Connect with us

india

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഇന്ത്യയെ വീണ്ടെടുക്കാനുള്ള അവസാന വണ്ടി: സാദിഖലി തങ്ങള്‍

മലപ്പുറത്ത് നടന്ന ബൂത്ത് ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സാദിഖലി ശിഹാബ് തങ്ങള്‍.

Published

on

മലപ്പുറം: എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നന്മയുടെ രാഷ്ട്രീയമാണ് ഇന്ത്യമുന്നണി മുന്നോട്ട് വെക്കുന്നതെന്നും അത്തരത്തിലൊരു ലക്ഷ്യത്തിലേക്ക് കുതിക്കുന്ന അവസാനത്ത വണ്ടിയാണ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പെന്നും മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറത്ത് നടന്ന ബൂത്ത് ലീഡേഴ്‌സ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ജനങ്ങളെ പരസ്പരം അകറ്റി വെറുപ്പിന്റെ രാഷട്രീയം പ്രചരിപ്പിക്കുകയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഫാസിസിറ്റ് സര്‍ക്കാര്‍. ഇന്ത്യ തേടുന്നത് സഹിഷ്ണുതയുടെ രാഷ്ട്രീയമാണ്.

എല്ലാവരേയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ നമുക്ക് വീണ്ടെടുക്കണം. അതിനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ഇതില്‍ നമ്മള്‍ പരാജയപ്പെട്ടാല്‍ ജനാധിപത്യ ഇന്ത്യയുടെ അത്മാവിനെ പോലും അവര്‍ നശിപ്പിക്കും. സി.എ.എ-എന്‍.ആര്‍.സി ഉള്‍പ്പെടെ ഡെമോക്ലീസിന്റെ വാളുകള്‍ ഇന്ത്യക്ക് മുകളില്‍ ആടികൊണ്ടിരിക്കുകയാണ്. ഈരണ്ടു നിയമങ്ങള്‍ ഇന്ത്യാ രാജ്യത്തുയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ഇന്ത്യയിലെ ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുകയാണ് നമ്മുടെ ലക്ഷ്യം. ആ പോരാട്ടം വിജയം കാണുമെന്നും തങ്ങള്‍ പറഞ്ഞു.

പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ബൂത്ത് തല നേതാക്കളുമായുള്ള ചര്‍ച്ചക്ക് നേതൃത്വം നല്‍കി. പൗരത്വ വിഷയത്തില്‍ സി.പി.എമ്മിന് ഒന്നും ചെയ്യാനാവില്ലെന്നും ഇപ്പോള്‍ നടക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ തന്ത്രമാണെന്നും ന്യൂനപക്ഷങ്ങളെ എപ്രില്‍ ഫൂളാക്കാനുള്ള ഇടുത ശ്രമം വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടി ചേര്‍ത്തു. പി.സി വേലായുധന്‍ കുട്ടി അധ്യക്ഷത വഹിച്ചു.

മഞ്ഞളാംകുഴി അലി എം.എല്‍.എ, സി.പി സൈതലവി, പി. ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ, കെ.പി അബ്ദുല്‍ മജീദ്, ഇസ്മാഈല്‍ മൂത്തേടം, ടി.പി അഷ്‌റഫലി, നൗഷാദ് മണ്ണിശ്ശേരി, പി.എ സലാം, വി.എസ്.എന്‍ നമ്പൂതിരി, മുജീബ് കാടേരി, എ.ജെ ആന്റണി. അജ്മല്‍ ആനത്താന്‍, കെ.വി മുഹമ്മദലി, എം.കെ മുഹ്‌സിന്‍, കെ.എം ഗിരിജ, സക്കീന പുല്‍പ്പാടന്‍, കെ.വി ഇസ്ഹാഖ്, എ.എം അബൂബക്കര്‍, ഹാരിസ് ആമിയന്‍, അഡ്വ.എന്‍.കെ മജീദ്, നാസര്‍ മൈലപ്പുറം, സത്യന്‍ പൂക്കോട്ടൂര്‍, പി.കെ നൗഫല്‍ ബാബു, കെ.എം മൂജീബ്, അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍, എം.പി മുഹമ്മദ്, സനാഹുല്ല മാസ്റ്റര്‍, പി.കെ ബാവ, വി. മുസ്തഫ പ്രസംഗിച്ചു.

india

സ്ത്രീകള്‍ക്കെതിരായ വിദ്വേഷ പരാമര്‍ശം; മന്ത്രി കെ.പൊന്‍മുടിയെ പാര്‍ട്ടി സ്ഥാനത്ത് നിന്ന് മാറ്റി സ്റ്റാലിന്‍

പകരം സ്റ്റാലിന്‍ രാജ്യസഭാ എംപി തിരുച്ചി ശിവയെ ആ സ്ഥാനത്തേക്ക് നിയമിച്ചു

Published

on

തമിഴ്‌നാട് വനം മന്ത്രി കെ.പൊന്‍മുടി സ്ത്രീകള്‍ക്കെതിരായി നടത്തിയ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി. പകരം സ്റ്റാലിന്‍ രാജ്യസഭാ എംപി തിരുച്ചി ശിവയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. ശൈവ- വൈഷ്ണ വിഭാഗങ്ങളിലെ സ്ത്രീകളെക്കുറിച്ച് പൊന്‍മുടി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

പ്രശസ്ത പ്രഭാഷകനായ തിരുവാരൂര്‍ കെ. തങ്കരശുവിന്റെ ശതാബ്ദി വര്‍ഷത്തിന്റെ സ്മരണയ്ക്കായി ടിപിഡികെ സംഘടിപ്പിച്ച പരിപാടിയിലാണ് പൊന്മുടിയുടെ വിവാദ പരാമര്‍ശം. പുരുഷന്‍ ലൈംഗിക തൊഴിലാളിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമര്‍ശത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് വിവാദമാകുകയും കടുത്ത വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.

Continue Reading

india

10,000 കോടിയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായി; കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎല്‍ഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു

Published

on

കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച എംപ്ലോയ്മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി ഇതുവരെ നടപ്പിലാക്കാത്തത് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഒരു വര്‍ഷം മുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. 10,000 കോടി രൂപയുടെ പദ്ധതി എവിടെ അപ്രത്യക്ഷമായെന്ന് അദ്ദേഹം ചോദിച്ചു.

‘2024 ലെ തെരഞ്ഞെടുപ്പിനുശേഷം, പ്രധാനമന്ത്രി മോദി ഇഎല്‍ഐ പദ്ധതി വളരെ കൊട്ടിഘോഷിച്ചുകൊണ്ട് പ്രഖ്യാപിച്ചു, നമ്മുടെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് വാഗ്ദാനം ചെയ്തു. പദ്ധതി പ്രഖ്യാപിച്ചിട്ട് ഏകദേശം ഒരു വര്‍ഷമായി, പദ്ധതി എന്താണെന്ന് പോലും സര്‍ക്കാര്‍ ഇതുവരെ വ്യക്തമായിട്ടില്ല. തൊഴിലില്ലായ്മയെ പ്രധാനമന്ത്രി എങ്ങനെയാണ് കാണുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്” രാഹുല്‍ എക്‌സില്‍ കുറിച്ചു.

2024ലെ കേന്ദ്ര ബജറ്റിലാണ് സര്‍ക്കാര്‍ ആദ്യമായി എംപ്ലോയ്‌മെന്റ് ലിങ്ക്ഡ് ഇന്‍സെന്റീവ് പദ്ധതി പ്രഖ്യാപിച്ചത്.

Continue Reading

india

മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര്‍ റാണയെ 18 ദിവസത്തേക്ക് എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു

ഇന്നലെ വൈകീട്ടോടെയാണ് യുഎസില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റാണയെ ഡല്‍ഹിയിലെത്തിച്ചത്.

Published

on

ഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. അമേരിക്കയില്‍ നിന്ന് ഇന്നലെ ഇന്ത്യയിലെത്തിച്ച റാണയെ പട്യാല ഹൗസ് കോടതി പ്രത്യേക എന്‍ഐഎ ജഡ്ജി ചന്ദര്‍ജിത് സിംഗ് ആണ് 18 ദിവസത്തേക്ക് ഇയാളെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടത്. തുടര്‍ന്ന് എന്‍ഐഎ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ഇന്നലെ രാത്രി പത്തരയോടെയെ കോടതിയിലെത്തിച്ച റാണയെ പുലര്‍ച്ചയോടെയാണ് കോടതി കസ്റ്റഡിയില്‍ വിട്ടുകൊണ്ടുളള ഉത്തരവ് പുറപ്പെടുവിച്ചത്.

കേന്ദ്രസര്‍ക്കാരിനായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നരേന്ദര്‍ മാനിനെ നിയോഗിച്ചിരുന്നു. എന്‍ഐഎയെ പ്രതിനിധീകരിച്ച് സീനിയര്‍ അഭിഭാഷകന്‍ ദയാന്‍ കൃഷ്ണന്‍ ഹാജരായി. ഡല്‍ഹി സംസ്ഥാന ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ പിയൂഷ് സച്ച്ദേവാണ് തഹാവൂര്‍ റാണയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്.

ഇന്നലെ വൈകീട്ടോടെയാണ് യുഎസില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ റാണയെ ഡല്‍ഹിയിലെത്തിച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ച ഉടന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയില്‍ ലഭിച്ച റാണയെ എന്‍ ഐഎ ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ 12 അംഗ സംഘമായിരിക്കും ചോദ്യംചെയ്യുക. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ റാണ നല്‍കിയ ഹര്‍ജി യുഎസ് സുപ്രീംകോടതി തളളിയതോടെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുളള നിയമതടസങ്ങള്‍ പൂര്‍ണമായി നീങ്ങിയത്.

Continue Reading

Trending