Connect with us

News

ഒറ്റ മിസ്സ് കോളില്‍ ഫോണിലെ വിവരങ്ങളെല്ലാം ചോര്‍ത്തും; പെഗാസസിനെ കരുതിയിരിക്കണം

ഫോണ്‍ ചോര്‍ത്താനുള്ള ഏറ്റവും എളുപ്പമായ ആയുധമായാണ് ഇതിനെ സൈബര്‍ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്

Published

on

ഒരു തെളിവും അവശേഷിപ്പിക്കാതെ ഫോണ്‍ ഹാക്ക് ചെയ്യുകയും വിവരങ്ങളെല്ലാം ചോര്‍ത്തി സ്വയം മരണം കൈവരിക്കുന്ന സോഫ്റ്റ് വെയറാണ് പെഗാസസ്. ഒരു ലിങ്കിലൂടെയോ വോയിസ് കോളിലൂടെയോ മിസ്ഡ് കോളിലൂടെയോ ഒക്കെ പെഗാസസിനെ ഫോണുകളിലേക്ക് കടത്തിവിടും. ഫോണ്‍ ചോര്‍ത്താനുള്ള ഏറ്റവും എളുപ്പമായ ആയുധമായാണ് ഇതിനെ സൈബര്‍ ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്.

ഇസ്രയേലി കമ്പനിയായ എന്‍ എസ് ഒ 2016ല്‍ സൈബര്‍ ആയുധമെന്ന നിലയില്‍ വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറാണ് ഇത്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കാണ് സാധാരണ ഈ സോഫ്റ്റ് വെയര്‍ നല്‍കുന്നത്. അതിസുരക്ഷയുണ്ടെന്ന് അവകാശപ്പെടുന്ന ഐഫോണിനെ ലക്ഷ്യമിട്ടാണ് പെഗാസസ് നിര്‍മ്മിച്ചതെങ്കിലും ആന്‍ഡ്രോയിഡ് ഫോണുകളിലടക്കം ഇവ ഉള്‍പ്പെടുത്താന്‍ കഴിയും.

കോളിങ് സംവിധാനമാണ് പെഗാസസ് കടന്നുകൂടാന്‍ ഉപയോഗിച്ചതെന്നത് സാങ്കേതിക ലോകത്തെ അതിശയിപ്പിച്ച വസ്തുതയാണ്. കോള്‍ എടുക്കണമെന്നുപോലും നിര്‍ബന്ധമില്ല, ഒരൊറ്റ മിസ്ഡ് കോളിലൂടെ കോഡുകള്‍ സ്മാര്‍ട്‌ഫോണില്‍ നിക്ഷേപിക്കും. ജെയില്‍ ബ്രേക്കിലൂടെ ഫോണിന്റെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നിയന്ത്രണം തന്നെ ആ ചാര പ്രോഗ്രാം ഏറ്റെടുക്കും. കോള്‍ ലിസ്റ്റില്‍ നിന്നു പോലും പെഗാസസിന്റെ വിവരങ്ങള്‍ അപ്രത്യക്ഷമാകുന്ന തരത്തിലാണ് പ്രവര്‍ത്തനം.

പെഗാസസ് ഉപയോഗിച്ച് ഇന്ത്യക്കാരായ വാട്‌സാപ്പ് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി 2019ല്‍ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. കോളിങ് സംവിധാനത്തില്‍ എന്തോ സംഭവിക്കുന്നതായി സൂചന കിട്ടിയ വാട്‌സ്ആപ്പ് പെഗാസസ് ബാധിച്ചു എന്ന് കരുതുന്ന അക്കൗണ്ടുകള്‍ക്ക് പുതിയ അപ്‌ഡേറ്റ് സ്വീകരിക്കാന്‍ മുന്നറിയിപ്പ് നല്‍കി. ഈ സന്ദേശം ലഭിച്ചവര്‍ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് കൂടുതല്‍ ചര്‍ച്ചകളുണ്ടായത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു

വ്യാഴാഴ്ച വൈകുന്നേരം ജബാലിയയിലെ അല്‍-അവ്ദ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടര്‍ മുഹമ്മദ് സല്‍ഹ പറഞ്ഞു.

Published

on

ഇസ്രാഈല്‍ സൈന്യം അടിയന്തരമായി ഒഴിപ്പിക്കാന്‍ ഉത്തരവിട്ടതിനെത്തുടര്‍ന്ന് വടക്കന്‍ ഗസ്സ ഗവര്‍ണറേറ്റില്‍ ആരോഗ്യ സേവനങ്ങള്‍ നല്‍കുന്ന അവസാന ആശുപത്രി പ്രവര്‍ത്തനരഹിതമാണെന്ന് ആശുപത്രി ഡയറക്ടര്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരം ജബാലിയയിലെ അല്‍-അവ്ദ ആശുപത്രിയില്‍ നിന്ന് രോഗികളെ ഒഴിപ്പിച്ചതായി ഡോക്ടര്‍ മുഹമ്മദ് സല്‍ഹ പറഞ്ഞു.

‘രണ്ടാഴ്ചത്തെ ഉപരോധത്തിന്’ ശേഷം ‘ഈ നിര്‍ബന്ധിത ഒഴിപ്പിക്കലിനെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ മോശം തോന്നുന്നു’ എന്ന് അദ്ദേഹം പറഞ്ഞു, ‘ഇപ്പോള്‍ വടക്ക് ഭാഗത്ത് ആരോഗ്യ സൗകര്യങ്ങളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്ന്’ പറഞ്ഞു.

അതേസമയം ഇതിനോട് ഇസ്രാഈല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘ഞങ്ങള്‍ ആശുപത്രി ഒഴിപ്പിച്ചതില്‍ ഞങ്ങള്‍ക്ക് ശരിക്കും സങ്കടമുണ്ട്, പക്ഷേ ഞങ്ങള്‍ ഒഴിഞ്ഞില്ലെങ്കില്‍, അകത്തുള്ളവരെ അവര്‍ അകത്ത് കടന്ന് കൊല്ലുമെന്ന് ഇസ്രാഈലി അധിനിവേശ സേന ഞങ്ങളെ ഭീഷണിപ്പെടുത്തി,” ഡോ സല്‍ഹ പറഞ്ഞു.

‘അല്ലെങ്കില്‍ അവര്‍ ഹോസ്പിറ്റലില്‍ ബോംബിടും. ഞങ്ങള്‍ രോഗികളുടെയും ഞങ്ങളുടെ ജീവനക്കാരുടെയും ജീവിതത്തെക്കുറിച്ച് ചിന്തിക്കുകയായിരുന്നു.’

‘ടാങ്കുകളില്‍ നിന്ന് ധാരാളം ബോംബിംഗും വെടിവെപ്പും’ ആശുപത്രി നേരിട്ടതായി ഡോ സല്‍ഹ പറഞ്ഞു.

രോഗികളെ ഗസ്സ സിറ്റിയിലെ അല്‍-ഷിഫ ആശുപത്രിയിലേക്ക് മാറ്റി. ഗാസ സിറ്റിയിലെ ഒരു പ്രാഥമികാരോഗ്യ കേന്ദ്രം വഴി തങ്ങള്‍ സേവനങ്ങള്‍ നല്‍കുമെന്നും മറ്റൊരു അഭയകേന്ദ്രത്തില്‍ സ്ഥാപിക്കാമെന്നും ഡോ സല്‍ഹ പറഞ്ഞു.

ഈ വര്‍ഷമാദ്യം രണ്ട് മാസത്തെ വെടിനിര്‍ത്തലിന് ശേഷം ഭൂരിഭാഗം ഫലസ്തീനുകാര്‍ക്കും ഇപ്പോള്‍ പുറത്തുപോകാന്‍ കഴിയാത്ത ഗസ്സയില്‍ ഇസ്രാഈല്‍ ബോംബാക്രമണം തുടരുകയാണ്.

Continue Reading

kerala

പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി

പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

Published

on

തിരുവനന്തപുരം: ദളിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവത്തില്‍ എസ്എച്ച്ഒയെ സ്ഥലംമാറ്റി. ആര്‍. ശിവകുമാറിനെ കോഴിക്കോട് മാവൂര്‍ സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റിയത്. പൊതുസ്ഥലം മാറ്റത്തിനൊപ്പമാണ് മാറ്റം.

യുവതി ജോലിക്ക് നിന്നിരുന്ന വീട്ടില്‍നിന്ന് സ്വര്‍ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവതിയെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് എസ്‌ഐ ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി പെരുമാറുകയായിരുന്നു. കൂടാതെ യുവതിയെ ഒരു ദിവസം സ്റ്റേഷനില്‍ പട്ടിണിക്കിടുകയും ചെയ്തു. കുടിക്കാന്‍ വെള്ളം പോലും നല്‍കിയില്ലെന്നും യുവതി പറഞ്ഞിരുന്നു. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയെന്നും താന്‍ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബിന്ദു പറഞ്ഞിരുന്നു.

Continue Reading

kerala

നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാം; കെ.എം ഷാജി

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി

Published

on

എം. സ്വരാജിനെ നിലമ്പൂരില്‍ സ്ഥാനാര്‍ഥിയാക്കിയത് അദ്ദേഹത്തെ രാഷ്ട്രീയമായി അവസാനിപ്പിക്കാനാകാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. സിപിഎമ്മില്‍ പിണറായി വിരുദ്ധ പോരാട്ടങ്ങളില്‍ വലിയ പങ്കുവഹിക്കുന്ന നേതാവാണ് സ്വരാജെന്നും അദ്ദേഹത്തെ തീര്‍ക്കണമെന്ന് കരുതിയാകാം സ്ഥാനാര്‍ഥിയാക്കിയതെന്നും കെ.എം ഷാജി പ്രതികരിച്ചു.

ഒരിക്കല്‍ പിണറായി ഭക്തിമൂത്ത് വി.എസിനെ പിതൃശൂന്യനെന്ന് വിളിച്ചയാളാണ് സ്വരാജ് എന്നും കെ.എം. ഷാജി പറഞ്ഞു. നിലമ്പൂരില്‍ വരുന്നതിന് മുമ്പ് വി.എസ്. അച്യുതാനന്ദനെ സന്ദര്‍ശിച്ച് സ്വരാജ് മാപ്പ് ചോദിക്കണമെന്നും സ്വരാജ് പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത് ശരീരത്തില്‍ പിണറായി മാനറിസം ആവാഹിച്ചാണെന്നും കെ എം ഷാജി പറഞ്ഞു.

യുദ്ധം അനാവശ്യമായിരുന്നുവെന്ന നിലപാട് സ്ഥാനാര്‍ഥിയായ സ്വരാജിന് ഇപ്പോള്‍ ഉണ്ടോ എന്ന് വ്യക്തമാക്കണമെന്നും കെ എം ഷാജി കൂട്ടിച്ചേര്‍ത്തു.
അന്‍വര്‍ മത്സരിക്കുമ്പോഴും സ്വരാജ് നിലമ്പൂരുകാരനായിരുന്നെന്നും പിന്നെ എന്തിനാണ് അന്‍വറിനെ നിര്‍ത്തുകയും സ്വരാജിനെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിച്ചതെന്നും കെ എം ഷാജി ചോദിച്ചു.

ആര്യാടന്‍ ഷൗക്കത്ത് ഉമ്മന്‍ചാണ്ടിയുടെ ഖബറിടത്തില്‍ പോയി പ്രാര്‍ത്ഥിച്ചെന്നും സ്വരാജ് ജീവിച്ചിരിക്കുന്ന വിഎസിനെ കണ്ട് മാപ്പപേക്ഷിക്കണമെന്നും കെ എം ഷാജി അഭിപ്രായപ്പെട്ടു.

സ്വരാജിനെ ഇല്ലാതാക്കാന്‍ വേണ്ടിയാണ് നിലമ്പൂരിലെ സ്ഥാനാര്‍ത്ഥിത്വമെന്നും സ്വരാജിനെ റിയാസിനു മുകളില്‍ വളരാന്‍ അവര്‍ അനുവദിക്കില്ലെന്നും കെ എം ഷാജി പറഞ്ഞു.

Continue Reading

Trending