Connect with us

india

ബജറ്റ് സമ്മേളനം; 2027നുള്ളില്‍ വികസിത ഇന്ത്യയാണ് ലക്ഷ്യം, സ്ത്രീ ശാക്തീകരണത്തിന് പ്രാമുഖ്യം നല്‍കും പ്രധാനമന്ത്രി

നിര്‍ണായക ബില്ലുകള്‍ ഈ സമ്മേളനത്തിലുണ്ട്. ഇന്ത്യയുടെ വളര്‍ച്ചയെ വേഗത്തില്‍ നയിക്കുന്നതായിരിക്കും ഇത്തവണയിലെ ബജറ്റ്

Published

on

2024-2025 വര്‍ഷത്തെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിച്ചു. 2027നുള്ളില്‍ വികസിത ഇന്ത്യയാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത്തവണയിലെ ബജറ്റ് പുതിയ ദിശയും ഊര്‍ജവും നല്‍കും, സുപ്രധാനമായ നിരവധി തീരുമാനങ്ങള്‍ ഈ ബജറ്റില്‍ ഉണ്ടാകുമെന്നും സ്ത്രീ ശാക്തീകരണത്തിന് പ്രാമുഖ്യം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ബജറ്റ് സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നിരിക്കുകയാണ്. ബജറ്റ് പൊതുജനങ്ങള്‍ക്ക് ഊര്‍ജം നല്‍കും. മൂന്നാമതും ഭരിക്കാനുള്ള വിശ്വാസം തന്നിലേല്‍പ്പിച്ചത് ഇന്ത്യയിലെ ജനങ്ങളാണ്. നിര്‍ണായക ബില്ലുകള്‍ ഈ സമ്മേളനത്തിലുണ്ട്. ഇന്ത്യയുടെ വളര്‍ച്ചയെ വേഗത്തില്‍ നയിക്കുന്നതായിരിക്കും ഇത്തവണയിലെ ബജറ്റ്. സ്ത്രീ ശാക്തീകരണത്തിന് പ്രാമുഖ്യം നല്‍കും’ – പ്രധാനമന്ത്രി പറഞ്ഞു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്യും. പൊതുബജറ്റ് അവതരണം നാളെ നടക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രാജ്യത്തെ ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ നിയന്ത്രിക്കണം; ഹരജി തള്ളി സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്

Published

on

രാജ്യത്തെ ഇന്റര്‍നെറ്റ് ചാര്‍ജുകള്‍ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി. സ്വതന്ത വിപണി നിലനില്‍ക്കുന്ന ഇവിടെ ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം സേവനങ്ങള്‍ ലഭ്യമായ മേഖലയാണിതെന്ന് ചൂണ്ടിക്കാട്ടി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി തള്ളിയത്.

ഇതൊരു സ്വതന്ത്ര വിപണിയാണെന്നും നിരവധി ഓപ്ഷനുകളുണ്ടെന്നും ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ഇന്റര്‍നെറ്റ് നല്‍കുന്നുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. വിപണി വിഹിതത്തിന്റെ ഭൂരിഭാഗവും ജിയോയും റിലയന്‍സും നിയന്ത്രിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയെങ്കിലും കോടതി പരിഗണിച്ചില്ല. കാര്‍ട്ടലൈസേഷന്‍ ആണ് നിങ്ങളുടെ പ്രശ്നമെങ്കില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയെ സമീപിക്കാനും ബെഞ്ച് പറഞ്ഞു.

Continue Reading

india

ഡല്‍ഹി നിയമസഭ; 21 ആംആദ്മി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് സ്പീക്കര്‍

22ല്‍ ഇന്ന് സഭയില്‍ ഹാജരായ 21 പേരെയാണ് സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത മൂന്ന് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്

Published

on

ഡല്‍ഹി നിയമസഭയില്‍ 21 ആംആദ്മി എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്ത് സ്പീക്കര്‍. 22ല്‍ ഇന്ന് സഭയില്‍ ഹാജരായ 21 പേരെയാണ് സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത മൂന്ന് ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്തത്.

സിഎജി റിപ്പോര്‍ട്ടിനെതിരെ പ്രതിഷേധിച്ചതിനാണ് പ്രതിപക്ഷ എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത്. വന്‍ പ്രതിപക്ഷ ബഹളത്തിനിടയിലാണ് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാ ഗുപ്ത സിഎജി റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ലൈസന്‍സ് നല്‍കുന്ന പ്രക്രിയയില്‍ നിയമ ലംഘനങ്ങള്‍ നടന്നിരുന്നു. നയം രൂപീകരിക്കുന്നതിനുള്ള മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ രൂപീകരിച്ച വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ അന്നത്തെ ഉപമുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയുമായിരുന്ന മനീഷ് സിസോദിയ അവഗണിച്ചതായും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

ലൈസന്‍സ് ഫീസ് ഇനത്തില്‍ എക്‌സൈസ് വകുപ്പിന് ഏകദേശം 890.15 കോടി രൂപയുടെ നഷ്ടമുണ്ടായി. മദ്യശാലകള്‍ തുറക്കുന്നതിന് സമയബന്ധിതമായി അനുമതി ലഭിക്കാത്തതിനാല്‍ ഇപ്പോള്‍ റദ്ദാക്കിയ മദ്യനയം 941.53 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കി. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ലൈസന്‍സികള്‍ക്ക് ക്രമരഹിതമായ ഇളവുകള്‍ നല്‍കിയതുവഴി 144 കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാക്കിയെന്നും പറയുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ചിത്രങ്ങള്‍ മാറ്റിയതിനെതിരെയുള്ള റിപ്പോര്‍ട്ടിനെച്ചൊല്ലിയുള്ള ബഹളത്തെത്തുടര്‍ന്നുമാണ് പ്രതിപക്ഷ നേതാവ് അതിഷി ഉള്‍പ്പെടെയുള്ള എംഎല്‍എമാരെ സസ്‌പെന്‍ഡ് ചെയ്തത്. ബി.ആര്‍ അംബേദ്കറുടെ പൈതൃകത്തെ ബിജെപി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നുവെന്ന് അതിഷി പറഞ്ഞു.

Continue Reading

india

സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗത്തിനുള്ള മരുന്നുവില കുറയ്ക്കണം; സുപ്രീം കോടതി

മരുന്നുവിലയ്ക്ക് സബ്സിഡി നല്‍കുന്നതിനുള്ള സാധ്യത പുനപരിശോധിക്കാനാണ് നിര്‍ദ്ദേശം

Published

on

രാജ്യത്ത് സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗത്തിനുള്ള മരുന്നുവില കുറയ്ക്കുന്നതില്‍ കേന്ദ്രം ചര്‍ച്ച നടത്തണമെന്ന് സുപ്രീം കോടതി.
നിര്‍മ്മാതാക്കളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രിംകോടതി നിര്‍ദ്ദേശം നല്‍കി. മരുന്നുവിലയ്ക്ക് സബ്സിഡി നല്‍കുന്നതിനുള്ള സാധ്യത പുനപരിശോധിക്കാനാണ് നിര്‍ദ്ദേശം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേ സമയം, എസ്എംഎ രോഗിക്ക് കേന്ദ്രം മരുന്ന് വാങ്ങി നല്‍കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു.

Continue Reading

Trending