More
ലവ് യു പാരിസ്-1

ബിയൻവെന്യു അപാരിസ്: പാരീസ് വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ കേട്ട ഫ്രഞ്ച് പ്രയോഗം. പാരിസിലേക്ക് സ്വാഗതം എന്നാണ് ഈ പ്രയോഗത്തിൻറെ മലയാളം. എല്ലാവരെയും പാരീസിലേക്ക് സ്വാഗതം ചെയ്ത് തുടങ്ങാം.
കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യു.ആര്‍ 537 വിമാനം പറന്നുയര്‍ന്നത് മഴയുടെ പശ്ചാത്തലത്തിലായിരുന്നു. മലപ്പുറത്ത് നിപ നല്‍കിയ ഭീതിയില്‍ മുന്‍കരുതലായി മാസ്‌ക്കുകാരും ധാരാളം. തലേ ദിവസം എയർ അറേബ്യ വിമാനം മണിക്കൂറുകൾ വൈകിയതിനാൽ കാലാവസ്ഥ വില്ലനാവുമോ എന്ന ആധി അവസാനിപ്പിച്ച് കൊണ്ട് പ്രിയ സുഹൃത്തും ഖത്തർ എയർവേയ്സ് കോഴിക്കോട് കൺട്രി മാനേജറുമായ ഫാറുഖ് ബാത്ത സ്വന്തം വിമാനം യഥാസമയമെന്ന ഉറപ്പും മുൻനിരയിലെ സീറ്റും ശരിയാക്കിത്തന്നു. കൃത്യസമയത്ത് തന്നെ ആകാശനൗക ദോഹയിലെ ചിരപരിചിതമായ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍. എത്രയോ തവണ വന്നിറങ്ങിയ വിസ്മയ കൊട്ടക. 2006 ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ച ഏഷ്യന്‍ ഗെയിംസിനായിരുന്നു അല്‍ത്താനിയുടെ നാടിനെ ലോകവുമായി ബന്ധപ്പെടുത്തുന്നു ഹമദില്‍ ആദ്യം വന്നത്. പിന്നെ ഏറ്റവുമൊടുവില്‍ ഈ ജനുവരിയില്‍ നടന്ന ഏഷ്യാ കപ്പ് ഫുട്‌ബോളിനായി. പാരീസിലേക്കുള്ള വിമാനത്തിന് മൂന്ന് മണിക്കൂര്‍ കൂടി സമയമുണ്ടായിരുന്നതിനാല്‍ പ്രാതല്‍ ഹമദിലെ പാരിസ് കഫേയിലാക്കി.
കൃത്യസമയത്ത് തന്നെ കൗണ്ടറില്‍ നിന്നും പാരീസ് അനൗണ്‍സ്‌മെന്റ്. ലോക കായിക മഹാമാമാങ്കത്തില്‍ പങ്കെടുക്കുന്ന കായിക താരങ്ങളും ഒഫീഷ്യലുകളുമെല്ലാമായി ധാരാളം പേര്‍. ദോഹയിൽ നിന്നും കുവൈറ്റിനും ഇറാഖിനും മധ്യേഷ്യൻ റിപ്പബ്ബികൾക്കും തുർക്കിക്കും ബെൽജിയത്തിനും നെതർലൻഡ്സിനും ജർമനിക്കും മുകളിലുടെ 3000 ത്തിലധികം മൈലുകൾ 12,000 അടി ഉയരത്തിൽ അലക്സാണ്ടർ ഹബ എന്ന പൈലറ്റ് പറത്തിയ വിമാനത്തിൽ ആറ് മണിക്കൂറും 25 മിനുട്ടും ദീര്‍ഘിച്ച സുന്ദര യാത്ര. ഖത്തര്‍ എയര്‍വെയ്‌സ് എന്ത് കൊണ്ട് ആകാശ സഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറുന്നു എന്നതിന് തെളിവായിരുന്നു അവരുടെ സേവനങ്ങളും സംവിധാനങ്ങളും. അതിവിശാലമായ ചാള്‍സ് ഡി ഗൗലേ (സി.ഡി.ജെ) രാജ്യാന്തര വിമാനത്താവളത്തിലിറങ്ങുമ്പോള്‍ പ്രാദേശിക സമയം ഉച്ചക്ക് രണ്ടര. നമ്മുടെ നാട് മൂന്നര മണിക്കൂര്‍ മുന്നിലാണ്. ലോകത്തെ അതിവിശാല നഗരങ്ങളില്‍ ഒന്നായ പാരിസ് പ്രാന്തങ്ങളില്‍ മൂന്ന് വിമാനത്താവളങ്ങളുണ്ട്.
സി.ഡി.ജെ എന്ന മൂന്നക്ഷരത്തില്‍ അറിയപ്പെടുന്ന വലിയ വിമാനത്താവളം കൂടാതെ പാരിസ് ഓര്‍ലെയും ബിയോവൈസും. ഇമിഗ്രേഷൻ കൗണ്ടറിൽ സുന്ദരമായ സ്വികരണം. തൊട്ടരികിൽ മീഡിയാ ഹെൽപ് ഡെസ്ക്ക്. അവിടെ ബെർനാർഡ് എന്ന സീനിയർ. ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇന്ത്യൻ പിന്നുകൾ വേണം. അത് കൈവശമുണ്ടായിരുന്നില്ല. അക്രഡിറ്റേഷൻ കാർഡും ഒളിംപിക്സ് വേദികളിലേക്ക് പറക്കാനുള്ള മെട്രോ കാർഡും അദ്ദേഹം കഴുത്തിലണിയിച്ചു.വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍. ഏത് യാത്രകളിലും കേരളാ മുസ്‌ലിം കള്‍ച്ചറല്‍ സെന്ററിനെക്കുറിച്ച് പ്രതിപാദിക്കാറുണ്ട്. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിനായി ആ മഹാനഗരത്തിലെത്തിയപ്പോള്‍ ഹിത്ര്യു വിമാനത്താവളത്തില്‍ അതിരാവിലെയും ഇരുപതോളം കെ.എം.സി.സി പ്രവര്‍ത്തകരാണ് അസൈനാര്‍ കുന്നുമലിന്റെ നേതൃത്വത്തില്‍ എത്തിയതെങ്കില്‍ പാരീസിലും ആ സ്്‌നേഹം വീണ്ടും നുകരാനായി. യുറോപ്യൻ യൂണിയൻ കെ.എം. സി.സി പ്രസിഡണ്ട് അബ്ദുൾ അസീസ് പുലോർശങ്ങാടൻ, ചെയർമാൻ ഡോ. അലി കുനാരി എന്നിവരുടെ നേതൃത്വത്തിൽ ശക്തമാണ്. കെ.എം.സി. സി പാരീസ് ഘടകത്തിലെ കെ.എം സാലീം, മുദസിർ അലി,കെ.ടി നൗഫൽ,ആബിദ് കുംമ്പില,സി.കെ ഫെനി ഹൈദർ,ആർ. കെ റജീബ്,എം. നിഖിൽ, അജ്മൽ സി എന്നിവർ സി.ഡി.ജി എയർപോർട്ടിലെത്തിയിരുന്നു.
kerala
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: കാഞ്ഞിരക്കൊല്ലിയിൽ വീട്ടിൽ കയറി യുവാവിനെ വെട്ടിക്കൊന്നു. കാഞ്ഞിരകൊല്ലി സ്വദേശി നിധീഷ് ആണ് കൊല്ലപ്പെട്ടത്. അജ്ഞാതരായ രണ്ടുപേർ എത്തിയായിരുന്നു കൊലപാതകം. നിധീഷിന്റെ ഭാര്യയ്ക്കും പരിക്കുണ്ട്.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
വടക്കന്‍ ജില്ലകളില്‍ മഴ കനക്കും; മുന്നറിയിപ്പ് നല്കി കാലാവസ്ഥ നിരീക്ഷണകേന്ദ്രം
-
kerala2 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
News2 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
india2 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍
-
Film2 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി