Connect with us

Film

തകർപ്പൻ കാസ്റ്റ് & ക്രൂവുമായി ‘പാതിരാത്രി’ എത്തുന്നു

സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു

Published

on

പ്രേക്ഷക – നിരൂപക പ്രശംസ നേടിയ മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടി സംവിധാനം ചെയ്യുന്ന ‘പാതിരാത്രി’ എന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്ത് പൂർത്തിയായി. സൗബിൻ ഷാഹിർ , നവ്യ നായർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു . ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രനുണ്ട്.

ഇലവീഴാപൂഞ്ചിറക്ക് ശേഷം ഷാജി മാറാട് രചന നിർവഹിക്കുന്നു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ആൻ അഗസ്റ്റിൻ, ആത്മീയ, സണ്ണി വെയ്ൻ, ശബരീഷ് വർമ്മ, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, സോഹൻ സീനുലാൽ എന്നിവർക്കൊപ്പം കന്നഡ പ്രമുഖ കന്നഡ നടൻ  അച്യുത് കുമാർ ആദ്യമായി മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .

എഡിറ്റർ – ശ്രീജിത്ത് സാരംഗ് , മ്യൂസിക്ക് – ജേക്സ് ബിജോയ് , ആർട്ട് ഡയറക്ടർ – ദിലീപ് നാഥ്   പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ , മേക്കപ്പ് – ഷാജി പുൽപ്പള്ളി , കോസ്റ്റ്യൂം – ലിജി പ്രേമൻ , സ്റ്റിൽസ് – നവീൻ മുരളി , ചീഫ് അസോസിയേറ്റ് ഡയറക്ടർ – അജിത് വേലായുധൻ .

GULF

അബ്ദുള്‍ റഹീമിന്റെ മോചനം: റിയാദ് കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും, പ്രതീക്ഷയോടെ കുടുംബം

ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും.

Published

on

സഊദി ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയില്‍ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കുന്നത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും.

18 വര്‍ഷമായി സഊദി ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12:30ന് ഓണ്‍ലൈന്‍ വഴിയാണ് കോടതി കേസ് പരിഗണിക്കുക. അബ്ദുറഹീമും അഭിഭാഷകനും ഓണ്‍ലൈന്‍ വഴി ഹാജരാകും. കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോള്‍, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല.

മോചനത്തിനുള്ള തടസ്സങ്ങളെല്ലാം നീങ്ങിയോ എന്ന് വ്യക്തമല്ല. ഇന്നെങ്കിലും ജയില്‍ മോചന ഉത്തരവ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും. സഊദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ 2006ല്‍ ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിനാണ്.

മലയാളികള്‍ സ്വരൂപിച്ച് നല്കിയ 15 മില്യണ്‍ റിയാല്‍ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. എട്ട് മാസത്തോളമായി ജയില് മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.

Continue Reading

kerala

പ്രതിഷേധം ശക്തം; ഷഹബാസ് വധക്കേസ് പ്രതികളുടെ പരീക്ഷാകേന്ദ്രം മാറ്റിയേക്കും

എം.എസ്.എഫ്,കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്

Published

on

താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വിദ്യാർഥി, യുവജന സംഘടനകളുടെ പ്രതിഷേധം. രാവിലെ വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോം സ്ഥിതി ചെയ്യുന്ന ജെൻഡർ പാർക്കിന് മുമ്പിലാണ് കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

കെ.എസ്.യു ജില്ല പ്രസിഡന്‍റ് വി.ടി. സൂരജ്, സംസ്ഥാന കമ്മിറ്റിയംഗം അര്‍ജുന്‍ പൂനത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ ചാലില്‍, മെബിന്‍ പീറ്റര്‍, ഫിലിപ്പ് ജോണ്‍, ശേഷ ഗോപന്‍, നൂര്‍ നിഹാദ്, ജോര്‍ജ് കെ. ജോസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് ജെൻഡർ പാർക്കിന് മുമ്പിൽ വൻ പൊലീസ് സന്നാഹമുണ്ട്. കൊലപാതക കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ എസ്.എസ്.എൽ.സി പരീക്ഷ ഒബ്‌സര്‍വേഷന്‍ ഹോമിൽ നടത്തുമെന്നാണ് വിവരം.

താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിലാണ് പത്താം ക്ലാസുകാരൻ എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ടത്. ഷഹബാസിനെ മർദിച്ച അഞ്ചു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയ വിദ്യാർഥികൾ വെള്ളിമാട്കുന്നിലെ ഒബ്സർവേഷൻ ഹോമിലാണ് കഴിയുന്നത്.

കട്ടിയേറിയ ആയുധം കൊണ്ടുള്ള അടിയിൽ ഷഹബാസിന്‍റെ തലയോട്ടി തകർന്നിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. വലതു ചെവിക്ക് മുകളിലായാണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്. നെഞ്ചക്ക് ആയിരിക്കാം ആക്രമിക്കാൻ ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം.

അതേസമയം, കേസിലെ പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടി.പി വധക്കേസ് പ്രതി ടി.കെ.രജീഷിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തായത്. ഇയാളുടെ വീട്ടിൽ നിന്നാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ചിരുന്ന നെഞ്ചക്കും പൊലീസ് കണ്ടെടുത്തത്. മകന്‍റെ കൈവശം നെഞ്ചക്ക് കൊടുത്തുവിട്ടത് ഇയാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്.

പിടിയിലായ മൂന്നുപേർ മുമ്പും സ്കൂളിൽ നടന്ന ആക്രമണ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പുറത്തു നിന്നുള്ളവരുടെ സഹായത്തോടെയായിരുന്നു ആക്രമണമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ ആരോപിച്ചിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.

Continue Reading

india

ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനെതിരായ രാജ്യദ്രോഹ കേസ് പിൻവലിച്ച് അഹമ്മദാബാദ് കോടതി

കേസ് പിൻവലിക്കാൻ ഗുജറാത്ത് സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതിയുടെ വിധി. 

Published

on

ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനെതിരായ രാജ്യദ്രോഹ കേസ് പിൻവലിച്ച് അഹമ്മദാബാദ് കോടതി. 2015ലെ പാട്ടിദാർ സംവരണ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ബി.ജെ.പി എം.എൽ.എ ഹാർദിക് പട്ടേലിനും 4 കൂട്ടാളികൾക്കുമെതിരെ ഫയൽ ചെയ്ത രാജ്യദ്രോഹ കേസ് പിൻവലിക്കാൻ അഹമ്മദാബാദ് സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി ഗുജറാത്ത് സർക്കാരിന് അനുമതി നൽകി. കേസ് പിൻവലിക്കാൻ ഗുജറാത്ത് സർക്കാർ നൽകിയ അപേക്ഷയിലാണ് കോടതിയുടെ വിധി.

ക്രിമിനൽ നടപടിക്രമ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുധീർ ബ്രഹ്മഭട്ട് സമർപ്പിച്ച അപേക്ഷയിൽ ശനിയാഴ്ച അഡീഷണൽ സെഷൻസ് ജഡ്ജി മനീഷ് പുരോഹിത് ആയിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതികൾ കലാപമുണ്ടാക്കാൻ മനഃപൂർവം പ്രവർത്തനങ്ങൾ നടത്തിയതായി ശ്രമിച്ചെന്ന് കണ്ടെത്താനായില്ലെന്ന് പറഞ്ഞാണ് കോടതി കേസ് പിൻവലിച്ചത്.

‘മനഃപൂർവ്വം, അറിഞ്ഞുകൊണ്ട് വാക്കുകൾ കൊണ്ടോ എഴുത്തുകൾ കൊണ്ടോ പൊതു ക്രമസമാധാനത്തെയും സംസ്ഥാനത്തിന്റെ നിയമപരമായ അധികാരത്തെയും ദുർബലപ്പെടുത്താൻ ഇവർ ശ്രമിച്ചെന്ന് തോന്നുന്നില്ല.

1984ലെ പൊതു സ്വത്തിന് നാശനഷ്ടങ്ങൾ വരുത്തിവയ്ക്കൽ തടയൽ നിയമപ്രകാരം നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായും ഇവർക്ക് മേൽ ആരോപിക്കപ്പെട്ടിട്ടില്ല. ഈ വസ്തുതകളുടെ പശ്ചാത്തലത്തിൽ, കോടതി പ്രതികൾക്കെതിരായ കേസ് പിൻവലിക്കുന്നതിന് അനുമതി നൽകുന്നു,’ കോടതി പറഞ്ഞു.

അതേസമയം ഹർദിക് പട്ടേലിനൊപ്പം മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷിദ് ഷോറയ്‌ക്കെതിരായ കേസ് പിൻവലിക്കണമെന്ന ദൽഹി പൊലീസിന്റെ അപേക്ഷ ദൽഹി പട്യാല ഹൗസ് കോടതി അംഗീകരിച്ചു.

ഷോറയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി ദൽഹി ലെഫ്റ്റനന്റ് ഗവർണർ വി. കെ. സക്‌സേന പിൻവലിച്ചുവെന്ന് അവകാശപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച അപേക്ഷയിൽ ഫെബ്രുവരി 27ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അനുജ് കുമാർ സിങ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2019 ഓഗസ്റ്റ് 18ന് ഇന്ത്യൻ സൈന്യം കശ്മീരിലെ വീടുകളിൽ കയറി നാട്ടുകാരെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തതിനായിരുന്നു ഷോറക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.

നിയമപരമായി സാധ്യമല്ലെന്ന് അറിഞ്ഞിട്ടും പട്ടീദാർ അല്ലെങ്കിൽ പട്ടേൽ സമുദായത്തിലെ അംഗങ്ങളെ ഒ.ബി.സി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി പ്രക്ഷോഭം നടത്താൻ പ്രേരിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനുമാണ് ഹാർദിക് പട്ടേലിനും കൂട്ടാളികൾക്കുമെതിരെ കേസ്. 2015ൽ ഹാർദിക് പട്ടേൽ , ദിനേശ് ബംഭാനിയ, ചിരാഗ് പട്ടേൽ, കേതൻ പട്ടേൽ, അൽപേഷ് കതേരിയ എന്നിവർക്കെതിരെ സിറ്റി ക്രൈംബ്രാഞ്ച് കേസ് എടുക്കുകയായിരുന്നു.

2015 ഓഗസ്റ്റ് 25 ന് അഹമ്മദാബാദിൽ പട്ടേൽ സമുദായത്തിന്റെ മെഗാ റാലിക്ക് ശേഷം ഗുജറാത്തിൽ വലിയ തോതിൽ ആക്രമണങ്ങൾ ഉണ്ടായിരുന്നു പിന്നാലെ ഇതിന് പിന്നിൽ പ്രവർത്തിച്ച ഹാർദിക് പട്ടേലിനെയും കൂട്ടാളികളെയും സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ 124A (രാജ്യദ്രോഹം), 121 (കലാപം നടത്തുകയോ അതിന് ശ്രമിക്കുകയോ ചെയ്യുക, അല്ലെങ്കിൽ ഇന്ത്യാ ഗവൺമെന്റിനെതിരെ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുക), 121A (വകുപ്പ് 121 പ്രകാരം ശിക്ഷാർഹമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ ഗൂഢാലോചന നടത്തുക), 153A (മതം, വംശം, ജനനസ്ഥലം, താമസസ്ഥലം, ഭാഷ മുതലായവയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുക), 153B (ദേശീയ വിരുദ്ധമായ പ്രസ്താവനകൾ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരുന്നത്.

ഒരുകാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശകയായിരുന്ന ഷെഹ്‌ല റാഷിദ് ഷോറ ഇപ്പോൾ ബി.ജെ.പി അനുകൂലയാണ്. 2023 നവംബറിൽ, എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ഷോറ നരേന്ദ്ര മോദിയെയും അമിത് ഷായെയും അഭിനന്ദിച്ചു. ആർട്ടിക്കിൾ 370 പിൻവലിച്ചതിനുശേഷം കശ്മീരിലെ സ്ഥിതി മാറിയെന്നും ഇതിനുള്ള എല്ലാ ക്രെഡിറ്റും പ്രധാനമന്ത്രിക്കാണെന്ന് അവർ പറഞ്ഞു.

Continue Reading

Trending