Connect with us

Culture

വിദ്യാഭ്യാസ വായ്പാ ഇളവ് : സര്‍ക്കാരും ബാങ്കുകളും ഒത്തുകളിക്കുന്നു

Published

on

കോഴിക്കോട്: സര്‍ക്കാര്‍ കൊട്ടിഘോഷിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി ഭൂരിഭാഗം പേര്‍ക്കും പ്രയോജനപ്പെടുന്നില്ലെന്ന് പരാതി. എസ്.ബി.ഐ ഉള്‍പ്പെടെയുള്ള ബാങ്കുകളും സംസ്ഥാന സര്‍ക്കാറും ഉണ്ടാക്കിയ ധാരണയുടെ ഭാഗമായി മെറിറ്റ് വഴി പ്രവേശനം നേടിയവര്‍ക്ക് മാത്രമെ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു. മാനേജ്‌മെന്റ് ക്വാട്ടയിലും മറ്റും പ്രവേശനം നേടിയ ഭൂരിപക്ഷത്തിന് പദ്ധതിയില്‍ അപേക്ഷിക്കാനാവില്ല. ബാങ്കുകളെ സഹായിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിച്ചതാണ് ഇതിന് കാരണമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. ചുരുക്കത്തില്‍ ബാങ്ക് വായ്പയെടുത്ത് പഠനം പൂര്‍ത്തിയാക്കിയ 80 ശതമാനത്തിനും പദ്ധതിയുടെ പ്രയോജനം കിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തണമെന്നാണ് വായ്പയെടുത്തവരുടെ ആവശ്യം.

അതേസമയം, മെറിറ്റില്‍ പ്രവേശനം നേടിയവരുടെ വായ്പയുടെ തിരിച്ചടവിന് ആനുകൂല്യം ലഭിക്കുന്നതിനും കടമ്പകള്‍ ഏറെയാണ്. നേരത്തെ എസ്.ബി.ടി മുഖേന വായ്പയെടുത്തവരാണ് ആശങ്കയിലായത്. അവരുടെ പണം അടച്ചതിന്റെ രേഖകളും മറ്റും റിലയന്‍സിന് കൈമാറിയതാണ് പ്രതിസന്ധിയായത്. വായ്പാ തിരിച്ചടവ് നേടിയെടുക്കാന്‍ എസ്.ബി.ടി റിലയന്‍സിനെ ചുമതലപ്പെടുത്തിയിരുന്നു. എസ്.ബി.ടി എസ്.ബി.ഐയില്‍ ലയിച്ചതോടെ വായ്പാരേഖകള്‍ ഇടപാടുകാര്‍ക്ക് കിട്ടാതായി. അതെല്ലാം റിലയന്‍സിന്റെ കൈയിലാണെന്നാണ് എസ്.ബി.ഐ പറയുന്നത്. അതോടെ വായ്പ തിരിച്ചടവ് സഹായ പദ്ധതിയില്‍ പലര്‍ക്കും അപേക്ഷിക്കാന്‍ പറ്റാതായി. ഇരുപതിനായിരത്തോളം പേര്‍ ഇപ്രകാരം പുറത്തായിട്ടുണ്ട്.

തിരിച്ചടവ് പദ്ധതി നടപ്പാക്കുമ്പോള്‍ പലിശ ബാങ്ക് ഒഴിവാക്കണം. വായ്പാസംഖ്യയുടെ 60 ശതമാനം സര്‍ക്കാര്‍ വഹിക്കും. 40 ശതമാനം മാത്രം വായ്പയെടുത്തയാള്‍ നല്‍കിയാല്‍ മതി. ഇതിനകം തവണകളായി ലോണിലേക്ക് പണമടച്ചവരുണ്ട്. എന്നാല്‍ അത് സംബന്ധിച്ച രേഖകളൊന്നും ബാങ്കില്‍ നിന്ന് കിട്ടുന്നില്ല. റിലയന്‍സിനെ സമീപിക്കാനാണ് ബാങ്കുകാര്‍ പറയുന്നത്. എന്നാല്‍ വായ്പയെടുത്തവര്‍ ബാങ്കുമായി മാത്രമാണ് ഇടപാട് നടത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ റിലയന്‍സിനെ സമീപിക്കാനാവില്ലെന്നാണ് അവരുടെ നിലപാട്. കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള മാര്‍ഗം എന്ന നിലയിലാണ് റിലയന്‍സുമായി എസ്.ബി.ഐ കരാര്‍ ഉണ്ടാക്കിയത്.

വിദ്യാഭ്യാസ വായ്പകളും ഇക്കൂട്ടത്തില്‍പെടുത്തുകയായിരുന്നു. ഒരു ലക്ഷം രൂപ തിരിച്ചുപിടിച്ചാല്‍ 60,000 രൂപയും റിലയന്‍സിന് എടുക്കാം. 40,000 രൂപമാത്രമെ ബാങ്കിന് കൊടുക്കേണ്ടതുള്ളു. അതുതന്നെ 15 വര്‍ഷത്തിനുള്ളില്‍ കൊടുത്താല്‍മതി. ബാങ്കുകള്‍ ഉദാരസമീപനം എടുക്കുമ്പോള്‍ മുതലെടുപ്പിന് ഇറങ്ങിയ റിലയന്‍സ് ഗുണ്ടകളെ ഉപയോഗിച്ച് വായ്പയെടുത്തവരെ ഭീഷണിപ്പെടുത്താനും തുടങ്ങിയിട്ടുണ്ട്. ഫോണിലൂടെയാണ് ഭീഷണി. കത്തയക്കുന്നതും പതിവാണ്. ജനരോഷം ഭയന്ന് ഇടപാടുകാരെ നേരില്‍ കാണാന്‍ എത്താറില്ലെന്ന് പറയുന്നു.
വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിക്കായി 900 കോടി സംസ്ഥാന സര്‍ക്കാര്‍ നീക്കിവെച്ചു എന്നാണ് പറയുന്നത്. മാനേജ്‌മെന്റ് ക്വാട്ടയില്‍ പഠിച്ചവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കാന്‍ സര്‍ക്കാര്‍ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന് എജ്യൂക്കേഷന്‍ ലോണീസ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെടുന്നു. സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികളും അവര്‍ ആലോചിക്കുന്നുണ്ട്.

Film

മാത്യു തോമസ് നായകനാകുന്ന ‘നൈറ്റ് റൈഡേഴ്സ്’; നെല്ലിക്കാംപൊയിൽ എന്ന ഗ്രാമത്തിലെ കഥ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്.

Published

on

എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “നൈറ്റ് റൈഡേഴ്സ്” ൻ്റെ ഫസ്റ്റ് ലുക്ക് പുറത്ത്. പ്രശസ്ത ചിത്രസംയോജകനായ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഹൊറർ കോമഡി ജോണറിൽ ഒരുങ്ങിയ “നൈറ്റ് റൈഡേഴ്‌സ്” രചിച്ചത് “പ്രണയവിലാസം” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ്. വമ്പൻ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ, ഹലോ മമ്മി തുടങ്ങിയ ചിത്രങ്ങളുടെ സഹനിർമാണത്തിനു ശേഷം എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന സിനിമ കൂടിയാണിത്. വിമൽ ടി.കെ, കപിൽ ജാവേരി, ഗുർമീത് സിംഗ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാണം.

യുവതാരം മാത്യു തോമസ് ആണ് ചിത്രത്തിലെ നായകൻ. മീനാക്ഷി ഉണ്ണികൃഷ്ണൻ, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷൻ ഷാനവാസ്, ശരത് സഭ, മെറിൻ ഫിലിപ്പ്, സിനിൽ സൈനുദ്ധീൻ, നൗഷാദ് അലി, നസീർ സംക്രാന്തി, ചൈത്ര പ്രവീൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Continue Reading

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Trending