറുണ്ട്. സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന് സി.പി.എം ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് അതില്‍ നിന്ന് മലക്കം മറിയുന്ന സ്ഥിതിയുണ്ടായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായിയുടെ പ്രതികരണം ഏവരും പ്രതീക്ഷിച്ചിരുന്നു. തലശേരി ബ്രണ്ണന്‍ കോളജിലും ധര്‍മടത്തെ മറ്റ് രണ്ടുവേദികളിലും പുതുപ്പള്ളിയും സമീപകാല രാഷ്ട്രീയ വിഷയങ്ങളും പിണറായി പരാമര്‍ശിച്ചില്ല. ബ്രണ്ണന്‍ കോളജിലെ വൈകാരികത മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍.
സ്വര്‍ണക്കടത്ത് മുതല്‍ മാസപ്പടി വരെയുള്ള വിവാദങ്ങളില്‍ മൗനം കവചമാക്കിയ പിണറായി, പുതുപ്പള്ളിയിലെ തിരിച്ചടിയും മൗനം കൊണ്ടുതന്നെയാണ് നേരിടുന്നത്. മുഖ്യമന്ത്രി മറുപടി പറയേണ്ട ഒരു വിഷയത്തിലും അദ്ദേഹം പ്രതികരിക്കാത്തത് സി.പി.എമ്മുകാരെ പോലും അത്ഭുതപ്പെടുത്തുകയാണ്. മകള്‍ക്കെതിരായ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ല. വിഷയം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എം.എല്‍.എക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കുഴല്‍നാടന്റെ വീടും ഓഫീസുമൊക്കെ പരിശോധന നടത്തിയിരുന്നു.

പുതുപ്പള്ളിയിലെ തോല്‍വിയിലും മുഖ്യമന്ത്രി മൗനം തുടരുമ്പോള്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ആകാംക്ഷ ഉടലെടുത്തിട്ടുണ്ട്. പിണറായിയുടെ തുടര്‍ രാഷ്ട്രീയ നീക്കങ്ങള്‍ എന്താകുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. പുതുപ്പള്ളിയില്‍ ബി.ജെ.പി വോട്ട് വാങ്ങിയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജയിച്ചതെന്നും തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആകില്ലെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രതികരണം.

അതേസമയം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണമുണ്ടായി. പുതുപ്പള്ളിയിലെ യു.ഡി.എഫ് വിജയത്തെ ഒരു ലോകം കീഴടക്കിയ സംഭവം പോലെ വാര്‍ത്തയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അതിന്റെ പിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ എല്‍.ഡി.എഫ് ആകെ ദുര്‍ബലപ്പെട്ടെന്നും സര്‍ക്കാര്‍ ആകെ പ്രയാസത്തിലാണെന്നും വരുത്തിത്തീര്‍ക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

 

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തുവയസ്സുകാരി പീഡനത്തിനിരയായ സംഭവം: പ്രതിക്ക് 43 വര്‍ഷം തടവ്

Published

on

കോഴിക്കോട് വാണിമേലില്‍ പത്തുവയസ്സുകാരിയെ നിരന്തരം ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ സംഭവത്തില്‍ പ്രതിക്ക് 43 വര്‍ഷം തടവും ഒരു ലക്ഷത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. പരപ്പുപാറ സ്വദേശി ഷൈജു(42)വിനെയാണ് ശിക്ഷിച്ചത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയുടേതാണ് വിധി.

2023 ലാണ് സംഭവം. പെണ്‍കുട്ടി വീട്ടുകാര്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു താമസം. ഇതതിനിടെയാണ് പ്രതി കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പത്തുവയസ്സുകാരിയുടെ പരാതിയില്‍ വളയം പൊലീസാണ് കേസെടുത്തത്.

 

 

Continue Reading

kerala

യാക്കോബായ സഭക്ക് പുതിയ ഇടയന്‍; പുതിയ കാതോലിക്കയായി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു

ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്.

Published

on

യാക്കോബായ സഭയുടെ പുതിയ കാതോലിക്കയായി ഡോ ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബസേയിലോസ് ജോസഫ് കാതോലിക്ക എന്നാകും ഇനി സ്ഥാനപ്പേര്. അന്തോഖ്യ സിംഹാസന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുമെന്ന് സഭയോടുള്ള വിധേയത്വം പ്രഖ്യാപിച്ച് ശ്രേഷ്ഠ കാതോലിക്ക ബാവ വ്യക്തമാക്കി.

ബെയ്‌റൂത്തിലെ അച്ചാനെ സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍ ഇഗ്‌നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ മുഖ്യ കാര്‍മികത്വത്തിലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകള്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി സംഘത്തേയും 700ലധികം വരുന്ന വിശ്വാസി സമൂഹത്തെയും സാക്ഷിയാക്കിയാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റത്.

കുര്‍ബാനമധ്യേയുള്ള ചടങ്ങുകള്‍ക്ക് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രീയര്‍ക്കീസ് ബാവാ കാര്‍മികത്വം വഹിച്ചു.

Continue Reading

kerala

പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞ സംഭവം: അധ്യാപകന് സസ്‌പെന്‍ഷന്‍

പാണക്കാട് ഡി.യു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഹബീബ് റഹ്‌മാനെതിരെയാണ് നടപടി.

Published

on

പ്ലസ്ടു പരീക്ഷയ്ക്കിടെ മറ്റ് വിദ്യാര്‍ത്ഥി സംസാരിച്ചതിനെ തുടര്‍ന്ന് പരാതിക്കാരിയായ വിദ്യാര്‍ഥിനിയുടെ ഉത്തരപേപ്പര്‍ തടഞ്ഞുവെച്ച സംഭവത്തില്‍ അധ്യാപകനെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു.

പാണക്കാട് ഡി.യു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ ഹബീബ് റഹ്‌മാനെതിരെയാണ് നടപടി. കുറ്റൂര്‍ നോര്‍ത്ത് കെ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇക്കണോമിക്‌സ് പരീക്ഷ എഴുതുകയായിരുന്ന വിദ്യാര്‍ത്ഥിനിയുടെ ഉത്തരപേപ്പറാണ് ഇന്‍വിജിലേറ്റര്‍ ഡ്യൂട്ടിക്കെത്തിയ ഹബീബ് റഹ്‌മാന്‍ പിടിച്ചുവെക്കുകയും അര മണിക്കൂറോളം പരീക്ഷ എഴുതാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തത്. വിദ്യാര്‍ഥിനി വിദ്യാഭ്യാസമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു.

വീണ്ടും പരീക്ഷ എഴുതാനുള്ള സാഹചര്യം ഒരുക്കണമെന്ന് കുട്ടിയും കുടുംബവും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ പരീക്ഷകളില്‍ വിദ്യാര്‍ത്ഥിനി ഫുള്‍ എ പ്ലസ് നേടിയിരുന്നു. പിന്നാലെ സിവില്‍ സര്‍വിസ് പരീക്ഷക്കും തയാറെടുക്കുന്നുണ്ട്.

ചോദ്യപേപ്പര്‍ വാങ്ങിവെച്ച് പരീക്ഷ എഴുതാനുള്ള സമയം നഷ്ടപ്പെടുത്തിയതിലൂടെ വിദ്യാര്‍ത്ഥിനിയുടെ അവകാശത്തെ ഹനിച്ചതായും ഭാവിയെ ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതായും ഡി.ജി.ഇയുടെ ഉത്തരവില്‍ പറയുന്നു. ഇന്‍വിജിലേറ്ററുടെ ഭാഗത്തുനിന്ന് വീഴ്ചയും അച്ചടക്ക ലംഘനവുമാണുണ്ടായതെന്നും ഉത്തരവില്‍ അറിയിച്ചു.

 

Continue Reading

Trending