Connect with us

More

ലവ് യു പാരിസ്-1

Published

on

ബിയൻവെന്യു അപാരിസ്:  പാരീസ് വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ കേട്ട ഫ്രഞ്ച് പ്രയോഗം. പാരിസിലേക്ക് സ്വാഗതം എന്നാണ് ഈ പ്രയോഗത്തിൻറെ മലയാളം. എല്ലാവരെയും പാരീസിലേക്ക് സ്വാഗതം ചെയ്ത് തുടങ്ങാം.

കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഖത്തര്‍ എയര്‍വേയ്‌സിന്റെ ക്യു.ആര്‍ 537 വിമാനം പറന്നുയര്‍ന്നത് മഴയുടെ പശ്ചാത്തലത്തിലായിരുന്നു. മലപ്പുറത്ത് നിപ നല്‍കിയ ഭീതിയില്‍ മുന്‍കരുതലായി മാസ്‌ക്കുകാരും ധാരാളം. തലേ ദിവസം എയർ അറേബ്യ വിമാനം മണിക്കൂറുകൾ വൈകിയതിനാൽ കാലാവസ്ഥ വില്ലനാവുമോ എന്ന ആധി അവസാനിപ്പിച്ച് കൊണ്ട് പ്രിയ സുഹൃത്തും ഖത്തർ എയർവേയ്സ് കോഴിക്കോട് കൺട്രി മാനേജറുമായ ഫാറുഖ് ബാത്ത സ്വന്തം വിമാനം യഥാസമയമെന്ന ഉറപ്പും മുൻനിരയിലെ സീറ്റും ശരിയാക്കിത്തന്നു. കൃത്യസമയത്ത് തന്നെ ആകാശനൗക ദോഹയിലെ ചിരപരിചിതമായ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍. എത്രയോ തവണ വന്നിറങ്ങിയ വിസ്മയ കൊട്ടക. 2006 ല്‍ ഖത്തര്‍ ആതിഥേയത്വം വഹിച്ച ഏഷ്യന്‍ ഗെയിംസിനായിരുന്നു അല്‍ത്താനിയുടെ നാടിനെ ലോകവുമായി ബന്ധപ്പെടുത്തുന്നു ഹമദില്‍ ആദ്യം വന്നത്. പിന്നെ ഏറ്റവുമൊടുവില്‍ ഈ ജനുവരിയില്‍ നടന്ന ഏഷ്യാ കപ്പ് ഫുട്‌ബോളിനായി. പാരീസിലേക്കുള്ള വിമാനത്തിന് മൂന്ന് മണിക്കൂര്‍ കൂടി സമയമുണ്ടായിരുന്നതിനാല്‍ പ്രാതല്‍ ഹമദിലെ പാരിസ് കഫേയിലാക്കി.

കൃത്യസമയത്ത് തന്നെ കൗണ്ടറില്‍ നിന്നും പാരീസ് അനൗണ്‍സ്‌മെന്റ്. ലോക കായിക മഹാമാമാങ്കത്തില്‍ പങ്കെടുക്കുന്ന കായിക താരങ്ങളും ഒഫീഷ്യലുകളുമെല്ലാമായി ധാരാളം പേര്‍. ദോഹയിൽ നിന്നും കുവൈറ്റിനും ഇറാഖിനും മധ്യേഷ്യൻ റിപ്പബ്ബികൾക്കും തുർക്കിക്കും ബെൽജിയത്തിനും നെതർലൻഡ്സിനും ജർമനിക്കും മുകളിലുടെ 3000 ത്തിലധികം മൈലുകൾ 12,000 അടി ഉയരത്തിൽ അലക്സാണ്ടർ ഹബ എന്ന പൈലറ്റ് പറത്തിയ വിമാനത്തിൽ ആറ് മണിക്കൂറും 25 മിനുട്ടും ദീര്‍ഘിച്ച സുന്ദര യാത്ര. ഖത്തര്‍ എയര്‍വെയ്‌സ് എന്ത് കൊണ്ട് ആകാശ സഞ്ചാരികള്‍ക്ക് പ്രിയങ്കരമായി മാറുന്നു എന്നതിന് തെളിവായിരുന്നു അവരുടെ സേവനങ്ങളും സംവിധാനങ്ങളും. അതിവിശാലമായ ചാള്‍സ് ഡി ഗൗലേ (സി.ഡി.ജെ) രാജ്യാന്തര വിമാനത്താവളത്തിലിറങ്ങുമ്പോള്‍ പ്രാദേശിക സമയം ഉച്ചക്ക് രണ്ടര. നമ്മുടെ നാട് മൂന്നര മണിക്കൂര്‍ മുന്നിലാണ്. ലോകത്തെ അതിവിശാല നഗരങ്ങളില്‍ ഒന്നായ പാരിസ് പ്രാന്തങ്ങളില്‍ മൂന്ന് വിമാനത്താവളങ്ങളുണ്ട്.

സി.ഡി.ജെ എന്ന മൂന്നക്ഷരത്തില്‍ അറിയപ്പെടുന്ന വലിയ വിമാനത്താവളം കൂടാതെ പാരിസ് ഓര്‍ലെയും ബിയോവൈസും. ഇമിഗ്രേഷൻ കൗണ്ടറിൽ സുന്ദരമായ സ്വികരണം. തൊട്ടരികിൽ മീഡിയാ ഹെൽപ് ഡെസ്ക്ക്. അവിടെ ബെർനാർഡ് എന്ന സീനിയർ. ഇന്ത്യയിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഇന്ത്യൻ പിന്നുകൾ വേണം. അത് കൈവശമുണ്ടായിരുന്നില്ല. അക്രഡിറ്റേഷൻ കാർഡും ഒളിംപിക്സ് വേദികളിലേക്ക് പറക്കാനുള്ള മെട്രോ കാർഡും അദ്ദേഹം കഴുത്തിലണിയിച്ചു.വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍. ഏത് യാത്രകളിലും കേരളാ മുസ്‌ലിം കള്‍ച്ചറല്‍ സെന്ററിനെക്കുറിച്ച് പ്രതിപാദിക്കാറുണ്ട്. 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിനായി ആ മഹാനഗരത്തിലെത്തിയപ്പോള്‍ ഹിത്ര്യു വിമാനത്താവളത്തില്‍ അതിരാവിലെയും ഇരുപതോളം കെ.എം.സി.സി പ്രവര്‍ത്തകരാണ് അസൈനാര്‍ കുന്നുമലിന്റെ നേതൃത്വത്തില്‍ എത്തിയതെങ്കില്‍ പാരീസിലും ആ സ്്‌നേഹം വീണ്ടും നുകരാനായി. യുറോപ്യൻ യൂണിയൻ കെ.എം. സി.സി പ്രസിഡണ്ട് അബ്ദുൾ അസീസ് പുലോർശങ്ങാടൻ, ചെയർമാൻ ഡോ. അലി കുനാരി എന്നിവരുടെ നേതൃത്വത്തിൽ ശക്തമാണ്. കെ.എം.സി. സി പാരീസ് ഘടകത്തിലെ കെ.എം സാലീം, മുദസിർ അലി,കെ.ടി നൗഫൽ,ആബിദ് കുംമ്പില,സി.കെ ഫെനി ഹൈദർ,ആർ. കെ റജീബ്,എം. നിഖിൽ, അജ്മൽ സി എന്നിവർ സി.ഡി.ജി എയർപോർട്ടിലെത്തിയിരുന്നു.

kerala

നിവിന്‍ പോളിക്കെതിരായ പീഡന പരാതി; യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നു

പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്

Published

on

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുന്നു. ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്കാണ് യുവതിയേയും ഭർത്താവിനേയും അന്വേഷണ സംഘം വിളിച്ചുവരുത്തിയത്. പരാതിക്കാരിയുടെ ഭർത്താവിന്‍റെ മൊഴിയും എസ്.ഐ.ടി രേഖപ്പെടുത്തുന്നുണ്ട്.

ദുബായിൽ വെച്ച് തന്നെ പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്ന ദിവസം നിവിൻ കേരളത്തിലുണ്ടായിരുന്നെന്ന് വാദത്തെപ്പറ്റി പൊലീസ് അന്വേഷിക്കട്ടേയെന്ന് യുവതി പറഞ്ഞു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.

പീഡനം നടന്നുവെന്ന് യുവതി പറയുന്ന ദിവസം നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങള്‍ തെളിവായി ഉണ്ടെന്നും വിനീത് റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു. കൊച്ചിയില്‍ വര്‍ഷങ്ങള്‍ക്കുശേഷം എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു തങ്ങളെന്നും വിനീത് പറഞ്ഞു. കൂടെയുണ്ടായിരുന്നതിന് തെളിവായി ചിത്രീകരണ ദിവസത്തെ ഫോട്ടോകളും വിനീത് ശ്രീനിവാസന്‍ മാധ്യമങ്ങള്‍ക്ക് കൈമാറിയിരുന്നു.

പിന്നാലെയാണ് തനിക്കെതിരായ വ്യാജ പീഡന പരാതിയില്‍ അന്വേഷണം വേണമെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളി പരാതി നല്‍കിയത്. ഡിജിപിക്കും സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്.

Continue Reading

kerala

ആർഎസ്എസ് നേതാവ് റാം മാധവിനെയും അജിത് കുമാർ കണ്ടു; കൂടിക്കാഴ്ച കോവളത്തെ ഹോട്ടലിൽ വച്ച്

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച

Published

on

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സ്പെഷ്യല്‍ ബ്രാഞ്ച റിപ്പോര്‍ട്ട്. രണ്ട് തവണ കൂടിക്കാഴ്ച നടന്നുവെന്നും തിരുവനന്തപുരത്തെ കോവളത്ത് വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നുമാണ് റിപ്പോര്‍ട്ട്. തിരുവന്തപുരത്ത് നടന്ന ആര്‍എസ്എസിന്റെ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ചയെന്നാണ് വിരം.

2023 ഡിസംബറിൽ കോവളത്തെ ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച. തൃശൂരിൽവച്ച് ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ അജിത് കുമാർ സന്ദർശിച്ചതിന് ഇടനിലക്കാരനായി പ്രവർത്തിച്ചതും കൈമനം ജയകുമാറാണ്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടത്തിയത് എഡിജിപിയും ബിജെപി നേതൃത്വവും സമ്മതിച്ചതിനു പിന്നാലെയാണ് റാം മാധവുമായുള്ള കൂടിക്കാഴ്ച വിവരവും പുറത്തുവരുന്നത്.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളില്‍ തൃശ്ശൂരും ഗുരുവായൂരിലുമായി അജിത്ത് കുമാര്‍ സജീവമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റാം മാധവുമായി എഡിജിപി സ്ഥാനത്തുള്ള എംആര്‍ അജിത് കുമാര്‍ എന്തിനാണ് പലതവണ കൂടിക്കാഴ്ച നടത്തിയതെന്ന ചോദ്യമാണ് ഉയരുന്നത്.

Continue Reading

Film

‘ഏജ് ഈസ് ജസ്റ്റ് എ നമ്പര്‍’; 69 വയസ്സില്‍ എഐ പഠിക്കാന്‍ ഉലകനായകന്‍ അമേരിക്കയിലേക്ക്‌

90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്

Published

on

വീണ്ടും പഠിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഉലകനായകൻ കമൽ ഹാസൻ. എ ഐ ഡിപ്ലോമ കോഴ്സ് പഠിക്കുന്നതിനായാണ് താരം അമേരിക്കയിൽ പോയിരിക്കുന്നത്. 90 ദിവസത്തെ കോഴ്സ് പഠിക്കാനായി അദ്ദേഹം തിരഞ്ഞെടുത്തത് അമേരിക്കയിലെ ഒരു വലിയ സ്ഥാപനമാണ്. കരാറിലേർപ്പെട്ടിരിക്കുന്ന ഷൂട്ടിങ്ങുകള്‍ പൂർത്തിയാക്കാൻ ഉള്ളതിനാൽ 45 ദിവസം മാത്രമേ താരം കോഴ്‌സ് അറ്റൻഡ് ചെയ്യുകയുള്ളൂ.

പുത്തന്‍ സാങ്കേതികള്‍ വിദ്യകളില്‍ അറിവ് നേടുന്നതില്‍ നിന്ന് ഈ പ്രായം എന്നെ പിന്നോട്ട് വലിക്കുന്നില്ലായെന്ന് കമൽ ഹാസൻ പറയുന്നു.

“പുതിയ സാങ്കേതികവിദ്യയില്‍ എനിക്കു വലിയ താല്പര്യമാണുള്ളത്. എന്റെ സിനിമകള്‍ പരിശോധിച്ചാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതായി കാണാനാകും. സിനിമയാണ് എന്റെ ജീവിതം. എന്റെ സാമ്പാദ്യങ്ങള്‍ എല്ലാം പലവഴിയിലൂടെ സിനിമയിലേക്കു തന്നെയാണ് പോയിരിക്കുന്നത്. ഞാനൊരു നടൻ മാത്രമല്ല, ഒരു നിർമാതാവ് കൂടിയാണ്,” കമല്‍ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറഞ്ഞു.

Continue Reading

Trending