Connect with us

kerala

ജനാധിപത്യമെന്ന പരീക്ഷ പാസായി; ജാര്‍ഖണ്ഡിലെ വിജയത്തില്‍ ഹേമന്ത് സോറന്‍

ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

Published

on

നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായ ജാര്‍ഖണ്ഡില്‍ മിന്നും വിജയം സ്വന്തമാക്കി ഇന്ത്യ മുന്നണി. ഹേമന്ത് സോറന്റെ ജെഎംഎം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച മുന്നണി 81ല്‍ 56 സീറ്റുകളും നേടിയെടുത്ത് വെന്നിക്കൊടി പാറിച്ചു. 24 സീറ്റുകള്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് സ്വന്തമാക്കാനായത്. ശേഷിക്കുന്ന ഒരു സീറ്റില്‍ ജയിച്ചത് സ്വതന്ത്രനാണ്. ഹേമന്ത് സോറനെ ജയിലിലടച്ചതും, തീവ്ര വര്‍ഗീയ പരമര്‍ശങ്ങള്‍ സംസ്ഥാനത്തുപയോഗിച്ചതും ബിജെപിക്ക് തിരിച്ചടിയായി.

ഇന്ത്യ മുന്നണിക്കായി 81 സീറ്റില്‍ 41 സീറ്റുകളിലും മത്സരിച്ചത് ജെഎംഎം തന്നെയാണ് ഇതില്‍ 34 സീറ്റുകളിലും പാര്‍ട്ടിക്ക് വിജയിക്കാനായി. 30 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് ജയിച്ചത് 16 സീറ്റുകളിലാണ്. ആറ് സീറ്റുകളില്‍ മത്സരിച്ച ആര്‍ജെഡി നാല് സീറ്റുകളിലും നാല് സീറ്റുകളില്‍ മത്സരിച്ച സിപിഐഎംഎല്‍ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്.

ജാർഖണ്ഡ് പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമടക്കമുള്ള നേതാക്കൾ ദിവസങ്ങളോളം സംസ്ഥാനത്ത് പ്രചാരണം നടത്തിയിരുന്നു. മാത്രമല്ല, ഹേമന്ത് സോറന്റെ വിശ്വസ്തനായിരുന്ന ചമ്പായ് സോറൻ ഉൾപ്പെടെയുള്ള നേതാക്കളെയും ബി.ജെ.പി ചാക്കിട്ടു പിടിക്കുകയും ചെയ്തു.

ആദ്യഘട്ടത്തിൽ എൻ.ഡി.എക്കായിരുന്നു ലീഡ്. പിന്നീട് എൻ.ഡി.എ സഖ്യത്തെ മറികടന്ന് ഇന്ത്യ സഖ്യം മുന്നിലെത്തി. അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു സോറനെ.

അത് ഒരുതരത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുകയും ചെയ്തു. ഝാർഖണ്ഡിലെ ആദിവാസി, ഒ.ബി.സി വോട്ടുകളും പാർട്ടിക്കായിരുന്നു. ജലത്തിന്റെയും വനത്തിന്റെയും ഭൂമിയുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന്റെ വിജയമാണിതെന്ന് ഹേമന്ത് സോറനെ അഭിന്ദിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.

‘ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചിരിക്കുന്നു. മഹത്തായ വിജയം സമ്മാനിച്ചതിന് സംസ്ഥാനത്തെ എല്ലാവിഭാഗങ്ങളിലുമുള്ളവരോട് പ്രത്യേകിച്ച്, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരോട് നന്ദി പറയുകയാണ്. ജനാധിപത്യമെന്ന വലിയ പരീക്ഷയാണ് വിജയിച്ചിരിക്കുന്നത്.​’-ഹേമന്ത് സോറൻ ജനങ്ങൾക്ക് നന്ദി പറയവെ സൂചിപ്പിച്ചു.

kerala

നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് ഭീഷണി

ബോംബ് വെച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളില്‍ പൊട്ടുമെന്നും പറഞ്ഞ് പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചറിലാണ് സന്ദേശം വന്നത്

Published

on

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ബോംബ് ഭീഷണി. നെടുമ്പാശേരി വിമാനത്താവളത്തിലും തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലും ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഭീഷണി. രണ്ടിടത്തും ബോംബ് വെച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളില്‍ പൊട്ടുമെന്നും പറഞ്ഞ് പൊലീസിന്റെ ഫേസ്ബുക്ക് പേജിന്റെ മെസഞ്ചറിലാണ് സന്ദേശം വന്നത്.

തെലങ്കാനയില്‍ നിന്നാണ് ഭീഷണി സന്ദേശം അയച്ചിട്ടുള്ളത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ അറിയിച്ചു. പ്രോട്ടോകോള്‍ അനുസരിച്ചുള്ള പരിശോധനകള്‍ പൂര്‍ത്തിയായെന്നും ട്രെയിന്‍ ഗതാഗതത്തിന് സുരക്ഷാ പ്രശ്‌നങ്ങളില്ലെന്നും റെയില്‍വേ അറിയിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് 2015 മുതല്‍ 2024 വരെ വന്യജീവി ആക്രമണത്തില്‍ 977 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്

അതില്‍ 119 ആദിവാസികളും 858 മറ്റുള്ളവരമാണ്.

Published

on

വന്യമൃഗ ആക്രമണത്തില്‍ സംസ്ഥാനത്ത് 2015 മുതല്‍ 2024 മാര്‍ച്ച് വരെ 977 പേരുടെ ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ട്. അതില്‍ 119 ആദിവാസികളും 858 മറ്റുള്ളവരമാണ്. വയനാട്ടിലാണ് ഏറ്റവുമധികം ആദിവാസികള്‍ മരണപ്പെട്ടത്്. വയനാട് 31, പാലക്കാട് 29, ഇടുക്കി 12, കണ്ണൂര്‍ 12 ആദിവാസികളും കൊല്ലപ്പെട്ടു.

ആദിവാസികള്‍ അല്ലാത്തവര്‍ ഏറ്റവുമധികം കൊല്ലപ്പെട്ടത് പാലക്കാടാണ്. പാലക്കാട് 194, തൃശ്ശൂര്‍ 133, എറണാകുളം 39, ഇടുക്കി 55, ആലപ്പുഴ 57, മലപ്പുറം 83, കോഴിക്കോട് 41, വയനാട് 22, കൊല്ലം 72, കാസര്‍ഗോഡ് 34 എന്നിങ്ങനെയാണ് ആദിവാസി ഇതര വിഭാഗത്തില്‍പ്പെട്ടവര്‍ കൊല്ലപ്പെട്ടത്.

Continue Reading

kerala

അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതി റിമാന്‍ഡില്‍

മറ്റൊരു പ്രതിയായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി

Published

on

അടൂരില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത കേസിലെ ഒന്നാം പ്രതി എറണാകുളം പെരുമ്പാവൂര്‍ വടയമ്പാടി പത്താം മൈല്‍ കക്കാട്ടില്‍ സുധീഷ് രമേശ് (19) റിമാന്‍ഡ് ചെയ്തു. ഇയാള്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ ആംബുലന്‍സ് ഡ്രൈവറാണ്. പൊലീസ് പ്രാഥമിക തെളിവെടുപ്പ് നടത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ മറ്റൊരു പ്രതിയായ കൗമാരക്കാരനെ ശിശുസംരക്ഷണ വകുപ്പിന്റെ കൊല്ലത്തെ കേന്ദ്രത്തിലേക്ക് മാറ്റി.

ചേന്നംപുത്തൂര്‍ കോളനിക്ക് സമീപം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. കുട്ടിയെ സുധീഷും തുടര്‍ന്ന് കൗമാരക്കാരനും പീഡനത്തിന് ഇരയാക്കുകയായിരുന്നു.തുടര്‍ന്ന് സംഭവമറിഞ്ഞ വീട്ടുകാര്‍ ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പ്രതിയെ ചേന്നംപുത്തൂര്‍ കോളനിയില്‍ നിന്നും കഴിഞ്ഞദിവസം പുലര്‍ച്ചയാണ് പിടികൂടിയത്.

Continue Reading

Trending